ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി

May 26th, 2014

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍ വീണ്ടും വിവാഹിതയായി. എറണാകുളം സ്വദേശിയും ഐ. ടി. വിദഗ്ദ്ധനുമായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആണ് വരന്‍. വര്‍ഗ്ഗീസിന്റേയും രണ്ടാം വിവാഹമാണ്. തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ബന്ധു കൂടെയായ കോര്‍ എപ്പിസ്കോപ്പയടക്കം അഞ്ച് വൈദികര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് അതിഥികള്‍ക്കായി ക്ളിഫ് ഹൌസില്‍ ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.

മുത്തൂറ്റ് കുടുംബാംഗമായ റിക്കി മാത്യുവുമായിട്ടായിരുന്നു മറിയ ഉമ്മന്റെ ആദ്യ വിവാഹം. റിക്കിയുമായുള്ള വിവാഹ മോചനവും മറ്റും കേരള രാഷ്ടീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. എ. ബേബിയും രാജിക്കൊരുങ്ങി

May 19th, 2014

ma-baby-epathram

കൊല്ലം: ലോൿസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയവും, സ്വന്തം മണ്ഡലമായ കുണ്ടറയില്‍ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി എന്‍. കെ. പ്രേമചന്ദ്രന് ഭൂരിപക്ഷവും ലഭിച്ച സാഹചര്യത്തിൽ, എം. എൽ. എ. സ്‌ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം എം. എ. ബേബി പി. ബി. യോഗത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്‌. എന്നാൽ പാർട്ടി സെക്രട്ടറി കാരാട്ട് ബേബിയെ ഇതിൽ നിന്നും പിന്തിരിപ്പിച്ചു എന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പരനാറി പരമയോഗ്യൻ ആകില്ല: പിണറായി വിജയന്‍

May 18th, 2014

pinarayi-vijayan-epathram

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് കരുതി പരനാറി പരമയോഗ്യൻ ആകില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ടീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റയെന്ന്‍ വിളിക്കുക സ്വാഭാവികമാണ്. കൊള്ളക്കാരും ക്രിമിനലുകളും തിരഞ്ഞെടുപ്പില്‍ വിജയിക്കാറുണ്ടെന്ന് പറഞ്ഞ പിണറായി, മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ പേരില്‍ ചിലരൊക്കെ ജയിച്ചതായും പറഞ്ഞു.

പിണറായി വിജയന്‍ നേരത്തെ എന്‍. കെ. പ്രേമചന്ദനെതിരെ നടത്തിയ പരനാറി പ്രയോഗം കൊല്ലത്ത് പാർട്ടിയുടെ പരാജയത്തിനു വഴി വെച്ചോ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സീറ്റു നിഷേധത്തെ തുടര്‍ന്ന് എല്‍. ഡി. എഫ്. വിട്ട് യു. ഡി. എഫിലേക്ക് ചേക്കേറിയ ആര്‍. എസ്. പി. യുടെ നിലപാടു മാറ്റത്തോട് കടുത്ത വാക്കുകളാലാണ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ആര്‍. എസ്. പി. നേതാവ് പ്രേമചന്ദ്രനോട് വലിയ തോല്‍‌വിയാണ് ഏറ്റുവാങ്ങിയത്. 37000-ല്‍ പരം വോട്ടിനാണ് പ്രേമചന്ദ്രന്‍ വിജയിച്ചത്.

പരനാറി പ്രയോഗത്തിന് ബാലറ്റിലൂടെ ജനം മറുപടി നല്‍കിയതായി പ്രേമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. പരനാറി പ്രയോഗം കേരളമൊട്ടാകെ തിരഞ്ഞെടുപ്പില്‍ വിഷയമായെന്നും പരനാറി പ്രയോഗത്തെ കുറിച്ച് സി. പി. ഐ. എം. ആത്മ പരിശോധന നടത്തണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ പരനാറി പിണറായി വിജയന്‍ ആണെന്ന് ആര്‍. എസ്. പി. നേതാവ് വി. പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ തകര്‍ച്ചക്ക് ഉത്തരവാദി പിണറായി വിജയന്‍ ആണെന്നും ആദേഹം കുറ്റപ്പെടുത്തി. ഇടതു മുന്നണി വിട്ടപ്പോള്‍ തന്നോട് രാജി വെക്കുവാന്‍ ആവശ്യപ്പെട്ട എം. എ. ബേബി ധാര്‍മ്മികതയുണ്ടെങ്കില്‍ ഇപ്പോൾ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എ. ബേബിയെ പരാജയപ്പെടുത്തി എന്‍. കെ. പ്രേമചന്ദ്രനു അട്ടിമറി വിജയം

May 16th, 2014

nk-premachandran-epathram

കൊല്ലം: കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബിയെ പരാജയപ്പെടുത്തി ആര്‍. എസ്. പി. നേതാവ് എന്‍. കെ. പ്രേമചന്ദ്രന്‍ വന്‍ വിജയം നേടി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എല്‍. ഡി. എഫില്‍ നിന്നും യു. ഡി. എഫിലേക്ക് ചേരി മാറിയ ആര്‍. എസ്. പി. യെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു കൊല്ലത്തേത്. കടുത്ത മത്സരം നടന്ന ഈ മണ്ഡലത്തില്‍ പ്രേമചന്ദ്രനെതിരെ എല്‍. ഡി. എഫ്. നേതാക്കള്‍ വ്യക്തിഹത്യാപരമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പ്രചാരണ വേളയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം വന്‍ വിവാദമായിരുന്നു. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങള്‍ക്ക് ജനം ബാലറ്റിലൂടെ പ്രതികരണം നല്കും എന്നാണ് അന്ന് പ്രേമചന്ദ്രന്‍ പറഞ്ഞത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ സമയത്ത് മാത്രമാണ് എം. എ. ബേബി പ്രേമചന്ദ്രനേക്കാള്‍ മുന്നിട്ട് നിന്നത്. ബാക്കി മുഴുവന്‍ ഘട്ടങ്ങളിലും പ്രേമചന്ദ്രന്‍ മുന്നിട്ട് നിന്നു. ബേബിയുടെ സ്വന്തം മണ്ഡലമായ കുണ്ടറയിലും പ്രേമചന്ദ്രന്‍ മുന്നേറ്റം നടത്തി എന്നത് എല്‍. ഡി. എഫ്. കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രേമചന്ദ്രന്‍ വന്‍ തരംഗം തന്നെയാണ് സൃഷ്ടിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വോട്ട് കുടത്തിലാക്കാന്‍ ഇന്നസെന്റ് മോതിരവുമായി വീരന്‍

March 27th, 2014

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിക്കാരുടെ വോട്ട് കുടത്തിലാക്കാനുള്ള ശ്രമത്തിലാണ് നടന്‍ ഇന്നസെന്റ്. മലയാള സിനിമയില്‍ ചിരിയുടെ നിറകുടമായ ഇന്നസെന്റ് ഇപ്പോള്‍ കുടവുമായി തിരശ്ശീലയില്‍ നിന്നും നാട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത്തവനത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഇന്നസെന്റിന്റെ ചിഹ്നം കുടമാണ്. രാഷ്ടീയത്തില്‍ നിന്നും സിനിമയിലേക്കും അവിടെ നിന്നു വീണ്ടും രാഷ്ടീയത്തിലേക്കും എത്തിയ ഇന്നസെന്റിന്റെ ആരാധകരും ഇടതു പ്രവര്‍ത്തകരും ആവേശത്തിലാണ്.മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ട് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് ഇന്നസെന്റിനു പിന്‍ബലമേകുന്നു.

എതിര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്സിനെ പി.സി.ചാക്കോ ആണ്. എം.പി.എന്ന നിലയിലെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ വോട്ടര്‍മാരുടെ പ്രതികരണം മോശമാകും എന്ന് കണ്ട് തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും ചാലക്കുടിയില്‍ എത്തിയ പി.സി.ചാക്കോ ആണ് പ്രധാന എതിരാളി. ഇന്നസെന്റിന്റെ ജനസ്വാധീനവും ഒപ്പം രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ തരംഗവും ഒപ്പം പി.സി.ചാക്കോയോട് ഉള്ള അതൃപ്തിയും വോട്ടാക്കി മാറ്റാം എന്ന കണക്കു കൂട്ടലിലാണ് ഇടതു പക്ഷം. ഗ്യാസ് സിലിണ്ടര്‍,ടെലിവിഷന്‍ എന്നിവയും ചിഹ്നമായി ഇന്നസെന്റ് ആവശ്യപ്പെട്ടിരുന്നു എങ്കിലും മറ്റു സ്വതന്ത്രരും ആവശ്യവുമായി മുന്നോട്ട് വന്നതോടെ അദ്ദെഹം കുടം സ്വീകരിക്കുകയായിരുന്നു. യു.പി.എ സര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായി ഗ്യാസ് സിലിണ്ടര്‍ സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ പ്രതിഷേധം വോട്ടാക്കി മാറ്റുവാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ പലരും ഗ്യാസ് സിലിണ്ടറിനെ ചിഹ്നമായി സ്വീകരിച്ചിട്ടുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എം.പി.വീരേന്ദ്രകുമാര്‍ മോതിരവുമായാണ് പാലക്കാട്ടെ വോട്ടര്‍മാരെ സമീപിക്കുന്നത്. കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള എം.പിമാരില്‍ ഏറ്റവും ശ്രദ്ധേയനായ എം.ബി. രാജേഷാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി. എല്‍.ഡി.ഫിനു മുന്‍‌തൂക്കമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. ജനതാദളിനും സ്വാധീനമുണ്ട് ഈ മണ്ഡലത്തില്‍ എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് ജനതാദളില്‍ ഉണ്ടായ പിളര്‍പ്പ് വീരേന്ദ്ര കുമാറിനു ദോഷകരമായി മാറാന്‍ ഇടയുണ്ട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യു.ഡി.എഫിലേക്ക് പോയ വീരേന്ദ്രകുമാറിനെതിരെ ശക്തമായ നിലപാടെടുത്തത് പാലക്കാട് നിന്നുള്ള നേതാക്കളും അണികളുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒ.രാജഗോപാലിനു പ്രതീക്ഷയേറുന്നു
Next »Next Page » മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine