അഞ്ച് കോടി രൂപയും ബെന്‍സ് കാറും സ്ത്രീധനം ആവശ്യപ്പെട്ട വരന്റെ പിതാവ് അറസ്റ്റില്‍

September 5th, 2013

അന്തിക്കാട്: ഡോക്ടറായ മകന്റെ വിവാഹത്തിനു അഞ്ച് കോടി രൂപയും ബെന്‍സ് കാറും ആവശ്യപ്പെട്ട സംഭവത്തില്‍ അരിമ്പൂര്‍ സ്വദേശി കൈപ്പിള്ളി ലതാ വിഹാറില്‍ രാധാകൃഷ്ണന്‍ നായരെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പ്രതിയായ മകന്‍ ഡോ.അതുല്‍ കൃഷ്ണന്‍ ഒളിവിലാണ്.

പ്രതിശ്രുധ വധുവിന്റെ പിതാവ് തിരുവനന്തപുരം സ്വദേശി ജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് സ്ത്രീധന നിരോധന നിയമ പ്രകാരം കേസെടുത്തത്. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ജയകുമാറിന്റെ മകളുമായി നേരത്തെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ചടങ്ങില്‍ പ്രതിശ്രുധ വധു അണിഞ്ഞിരുന്ന ആഭരണങ്ങള്‍ തങ്ങള്‍ വിചാരിച്ചത്ര വിലപിടിപ്പുള്ളതായിരുന്നില്ലെന്നും വിവാഹ സമയത്ത് മൂന്ന് കോടിയുടെ ആഭരണങ്ങള്‍ അണിയണമെന്നും രാധാകൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടുകാര്‍ ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും ഒഴിയുകയാണെന്ന് കാണിച്ച് വരന്റെ വീട്ടുകാര്‍ ഈ-മെയില്‍ അയച്ചു. ഇതേ തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനും സ്ത്രീധനമാവശ്യപ്പെട്ടതിനും വരന്റെയും പിതാവിന്റേയും പേരില്‍ പരാതി നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉറങ്ങിക്കിടന്ന പതിനൊന്നുകാരനെ പിതൃസഹോദരി കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി

September 4th, 2013

ഏറ്റുമാനൂര്‍: പതിനൊന്നുകാരനെ പിതൃസഹോദരി വിജയമ്മ രാജുവിനെ (53) പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ വടക്കേപ്പറമ്പില്‍ ഷാജിയുടെ മകന്‍ രാഹുല്‍ എന്‍.ഷാജിയെയാണ് മുംബൈയില്‍ നേഴ്സായ വിജയമ്മ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയത്. കൈപ്പുഴ മാര്‍ മാക്കീല്‍ പബ്ലിക് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് രാഹുല്‍.

കഴിഞ്ഞ ദിവസമാണ് വിജയമ്മ മുംബൈയില്‍ നിന്നും എത്തിയത്. പതിവായി മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങാറുള്ള രാഹുല്‍ ഇന്നലെ വിജയമ്മയ്ക്കൊപ്പമാണ് ഉറങ്ങിയത്. ദുബായില്‍ ജോലി ചെയ്യുന്ന ഷാജിയും കോട്ടയം മെഡിക്കല്‍ കോളേജ് സ്റ്റാഫ് നേഴ്സായ ഭാര്യ ബിന്ദുവും തമ്മില്‍ ആറുവര്‍ഷത്തോളമായി അകന്നു കഴിയുകയാണ്. ഷാജിക്ക് മറ്റൊരു വിവാഹം കഴിക്കുവാന്‍ കുട്ടി തടസ്സമാകും എന്ന് കരുതിയാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്ന് വിജയമ്മ പറയുന്നു. പിതാവ് ഷാജിയും സഹോദരനും നാട്ടില്‍ എത്തിയ ശേഷം രാഹുലിന്റെ മൃതദേഹം സംസ്കരിക്കും .

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ

September 3rd, 2013

കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ല എന്ന് വിവരാവകാശ രേഖ. സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ലെന്നും പത്തനം തിട്ട ജയിലില്‍ വന്നപ്പോല്‍ ചില കുറിപ്പുകള്‍ കൈവശം ഉണ്ടായിരുന്നു എന്നുമാണ് വിവരാവകാശ പ്രകാരം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്. പത്തനം തിട്ട ജയില്‍ സൂപ്രണ്ടാണ് വിവരാവകാ‍ാ പ്രകാരം ഉള്ള അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. സരിത 21 പേജുള്ള മൊഴി തയ്യാറാക്കിയിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളൊട് പറഞ്ഞിരുന്നു. കോടതിയില്‍ പിന്നീട് 3 പേജുള്ള മൊഴിയാണ് സരിത സമര്‍പ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

മകളെ പീഡിപ്പിച്ച എയ്ഡ്സ് ബാധിതനായ പിതാവ് പിടിയില്‍

September 2nd, 2013

violence-against-women-epathram

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ചെറിയനാട്ട് മകളെ ലൈംഗികമായി പീഡിപ്പിച്ച എയ്ഡ്സ് രോഗ ബാധിതനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ഇയാള്‍ കുറേ നാള്‍ ബോംബെയിലായിരുന്നു. എയ്ഡ്സ് ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇയാളുടെ ഭാര്യ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവരുടെ വീട് സന്ദര്‍ശിച്ച ആശാ വര്‍ക്കര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും പിതാവ് തന്നെ പീഡിപ്പിക്കുന്ന വിവരം അറിയിക്കുകയായിരുന്നു. താന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ക്ക് പിതാവ് ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗത്തിലെ ഡോ. സൈറ ഫിലിപ്പ് ഉള്‍പ്പെടെ ഉള്ളവര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

വൈദ്യ പരിശോധനയില്‍ യുവതിക്കും എയ്ഡ്സ് രോഗ ബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം കാക്കനാട്ടെ ജെന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ ഭാഗമായ “സ്നേഹിത” യിലേക്ക് മാറ്റി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാദ അറബിക്കല്ല്യാണം; യത്തീംഖാന ഭാരവാഹികള്‍ രാജി വെച്ചു

September 1st, 2013

child-marriage-epathram

കോഴിക്കോട്: യത്തീംഖാന അന്തേവാസിയായ പതിനേഴുകാരിയെ അറബിക്ക് വിവാഹം കഴിച്ച് ആഴ്ചകള്‍ക്കകം ഉപേക്ഷിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിയസ്കോ യത്തീംഖാന ഭാരവാഹികള്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെച്ചു. യത്തീം ഖാന ചെയര്‍മാന്‍ പി. എൻ. ഹംസക്കോയ, സെക്രട്ടറി പി. ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ ബി. വി. മാമുക്കോയ എന്നിവരാണ് രാജി വെച്ചത്. അടിയന്തിരമായി ചേര്‍ന്ന സിയെസ്കോ യോഗത്തില്‍ സത്യം തെളിയുന്നത് വരെ മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരുടെ രാജി അംഗീകരിക്കുകയായിരുന്നു.

ജുണ്‍ 13 നാണ് യു. എ. ഈ. പൌരത്വമുള്ള ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന അറബി യത്തീംഖാനയിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രേഖകളില്‍ അറബിയാണെന്ന കാര്യം മറച്ചു വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇയാള്‍ സ്വദേശമായ യു. എ. ഈ. യിലേക്ക് മടങ്ങിപ്പോയി. പെണ്‍കുട്ടിയെ താന്‍ മൊഴി ചൊല്ലിയതായി മധ്യസ്ഥന്‍ വഴി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നും പരാതി നല്‍കുകയായിരുന്നു. കേരളത്തിലെ പല റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിച്ച് ഏതാനും ദിവസം ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊഴി ചൊല്ലുകയായിരുന്നു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് അറബി, അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍ മറ്റൊരു ബന്ധു എന്നിവരെയും ഓര്‍ഫനേജ് അധികൃതരേയും പ്രതിയാക്കി പോലീസ് കേസെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « താനൂരില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു; നാട്ടുകാര്‍ ബസ്സ് കത്തിച്ചു
Next »Next Page » മകളെ പീഡിപ്പിച്ച എയ്ഡ്സ് ബാധിതനായ പിതാവ് പിടിയില്‍ »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine