പി.സി. ജോര്‍ജിന്റെ അധിക്ഷേപത്തിന് എതിരെ പ്രതാപന്റെ തുറന്ന കത്ത്‌

August 4th, 2012

tn-prathapan-mla-ePathram
തൃശൂര്‍ : ടി. എന്‍. പ്രതാപന്‍ ധീവരസഭ യുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതി എന്ന പി. സി. ജോര്‍ജ് നടത്തിയ അധിക്ഷേപ കരമായ പ്രസ്താവനയ്‌ക്കെതിരെ പ്രതാപന്റെ തുറന്ന കത്ത്.

tn-prathapan-letter-to-pc-george-1-ePathram
നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ പരസ്പരം ഇരുവരും വിമര്‍ശനം ഉന്നയിച്ചിരുന്നിരുന്നു. ഇതിനിടെയാണ് പ്രതാപനെതിരെ പി. സി. ജോര്‍ജ് ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ജോര്‍ജിനെ പോലുള്ള കൊതിയന്‍മാരുടെ കണ്ണും കയ്യും പതിയുന്നിടത്ത് താന്‍ ഇടപെടാന്‍ ഉണ്ടാകുമെന്നും മണ്ണും മനുഷ്യനുമാണ് തന്റെ സമുദായമെന്നും പൊതുമുതല്‍ വെട്ടിപ്പിടിക്കാന്‍ ഒരുത്തനേയും അനുവദിക്കില്ലെന്നും പ്രതാപന്‍ കത്തില്‍ പറയുന്നു.

tn-prathapan-letter-to-pc-georgr-2-ePathramതല്‍ക്കാലം നിങ്ങളുടെ കൂടെനിന്ന് ആടുവാന്‍ ചിലരെ കിട്ടിയേക്കുമെന്നും എന്നാല്‍ എപ്പോഴും എല്ലാവരേയും കബളിപ്പിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ പ്രതാപന്‍ താന്‍ ജീവിതത്തില്‍ പിന്നിട്ട ദുരിത കാലത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. ജോര്‍ജിന്റെ പ്രസ്താവനയെ തുടര്‍ന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പിന്നീട് പ്രതാപന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ചെന്നിത്തലയേക്കാള്‍ വിഷമിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായമാണ്. തന്നേയും ജോര്‍ജിനേയും ഒരുപോലെയാണ് അദ്ദേഹം കാണുന്നത് എങ്കില്‍ കടുത്ത തീരുമാനങ്ങള്‍ തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും പ്രതാപന്‍ പറഞ്ഞു. പി. സി. ജോര്‍ജിനെതിരെ പാലക്കാട് ഡി. സി. സി.യും രംഗത്തുവന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി.സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണം: വി.ഡി. സതീശന്‍

August 4th, 2012

vd-satheesan-epathram

കൊച്ചി: ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണമെന്നും ആര്‍ക്കും കൊട്ടാവുന്ന വഴിച്ചെണ്ടയല്ല കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരെന്നും വി. ഡി. സതീശന്‍ എം. എല്‍. എ. കഴിഞ്ഞ ദിവസം പി. സി. ജോര്‍ജ്ജ് ടി. എന്‍ . പ്രതാപന്‍ എം. എല്‍. എ. യെ ജാതിപരമായും വ്യക്തിപരമായും അധിക്ഷേപിച്ചതിനെതിരെ പത്ര സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു വി. ഡി. സതീശന്‍ . നെല്ലിയാമ്പതിയിലെ പാട്ട ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നിരത്തിക്കൊണ്ട് പ്രതാപന്‍ നടത്തിയ ചില നീക്കങ്ങളാണ് പി. സി. ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. പ്രതാപന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും നീക്കം തന്റെ താല്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പി. സി. ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തിയത്.  തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്നം നോക്കുവാന്‍ താന്‍ ഉണ്ടെന്നും പ്രതാപന്‍ തന്റെ സമുദായത്തിലെ ആളുകളുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞിരുന്നു.

തനിക്കിഷ്ടമില്ലാത്തവരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് പി. സി. ജോര്‍ജ്ജിന്റെ പതിവാണെന്ന് വി. ഡി. സതീശന്‍ പറഞ്ഞു. പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതാപനെതിരായ പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് വി. ഡി. സതീശനും, ഹൈബി ഈഡനും രംഗത്തെത്തിയത്.  എം. എല്‍. എ. മാരെ ഇത്തരം ആക്ഷേപങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറിയാല്‍ യു. ഡി. എഫ്. രാഷ്ടീയത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ടി. എന്‍ . പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതിനേക്കാള്‍ വലിയ വേദന നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം ഉണ്ടാക്കിയെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.

നെല്ലിയാമ്പതി സന്ദര്‍ശിച്ച ഉപസമിതിയില്‍ പി. സി. ജോര്‍ജ്ജ് അംഗമാണെന്നും പ്രതാപനെതിരെ അദ്ദേഹം ഉന്നയിച്ച പരാമര്‍ശങ്ങളോടെ ഉപസമിതിയുടെ വിശ്വാസ്യത കുറഞ്ഞുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍  ടി. എന്‍ . പ്രതാപന്‍ , വി. ഡി. സതീശന്‍ , ഹൈബി ഈഡന്‍ , എം. വി. ശ്രേയാംസ് കുമാര്‍, വി. ടി. ബല്‍‌റാം, കെ. എന്‍ . ഷാജി എന്നിവര്‍ അടങ്ങുന്ന ആറ് യു. ഡി. എഫ്. എം. എല്‍. എ. മാരുടെ സംഘം തിങ്കളാഴ്ച നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാന്‍ സമ്മതിക്കില്ലെന്നും കയ്യേറ്റക്കാര്‍ കര്‍ഷകരുടെ വേഷം ധരിച്ച് എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ട ഭൂമിയുടെ അഞ്ച് ശതമാനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ 9000 ഏക്കര്‍ എങ്കിലും ടൂറിസം മേഖലയായി മാറുമെന്നും അതു കൊണ്ട് ടൂറിസമെന്നത് ഒഴിവാക്കുവാന്‍ ഉള്ള തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷുക്കൂര്‍ വധക്കേസ്‌ : പി. ജയരാജനെ ജയിലില്‍ അടച്ചു

August 1st, 2012

Jayarajan.P-epathram
കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍്റു ചെയ്തു. തുടര്‍ന്ന് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന, അറിഞ്ഞിട്ടും മറച്ചു വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ ജയരാജന്‌ നേരിട്ട് ബന്ധമുണ്ടെന്നാണ്‌ അന്വേഷണ സംഘ ത്തിന്‍റെ വിലയിരുത്തല്‍. ടി. വി. രാജേഷ് എം എല്‍ എ യും ജയരാജും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി.എം. സുധീരന്‍ തൊണ്ണന്‍ മാക്രി : വെള്ളാപ്പള്ളി നടേശന്‍

July 31st, 2012

vellappally-natesan-epathram

ആലപ്പുഴ : കോണ്‍ഗ്രസ്സ് നേതാവ് വി. എം. സുധീരന്‍ തൊണ്ണന്‍ മാക്രിയെ പോലെ ആണെന്ന് എസ്. എൻ. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. പുതിയ തലമുറയിലെ മന്ത്രിമാരോടും നേതാക്കന്മാരോടും സുധീരനു അസൂയയാണ്. ആരെക്കാളും വലുത് താനാണെന്ന് പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരനെന്നും, ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നടേശന്‍ പറഞ്ഞു. പട്ടിയെ കടിച്ചും വാര്‍ത്ത സൃഷ്ടിക്കുവാനാണ് സുധീരന്റെ ശ്രമം. സഹ മന്ത്രിമാരെ വിമര്‍ശിക്കുന്നത് വലിയ കാര്യമായി കരുതുന്ന സുധീരന്റെ ആരെയും അംഗീകരിക്കില്ലെന്ന സ്വഭാവം അദ്ദേഹത്തെ നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

എന്നാല്‍ വി. എം. സുധീരനെ തൊണ്ണന്‍ മാക്രിയോട് ഉപമിച്ച വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സമുദായ നേതാക്കള്‍ ഇടപെടേണ്ടെന്നും വെള്ളാപ്പള്ളി തന്റെ പദവിക്ക് യോജിക്കുന്ന രീതിയില്‍ സംസാരിക്കണമെന്നും വി. ടി. ബല്‍‌റാം എം. എല്‍. എ. പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എം. സുധീരന്റെ വിമര്‍ശനം; കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷമാകുന്നു

July 31st, 2012

vm-sudheeran-epathram

തിരുവനന്തപുരം: സര്‍ക്കാരിനും യു. ഡി. എഫിനും എതിരെ വി. എം. സുധീരന്‍ തുടര്‍ച്ചയായി നടത്തുന്ന വിമര്‍ശനം കോണ്‍ഗ്രസ്സില്‍ പുതിയ ചേരി തിരിവിനു വഴി വെയ്ക്കുന്നു. യു. ഡി. എഫിലെ മന്ത്രിമാരില്‍ ചിലര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും, അവരോടുള്ള ആദരവ് കുറഞ്ഞതു കൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും പറഞ്ഞ സുധീരന്‍ കേരളത്തില്‍ എന്താണ് നടക്കുന്നതെന്നു പോലും അറിയാത്ത മന്ത്രിമാര്‍ ഉണ്ടെന്നും പലരും പേഴ്സണല്‍ സ്റ്റാഫിന്റെ പിടിയിലാണെന്നും തുറന്നടിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും, മന്ത്രിമാര്‍ എല്ലാം മിടുക്കന്മാരാണെന്നും പറഞ്ഞ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉടനെ തന്നെ സുധീരനു മറുപടിയുമായി രംഗത്തെത്തിയിരുന്നു. യു. ഡി. എഫ്. സർക്കാരിൽ മന്ത്രി കസേര ലഭിക്കാത്ത മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും ഒപ്പം കോണ്‍ഗ്രസ്സിനുള്ളിലെ അസംതൃപ്തരായ ചിലരും സുധീരന്റെ വാക്കുകളെ രഹസ്യമായെങ്കിലും അനുകൂലിക്കുന്നുണ്ട്. തോട്ട നിയമ ഭേദഗതിയും നിലം നികത്തല്‍ വിഷയവുമെല്ലാം സുധീരന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരെ തന്റെ നിലപാട് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

സുധീരന്റെ അഭിപ്രായ പ്രകടനം അനവസരത്തിലായി എന്നാണ് മറു വിഭാഗത്തിന്റെ വാദം. പി. സി. വിഷ്ണുനാഥ് ഉള്‍പ്പെടെ ഉള്ള യുവ നേതാക്കന്മാര്‍ സുധീരനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ പുനഃസ്സംഘടന വരാനിരിക്കെ അസ്വസ്ഥരും അസംതൃപ്തരുമായ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ പുതിയ ചേരി രൂപീകരിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഗ്രൂപ്പു നോക്കിയും അടുപ്പക്കാരെ നോക്കിയും മാത്രം പദവികള്‍ വീതം വെയ്ക്കുന്ന പതിവിനു നേരിയ മാറ്റമെങ്കിലും ഉണ്ടാകണമെന്ന ആവശ്യം സുധീരന്‍ ഉന്നയിച്ചിരുന്നു. ജനങ്ങള്‍ അറിയുന്നവരും നേതൃഗുണമുള്ളവരും ആയിരിക്കണം സ്ഥാനങ്ങളില്‍ എത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിനിടയില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, തുടര്‍ന്നുണ്ടായ തോല്‍വിയും സുധീരന്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

യു. ഡി. എഫ്. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സിലും ഘടക കക്ഷികള്‍ക്കിടയിലും ചില സമുദായങ്ങള്‍ക്കിടയിലും അഭിപ്രായം ശക്തമായി ക്കൊണ്ടിര്‍ക്കുകയാണ്. ഭരണത്തിലെ ന്യൂനപക്ഷ സമഗ്രാധിപത്യത്തിനെ ചോദ്യം ചെയ്തു കൊണ്ട് അടുത്തയിടെ എൻ. എസ്. എസ്സും, എസ്. എൻ‍. ഡി. പി. യും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഹിന്ദു വര്‍ഗ്ഗീയത ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ. പി. സി. സി. പ്രസിഡണ്ടിനും ആയിരിക്കും എന്ന് എൻ. എസ്. എസ്. പ്രസിഡണ്ട് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷുക്കൂര്‍ വധം : ടി. വി. രാജേഷ് എം. എല്‍. എ. യെ ചോദ്യം ചെയ്തു
Next »Next Page » മുത്തൂറ്റ് വധക്കേസിലെ പ്രതിയെ ആന കുത്തി »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine