ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി : സുരക്ഷ ശക്തമാക്കി

July 21st, 2015

sree-krishna-temple-guruvayoor-ePathram തൃശൂര്‍ : ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ സി. ഐ. ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നാണ് ഫോണ്‍ വിളി വന്നത് എന്ന് അറിയുന്നു.

ബോംബ് ഭീഷണി യെ തുടര്‍ന്ന് ഐ. ജി.യുടെ നേതൃത്വ ത്തില്‍ ക്ഷേത്ര ത്തില്‍ പരിശോധന നടത്തുക യാണ്. ഉന്നതതല പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് തുടങ്ങിയവ ക്ഷേത്ര ത്തില്‍ എത്തി കര്‍ശന പരിശോധന തുടങ്ങി. ഭക്തരുടെ കൈവശ മുള്ള ബാഗു കളൊന്നും ക്ഷേത്രത്തി നുള്ളി ലേക്ക് കൊണ്ട് പോകാന്‍ അനുവദി ക്കുന്നില്ല.

364 ദിവസവും ഭക്തജന ത്തിരക്ക് അനുഭവപ്പെടുന്ന ദക്ഷിണേന്ത്യ യിലെ ഏറ്റവും പ്രസിദ്ധമായ ഗുരുവയൂര്‍ ശ്രീകൃഷണ ക്ഷേത്ര ത്തി ല്‍ അവധി ദിവസ ങ്ങളില്‍ നൂറു കണക്കിന് വിവാഹ ങ്ങള്‍ നടന്നു റിക്കോര്‍ഡ് നേടി യിട്ടുണ്ട്. ഈയിടെ ഒരു വിവാഹ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ക്ഷേത്ര ത്തിന്‍റെ ദൃശ്യ ങ്ങള്‍ പകര്‍ത്തിയത് വിവാദ മായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നടവരവുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍.
.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

June 7th, 2015

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനൂരിലെ ബോംബ് സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സി.പി.എം പ്രവര്‍ത്തകരാണ് ഇത്തരക്കാരെ പുറത്താക്കുവാന്‍ സി.പി.എം തയ്യാറാകണമെന്നും ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കുവാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്രേമം പാതിയില്‍ നിലച്ചു പ്രേക്ഷകര്‍ തീയേറ്റര്‍ തകര്‍ത്തു

June 4th, 2015

കോഴിക്കോട് : മലയാളത്തിലെ വൈറല്‍ ഹിറ്റായ പ്രേമം എന്ന സിനിമയുടെ പ്രദര്‍ശനം ഇടയ്ക്ക് വച്ച് നിലച്ചതോടെ കാണികള്‍ തീയേറ്റര്‍ തകര്‍ത്തു. കോഴിക്കോട് അപ്സര തീയേറ്ററിലാണ് സംഭവം. ബുധനാഴ്ച രാത്രി 10.45 ഓടെയാണ് സംബവം. ഇടവേള കഴിഞ്ഞ് ഡിജിറ്റല്‍ തകരാറിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം നിലച്ചു .ഇതേ തുടര്‍ന്ന് പ്രേക്ഷകര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു. സ്ക്രീന്‍ കുത്തിക്കീറുകയും കസേരകളും വാതിലുകളും തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ആരോ സീറ്റുകള്‍ക്ക് തീയിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. അവര്‍ തീയേറ്ററിനു പുറത്തേക്ക് ഇറങ്ങിയോടി. അക്രമം വ്യാപകമായതോടെ പോലീസ് എത്തിയെങ്കിലും രംഗം ശാന്തമായില്ല. തുടര്‍ന്ന് പോലീസ് ലാത്തി വീശി ഇതോടെ അക്രമികള്‍ തീയേറ്ററിനു നേരെ കല്ലേറ് ആരംഭിച്ചു.കല്ലേറില്‍ തീയേറ്ററിന്റെ ചില്ലുകള്‍ തകരുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം നിയന്ത്രണ വിധേയമാക്കുവാന്‍ എ.ആര്‍.ക്യാമ്പില്‍ നിന്നും പോലീസ് സംഘം എത്തി. നൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലം സിനിമ കാണുവാന്‍ അവസരം നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുമെന്ന് തീയേറ്റര്‍ ഉടമ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മോദിക്ക് ഭീഷണിക്കത്ത്; സുവിശേഷകന്‍ അറസ്റ്റില്‍

May 31st, 2015

അടൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തിയാല്‍ തകര്‍ക്കുമെന്ന് കാണിച്ച് പത്തനം തിട്ട ജില്ലയിലെ വിവിധ ബി. ജെ. പി. ഓഫീസുകളിലേക്ക് ഭീഷണിക്കത്ത് അയച്ചാ സുവിശേഷ പ്രസംഗകനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കൃഷ്ണഗിരി ചിങ്ങേരി ഉളകപ്പാറ നടുവത്തേത് വീട്ടില്‍ തോമസ് (55) ആണ് അറസ്റ്റിലായത്. പുനലൂരില്‍ ഉള്ള വേള്‍ഡ് ഔട്‌റീച്ച് മിനിസ്റ്റേഴ്സ് ബൈബിള്‍ കോളേജിന്റെ ലറ്റര്‍ പാഡിലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. ‘നിങ്ങളുടെ നരേന്ദ്ര മോദി കേരളത്തില്‍ വന്നാല്‍ അവനെ തകര്‍ക്കുവാന്‍ ഞങ്ങള്‍ ഒരു ചാവേറിനെ പരിശീലിപ്പിച്ചെടുക്കുന്നു. നരേന്ദ്ര മോദി വന്നാല്‍ തകര്‍ക്കും’ എന്നിങ്ങനെയെല്ലാം ഭീഷണിക്കത്തില്‍ രേഖപ്പെടുത്തിയതായാണ് സൂചന. ഇയാളുടെ കൈപ്പടയിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ബി. ജെ. പി. നിയോജക മണ്ഡലം പ്രസിഡണ്ട് ബി. കൃഷ്ണകുമാര്‍ അടൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഒളിവില്‍ പോയ പ്രതിയെ വയനാട്ടില്‍ നിന്നും വ്യാഴാഴ്ച ഉച്ചക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്റലിജെന്‍സ് വിഭാഗവും അന്വേഷണം നടത്തിയിരുന്നു. 2014 ഏപ്രിലില്‍ ആണ് തോമസ് സുവിശേഷം പഠിക്കുവാനായി പുനലൂരിലെ ഡബ്ലിയു. ഒ. എം. ബൈബിള്‍ കോളേജില്‍ എത്തിയത്. ഭീഷണിക്കത്ത് എഴുതിയ ശേഷം ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാണിയെ പുറത്താക്കണമെന്ന് കോടിയേരി

May 25th, 2015

km-mani-epathram

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ. എം. മാണി കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് മതിയായ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ . മാണിയെ പുറത്താക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറല്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. നിയമ വാഴ്ചയ്ക്കെതിരെ ഉള്ള വെല്ലുവിളിയാണ് ഇനിയും കെ. എം. മാണി മന്ത്രി സഭയില്‍ തുടരുന്നത്. മാണിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് യു. ഡി. എഫില്‍ തുടരുന്ന മാണി ജയിലില്‍ പോകുന്നത് ഒഴിവാക്കാനാണെന്നും തന്നെ പ്രതി ചേര്‍ക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കരയാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാണിയെന്നും കോടിയേരി പറഞ്ഞു. മാണിയെ ഉമ്മന്‍ ചാണ്ടി പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇടതു പക്ഷ മുന്നണി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 31 ന് ഇടതു മുന്നണി യോഗം ചേരും.

ബാര്‍ കോഴക്കേസിലെ ദൃസാക്ഷിയും ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവറുമായ അബിളിയുടെ നുണ പരിശോധനാ ഫലം വിശ്വസനീയമാണെന്ന റിപ്പോര്‍ട്ട് പുറത്തായതോടെ സര്‍ക്കാര്‍ പ്രതിസന്ധി യിലായിരിക്കുകയാണ്. മാണിക്ക് കൈക്കൂലി നല്‍കുന്നത് നേരില്‍ കണ്ടു എന്നത് ഉള്‍പ്പെടെയുള്ള അമ്പിളിയുടെ മൊഴി വിശ്വസനീയ മാണെന്നാണ് നുണ പരിശോധനാ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചന. ഈ മാസം 18നാണ് അമ്പിളിയെ പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്. റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എം.ഐ.ഷാനവാസ് എം.പിയും സംഘവും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ടി.സിദ്ദിഖ്
Next »Next Page » മോദിക്ക് ഭീഷണിക്കത്ത്; സുവിശേഷകന്‍ അറസ്റ്റില്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine