തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവാസം: കെ.മുരളീധരന്‍

August 18th, 2010

കോഴിക്കോട്: കോണ്‍ഗ്രസ്സില്‍ നിന്നുമുള്ള തന്റെ സസ്പെന്‍ഷന്‍ കാലാവധി തീരുന്ന മാര്‍ച്ച് 8 നു തന്നെ തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവസിക്കുമെന്ന് കെ.മുരളീധരന്‍. കെ.പി.സി.സി ആസ്ഥാനത്തിനു മുമ്പില്‍ ആയിരിക്കും താന്‍ ഉപവസിക്കുകയെന്ന് അദ്ദേഹം വ്യക്തമാ‍ക്കി.  തികച്ചും ഗാന്ധിയന്‍ സമരമുറയാണ് താന്‍ സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ കെ.മുരളീധരന്‍ മറ്റൊരു കോണ്‍ഗ്രസ്സുകാരനും ഈ അവസ്ഥയുണ്ടാകരുതെന്നും പറഞ്ഞു. കെ.മുരളീധരന്റെ  കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങിവരവിനെ ഏതാനും ചില നേതാക്കന്മാര്‍ അനുകൂലിക്കുന്നുണ്ടെങ്കിലും പ്രബലമായ ഒരു വിഭാഗം ഇപ്പോഴും അദ്ദേഹത്തിന്റെ മടങ്ങിവരവിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

മുന്‍ സി.പി.എം അംഗങ്ങളും എം.പിമാരും ആയിരുന്ന അബ്ദുള്ളക്കുട്ടി, കെ.എസ് മനോജ്, എസ്.ശിവരാമന്‍ എന്നിവര്‍ക്ക്  ഇതിനോടകം കോണ്‍ഗ്രസ്സ് അംഗത്വം ലഭിച്ചുകഴിഞ്ഞു. അബ്ദുള്ളക്കുട്ടി കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍ കെ.പി.സി.സി പ്രസിഡണ്ടു കൂടിയായ കെ.മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും നിലപാട് മാറ്റം ഇല്ലാതെ നില്‍ക്കുകയാണ് കെ.പി.സി.സി നേതൃത്വം.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഗോകുലം ഗോപാലനെതിരെ വെള്ളാപ്പിള്ളി മത്സരിക്കും

August 18th, 2010

കൊല്ലം : എസ്.എന്‍.ഡി.പി. യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഗോകുലം ഗോപാലന്‍ ഉയര്‍ത്തിയ വെല്ലുവിളി വെള്ളാപ്പിള്ളി നടേശന്‍ സ്വീകരിച്ചു. തനിക്ക് ഇനിയും മത്സരിക്കുവാന്‍ താല്പര്യമില്ലെന്നും എന്നാല്‍ ഗോപാലന്‍ വെല്ലുവിളിച്ച സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി മത്സരിക്കുവാന്‍ താന്‍ തയ്യാറാണെന്നും വെള്ളാപ്പിള്ളി പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തനിക്കെതിരെ മത്സരിച്ച് 25 ശതമാനം വോട്ട് ഗോകുലന്‍ ഗോപാലന്‍ നേടുകയാണെങ്കില്‍ താന്‍ സ്ഥാനം കൈമാറുവാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ എസ്. എന്‍. ഡി. പി. യോഗ നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് കൂടുതല്‍ വാശിയേറിയതാകും എന്ന് ഉറപ്പായി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഡംഭരമില്ലാതെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി

August 10th, 2010

wedding-epathramതിരുവനന്തപുരം : ആര്‍ഭാടങ്ങള്‍ക്ക് അതിരുകള്‍ ഇല്ലാതെ നടക്കുന്ന മന്ത്രി മക്കളുടെ വിവാഹങ്ങള്‍ക്ക് ഒരു അപവാദമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങില്‍ മന്ത്രി പുത്രിയുടെ വിവാഹം നടന്നു. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈലാ ജോര്‍ജ്ജിന്റേയും മകള്‍ രശ്മിയും മലപ്പുറം പേരാമ്പ്ര സ്വദേശി ഷംസുദ്ദീനുമാണ് കഴിഞ്ഞ ദിവസം മാതൃകാ വിവാഹം നടത്തിയത്.

തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങിനു സാക്ഷിയായി അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രം. ബിനോയ് വിശ്വത്തിന്റെ ഭാര്യാ മാതാവ് കൂത്താട്ടുകുളം മേരി സാംസ്കാരിക പ്രവര്‍ത്തകരായ കെ. ഈ. എന്‍. കുഞ്ഞമ്മദ്, പി. കെ. പോക്കര്‍ തുടങ്ങിയവരും വധൂവരന്മാരെ ആശീര്‍വദിക്കുവാന്‍ എത്തിയിരുന്നു.

“ദി ഹിന്ദു” പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ സബ് എഡിറ്ററാണ് രശ്മി. ഷംസുദ്ദീന്‍ ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്ററും. ഇരുവരും നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നു.

വിവാഹം എത്രയും ലളിതമാക്കണം എന്ന് മന്ത്രി ബിനോയ് വിശ്വത്തിനും മകള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. വേദികളിലും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, പ്രവര്‍ത്തിയിലും നിലനിര്‍ത്തുന്ന ആദര്‍ശ ശുദ്ധി തന്റെ മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

മദനിയുടെ അറസ്റ്റ്‌ : ആരോപണം കോടിയേരി നിഷേധിച്ചു

August 5th, 2010

kodiyeri-balakrishnan-epathramതിരുവനന്തപുരം : 2008ലെ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ അറസ്റ്റ്‌ ചെയ്യാന്‍ കേരള പോലീസ്‌ സഹകരിക്കുന്നില്ല എന്ന കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ് എന്ന് കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഈ കേസില്‍ കേരളാ പോലീസ്‌ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് പ്രതികളെ കര്‍ണ്ണാടക പോലീസ്‌ ഇത് വരെ പിടി കൂടിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടക പോലീസ്‌ ഔദ്യോഗികമായി എന്ത് സഹായം ആവശ്യപ്പെട്ടാലും അത് ചെയ്തു കൊടുക്കാന്‍ കേരള സര്‍ക്കാര്‍ ഒരുക്കമാണ്. ഈ കാര്യത്തില്‍ ഒരു തര്‍ക്കത്തിന് താന്‍ ഉദ്ദേശിക്കുന്നില്ല. കര്‍ണ്ണാടക ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് ആഭ്യന്തര മന്ത്രിയുടെ ഈ പുതിയ ആരോപണം എന്നും കോടിയേരി പറഞ്ഞു. മഅദനിയെ അറസ്റ്റ്‌ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും സി.പി.സി. സെക്ഷന്‍ 91 അനുസരിച്ച് നോട്ടീസ്‌ മാത്രം നല്‍കിയതിന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാമര്‍ശം നടത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വത്വ രാഷ്ട്രീയക്കാര്‍ ഒളിച്ചു കളിക്കുന്നു – എം. എം. നാരായണന്‍

July 24th, 2010

mm-narayanan-epathramദുബായ് : സ്വത്വ രാഷ്ട്രീയ വാദികള്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സ്വത്വം ഏതെന്നു വെളിപ്പെടുത്താന്‍ കൂട്ടാക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ്‌ ചിന്തകനും പൊന്നാനി നഗരസഭാ ചെയര്‍മാനുമായ പ്രൊഫ. എം. എം. നാരായണന്‍ അഭിപ്രായപ്പെട്ടു. ദുബായ്‌ സന്ദര്‍ശനത്തിനിടയില്‍ eപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വത്വം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വത്വമാണ് മനുഷ്യനെ മൃഗത്തില്‍ നിന്നും വേര്‍തിരിക്കുന്നതും. പല സ്വത്വങ്ങളുടെ അടരുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് മനുഷ്യന്‍ എന്ന പ്രതിഭാസം. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ വ്യത്യസ്ത സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്വത്വ വാദികള്‍ തയ്യാറല്ല. സ്വത്വ രാഷ്ട്രീയം ഇല്ല എന്ന് പറയുമ്പോള്‍ തന്നെ അവര്‍ സ്വത്വം ഉണ്ട് എന്നും പറയുന്നു. എന്നാല്‍ ഏതാണ് ഇവരുടെ സ്വത്വം? ജാതിയാണോ, മതമാണോ, ഭാഷയാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ഇവര്‍ തയ്യാറല്ല എന്നതാണ് ഇതിലെ പൊള്ളത്തരം.

മാര്‍ക്സിസം സ്വത്വത്തെ നിഷേധിക്കുന്നില്ല. എന്നാല്‍ ചരിത്രപരമായി ഏതു കാര്യത്തെയും കാണുന്നത് പോലെ തന്നെയാണ് സ്വത്വത്തേയും മാര്‍ക്സിസം കാണുന്നത്. കേരളത്തെ ഒരു കാലത്ത് വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ചിരുന്നു. എന്നാല്‍ കേരളീയ സമൂഹം ഇന്ന് അതില്‍ നിന്നുമൊക്കെ എത്രയോ മുന്നോട്ട് പോയിരിക്കുന്നു. എന്നാല്‍ ഈ ചരിത്രത്തെ മുഴുവന്‍ അവഗണിച്ചു കൊണ്ട് ഒരാളെ അയാള്‍ ഹിന്ദുവാണ്, നായരാണ്, നമ്പൂതിരിയാണ് എന്നൊക്കെ പറയുന്ന നിലപാടിനോട്‌ എങ്ങനെ യോജിക്കാനാവും? ഇത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധം മാത്രമല്ല ചരിത്ര വിരുദ്ധമായ ഒരു സമീപനം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

154 of 1551020153154155

« Previous Page« Previous « സന്തോഷ്‌ ട്രോഫി ‍കേരളത്തിനു 3 ഗോള്‍ വിജയം
Next »Next Page » കേരളത്തിന് പത്ത് ഗോള്‍ ജയം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine