സി. എച്ച്. ട്രസ്റ്റിനു സംഭാവന നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ്

June 20th, 2012
c h muhammad koya-epathram
തിരുവനന്തപുരം: മുസ്ലിം ലീഗിനു കീഴിലുള്ള സി. എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കുവാന്‍ അനുമതി നല്‍കിക്കൊണ്ട്  സര്‍ക്കാര്‍ ഉത്തരവിട്ടു. സി.എച്ചിന്റെ മകനും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എം. കെ. മുനീറാണ് തന്റെ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിനു സംഭാവന നല്‍കുവാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷം രൂപയും ജില്ലാപഞ്ചായത്തുകള്‍ക്ക് മൂന്നു ലക്ഷം രൂപയും ട്രസ്റ്റിനു സംഭാവനയായി നല്‍കാം.സംഭാവന നല്‍കണമോ വേണ്ടയോ എന്ന് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ രണ്ടിനു തിരുവനന്തപുരം ജില്ലയില്‍ മാത്രം ബാധകമായ ഉത്തരവാണ് ഈ മാസം അഞ്ചാം തിയതി സംസ്ഥാനത്തൊട്ടാകെ ബാധകമാക്കിക്കൊണ്ട് മന്ത്രി മുനീറിന്റെ കീഴിലുള്ള സാമൂഹ്യ ക്ഷേമ വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.മുസ്ലിം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീറാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍. ഭരണ സ്വാധീനം ഉപയോഗിച്ച് മുസ്ലിം ലീഗ് സര്‍ക്കാര്‍ ഖജനാവിലെ പണം സ്വകാര്യ ട്രസ്റ്റിനു നല്‍കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

സി. പി. എമ്മില്‍ ബൂര്‍ഷ്വാ ലിബറലിസം മേല്‍ക്കോയ്മ നേടുന്നു

June 18th, 2012
PRABHAT_PATNAIK-epathram
തിരുവനന്തപുരം:സി. പി. എമ്മില്‍ ബൂര്‍ഷ്വാ ലിബറലിസം മേല്‍ക്കോയ്മ നേടുന്നു എന്നും ഒപ്പം ഫ്യൂഡല്‍-സ്റ്റാലിനിസത്തിന് പാര്‍ട്ടി കീഴ്‌പ്പെടുകയും ചെയ്യുന്നു എന്നും പ്രമുഖ ധനശാസ്ത്രജ്ഞനും സി. പി. എം. പാര്‍ട്ടി അംഗവും ആസൂത്രണബോര്‍ഡിന്റെ മുന്‍ ഉപാധ്യക്ഷനുമായ ഡോ. പ്രഭാത് പട്‌നായക്. ഇത് പൊതു ജനങ്ങളില്‍ നിന്നും  പാര്‍ട്ടിയെ അകറ്റുക മാത്രമല്ല പാര്‍ട്ടിയെ പറ്റി തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്നു. ഈ നിലയില്‍  കേരളത്തിലെ സി.പി.എമ്മില്‍ കഴിഞ്ഞ കുറേനാളുകളായി നടക്കുന്ന സംഭവങ്ങള്‍ തനിക്ക് വേദനയും ആശങ്കയും ഉണ്ടാക്കുന്നുവെന്ന് ഡോ. പ്രഭാത് പട്‌നായക് പറഞ്ഞു. “ഈ രണ്ട് തെറ്റായ പ്രവണതകളിലും പൊതുവായിവരുന്ന കാര്യം സോഷ്യലിസമെന്ന ആശയത്തോടുള്ള പ്രതിജ്ഞാബദ്ധതയില്ലായ്മ, നവ ലിബറല്‍ വികസന അജന്‍ഡകളോടുള്ള ആഭിമുഖ്യം, ജനങ്ങളെ ശാക്തീകരിക്കുമെന്ന ലക്ഷ്യത്തോടുള്ള നിഷേധം എന്നിവയാണ്. ബൂര്‍ഷ്വാ ലിബറലിസത്തിനും ഫ്യൂഡല്‍-സ്റ്റാലിനിസത്തിനും കീഴടങ്ങുന്നത് ജനവിരുദ്ധവും വിനാശകരവുമാണ്. സോഷ്യലിസത്തെ അജന്‍ഡയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നുണ്ടെങ്കില്‍ സ്റ്റാലിനിസ്റ്റ് പ്രവണതകളില്‍ നിന്നും മുക്തമായ ഒരു ബദല്‍ മാര്‍ക്‌സിസം പ്രവൃത്തിപഥത്തിലെത്തിക്കണം. ”-കേരളത്തിലെ ഇടതുപക്ഷ സഹയാത്രികര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ഡോ. പട്‌നായക് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനകീയ കണ്‍വെന്‍ഷന്‍

June 15th, 2012

തൃശൂര്‍: രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍- മാഫിയ – വര്‍ഗ്ഗീയ വല്ക്കരണത്തി നെതിരെ സി. പി. ഐ – എം. എല്‍ സംഘടിപ്പിക്കുന്ന  ജനകീയ കണ്‍വെന്‍ഷന്‍ ജൂണ്‍ 17 ഞായറാഴ്ച വൈകീട്ട് 2 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. സി. പി. ഐ  (എം. എല്‍) ജനറല്‍ സെക്രെട്ടറി കെ. എന്‍. രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും, പി. ജെ. ജെയിംസ് അദ്ധ്യക്ഷനാകും. പി.സുരേന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, ടി. എന്‍. ജോയ്‌, അഡ്വ: സാബി ജോസഫ്‌, അഡ്വ: കെ. എന്‍. അനില്‍കുമാര്‍, അഡ്വ: ആശ, വ. പ. വാസുദേവന്‍, വി. വിജയകുമാര്‍, മോചിത മോഹന്‍ തുടങ്ങിയ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും കേരളം

June 11th, 2012

athirapally-waterfall-epathram

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി വീണ്ടും കേരളം സജ്ജീവമായി രംഗത്ത് വന്നു. മാധവ് ഗാ‍ഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണം എന്ന്‌ ആവശ്യം സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു കത്തയച്ചു. കര്‍ണ്ണാടകയിലെ ഗുണ്ടിയ പദ്ധതിക്ക്‌ അനുമതി നിഷേധിച്ചിരുന്നത്‌ പുനപരിശോധിച്ച സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നത്‌. ഗുണ്ടിയ പദ്ധതിക്ക്‌ നല്‍കിയ പരിഗണന അതിരപ്പിള്ളി പദ്ധതിക്കും നല്‍കണം എന്നാണ്‌ കേരളത്തിന്റെ ആവശ്യം. അതിരപ്പിള്ളി പദ്ധതിക്കായി മുമ്പും സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. മാധവ്‌ ഗാഡ്‌ഗില്‍ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിക്ക് പരിഗണിക്കപെട്ട പ്രദേശം  അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പെടുമെന്നും അതിനാല്‍ അവിടെ ഡാം ഒരു കാരണവശാലും അനുവദിക്കരുതെന്നും ചൂണ്ടികാണിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം‍

June 9th, 2012

AirIndia-epathram
കൊച്ചി: യാത്രക്കാരെ കോഴിക്കോട്ട്‌ ഇറക്കാതെ കൊച്ചിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. ദോഹ-കോഴിക്കോട്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ആണ് യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്‌.

കോഴിക്കോട്‌ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതു കാരണമാണ്‌ കൊച്ചിയില്‍ ഇറങ്ങിയത്‌ എന്നാണ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എമിഗ്രേഷന്‍ പരിശോധനക്ക്‌ ശേഷം കോഴിക്കോട്ടേക്ക്‌ മറ്റൊരു വിമാനത്തില്‍ അയക്കാം എന്ന്‌ അധികൃതര്‍ നല്‍കിയ ഉറപ്പ്‌ യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. പരിശോധന കഴിഞ്ഞാല്‍ അധികൃതരുടെ ഉത്തരവാദിത്വം അവസാനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ പ്രതിഷേധം. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി.പി. നാരായണന്‍ രാജ്യസഭാ സ്ഥാനാര്‍ഥി
Next »Next Page » ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം: രജീഷ്‌ »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine