തമ്പി കാക്കനാടന്‍ അന്തരിച്ചു

August 11th, 2011

കൊല്ലം: എഴുത്തുകാരന്‍ തമ്പി കാക്കനാടന്‍ (60) അന്തരിച്ചു. സാഹിത്യകാരന്‍ കാക്കനാടന്റെ സഹോദരനാണ്‌. ഇന്നലെ രാവിലെ ഏഴരയോടെ കൊല്ലം മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തെതുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. 11.30 ന്‌ പോളയത്തോട്‌ ശ്‌മശാനത്തില്‍ സംസ്‌കാരം നടന്നു . മരണസമയം ഭാര്യയും ബന്ധുക്കളും അടുത്തുണ്ടായിരുന്നു.
1941-ല്‍ ജോര്‍ജ്‌ കാക്കനാടന്റെയും റോസമ്മ ജോര്‍ജിന്റെയും മകനായി ജനിച്ച തമ്പി കാക്കനാടന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കേരളത്തിലും ഡല്‍ഹിയിലും ബിഹാറിലും പത്രമാസികകളില്‍ ജോലി നോക്കി. നിരവധി ഇംഗ്ലീഷ്‌ സാഹിത്യകൃതികള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി.
കൊല്ലം എസ്‌.എന്‍. കോളജില്‍ പഠിക്കുമ്പോള്‍തന്നെ ചെറുകഥകള്‍ എഴുതിത്തുടങ്ങി. കലാപത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ഒട്ടേറെ കൃതികള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കും തിരിച്ചു വിവര്‍ത്തനം ചെയ്തു. ഡല്‍ഹിയിലെ ജോലി നിര്‍ത്തി നാട്ടിലെത്തിയ അദ്ദേഹം കൊല്ലത്ത്‌ സുഹൃത്തുക്കളുടെ സഹായത്തോടെ പാബ്ലോ പിക്കാസോയുടെ സ്‌മരണാര്‍ഥം പിക്കാസോ ആര്‍ട്ട്‌ സെന്റര്‍ എന്ന ആര്‍ട്ട്‌ സെന്റര്‍ തുടങ്ങി.
ഭാര്യ: വത്സമ്മ. മക്കള്‍: ലളിത, സൂര്യ. തമ്പി കാക്കനാടന്റെ മരണവിവരമറിഞ്ഞ്‌ ഇരവിപുരത്തെ അര്‍ച്ചനയില്‍ സാഹിത്യ-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. സാഹിത്യഅക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ ‍, ആശ്രാമം ഭാസി തുടങ്ങിയവരും കാക്കനാടന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു

August 11th, 2011

kuzhoor-narayana-marar-epathram

കൊച്ചി: പ്രസിദ്ധ പഞ്ചവാദ്യ ആചാര്യനായ കുഴൂര്‍ നാരായണ മാരാര്‍ (91) അന്തരിച്ചു. പഞ്ചവാദ്യത്തില്‍ തനതു ശൈലി രൂപീകരിച്ച ആസ്വാദകരെ അദ്ഭുതപ്പെടുത്തിയ കലാകാരനാണ് കുഴൂര്‍ നാരായണ മാരാര്‍. എറണാകുളത്തെ സ്വകാര്യാസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കുഴൂരും സഹോദരന്മാരായ കുട്ടപ്പന്‍ മാരാരും, ചന്ദ്രന്‍ മാരാരും ഉള്‍പ്പെടുന്ന സംഘം പഞ്ചവാദ്യത്തിലെ കുഴൂര്‍ ത്രയം എന്നാണറിയപ്പെടുന്നത്.

2010-ലെ പദ്മഭൂഷണ്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മാള സ്വദേശിയാണ്. ശവസംസ്‌ക്കാരം രാത്രി വീട്ടുവളപ്പില്‍ വെച്ച് നടക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പറവൂര്‍ ശ്രീതരന്‍ തന്ത്രി അന്തരിച്ചു

July 21st, 2011

കൊച്ചി: പ്രമുഖ തന്ത്രിയും ജ്യോതിഷ പണ്ഡിതനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി (87) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഇന്ന്  ഉച്ചയ്ക്കായിരുന്നു അന്ത്യം. ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും തന്ത്ര വിദ്യ പഠിക്കുവാനായി ശ്രീനാരായണ താന്ത്രിക്ക് റിസര്‍ച്ച് വിദ്യാലയത്തിന്റെ സ്ഥാപകായ ശ്രീധരന്‍ തന്ത്രി അറിയപ്പെടുന്ന തന്ത്ര-ജ്യോതിഷ പണ്ഡിതനുമായിരുന്നു. ഇതു സംബന്ധിയായ പല ചര്‍ച്ചകളിലും സെമിനാറുകളിലും സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാനത്തെ പല ക്ഷേത്രങ്ങളുടേയും  പ്രതിഷ്ഠാചടങ്ങുകളിലേയും, ദേവപ്രശ്നങ്ങളിലേയും മുഖ്യ കാര്‍മ്മികനായും ആചാര്യനായും ഇരുന്നിട്ടുണ്ട് അദ്ദേഹം. കേരളത്തില്‍ ആദ്യമയാണ് ജന്മം കൊണ്ട് അബ്രാഹ്മണനായ ഒരാള്‍ ഈ രംഗത്ത് ഇത്രമാത്രം പ്രശസ്തനാകുന്നത്.

1925 ഒക്ടോബര്‍ 25 ന് കെടാമംഗലം കളവമ്പാറവീട്ടില്‍ മാമന്‍ വൈദ്യരുടേയും പാര്‍വ്വതിയമ്മയുടേയും മകനായി ജനിച്ച ശ്രീധരന്‍ പറവൂര്‍ ഹൈസ്കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് സംസ്കൃതവും തന്ത്രവിദ്യയും പഠിച്ചു. അറിഞ്ഞതും സ്വയം ആര്‍ജ്ജിച്ചതുമായ അറിവുകള്‍ മറ്റുള്ളവരിലെക്ക് പകര്‍ന്നു നല്‍കുവാനായി എന്നും ശ്രമിച്ചിരുന്നു.  ദേവയജന പദ്ധതി, പിതൃകര്‍മ്മ വിധി, ഗുരുശിഷ്യ സംവാദം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളും പണ്ഡിത സദസ്സുകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അടുത്തിടെ വിപുലമായ ചടങ്ങുകളോടെയാണ് ശ്രീധരന്‍ തന്ത്രിയുടെ ശതാഭിഷേക ചടങ്ങുകള്‍ പറവൂരില്‍ നടത്തിയത്. പരേതയായ അമൃതവല്ലിയാണ് ഭാര്യ. ജ്യോതിഷ്, ഗിരീഷ്, രാകേഷ് എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍ അന്തരിച്ചു

July 9th, 2011

കൊച്ചി: ഹൈക്കോടതി മുന്‍ ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍(88) അന്തരിച്ചു. ഇന്നലെ രാത്രി 8.15 നായിരുന്നു അന്ത്യം. ഭാര്യ: സുജന നന്ദിനി. മക്കള്‍: കെ.എന്‍. സുനില്‍ (കൊച്ചിന്‍ സ്‌റ്റോക്ക്‌ എക്‌സ്ചേഞ്ച്‌), അഡ്വ. അനില്‍ കെ. നരേന്ദ്രന്‍ (ഹൈക്കോടതി അഭിഭാഷകന്‍), കെ.എന്‍. മിനി. മരുമക്കള്‍: ജയകുമാര്‍ (എന്‍ജിനീയര്‍), സന്ധ്യ. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിന്ത രവി അന്തരിച്ചു

July 4th, 2011

തൃശ്ശൂര്‍: എഴുത്തുകാരനും സംവിധാകനും ഇടത് സഹയാത്രികനുമായ ചിന്ത രവി (65) അന്തരിച്ചു. വൈകീട്ട് എട്ടുമണിയോടെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന്  കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഒരേ തൂവല്‍ പക്ഷികള്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, മനുഷ്യന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള രവി അരവിന്ദനെ കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. യാത്രാവിവരണങ്ങളും നിരൂപണങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സ്വിസ് സ്കെച്ചുകള്‍, എന്റെ കേരളം, ബുദ്ധപഥം, കലാവിമര്‍ശനം ഒരു മാര്‍ക്സിയന്‍ മാനദണ്ഡം തുടങ്ങിയവയാണ്. സമാന്തര സിനിമയുടെ വക്താക്കളായിരുന്ന പി.എ.ബക്കര്‍, പവിത്രന്‍, കെ.ആര്‍.മോഹനന്‍ തുടങ്ങിയവരുമായുള്ള സൌഹൃദം അത്തരം സിനിമകള്‍ ഒരുക്കുന്നതിലേക്ക് നയിച്ചു. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള രവി ഒരു സ്വകാര്യ ടി.വി ചാനലിനു വേണ്ടി യാത്രാവിവരണ പരിപാടികള്‍ ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിയായ രവീന്ദ്രന് ചിന്ത പബ്ലിക്കേഷനില്‍ ജോലിചെയ്തതിനെ തുടര്‍ന്നാണ് ചിന്ത രവി എന്ന പേരു ലഭിച്ചത്. കോഴിക്കോടുനിന്നും പിന്നീട് തൃശ്ശൂ‍രിലേക്ക് താമസം മാറുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

32 of 391020313233»|

« Previous Page« Previous « സ്വത്ത് ക്ഷേത്രത്തിന്റേതു തന്നെ – മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
Next »Next Page » വി.വി. രമേശനെ സി.പി.എം. തരം‌താഴ്‌ത്തി »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine