നവാബ് രാജേന്ദ്രന്‍ വിടപറഞ്ഞിട്ട് ഒമ്പത് വര്‍ഷം

October 10th, 2012
അഴിമതിയ്ക്ക്തിരെ നിയമത്തെ ആയുധമാക്കി പോരാടിയ നവാബ് രാജേന്ദ്രന്‍ അന്തരിച്ചിട്ട് ഒമ്പത് വര്‍ഷം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന നവാബ് എന്ന പത്രത്തിന്റെ പേരാണ് പിന്നീട് നവാബ് രാജേന്ദ്രന്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുവാന്‍ ഇടയാക്കിയത്. നിയമ ബിരുധദാരിയാല്ലാതിരുന്നിട്ടു കൂടെ അദ്ദേഹം സ്വന്തമായി വാദിച്ച നിരവധി കേസുകള്‍ ഇന്ത്യന്‍ നിമചരിത്രത്തില്‍ തന്നെ ഇടം നേടി. അഴിമതിയുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ നവാബ് നടത്തിയ നിയമപോരാട്ടം ഏറേ ശ്രദ്ധിക്കപ്പെട്ടു.  പ്രായപൂര്‍ത്തിയകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതിന്റെ പേരില്‍ കരുണാകരന്‍ മന്ത്രി സഭയില്‍ അംഗമായിരുന്ന പി.ഗംഗധരന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. രാഷ്ടീയ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉള്ള പലര്‍ക്കും നവാബ് എന്ന ഒറ്റയാള്‍ പോരാളിയെ ഭയപ്പെടേണ്ട അവസ്ഥയുണ്ടായി. ഒടുവില്‍ ശല്യക്കാരിയായ വ്യവഹാരിയായി നവാബ് രാജേന്ദ്രനെ പ്രഖ്യാപിക്കണെമെന്ന അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ പരിഗണിക്കവെ നവാബ് നടത്തിയ നിയമപോരാട്ടങ്ങളെ പരിഗണിച്ച്  അദ്ദേഹത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കതെ മടക്കി.
തട്ടില്‍ എസ്റ്റേറ്റ് മാ‍നേജര്‍ ആയിരുന്ന ജോണിന്റെ കൊലപാതകത്തെ കുറിച്ച് നബാവ് എഴുതിയ റിപ്പോര്‍ട്ട് വലിയ രാഷ്ടീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകള്‍ കൈവശം ഉണ്ടെന്നതിന്റെ പേരില്‍ നവാബിനു പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. പത്രസ്ഥാപനം ചിലര്‍ തല്ലിത്തകര്‍ത്തു. പത്രം മുടങ്ങിയെങ്കിലും നവാബ് പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു.
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 2003 ഒക്ടോബര്‍ 10-ആം തിയതിയാണ് നവാബ് രാജേന്ദ്രന്‍ മരിച്ചത്. മൃതദേഹം മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷെ അധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. യഥാസമയം വേണ്ട നടപടികള്‍ സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം അഴുകിപ്പോയി.
തനിക്ക് ലഭിച്ച  മാനവസേവാ അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയായിരുന്നു.ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം എന്ന പേരില്‍ നവാബിന്റെ അനുഭവങ്ങള്‍ പ്രശസ്ത പത്ര പ്രവര്‍ത്തകനായ കമല്‍‌റാം സജീവ് പുസ്തകമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലീഗ് മന്ത്രിക്കെതിരെ സുകുമാരന്‍ നായര്‍

October 8th, 2012

g.sukumaran-nair-epathram

കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്നും ലീഗിന് അപ്രിയമായതൊന്നും കേരളത്തില്‍ നടക്കില്ലെന്നും പൊതു യോഗത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പാര്‍ട്ടി വേദിയില്‍ പാര്‍ട്ടിയുടെ നേതാവ് പറയുന്നതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി പറയുന്നതും ഒരു പോലെ കാണാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണ് എന്ന് പറഞ്ഞ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്  താനാണ് സാമ്രാജ്യമെന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമനെ പോലെയാണ് പെരുമാറുന്നതെന്ന് ഹിന്ദു ഐക്യവേദിയുടെ കേരള ഘടകം അധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ എല്ലാം തങ്ങളുടെ കീഴിലാണെന്ന അഹങ്കാരമാണ് ലീഗിനെന്നും ഇബ്രാഹിം കുഞ്ഞിനെ കൊണ്ട് ഇങ്ങനെ പറയിച്ചത് ഈ അഹങ്കാരം മൂലമാണെന്നും അവര്‍ പറഞ്ഞു. ലീഗിനെ ഇത്തരത്തില്‍ വളരുവാന്‍ വളം വെച്ചു കൊടുത്തത് കോണ്‍ഗ്രസ്സാണെന്നും ലീഗിന്റെ ഇത്തരം ധാര്‍ഷ്ട്യത്തിനെതിരെ ജനവികാരം ഉണരമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ആര്‍. ബാലകൃഷ്ണപിള്ള, സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, എസ്. എൻ. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ ഭരണം നടത്തുന്നത് മുസ്ലിം ലീഗ്: മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്

October 6th, 2012

ibrahim-kunju-epathram

പട്ടാമ്പി: കേരളത്തില്‍ ഭരണം നടത്തുന്നത് മുസ്ലിം ലീഗ് ആണെന്ന് പൊതു മരാമത്ത്  മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്. സത്യം അതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നമ്മളത് ഏറ്റു പറയുന്നില്ലെന്നും പറഞ്ഞ മന്ത്രി ലീഗിന് അഹിതമായ ഒരു സംഗതിയും നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും മനസ്സിലാക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ഓര്‍മ്മപ്പെടുത്തി. പട്ടാമ്പി കുലുക്കുല്ലൂരിലെ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ തുറന്നു പറച്ചില്‍. വെള്ളിയാഴ്ച  മന്ത്രി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തു വിടുകയായിരുന്നു.

അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയതുള്‍പ്പെടെ  സംസ്ഥാന ഭരണത്തില്‍ ലീഗിന്റെ അപ്രമാദിത്വമാണെന്ന് പല ഭൂരിപക്ഷ സമുദായ സംഘടനകളും പ്രതിപക്ഷ കക്ഷികളും കാലങ്ങളായി ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിയുടെ പ്രസ്ഥാവന പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.  യു. ഡി. എഫിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ബി. നേതാവ് ആര്‍. ബാലകൃഷണപിള്ള മന്ത്രിയുടെ അഭിപ്രായം സത്യ സന്ധമാണെന്നും അത് തന്നെയാണ് കേരളത്തില്‍ നടക്കുന്നതെന്നും പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

കള്ള് നിരോധനം: എക്സൈസ് മന്ത്രി കെ.ബാബുവിനു ഹൈക്കോടതി വിമര്‍ശനം

October 4th, 2012

alcoholism-kerala-epathram

കൊച്ചി: കള്ളു നിരോധിക്കണമെന്ന ഹൈക്കോടതി പരാമരശത്തെ വിമര്‍ശിച്ച എക്സൈസ് മന്ത്രി കെ. ബാബുവിനു ഹൈക്കോടതിയുടെ വിമര്‍ശനം. എന്തു കള്ളാണ് കുടിക്കേണ്ടതെന്ന് ഹൈക്കോടതിയല്ല ജനങ്ങളാണ് തീരുമാനിക്കുന്നതെന്ന് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കള്ളു നിരോധിക്കുവാന്‍ ആയില്ലെങ്കില്‍ മായം ചേര്‍ക്കാത്ത കള്ള് നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് പറഞ്ഞ കോടതി ജനങ്ങള്‍ തന്നിഷ്ട പ്രകാരം ജീവിക്കുകയാണെങ്കില്‍ നിയമങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ചോദിച്ചു. കൊടിയുടെ നിറമേതായാലും എല്ലാ രാഷ്ടീയക്കാര്‍ക്കും വോട്ടു ബാങ്കാണ് പ്രധാനമെന്ന് ജസ്റ്റിസ് എസ്. സിരിജഗന്‍ അഭിപ്രായപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്‌ നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണന്‍ അന്തരിച്ചു

October 3rd, 2012

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണൻ ‍(72) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ മംഗലാപുരം കെ. എം. സി. ആശുപത്രിയിലായിരുന്നു അന്ത്യം. 1991-95 കാലഘട്ടത്തിലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതില്‍ പ്രധാന പങ്കു വഹിച്ച ആളാണ് എൻ. രാമകൃഷ്ണൻ. 18 വര്‍ഷം കണ്ണൂര്‍ ഡി. സി. സി. പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സേവാദള്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്‌ഥാനവും കെ. പി. സി. സി. എക്‌സിക്യൂട്ടീവ്‌ അംഗത്വവും വഹിക്കുന്നുണ്ടായിരുന്നു. എടക്കാട്‌, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു നിയമസഭയിൽ എത്തി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ഹാന്‍വീവ്‌ ചെയര്‍മാൻ, കേന്ദ്ര സര്‍ക്കാരിന്റെ എസ്‌. എസ്‌. ഐ. ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസ്‌ റിബലായി കെ. സുധാകരന് എതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഇദ്ദേഹത്തെ വീണ്ടും കോണ്‍ഗ്രസിൽ ‍തിരിച്ചെടുക്കുകയായിരുന്നു. 1941 മാര്‍ച്ച്‌ 13ന്‌ അഞ്ചരക്കണ്ടി മാമ്പയില്‍ കോമത്ത്‌ രാഘവന്റെയും നാവത്ത്‌ നാരായണിയുടെയും നാലു മക്കളില്‍ മൂത്ത മകനായി ജനിച്ചു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറും വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ വിജയലക്ഷ്‌മി (കര്‍ണാടക സര്‍ക്കാര്‍ റിട്ട. സോഷ്യല്‍ വെല്‍ഫെയര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍) യാണു ഭാര്യ. മക്കള്‍: നിരന്‍ ദാസ്‌ (ഗള്‍ഫ്‌), അപര്‍ണ, അമൃത. മരുമക്കള്‍: അനില്‍ (ബിസിനസ്‌), മഹേഷ് ‌(ബിസിനസ്‌). സഹോദരങ്ങള്‍: പരേതനായ സഹദേവൻ‍, പ്രേമൻ‍, സാവിത്രി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നസീര്‍ അഹമ്മദ് വധം : അഞ്ചു പേര്‍ അറസ്റ്റില്‍
Next »Next Page » കള്ള് നിരോധനം: എക്സൈസ് മന്ത്രി കെ.ബാബുവിനു ഹൈക്കോടതി വിമര്‍ശനം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine