ശ്രീശാന്തിനും രഞ്ജിനി ഹരിദാസിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

May 18th, 2013

കൊച്ചി: ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ വാതുവെപ്പുകാരില്‍ നിന്നും പണം വാങ്ങി ഒത്തുകളിനടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‍ അറസ്റ്റിലായ ബൌളറും മലയാളിയുമായ ശ്രീശാന്തിനെതിരെ ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധം. കളിക്കളത്തില്‍ സജീവമായ കാലം മുതല്‍ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രീശാന്ത് പക്ഷെ ഇപ്പോള്‍ ഗുരുതരമായ ആരോപണമാണ് നേരിടുന്നത്. മുംബൈയില്‍ നിന്നും ദില്ലി പോലീസ് അറസ്റ്റു ചെയ്ത ശ്രീശാന്ത് ഇപ്പോള്‍ ജയിലിലാണ്. 40 ലക്ഷം രൂപയ്ക്ക് വാതുവെപ്പുകാരുമായി ഒത്തു കളി നടത്തിയെന്നും മറ്റു കളിക്കാരെ അതിനായി പ്രേരിപ്പിച്ചു എന്നുമാണ് ശ്രീശാന്തിനെതിരെ ഉള്ള കുറ്റം. അറസ്റ്റു ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം മൂന്ന് പെണ്ണുങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

പൊതു ഇടങ്ങളിലേയും കളിക്കളങ്ങളിലേയും മാന്യമല്ലാത്ത പെരുമാറ്റം അദ്ദേഹത്തിനെതിരെ ജനങ്ങളില്‍ മതിപ്പ് കുറയുവാന്‍ ഇടവരുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് കോഴവിവാദത്തില്‍ കുടുങ്ങിയ സന്ദര്‍ഭത്തില്‍ പലരുടേയും പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. കളിക്കിടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ തുറിച്ചു നോക്കിയതു മുതല്‍ ഒരു ചാനല്‍ നടത്തിയ ന്യൂസ്മേക്കര്‍ പരിപാടിയ്ക്കിടെ രാജ്യത്തെ അറിയപ്പെടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന പിന്നീട് എം.എല്‍.എ ആയ അല്‍‌ഫോണ്‍സ് കണ്ണന്താനത്തോട് മോശമായ രീതിയില്‍ പ്രതികരിച്ചതുള്‍പ്പെടെ ആളുകള്‍ പ്രതിഷേധ വാചകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോള്‍ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കുള്ള ക്യൂവില്‍ മറ്റു യാത്രക്കാരുടെ മുമ്പില്‍ കയറി നില്‍ക്കുവാന്‍ ശ്രമിച്ച അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസാണ് സോഷ്യല്‍ മീഡിയായില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിരയായ മറ്റൊരു സെലിബ്രിറ്റി. രഞ്ജിനിയുടെ നടപടിയെ ചോദ്യം ചെയ്ത പ്രവാസിയായ ബിനോയ് ചെറിയാന്‍ എന്ന യാത്രക്കാരനു നേരെ അവര്‍ ഷട്ടപ്പ് എന്ന് പറഞ്ഞ് ആക്രോശിച്ചു. മറ്റു രണ്ടു പേരെ കൂടെ രഞ്ജിനി ക്യൂവില്‍ തിരുകി കയറ്റി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ബിനോയിയും രഞ്ജിനിയും തമ്മില്‍ വാക്‍തര്‍ക്കം ഉണ്ടായി. മറ്റു യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. ഇതിനിടയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസും രംഗത്തെത്തി. രഞ്ജിനിയെ അറിയില്ലേ എന്ന രീതിയിലാണ് അധികൃതര്‍ ഇടപെട്ടതെന്ന് ആരോപണമുണ്ട്. ആരായാലും ക്യൂ പാലിക്കണമെന്ന നിലപാടില്‍ ബിനോയ് ഉറച്ചു നിന്നു. തുടര്‍ന്ന് തന്നെ അസംഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ബിനോയ്ക്കെതിരെ രഞ്ജിനി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബിനോയിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രഞ്ജിനി ക്യൂ തെറ്റിച്ച് ഇടയില്‍ കയറിയത് വ്യക്തമാകുകയും ചെയ്തു. രഞ്ജിനിയ്ക്കെതിരെ ബിനോയിയുടെ ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്.

രഞ്ജിനിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ അവരോട് മാന്യമായിട്ടാണ് സംസാരിച്ചതെന്നുമാണ് അമേരിക്കന്‍ മലയാളിയായ ബിനോയ് പറയുന്നത്. ബിനോയിയെ അനുകൂലിച്ച് രഞ്ജിനിയ്ക്കെതിരായി വന്‍ തോതില്‍ പ്രതികരണങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയാകളില്‍ വന്നു കൊണ്ടിരിക്കുകയാണ്. പ്രവാസികള്‍ വന്‍ തോതില്‍ ബിനോയിയെ അനുകൂലിക്കുന്നു. മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍കലാം ക്യൂവില്‍ ക്ഷമയോടെ തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്ന ചിത്രങ്ങളും ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

രഞ്ജിനിയെയും ശ്രീശാന്തിനേയും പൊതു ജനം എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്റെ സൂചനകളാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബൌളിങ്ങില്‍ മികവുണ്ടായിട്ടും ശ്രീശാന്തിനു ജനങ്ങളുടെ മനസ്സില്‍ ഇടം നേടുവാന്‍ ആയില്ല. അഞ്ചുവര്‍ഷത്തിലേറെയായി ജനങ്ങള്‍ കണ്ടു കൊണ്ടിരുന്ന ഒരു റിയാലിറ്റി ഷോയുടെ അവതാരകായിട്ടു പോലും രഞ്ജിനിയ്ക്കും ജന മനസ്സില്‍ ബഹുമാനമോ സ്നേഹമോ നേടുവാന്‍ ആയില്ല. ഇരുവരേയും അഹങ്കാരികള്‍ എന്ന രീതിയിലാണ് ജനമനസ്സില്‍ ഇടം കണ്ടെതെന്ന് ഇവര്‍ക്കെതിരെ ഉള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

പി.സി.ജോര്‍ജ്ജിനെ എത്തിക്സ് കമ്മറ്റി തെളിവെടുപ്പിനായി വിളിച്ചു വരുത്തും

April 15th, 2013

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെ വിളിച്ചു വരുത്തി തെളിവെടുക്കുവാന്‍ നിയമസഭയുടെ പ്രിവില്ലേജ് ആന്റ് എത്തിക്സ് കമ്മറ്റി തീരുമാനിച്ചു. ജെ.എസ്.എസ് നേതാവ് കെ.ആര്‍.ഗൌരിയമ്മയെ കുറിച്ച് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അടുത്ത മാസം എട്ടാം തിയതി തെളിവെടുപ്പ് നടത്തുവാനാണ് തീരുമാനം. ജോര്‍നെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടന്നാണ് നടപടി. സ്പീക്കര്‍ പരാതി എത്തിക്സ് കമ്മറ്റിക്ക് വിടുകയായിരുന്നു.

ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ജെ.എസ്.എസ് രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്നും അവര്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു എം.എല്‍.എ പോലും ഇല്ലാത്ത ചെറിയ കക്ഷിയായ ജെ.എസ്.എസിന്റെ ആവശ്യം യു.ഡി.എഫ് നേതൃത്വം ഇനിയും ഗൌരവമായി എടുത്ത് ജോര്‍ജ്ജിനെതിരെ എന്തെങ്കിലും നടപടിയെടുക്കുവാന്‍ തയ്യാറായിട്ടില്ല്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സരസ്വതി സമ്മാൻ സുഗതകുമാരിക്ക്

March 19th, 2013

sugathakumari-epathram

കോഴിക്കോട് : സാഹിത്യ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരമായ സരസ്വതി സമ്മാൻ മലയാള കവയിത്രി സുഗതകുമാരിക്ക് ലഭിച്ചു. പത്ത് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബിർള ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ഈ പുരസ്കാരം. സുഗതകുമാരിയുടെ മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

ഇതിന് മുൻപ് ബാലാമണിയമ്മയ്ക്കും അയ്യപ്പപ്പണിക്കർക്കും മാത്രമാണ് മലയാളത്തിൽ നിന്നും ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ പുരസ്കാരം എന്നും മലയാള ഭാഷയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ച തന്റെ മാതാപിതാക്കൾക്ക് താൻ ഈ സമ്മാനം സമർപ്പിക്കുന്നു എന്നും സുഗതകുമാരി പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിരൂരില്‍ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി മുഹമ്മദ് ജാസിം അറസ്റ്റില്‍

March 8th, 2013

കോഴിക്കോട്: തിരൂരില്‍ മൂന്നു വയസ്സുകാരിയായ തമിഴ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയില്‍. പരപ്പനങ്ങാടി ചെറമംഗലം റെയില്‍‌വേഗേറ്റിനു സമീപം താമസിക്കുന്ന കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമാണ്(23) കോഴിക്കോട് വച്ച് പോലീസ് പിടിയിലായത്. പീഡനം നടത്തിയ ശേഷം മുങ്ങിയ ഇയാളെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ചിലരില്‍ ഇന്നും ലഭിച്ച സൂചനകള്‍ പ്രകാരവുമാണ് പിടികൂടാനായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.നേരത്തെയും ഇയാള്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആക്രമണം നടത്തിയതായിട്ടാണ് വിവരം.

മൃഗങ്ങളെ ലൈംഗികമായി ബന്ധപ്പെടുവാന്‍ ഉപയോഗിക്കല്‍, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് പ്രതിയായ മുഹമ്മദ് ജാസിം എന്നാണ് പോലീസ് പറയുന്നത്. മോഷണം, സ്ത്രീകളെ കടന്നു പിടിക്കല്‍, കഞ്ചാവുള്‍പ്പെടെ ഉള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തുടങ്ങി നിരവധി സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്.

അമ്മയോടൊപ്പം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയെ തിങ്കളാഴ്ച രാത്രി ഇയാള്‍ തട്ടിക്കോണ്ടു പോയി സമീപത്തുള്ള മഹിളാ സമാജം കെട്ടിടത്തിന്റെ വരാന്തയില്‍ വച്ച് ക്രൂമായി പീഡിപ്പിക്കുകയായിരുന്നു. പീഡന സമയത്ത് കുഞ്ഞിന്റെ വായില്‍ തുണി കുത്തിത്തിരുകിയിരുന്നു.പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ പ്രതി ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ മറ്റു ചിലര്‍ക്കൊപ്പം അന്വേഷണം ആരംഭിച്ചു. ഈ സമയത്ത്
ജാസിം തിരിച്ചെത്തി കുട്ടിക്കായുള്ള തെരച്ചിലില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ തിരൂരില്‍ നിന്നും താനൂരിലേക്ക് ഓട്ടോയില്‍ എത്തി അവിടെനിന്നും കാസര്‍ഗോട്ടേക്ക് പോകുകയുമായിരുന്നു. അവിടെ നിന്നും തിരിച്ചെത്തി വീണ്ടും കോഴിക്കോട്ടേക്ക് പോയി. അവിടെ വച്ച് പോലീസിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. രാത്രിയോടെ തിരൂരില്‍ എത്തിച്ചു. ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടം പ്രതിക്കെതിരെ ശക്തമായ രോഷപ്രകടനമാണ് നടത്തിയത്. ഓഫീസിലേക്ക് കോണ്ടുവരുന്നതിനിടയില്‍ ഇയാള്‍ക്ക് നാട്ടുകാരില്‍ നിന്നും അടികിട്ടി. പ്രതിയെ നാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

പീഡനത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായത്.ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അപമര്യാദയാര്‍ന്ന പരാമര്‍ശം: വയലാര്‍ രവിയ്ക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍

February 13th, 2013

കൊച്ചി: വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയാര്‍ന്ന രീതിയില്‍ പ്രതികച്ചതിന് കോണ്‍ഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി മാപ്പു പറയണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍. നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ മീഡിയയുടെ നേതൃത്വത്തില്‍ ആണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ജോലിയുടെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിച്ചതെന്നും സ്ത്രീ വിരുദ്ധത നിറഞ്ഞ പെരുമാറ്റമാണ് വയലാര്‍ രവിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

സൂര്യനെല്ലി പീഡനക്കേസില്‍ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ പി.ജെ കുര്യന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രതിയായ ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികരണം ആരാഞ്ഞപ്പോള്‍ ആണ് വയലാര്‍ രവിയില്‍ നിന്നും ദ്വയാര്‍ഥ പ്രയോഗം നിറഞ്ഞ പ്രതികരണം ഉണ്ടായത്. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകയോട് ക്ഷുഭിതനായ മന്ത്രി കുര്യനോട് എന്താണ് ഇത്ര വ്യക്തിവിരോധം? മുന്‍‌പ് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ?’ ഉണ്ടെങ്കില്‍ പറയൂ’ എന്നാണ് ചോദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. മുതിര്‍ന്ന ഒരു കേന്ദ്ര മന്ത്രിയില്‍ നിന്നും ഒരു വനിതാ മാധ്യമ പ്രവര്‍ത്തകക്ക് നേരെ ഉണ്ടായ പ്രതികരണം അവിടെ ഉണ്ടായിരുന്നവരെ അമ്പരപ്പിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ പീഡനക്കെസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു വരികയാണ്. കോളിളക്കം സൃഷ്ടിച്ച ഒരു സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെതിരെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ അതേ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആരായുക മാത്രമാണ്‍` ചെയ്തത്. അതിന്റെ പേരിലാണ് ഒരു സ്ത്രീയായ മാധ്യമ പ്രവര്‍ത്തകയോട് മാന്യമായ രീതിയില്‍ പെരുമാറാന്‍ പോലും അദ്ദേഹം മറന്നുകൊണ്ട് അപമാനകരമായ രീതിയിലെ പെരുമാറിയത്.

മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തനിക്ക് ഇഷ്ടപ്പെടാത്ത ചൊദ്യങ്ങള്‍ ഉയരുമ്പോള്‍ അവരോട് മാന്യമല്ലാത്ത രീതിയില്‍ മുമ്പും പ്രതികരിച്ചിട്ടുണ്ട്.നേരത്തെ എയര്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതു സംബന്ധിച്ച് ഷാര്‍ജയില്‍ വച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും വയലാര്‍ രവി തട്ടിക്കയറിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു
Next »Next Page » മന്ത്രിസ്ഥാനം രാജിവെക്കില്ല: കെ.ബി. ഗണേശ് കുമാര്‍ »



  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine