നിക്ഷേപം സ്വീകരിക്കല്‍; മണപ്പുറത്തിനെതിരെ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്

February 8th, 2012
manappuram-finance-epathram
മുംബൈ: മണപ്പുറം ഫിനാസ് ലിമിറ്റഡോ   മണപ്പുറം അഗ്രോ ഫാംസോ (മാഗ്രോ) പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിക്ഷേപം പുതുക്കുന്നതും കുറ്റകരമാണെന്ന് റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്. മണപ്പുറത്തില്‍ പൊതുജനങ്ങള്‍   നിക്ഷേപം നടത്തുന്നത് സ്വന്തം റിസ്കില്‍ ആയിരിക്കുമെന്നും ഇതില്‍ സൂചിപ്പിക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ വാങ്ങുന്നതിന് അനുമതിയില്ലെന്ന് ആര്‍. ബി. ഐ പറയുന്നു.  മണപ്പുറം ഫിനാന്‍സ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും പകരമായി “മാഗ്രോ” യുടെ പേരിലുള്ള റസീപ്റ്റാണ്‌ നല്‍കുന്നതെന്നും  ആര്‍. ബി. ഐയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. മണപ്പുറം ചെയര്‍മാന്‍  വി. പി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് “മാഗ്രോ”.
നേരത്തെ മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്റ് ലീസിങ്ങ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി പിന്നീട് നോണ്‍ ഡിപ്പോസിറ്റ് ടേക്കിങ്ങ്, നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ് വന്നതോടെ ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടു. മണപ്പുറത്തിന്റെ ഓഹരിവിലയില്‍ ഇരുപതു ശതമാനത്തോളം ഇടിവുണ്ടായി.
മണപ്പുറത്തിനു സ്വര്‍ണ്ണത്തിന്റെ ഈടിന്മേല്‍ പണം പലിശക്ക് നല്‍കുന്നതിന് തല്‍ക്കാലം വിലക്ക് ബാധകമല്ല.  തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ദക്ഷിണെന്ത്യയിലെ പ്രമുഖ ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ ഒന്നാണ്. വന്‍‌കിട സിനിമാതാരങ്ങളാണ് ഇവരുടെ സ്വര്‍ണ്ണ പണയ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ക്ക് വന്‍ തുകയാണ് വര്‍ഷം തോറും സ്ഥാപനം ചിലവിടുന്നത്. അതുകൊണ്ടു തന്നെയാകണം മണപ്പുറത്തിനെതിരായ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുണ്ടായില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബി ദിന റാലിയില്‍ പട്ടാള വേഷം; അന്വേഷണത്തിനു ഉത്തരവിട്ടു

February 8th, 2012

raali-epathram
കാഞ്ഞങ്ങാട്: കരസേനാ വേഷത്തില്‍ നബിദിനറാലിയില്‍ പരേഡ് നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഡി. ജി. പി ജേക്കബ് പുന്നൂസ് ഉത്തരവിട്ടതായി സൂചന. സംഭവത്തെ കേന്ദ്ര ഇന്റലിജെന്റ്സ് വിഭാഗവും ഇതേ കുറിച്ച് അന്വേഷിക്കും. കഴിഞ്ഞ ഞായറാ‍ഴ്ച രാവിലെ കാഞ്ഞങ്ങാട് നടന്ന  റാലിയില്‍ ഒരു സംഘം യുവാക്കള്‍ പട്ടാള വേഷത്തില്‍ അണിനിരന്നത്.  റാ‍ലി കഴിഞ്ഞ് ഇവര്‍ വാഹനങ്ങളില്‍ നഗരത്തില്‍ ചുറ്റിയതായും പറയപ്പെടുന്നു. മിനാപ്പീസ് കടപ്പുറത്തെ മിലാദ് ഈ ഷെറീഫ് കമ്മറ്റിക്കാരാണ് റാലി നടത്തിയത്. സൈനിക വേഷത്തില്‍ റാലിയില്‍പങ്കെടുത്ത ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
റാലിയില്‍ യുവാക്കള്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് ഒരു പ്രത്യേക സമുദായത്തെ  ഭീതിപ്പെടുത്തുവാനാണെന്ന് ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആസൂത്രിതമായ പരിശീലനം ലഭിച്ചിരുന്നെന്നും നേരത്തെ വിവരം ലഭിച്ചിട്ടും പോലീസ് പരേഡിനെതിരെ നടപടിയെടുക്കാഞ്ഞത് ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ സി. പി. എമ്മും കോണ്‍ഗ്രസ്സും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നഴ്സുമാരുടെ സമരം ന്യായം, പിന്തുണയുമായി വി.എസ്

February 5th, 2012

vs-achuthanandan-shunned-epathram
കൊച്ചി : നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തി. നഴ്സുമാര്‍ക്കെതിരെ വിവിധ ആശുപത്രി മാനേജ്മെന്‍റുകള്‍ നീതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത് ഇവര്‍ നടത്തുന്ന സമരം  ന്യായമായ ആവശ്യത്തിനു വേണ്ടിയുള്ളതാണ്. സമാധാനപരമായി സമരം ഇവരെ ആശുപത്രി മാനേജ്മെന്‍റുകള്‍ ഏര്‍പ്പാടാക്കിയ ഗുണ്ടകളെ ഉപയോഗിച്ച് നേരിടുകയാണ് സര്‍ക്കാര്‍ ഇതൊക്കെ നോക്കി കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍  ശമ്പളവര്‍ധനക്കായി നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. നഴ്സുമാര്‍ക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.
വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആശുപത്രി മാനേജ്മെന്‍റിനും സര്‍ക്കാറിനും കത്തയക്കും. ഇക്കാര്യത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്‍റ് ആശുപത്രിക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കേണ്ടത്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണിതൈന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ട്ടി പോസ്റ്ററിലെ ക്രിസ്തു നിന്ദ;പ്രതിഷേധം ശക്തമാകുന്നു

February 5th, 2012
oommen-chandy-epathram
തിരുവനന്തപുരം: ക്രിസ്തീയ വിശ്വാസികള്‍ ആരാധനാപൂര്‍വ്വം കാണുന്ന  ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിന്റെ ചിത്രത്തെ വികലമാക്കി ചിത്രീകരിക്കപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ വിവിധയിടങ്ങളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍  പ്രതിഷേധ ജാഥകള്‍ നടന്നു. ചിത്രത്തെ വികലമായി ചിത്രീകരിച്ച സംഭവം പരസ്യമായ ദൈവ നിന്ദയാണെന്നും ഇക്കാര്യത്തില്‍ സി. പി. എം ഖേദം പ്രകടിപ്പിക്കണമെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിനു  ബന്ധമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തെ ആണ് രൂപമാറ്റം വരുത്തി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചത്. ചിത്രത്തില്‍ ശിഷ്യരുടെ ഒപ്പം മധ്യത്തില്‍ ഇരിക്കുന്ന ക്രിസ്തുവിന്റെ  ഒറിജിനല്‍ ചിത്രം മാറ്റി പകരം ഒബാമയുടെയും, സോണിയാ ഗാന്ധിയുടേയും, നരേന്ദ്ര മോഡിയുടേയും ഉള്‍പ്പെടെ നിരവധി രാഷ്ടീയ പ്രമുഖരുടെ മുഖം ഉള്‍പ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുമ്പാണ് തൃക്കണ്ണാപുരം, പേരൂര്‍ക്കോണം, പാര്‍ക്ക് ജംഗ്ഷന്‍ തുടങ്ങി വിവിധ സ്ഥാലങ്ങളില്‍ ഈ ചിത്രം ഉള്‍പ്പെടുന്ന ഫ്ലക്സുകള്‍ ഉയര്‍ന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഈ  ഫ്ലക്സുകള്‍ എടുത്തു മാറ്റുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“എല്ലാവരും പാടി“ നേടിയ വില്ല പുറമ്പോക്കില്‍ ?

February 5th, 2012
കൊല്ലം:  സ്വകാര്യ ടി. വി ചാനലില്‍ വന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം ലഭിച്ച വില്ലയില്‍ താമസിക്കുവാനായി നിയമ പോരാട്ടം നടത്തുന്ന അന്ധ ഗായകരുള്‍പ്പെടുന്ന കുടുംബത്തിന്  വനിതാ കമ്മീഷന്റെ പിന്തുണ. തങ്ങള്‍ക്ക് ലഭിച്ച വില്ല സ്ഥിതി ചെയ്യുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന പരാതിയുമായി തങ്കമ്മയും മക്കളും വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. കൊല്ലം ടൌണ്‍ യു. പി. സ്കൂളില്‍ നടന്ന വനിതാ കമ്മീഷന്റെ സിറ്റിങ്ങിലാണ് ഇവരുടെ പരാതി എത്തിയത്. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്  ഡി. ശ്രീദേവി വ്യക്തമാക്കി.
“എല്ലാവരും ചേര്‍ന്ന് പാടി“ നേടിയ വില്ല നല്‍കുവാന്‍ ആദ്യം സ്പോണ്‍‌സര്‍ വിസ്സമ്മതിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ വില്ല ലഭിച്ചത്. 2008-ല്‍ മത്സര വിജയികളായെങ്കിലും വില്ല ലഭിക്കുവാനായി 2010 ഒക്ടോബര്‍ വരെ പരാതികളുമായി നിരവധി പടികള്‍ ഈ കുടുംബത്തിന് കയറിയിറങ്ങേണ്ടി വന്നു. ഗുരുവായൂരില്‍ നിന്നും കിലോമീറ്ററുകള്‍ മാറിയുള്ള വില്ലയില്‍ താമസം തുടങ്ങിയധികം കഴിയും മുമ്പേ വൈദ്യുതിയും വെള്ളവും നിലച്ചു. വിശദീകരണം തേടി ഗ്രാമപഞ്ചായത്തില്‍ എത്തിയപ്പോളാണ് വില്ല നിര്‍മ്മിച്ചിരിക്കുന്നത് പുറം‌മ്പോക്കിലാണെന്നും അനധികൃത നിര്‍മ്മാണമായതിനാല്‍ വീട്ടുനമ്പര്‍ നല്‍കുവാന്‍ ആകില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്. ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കാത്ത പക്ഷം വൈദ്യുതിക്കോ, വെള്ളത്തിനോ അപേക്ഷിക്കുവാന്‍ ആകില്ല. ഇവര്‍ വില്ല സ്പോണ്‍സര്‍ ചെയ്തവരെ സമീപിച്ചെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. മ്യൂസിക്കില്‍  പോസ്റ്റ് ഗ്രജ്വേഷനും ഗ്രാജ്വേഷനും പൂര്‍ത്തിയായ അന്ധരായ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഗായക കുടുമ്പത്തിന്റെ പരിപാടി ചാനലില്‍ ഏറെ കാണികളെ ആകര്‍ഷിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ആകാശനഗരം പദ്ധതി തന്റെ അറിവോടെയല്ല : മുഖ്യമന്ത്രി
Next »Next Page » പാര്‍ട്ടി പോസ്റ്ററിലെ ക്രിസ്തു നിന്ദ;പ്രതിഷേധം ശക്തമാകുന്നു »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine