മണിയുടെ പ്രസ്താവന അസത്യവും വാസ്തവ വിരുദ്ധവുമാണ് : വി.എസ്

May 27th, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം:സി. പി. ഐ. എം ഇടുക്കി ജില്ല സെക്രെട്ടറി എം. എം. മണിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് രംഗത്ത് വന്നു. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സി. പി. ഐ. എമ്മിനെ കൊലപാതകികളുടെ പാര്‍ട്ടിയാക്കി ചിത്രീകരിക്കുവാനാണ് മണിയുടെ ശ്രമമെന്നും മണിയുടെ പ്രസ്താവന അസത്യവും വാസ്തവവിരുദ്ധവുമാണെന്നും വി. എസ്‍. പറഞ്ഞു. മണി പറഞ്ഞ കാലയളവില്‍ വി. എസ്. ആയിരുന്നു സംസ്ഥാന സെക്രെട്ടറി. ഈ കാലങ്ങളില്‍ ഇടുക്കിയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ പാര്‍ട്ടി നടത്തിയതല്ല എന്ന് ആധികാരികമായി തനിക്ക് പറയാനാകുമെന്നും വി. എസ്. കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രഭാവര്‍മയുടെ കവിത ‘മലയാളം’ പ്രസിദ്ധീകരിക്കില്ല

May 27th, 2012

Prabha_Varma-epathram
തിരുവനന്തപുരം: പ്രശസ്ത കവിയും ദേശാഭിമാനി റസിഡന്‍റ് എഡിറ്ററുമായ ‍ പ്രഭാവര്‍മയുടെ  കവിത ഇനി സമകാലിക മലയാളം പ്രസിദ്ധീകരിക്കില്ലെന്നു പത്രാധിപര്‍ എസ്.  ജയചന്ദ്രന്‍ നായര്‍.  ചന്ദ്രശേഖരനെ വധിച്ചവരെ ‘വാക്കിന്‍െറ സദാചാരം കൊണ്ട്’ ന്യായീകരിച്ചുവെന്ന് ചൂണ്ടികാട്ടി  കഴിഞ്ഞലക്കം മുതല്‍ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ശ്യാമ മാധവം’എന്ന ഖണ്ഡ കവിതയാണ്  പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച് കൊണ്ട് പ്രതിഷേധം അറിയിച്ചത്.  ഈ ലക്കം പത്രാധിപരുടെ വിയോജനക്കുറിപ്പോടെയാണ്  നിര്‍ത്തിവെക്കുന്നത്. ദേശാഭിമാനിയില്‍ ശനിയാഴ്ചയും അതിന് മുമ്പുള്ള ദിവസങ്ങളിലും പാര്‍ട്ടി നിലപാടിനെ ന്യായീകരിച്ച് പ്രഭാവര്‍മ എഴുതിയിരുന്നു ഈ  ലേഖനങ്ങളാണ് വാരികയെ ചൊടിച്ചിച്ചത്. ‘അമ്പത്തിയെട്ട് വെട്ടുകള്‍ കൊണ്ട് നുറുക്കി ഒരു മനുഷ്യന്‍െറ ജീവന്‍ അപഹരിച്ചവരെ വാക്കിന്‍െറ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതില്‍പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്നും ദേശാഭിമാനിയുടെ റസിഡന്‍റ് എഡിറ്റര്‍ പ്രഭാവര്‍മ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും’ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതു ആനക്കൊമ്പ്‌ തന്നെ ‍

May 27th, 2012

Mohanlal-tusk-epathram

പാലക്കാട്‌: ആദായ നികുതി വകുപ്പ്‌ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ ലഭിച്ചത്‌ ആനക്കൊമ്പ്‌ തന്നെയെന്ന്‌ സ്ഥിരീകരിച്ചു. ലാലിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തുകയും ആനക്കൊമ്പ്‌ പിടിച്ചെടുക്കുകയും ചെയ്‌തെങ്കിലും, പിടിച്ചെടുത്തത്‌ ആനക്കൊമ്പ്‌ തന്നെയാണോ എന്നതിനെ കുറിച്ച്‌ ഇത് വരെ ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല തുടര്‍ന്ന്  മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസില്‍ സമര്‍പ്പിച്ച  വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ്‌ ഇങ്ങനെയൊരു സ്ഥിരീകരണം  ലഭിച്ചത്. ഇതോടെ  നിയമവിരുദ്ധമായാണ്‌ ലാല്‍ ആനക്കൊമ്പ്‌ കൈവശം വെച്ചതെന്ന്  തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തതിലും പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്. 2011 ജൂലൈ 29നായിരുന്നു ഏറെ വാര്‍ത്താ പ്രാധാന്യം നേടിക്കൊണ്ട്‌ ലാലിന്റെ വീട്ടില്‍ നിന്നും ആദായ നികുതി അധികൃതര്‍ ആനക്കൊമ്പ്‌ പിടിച്ചെടുത്തത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. എസും. പുതിയ ഇടതുപക്ഷ സാധ്യതകളും

May 26th, 2012

c-r-neelakantan-epathram

സി. പി. എമ്മിലെ പ്രത്യയ ശാസ്ത്രപരമായ സംവാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഗോളീകരണം ശക്തി പ്രാപിക്കുകയും പഴയ ‘സോഷ്യലിസ്റ്റ്‌’ മാതൃകകള്‍ തകരുകയും  ചെയ്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരു ചുവന്ന കൊടിയും ഒരു പരിധിവരെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന ‘പഴയ’ രാഷ്ട്രീയ തന്ത്രവും അംഗീകരിച്ച ലോകത്തിലെ അപൂര്‍വ്വം പാര്‍ട്ടികളിലൊന്നായി സി. പി. ഐ. എം നിലനിന്നു. (സി. പി. ഐ. കുറെയൊക്കെ വിട്ടുവീഴ്ച ചെയ്തു കൊണ്ട് ഒരു കൊടിയും നിലനിര്‍ത്തി). കമ്പോളത്തിന്റെ അധിനിവേശം പാര്‍ട്ടിയുടെ ആന്തരിക ഘടനയെ തന്നെ സാരമായി ബാധിക്കാന്‍ തുടങ്ങിയ വസ്തുത തിരിച്ചറിയാന്‍ ഏറെ വൈകി. സ്വകാര്യ ‘സ്വത്തില്ലാത്ത കാലം’ സമീപ ഭാവിലുണ്ടാകില്ല എന്ന് ‘ബോധ്യപ്പെട്ട’  നേതൃത്വത്തില്‍ ഒരു വിഭാഗം തീര്‍ത്തും വലതു പക്ഷമായി മാറി. അധിനിവേശങ്ങളെ പട്ടില്‍ പൊതിഞ്ഞ് ഇവിടെ അംഗീകരിപ്പിക്കുകയായിരുന്നു ഇവര്‍. ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ, മൂലധനം, ഫണ്ട് തുടങ്ങിയവ സ്വീകാര്യമായി. ഏതു പ്രകൃതി വിഭവവും മൂലധനത്തിന് കീഴ്പ്പെടുത്തണമെന്ന മുതലാളിത്ത പ്രത്യയ ശാസ്ത്രം ഇവര്‍ക്കും സ്വീകാര്യമായി. നന്ദിഗ്രാം മുതല്‍ കിനാലൂര്‍ വരെ ഇതിന്റെ തെളിവാണ്.
അഴിമതി കമ്പോള വല്ക്കരണത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി പാര്‍ട്ടിക്കകത്ത് ശക്തമായ വിഭാഗീയത സൃഷ്ടിച്ചു കൊണ്ട് സ്വയം സംരക്ഷണം തേടാന്‍ ഒരു വിഭാഗത്തിനായി. പാര്‍ട്ടി അഴിമതിയുടെ പരസ്പരാശ്രയത്വമാണെന്ന് വന്നു. വന്‍ മാഫിയാ സംഘങ്ങള്‍ വരെ പാര്‍ട്ടിയുടെ ഭാഗമായി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധം.

രണ്ടു ജില്ലാ കമ്മറ്റികള്‍ക്ക് കീഴിലുള്ള നിരവധി ലോക്കല്‍ കമ്മറ്റികളിലെ സഖാക്കള്‍ ഒത്തുചേര്‍ന്നു നടത്തിയ ഒന്നാണിതെന്ന കാര്യം ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. കോഴിക്കോട് ജില്ലയിലെ ഒരാളെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ആസൂത്രണത്തിന്റെ ഫലമായി വകവരുത്തി എങ്കില്‍ അതിന്റെ പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതരുടെ പിന്തുണ ഉണ്ടെന്ന കാര്യം വ്യക്തം. മറ്റു വ്യക്തിപരമായ ഒരു കാരണവും ടി. പിയുടെ വധത്തിനു പിന്നിലുണ്ടെന്നു ആര്‍ക്കും പറയാനാവില്ല. ഒഞ്ചിയത്തും മറ്റു സമീപ പ്രദേശങ്ങളിലും സി. പി. എമ്മിനെ, അതിന്റെ ശക്തി കേന്ദ്രങ്ങളില്‍ വെല്ലുവിളിച്ച ടി. പിയ്ക്ക് മറ്റാരും ശത്രുക്കളില്ല. (ഈ കൊലപാതകത്തിനു പിന്നില്‍ വ്യക്തി താല്പര്യമാണ് എന്ന് ഡി. ജി. പി പറഞ്ഞുവെന്ന തര്‍ക്കം ഇപ്പോഴും നടക്കുന്നു) ഇതിനെ പറ്റി പാര്‍ട്ടി സുഹൃത്തുക്കള്‍ പറഞ്ഞ ഒരു തമാശയുണ്ട് ‘ഇതൊരു വ്യക്തി വിരോധം കൂടിയാണ്, കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പില്‍ സമുന്നതനായ ഒരു നേതാവിന്റെ സഹോദരി തോറ്റുപോയതിനു കാരണം ടി. പിയാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലം! ഈ തോല്‍വിക്കു ‘പകരം’ വീട്ടിയതെന്നതത്രേ ഒരു വാദം. അതെന്തായാലും ഈ സംഭവം സി. പി. എമ്മിന്റെ അടിത്തറക്കുമേല്‍ ശക്തമായ പ്രഹരമായെന്നു തീര്‍ച്ച .
ഇതൊക്കെയാണെങ്കിലും ഇന്നത്തെ ആഗോള ദേശീയ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ കക്ഷിയെ ദുര്‍ബലപ്പെടുത്തുന്നത് ശരിയോ എന്ന ചോദ്യം പലരും ആത്മാര്‍ത്ഥതമായി തന്നെ ഉന്നയിക്കുന്നുണ്ട്. പക്ഷെ ഇവിടെ നിരവധി പ്രശ്നങ്ങള്‍ നാം കാണാതിരുന്നു കൂടാ. നേതൃത്വം എന്ത് തെറ്റു ചെയ്താലും ‘ആഗോള ദേശീയ ഇടതു പക്ഷം’ സംരക്ഷിക്കപ്പെടണമെന്ന രീതിയില്‍ അംഗീകരിക്കുന്ന സമീപനം ശരിയോ? സോവിയറ്റ് – പൂര്‍വ്വ യൂറോപ്യന്‍ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങളുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണം സ്വയം വിമര്‍ശനത്തിനും തിരുത്തലിനും കഴിയാത്ത ഒരു സംഘടനാ ശൈലിയാണ് അവര്‍ക്കുണ്ടായിരുന്നത് എന്നല്ലേ! തീര്‍ത്തും ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് ഇന്നുള്ള ‘ജനാധിപത്യ കേന്ദ്രീകരണം’ അനിവാര്യമാണോ? ഈ ഘടനയെ ഹൈജാക്ക്‌ ചെയ്തു കൊണ്ട് നേതാവിന്റെ ഇഷ്ടങ്ങള്‍ക്ക് മാത്രമുള്ള പാര്‍ട്ടി നേതൃത്വം സൃഷ്ടിക്കപ്പെടുന്നത് ? സ്വതന്ത്ര വിമര്‍ശനത്തിനു ഇതില്‍ അവസരമില്ലാതാകുകയും  പാര്‍ട്ടിഘടനാ നേതൃത്വം വ്യക്തികളാകുകയും ചെയ്തതോടെയല്ലേ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്? എം. എന്‍. വിജയന്‍ മാഷ്‌ ചോദിച്ച പോലെ “പാര്‍ട്ടിയുടെ സെക്രെട്ടറിയോ, സെക്രെട്ടറിയുടെ പാര്‍ട്ടിയോ?”

-സി. ആര്‍ നീലകണ്ഠന്‍

(രണ്ടാം ഭാഗം തുടരും)

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

വി. എസ് അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്ന് പിണറായി

May 22nd, 2012

pinarayi-vijayan-epathram

കണ്ണൂര്‍: വി. എസ്‌. അച്യുതാനന്ദന്‍ സി. പി. എം. കേന്ദ്ര നേതൃത്വത്തിന്‌ അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്നും എന്നാല്‍ അത്തരത്തില്‍ ഒരു കത്ത്‌ അയച്ചു എന്ന് വി. എസും, കിട്ടി എന്ന് ജനറല്‍സെക്രട്ടറിയും പറഞ്ഞതായി സി. പി. ഐ. എം സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇങ്ങനെ ഒരു കത്ത്‌ അയച്ചിട്ടില്ലെന്നും ഇതൊക്കെ ‘മാധ്യമസൃഷ്‌ടി’ ആണെന്നുമാരോപിച്ച്  പിണറായി മണിക്കൂറുകള്‍ക്കകമാണ് തിരുത്തി പറഞ്ഞത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഷ്ട്രീയ ഭീകരവാദ ത്തിനെതിരെ ജനാധിപത്യ സംഗമം
Next »Next Page » കൊടി സുനി കീഴടങ്ങാന്‍ തയ്യാര്‍ »



  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine