കള്ള് നിരോധനം: എക്സൈസ് മന്ത്രി കെ.ബാബുവിനു ഹൈക്കോടതി വിമര്‍ശനം

October 4th, 2012

alcoholism-kerala-epathram

കൊച്ചി: കള്ളു നിരോധിക്കണമെന്ന ഹൈക്കോടതി പരാമരശത്തെ വിമര്‍ശിച്ച എക്സൈസ് മന്ത്രി കെ. ബാബുവിനു ഹൈക്കോടതിയുടെ വിമര്‍ശനം. എന്തു കള്ളാണ് കുടിക്കേണ്ടതെന്ന് ഹൈക്കോടതിയല്ല ജനങ്ങളാണ് തീരുമാനിക്കുന്നതെന്ന് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കള്ളു നിരോധിക്കുവാന്‍ ആയില്ലെങ്കില്‍ മായം ചേര്‍ക്കാത്ത കള്ള് നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് പറഞ്ഞ കോടതി ജനങ്ങള്‍ തന്നിഷ്ട പ്രകാരം ജീവിക്കുകയാണെങ്കില്‍ നിയമങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ചോദിച്ചു. കൊടിയുടെ നിറമേതായാലും എല്ലാ രാഷ്ടീയക്കാര്‍ക്കും വോട്ടു ബാങ്കാണ് പ്രധാനമെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ അഭിപ്രായപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്‌ നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണന്‍ അന്തരിച്ചു

October 3rd, 2012

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണൻ ‍(72) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ മംഗലാപുരം കെ. എം. സി. ആശുപത്രിയിലായിരുന്നു അന്ത്യം. 1991-95 കാലഘട്ടത്തിലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതില്‍ പ്രധാന പങ്കു വഹിച്ച ആളാണ് എൻ. രാമകൃഷ്ണൻ. 18 വര്‍ഷം കണ്ണൂര്‍ ഡി. സി. സി. പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സേവാദള്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്‌ഥാനവും കെ. പി. സി. സി. എക്‌സിക്യൂട്ടീവ്‌ അംഗത്വവും വഹിക്കുന്നുണ്ടായിരുന്നു. എടക്കാട്‌, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു നിയമസഭയിൽ എത്തി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ഹാന്‍വീവ്‌ ചെയര്‍മാൻ, കേന്ദ്ര സര്‍ക്കാരിന്റെ എസ്‌. എസ്‌. ഐ. ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസ്‌ റിബലായി കെ. സുധാകരന് എതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഇദ്ദേഹത്തെ വീണ്ടും കോണ്‍ഗ്രസിൽ ‍തിരിച്ചെടുക്കുകയായിരുന്നു. 1941 മാര്‍ച്ച്‌ 13ന്‌ അഞ്ചരക്കണ്ടി മാമ്പയില്‍ കോമത്ത്‌ രാഘവന്റെയും നാവത്ത്‌ നാരായണിയുടെയും നാലു മക്കളില്‍ മൂത്ത മകനായി ജനിച്ചു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറും വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ വിജയലക്ഷ്‌മി (കര്‍ണാടക സര്‍ക്കാര്‍ റിട്ട. സോഷ്യല്‍ വെല്‍ഫെയര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍) യാണു ഭാര്യ. മക്കള്‍: നിരന്‍ ദാസ്‌ (ഗള്‍ഫ്‌), അപര്‍ണ, അമൃത. മരുമക്കള്‍: അനില്‍ (ബിസിനസ്‌), മഹേഷ് ‌(ബിസിനസ്‌). സഹോദരങ്ങള്‍: പരേതനായ സഹദേവൻ‍, പ്രേമൻ‍, സാവിത്രി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ന് സുബ്രമണ്യൻ രക്തസാക്ഷി ദിനം

October 2nd, 2012

cpm-logo-epathram

അന്തിക്കാട്: അന്തിക്കാട് ചങ്കരന്‍ കണ്ടത്ത് സുബ്രമണ്യന്റെ രക്ത സാക്ഷി ദിനം സി.പി.എം. ആചരിക്കുന്നു. അടുത്തയിടെ സി. പി. എം. – സി. പി. ഐ. തര്‍ക്കങ്ങള്‍ രൂക്ഷമായ സമയത്ത് അന്തിക്കാട് തങ്ങളുടെ പ്രവര്‍ത്തകന്‍ ആയിരുന്ന സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ക്കാര്‍ ആണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ സഹോദരൻ എതിർത്തത് മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. സുബ്രമണ്യന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞത്. സുബ്രമണ്യന്റെ കൊലപാതകം അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഒരു പാര്‍ട്ടിയുടേയും സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. 1970 ഒക്ടോബര്‍ 2 നായിരുന്നു സുബ്രമണ്യന്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട സി. പി. ഐ. പ്രവര്‍ത്തകന്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

നാളെ സി. പി. എം. ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തിക്കാട്ട് രക്തസാക്ഷി ദിനാചരണവും പ്രകടനവും പൊതു യോഗവും നടത്തുവാനാണ് തീരുമാനം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുരു നിന്ദ : ഡി. സി. സി. പ്രസിഡണ്ട് വി. ജെ. പൌലോസ് മാപ്പു പറഞ്ഞു

September 28th, 2012

vj-paulose-apologizes-epathram

കൊച്ചി : ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുന്ന പരാമരശം നടത്തിയ എറണാകുളം ഡി. സി. സി. പ്രസിഡണ്ട് വി. ജെ. പൌലോസ് ഖേദം പ്രകടിപ്പിച്ചു. പൌലോസ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി. സി. സി. ഓഫീസിലേക്ക് എസ്. എൻ. ഡി. പി. യോഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കാര്യങ്ങള്‍ വഷളായതിനെ തുടര്‍ന്ന് കെ. പി. സി. സി. നേതൃത്വം എസ്. എൻ. ഡി. പി. നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വി. ജെ. പൌലോസ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അജയ് തറയിലിനൊപ്പം എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളി നടേശന്റെ കണിച്ചു കുളങ്ങരയിലെ വീട്ടില്‍ എത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. തന്റെ പരാമര്‍ശം ഗുരുവിന്റെ അനുയായികള്‍ക്ക് വേദനയുണ്ടാക്കി യിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നായി വി. ജെ. പൌലോസ് ഒരു കത്ത് എഴുതിക്കൊടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇക്കാര്യം യോഗത്തിന്റെ നേതൃതലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നത് തല്‍ക്കാലം നിര്‍ത്തി വെയ്ക്കുവാനും തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

കണികാ പരീക്ഷണശാല നാടിനാപത്ത്: വി. എസ്. ‌

September 19th, 2012

neutrino-experiment-epathram

തിരുവനന്തപുരം: കേരള – തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ അമേരിക്കന്‍ സഹകരണത്തോടെ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ കണികാ പരീക്ഷണശാല നാടിനാപത്താണ് എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ. പശ്ചിമ ഘട്ടത്തിലെ ജൈവ വൈവിധ്യത്തിന് കൊടും ഭീഷണിയുയർത്തുന്ന ഈ പരീക്ഷണശാല ഗുരുതരമായ ഭൗമ ശാസ്‌ത്ര പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞർ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ നിരവധി ആരോഗ്യ – പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. മുല്ലപ്പെരിയാര്‍, ഇടുക്കി, ആനയിറങ്കല്‍ എന്നീ അണക്കെട്ടുകളുടെ സമീപ പ്രദേശത്താണ്‌ ഭൂഗര്‍ഭ പരീക്ഷണ ശാല നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനു കേന്ദ്രം അനുമതി നല്‍കി കഴിഞ്ഞു‌. 12 അണക്കെട്ടുകളാണ് ഇടുക്കിയില്‍ ഉള്ളത്. കൂടാതെ ഈ പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അടക്കം ഭീഷണിയിലാണ്. ഇവിടെ ഇത്തരമൊരു പരീക്ഷണ ശാല ആരംഭിക്കുന്നത്‌ ഭൗമ ശാസ്‌ത്രപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ജനവാസമുള്ള പ്രദേശമാണ് ഇത്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ ‌ അതീവ രഹസ്യമായാണ് ഈ പരീക്ഷണ ശാല ആരംഭിക്കാന്‍ പോകുന്നത്. ഇവിടെ ആരംഭിക്കുന്ന പരീക്ഷണ ശാലയ്ക്ക് പാരിസ്‌ഥിതിക പഠനം നടത്തിയിട്ടില്ല. ഇത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. പദ്ധതിക്ക്‌ തമിഴ്‌നാടിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ല. ഇതു ദൂരൂഹമാണെന്നും വി. എസ്‌. പറഞ്ഞു. പരീക്ഷണ കേന്ദ്രത്തിലേക്കുള്ള തുരങ്കത്തിന്റെ തുടക്കം പൊട്ടിപ്പുറത്തും തുരങ്കത്തിന്റെ അവസാനം ഇടുക്കിയില്‍ മുല്ലപ്പെരിയാറിന് സമീപത്തുമാണ്. ഇത് കേരളത്തിന് വലിയ ദോഷമുണ്ടാക്കുമെന്നു വി. എസ്. കൂട്ടിച്ചേര്‍ത്തു. പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ വി. ടി. പത്മനാഭന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കണികാ പരീക്ഷണ ശാലയ്‌ക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഇന്ത്യാ ബേസ്ഡ് ന്യുട്രിനോ ഒബ്‌സര്‍വറ്ററി എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ശാലയ്ക്ക് ഏതാണ്ട് പതിനായിരം കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രശസ്ത അഭിനേത്രി ജി.ഓമന അന്തരിച്ചു
Next »Next Page » മുണ്ടൂരില്‍ അച്ചടക്ക നടപടി ഉണ്ടാവില്ല »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine