മുല്ലനേഴി നീലകണ്ഠന് അന്തരിച്ചു

October 22nd, 2011

Mullanezhi-epathram
തൃശൂര്‍: പ്രശസ്‌ത കവിയും ഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി നീലകണ്ഠന്‍(63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 3.30 യ്ക്കായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നു ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട്‌ 5.30 ന്‌ ഒല്ലൂര്‍ അവണിശ്ശേരി മനയിലെ വീട്ടുവളപ്പില്‍ നടക്കും.

മുല്ലനേഴി നീലകണ്‌ഠന്‍ എന്ന മുല്ലനേഴി, വെള്ളം, മേള ,സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം, സ്വര്‍ണപക്ഷി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേള, അയനം, തുടങ്ങി 64 ചിത്രങ്ങള്‍ക്ക്‌ ഗാനങ്ങളെഴുതിയിട്ടുണ്ട്. രഞ്‌ജിത്‌ സംവിധാനം ചെയ്‌ത ഇന്ത്യന്‍ റുപ്പിയിലാണ്‌ അവസാനമായി ഗാനമെഴുതിയത്‌. നിരവധി നാടകങ്ങളിലും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്‌. ഉപ്പ്‌ ,പിറവി ,കഴകം ,നീലത്താമര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

1948 മേയ് 16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം ഹൈസ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാക്കനാടന്‍ അന്തരിച്ചു

October 19th, 2011

kaakkanadan-epathram

കൊല്ലം: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

ആദ്യകാല കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായി 1935ലായിരുന്നു ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ ജനിച്ചത്. അധ്യാപകന്‍, റെയില്‍വേയിലും റയില്‍വേ മന്ത്രാലയത്തിലും ജോലിയെടുത്തിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(2005), ബാലാമണിയമ്മ പുരസ്‌കാരം(2008), മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അജ്ഞതയുടെ താഴ്‌വര, അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍, ഓതോറ, വസൂരി ജപ്പാണ പുകയില സാക്ഷി വസൂരി ഉഷ്ണമേഖല തുടങ്ങി നാല്‍പതിലധികം കൃതികളുടെ സൃഷ്ടാവാണ്. മലയാള നാട് മാസികയില്‍ ഗ്യാലറി, യാത്രയ്ക്കിടയില്‍, കാക്കനാടന്റെ പേജ് തുടങ്ങിയ പംക്തികളും കൈകാര്യം ചെയ്തിരുന്നു.

വായനക്കാരും ആരാധകരും ഈ എഴുത്തുകാരനോട് പ്രകടിപ്പിച്ച ആദരവും സ്‌നേഹവും അല്‍ഭുതകരമാണ്. സമൂഹത്തോട് എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല എന്ന് പ്രഖ്യാപിച്ച എഴുത്തുകാരനാണ് കാക്കനാടന്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on കാക്കനാടന്‍ അന്തരിച്ചു

പാര്‍വ്വതി പുത്തനാര്‍ വീണ്ടും കുരുന്നു ജീവനുകള്‍ കവര്‍ന്നു

September 27th, 2011
school-bus-accident-epathram
തിരുവനന്തപുരം: തിരുവനന്തപുരം പാര്‍വ്വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞ് ഇന്നലെ  മൂന്നു കുരുന്നുകള്‍ മരിച്ചു. കഴക്കൂട്ടത്തെ ജ്യോതി നിലയം സ്കൂളിലെ വിദ്യാര്‍ഥികളാണ് കഠിനം കുളം ചാന്നാങ്കര പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ പെട്ടത്. കനിഹ സന്തോഷ്, ആരോമല്‍, അശ്വിന്‍ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ നാലു കുട്ടികളുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ട കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം നേതൃത്വം നല്‍കിയത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സി.ആര്‍.പി.എഫും നേവിയും എത്തി രക്ഷാപ്രവര്‍ത്തനം എറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
parvathy puthanar-epathram
റോഡില്‍ ഒരു നായ വാഹനത്തിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് പെട്ടെന്ന് നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് വാന്‍ മറിഞ്ഞതെന്നാണ് പ്രാഥമിക വിവരങ്ങള്‍. റോഡില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ വാന്‍ ഒരു പഴയ കെട്ടുവള്ളത്തിനു മുകളിലേക്കാണ് വീണതിനാല്‍  പെട്ടെന്ന് വാഹനം പുഴയില്‍ മുങ്ങിയില്ല. ഇതു മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു.  എഴുമാസങ്ങള്‍ക്ക് മുമ്പ്  പാര്‍വ്വതി പുത്തനാറിലേക്ക് കരിക്കകത്ത് വച്ച് സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് ആറു കുട്ടികളും ആയയും കൊല്ലപ്പെട്ടിരുന്നു. ആ അപകടത്തില്‍ പെട്ട ചില കുട്ടികള്‍ ഇപ്പോളും ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടി കൂടി ഇന്ന് രാവിലെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കൃഷ്ണപ്രിയ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം നാലായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ. മീരാന്‍ അന്തരിച്ചു

September 9th, 2011
Meeran-epathram
ഇടുക്കി: ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.ഇ.മീരാന്‍ (70) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ വച്ചായിരുന്നു  അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലര്‍ച്ചെയാണ് അന്തരിച്ചത്. അടിമാലി ടൌണ്‍ ജുമാ‍‌അത്ത് പള്ളിയില്‍ ഖബറടക്കം നടത്തി. ഈസ്റ്റേണ്‍ സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹം കാണുവാനും അന്തിമോപചാരമര്‍പ്പിക്കുവാനും വ്യാവസായിക രാഷ്ടീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവര്‍ എത്തിയിരുന്നു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.
കേരളത്തിലെ സുഗന്ധവ്യാപാര (കറിപൌഡര്‍) രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഈസ്റ്റേണ്‍ ഗ്രൂപ്പ് ആരംഭിച്ചത് ഇദ്ദേഹമാണ്. ചെറിയ രീതിയില്‍ ആരംഭിച്ച സംരംഭത്തെ തന്റെ കഠിനപ്രയത്നത്തിലൂടെ മീരാന്‍ കോടികള്‍ വിറ്റുവരവുള്ള വന്‍ വ്യവസായമായി വളര്‍ത്തിയെടുത്തു. ടൂറിസം, വിദ്യാഭ്യാസം, റബര്‍ ഉല്പന്നങ്ങള്‍,റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി വിവിധ മേഘലകളിലേക്ക്  കടന്നു കൊണ്ട് തന്റെ വ്യാപരത്തെ വൈവിധ്യവല്‍ക്കരിക്കുന്നതിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. മികച്ച ഒരു സംഘാടകന്‍ കൂടിയായിരുന്നു മീരാന്‍.

നെല്ലിമറ്റം മണലും‌പാറയില്‍ ഇബ്രഹിം-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഈസ്റ്റേണ്‍ ന്യൂട്ടണ്‍ സ്കൂള്‍ മാനേജരായ നഫീസയാണ് ഭാര്യ. നവാസ്,ഫിറോസ്, നിസ, സോയ എന്നിവര്‍ മക്കളാണ്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മരിച്ചനിലയില്‍

August 22nd, 2011

കോഴിക്കോട്: കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ കെ.പി അനിലിനെ ചേവായൂരുള്ള ഔദ്യോഗിക വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രീപദ്മനാഭന്റെ സ്വത്ത്, ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്: വി.എസ്.
Next »Next Page » രാജ കുടുംബത്തെ പറ്റി വി എസിന്റെ ആക്ഷേപം പദവിക്ക് യോജിച്ചതല്ല: ഉമ്മന്‍ ചാണ്ടി »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine