പള്‍സ് പോളിയോ : സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി നിര്‍വ്വഹിച്ചു

January 20th, 2020

pulse-polio-vaccine-ePathram
തിരുവനന്തപുരം : പോളിയോ എന്ന മാരക പകര്‍ച്ച വ്യാധിക്ക് എതിരെ നിതാന്ത ജാഗ്രത വേണം എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടി കളുടെ നാഢീ വ്യൂഹത്തെ ബാധി ക്കുന്ന ഒരു വൈറസ് രോഗ മാണ് വെള്ള ത്തില്‍ കൂടിയും ആഹാര ത്തില്‍ കൂടി യും പകരുന്ന പോളിയോ.

സാധാരണയായി രോഗം വന്ന് ഏതാനും ദിവസ ങ്ങള്‍ക്ക് ഉളളില്‍ തന്നെ രോഗം ഭേദമാകും എങ്കിലും പാര്‍ശ്വ ഫല മായി കൈ കാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിര മായ അംഗ വൈകല്യ ത്തിന് കാരണം ആവുകയും ചെയ്യാറുണ്ട്.

ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഇല്ലാതെ കാത്തു സൂക്ഷി ക്കുവാനായി മുന്‍ കരുതല്‍ എന്നോണം നേരത്തെ തന്നെ പോളിയോ വാക്‌സിന്‍ നല്‍കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.

distribution-of-polio-drops-started-ePathram

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി യുടെ സംസ്ഥാന തല ഉദ്ഘാടനം തിരു വനന്ത പുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തില്‍ നിര്‍വ്വ ഹിച്ചു കൊണ്ട് സംസാരി ക്കുക യായി രുന്നു ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍.

വലിയൊരു യജ്ഞമാണ് കേരളത്തില്‍ നടക്കുന്ന്. ജന ങ്ങളുടെ ശാരീരികവും മാനസികവു മായ ആരോഗ്യം നില നിര്‍ത്താന്‍ എല്ലാ മേഖല യിലൂടെയും പ്രവര്‍ത്തി ക്കുകയാണ്.

ഒട്ടേറെ പദ്ധതികളി ലൂടെയും ഒട്ടേറെ പ്രവര്‍ ത്തനങ്ങളി ലൂടെയും മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തന മാണ് പോളിയോ പ്രതിരോധം എന്നത്. ലോകത്തെ പോളിയോ വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം.

ഭാരതം 2014 ല്‍ പോളിയോ മുക്തമായി എങ്കി ലും പ്രതി രോധ പ്രവര്‍ ത്തന ങ്ങള്‍ നിര്‍ത്തു വാന്‍ സമയം ആയിട്ടില്ല. അയല്‍ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസു കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടു ന്നത് നമ്മുടെ രാജ്യ ത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെ യാണ്. അതിനാല്‍ കൃത്യ മായ പോളിയോ വാക്‌സിന്‍ കൊടുത്തു കൊണ്ട് പ്രതിരോധം ശക്തി പ്പെടു ത്തേ ണ്ട താണ്.

ഏകദേശം 25 ലക്ഷത്തോളം കുരുന്നു കള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. 24,000 ത്തോളം വാക്‌സിനേഷന്‍ ബൂത്തു കള്‍ കൂടാതെ ട്രാന്‍സിറ്റ് ബൂത്തു കളും മൊബൈല്‍ ബൂത്തു കളും സജ്ജീകരി ച്ചിട്ടുണ്ട്. ഭവന സന്ദര്‍ശന ത്തിനായി 24,247 ടീമുകളെയും പരി ശീലനം നല്‍കി തെരഞ്ഞെടു ത്തിട്ടുണ്ട്. നേരത്തെ നടത്തിയ മുന്നൊരുക്കത്തിന്റെ വലിയൊരു യജ്ഞ മാണ് നടക്കുന്ന്.

ഇങ്ങനെ ശ്രദ്ധ യോടെ മുന്നേറുന്നത് കൊണ്ട് കേരളം പല കാര്യങ്ങളിലും മുന്നിലാണ്. ശിശു മരണ നിരക്കും മാതൃ മരണ നിരക്കും കുറവാണ്. പല രോഗ ങ്ങളേയും പ്രതി രോധി ക്കുവാൻ നമുക്കായി ട്ടുണ്ട് എന്നും മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അങ്കണവാടി ജീവന ക്കാരുടെ സർവ്വേ : സഹകരണം അഭ്യര്‍ത്ഥിച്ച് അധികൃതര്‍

January 20th, 2020

logo-wcd-ministry-of-women-and-child-development-ePathram

തൃശ്ശൂര്‍ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പില്‍ കൊണ്ടു വരുന്ന ‘സമ്പുഷ്ട കേരളം’ പദ്ധതി യുടെ ഭാഗമായി നടന്നു വരുന്ന കുടുംബ സർവ്വേയോട് എല്ലാ വരും സഹ കരിക്കണം എന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണ ക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യ ത്തോടെ ഉള്ള താണ് ‘സമ്പുഷ്ട കേരളം’ പദ്ധതി.

അങ്കണ വാടി ജീവന ക്കാർ വീടു കളില്‍ എത്തി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴി യാണ് വിവര ശേഖരണം നടത്തുന്നത്. കുട്ടികളിലെ വളർച്ച മുരടിപ്പ്, പോഷക ആഹാര ക്കുറവ് തുടങ്ങിയവ മനസ്സി ലാക്കുന്ന തിനും പരിഹാര നടപടികൾ സ്വീകരിക്കുകയു മാണ് ഇതി ലൂടെ ഉദ്ദേശിക്കുന്നത്.

ഈ കുടുംബ സർവ്വേ യിൽ കൃത്യമായ വിവര ങ്ങൾ നൽകണം. പൗരത്വ രജി സ്റ്റർ വിഷയ വുമായി ഈ സർവ്വേ ക്ക് യാതൊരു ബന്ധവും ഇല്ല എന്നും ആശങ്ക പ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലാ എന്നും ബന്ധ പ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സർവ്വേ യുമായി ബന്ധപ്പെട്ട് ചില കേന്ദ്ര ങ്ങളിൽ നിന്നും ആശങ്ക കളും തെറ്റി ദ്ധാരണ കളും പ്രകടി പ്പിച്ച തിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പു കളുടെ യോഗം തൃശ്ശൂര്‍ കളക്ട റേറ്റിൽ ചേർന്നു. എ. ഡി. എം. റെജി പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുരക്ഷണ, സീനിയർ സൂപ്രണ്ട് ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.

* പബ്ലിക് റിലേഷന്‍ വകുപ്പ്

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ

November 25th, 2019

no-plastic-bags-epathram തിരുവനന്തപുരം : 2020 ജനു വരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനവും കേരള ത്തെ മാലിന്യ മുക്ത മാക്കാൻ ഹരിത നിയമ ങ്ങളും മലിനീകരണ നിയന്ത്രണ നിയമ ങ്ങളും കർശനമായി നടപ്പാക്കും.

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധന ങ്ങളുടെ ഉപയോഗം നിരോധി ക്കുക എന്നതി നൊപ്പം അവ യുടെ നിർമ്മാണം, വിതരണം എന്നിവ തടയുവാനും നഗര ങ്ങളിലും ഗ്രാമ ങ്ങ ളിലും സ്ഥിരം സംവിധാനാം ഒരുക്കും.

മേൽപ്പറഞ്ഞ തരത്തിലുള്ള നിരോധിച്ച പ്ലാസ്റ്റിക് വസ്തു ക്കൾ, ആഘോഷ പരിപാടി കളിൽ ഉപ യോഗിച്ചാൽ കടുത്ത പിഴ ഈടാക്കും എന്നും നവകേരളം പദ്ധതി കോഡിനേറ്റർ ചെറി യാൻ ഫിലിപ്പ് പറഞ്ഞു.

പ്ലാസ്റ്റിക് സാധന ങ്ങൾക്ക് ബദല്‍ ആയി പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപ യോഗി ക്കുവാന്‍ ഹരിത കേരളം മിഷൻ പ്രചാരണം നടത്തും. മാലിന്യങ്ങൾ പൊതു നിരത്തിലും ജലാശയ ങ്ങളിലും വലിച്ച് എറിയു കയും പ്ലാസ്റ്റിക് കത്തി ക്കുകയും ചെയ്യുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീകരിക്കും.

മാലിന്യങ്ങളും വിസര്‍ ജ്ജ്യങ്ങളും കായൽ, നദി, തോട് എന്നി വിടങ്ങളിലേക്ക് ഒഴുക്കു ന്നത് മലി നീകരണ നിയ ന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. അഞ്ചു വർഷം വരെ തടവ്, അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ യും ശിക്ഷ ലഭിക്കും.

മജിസ്‌ട്രേറ്റ് കോടതി, കളക്ടർ, തദ്ദേശ സ്ഥാപന സെക്രട്ട റിമാർ എന്നിവർക്ക് നടപടി എടുക്കാവുന്ന കുറ്റമാണ് ഇത്. അതിനാൽ ഹരിത നിയമ ങ്ങളെപ്പറ്റി ബോധ വത്കരണം നടത്തും എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പി. എസ്. സി. പരീക്ഷാ ഘടന യിൽ മാറ്റം വരും : മല യാള ത്തിന് 30 മാർക്ക്

October 30th, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം: സർക്കാർ നിർദ്ദേശ പ്രകാരം കേരള അഡ്മിനിസ്ട്രേഷന്‍ സര്‍വ്വീസ് (കെ. എ. എസ്.) പരീക്ഷാ ഘടനയിൽ പി. എസ്. സി. മാറ്റം വരുത്തി.

ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാ പനം കേരള പ്പിറവി ദിനത്തില്‍ പുറത്തിറക്കും. പ്രാഥമിക പരീക്ഷ യിൽ മലയാളം ചോദ്യങ്ങൾ (30 മാർക്ക്) വർദ്ധിപ്പി ക്കുകയും നിർബ്ബന്ധം ആക്കുകയും ചെയ്തു.

മാത്രമല്ല ഇംഗ്ലീഷ് 20 മാർക്കി നായി കുറക്കു കയും ചെയ്തു. പ്രാഥമിക പരീക്ഷയുടെ ചോദ്യ ങ്ങൾ മലയാള ത്തിലും നല്‍കണം എന്നും അക്കാര്യം വിജ്ഞാപന ത്തിൽ ഉൾപ്പെടു ത്തണം എന്നും പി. എസ്. സി. യോഗ ത്തിൽ ആവശ്യം ഉയര്‍ന്നു.

അടുത്ത മാർച്ച് മാസത്തിനു മുന്‍പ് പരീക്ഷ നടത്തേണ്ട തിനാൽ മലയാള ത്തിൽ കൂടി ചോദ്യം നൽകുന്നത് പ്രായോഗികം അല്ല. മുഖ്യപരീക്ഷ ക്കു ശേഷ മുള്ള അഭിമുഖ ത്തിന്റെ മാർക്ക് 60 ൽ നിന്നും 50 മാർക്ക് ആക്കിയിട്ടുണ്ട്.

ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി യുള്ള അന്തിമ വിജ്ഞാപനം പി. എസ്. സി. യോഗം അംഗീ കരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഴക്കെടുതി : കൊച്ചി കോർപ്പറേഷന് എതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

October 23rd, 2019

high-court-of-kerala-ePathram-
കൊച്ചി : മഴക്കെടുതി യില്‍ കൊച്ചി നഗര വും ജനങ്ങളും അനുഭവി ക്കുന്ന ദുരിത ങ്ങളെ ശ്രദ്ധയില്‍ പ്പെടുത്തി കൊച്ചി കോർപ്പ റേഷന് ഹൈ ക്കോടതി യുടെ രൂക്ഷ വിമർശനം.

കോർപ്പ റേഷന്‍റെ പ്രവർ ത്തനം സുതാര്യമല്ല. കോർപ്പ റേഷൻ പിരിച്ചു വിടാന്‍ സർക്കാർ അധികാരം ഉപ യോഗി ക്കണം. പൊതു ജനം അത്ര മേല്‍ ദുരിത ത്തി ലാണ്.

ചെറിയ മഴ പെയ്താല്‍ പോലും കൊച്ചി യിൽ വെള്ള ക്കെട്ട് ഉണ്ടാവുന്നു. കനാലുകൾ മാലിന്യം നിറഞ്ഞ അവസ്ഥ യിലാണ്. ഇതു കൊണ്ടാണ് വെള്ളം ഒഴുകി പ്പോകാതെ നഗര ത്തില്‍ വെള്ളക്കെട്ട് ഉയരു ന്നതിനും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നത്.

ഓരോ വർഷവും ചെളിയും മാലിന്യങ്ങളും നീക്കാൻ കോടികളാണ് ചെലവഴിക്കുന്നത്. എന്നാൽ കൃത്യമായി ഇവ ഉപയോഗ പ്പെടു ത്താതെ നിഷ്ക്രിയമായ അവസ്ഥ യിലാണ് എന്നീ കാര്യങ്ങളില്‍ രൂക്ഷമായ വിമർശനം ഉന്നയിച്ച കോടതി, വിഷയ ത്തിൽ അഡ്വക്കറ്റ് ജനറൽ വിശദീ കരണം നൽകണം എന്നും നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍; ഖേദം രേഖപ്പെടുത്തി അന്ന ഈഡന്‍
Next »Next Page » എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine