തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം

May 10th, 2026

vijay_joseph_chiefminister_epathram

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർതാരം സി. ജോസഫ് വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിട്ടു. ഇന്ന് രാവിലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിറ്റാണ്ടുകളായി ഡിഎംകെ യും എഐഡിഎംകെയും കൈവശം വച്ചിരുന്ന രാഷ്ട്രീയ വേദിയിൽ ഒരു വലിയ മാറ്റത്തിന്റെ സൂചനയായി ഈ ദിനം വിലയിരുത്തപ്പെടുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയത്തേക്കാൾ കൂടുതൽ ഒരു സിനിമാറ്റിക് അനുഭവമായി മാറിയതാണ് സമൂഹമാധ്യമങ്ങളിലും വാർത്താ ലോകത്തും വലിയ ചർച്ചയായത്. പതിവ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, കറുത്ത സ്യൂട്ടിൽ വിജയ് വേദിയിലെത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. ചടങ്ങിനിടെ അദ്ദേഹം കൈകൾ ഉയർത്തി നടത്തിയ സിനിമാ സ്റ്റൈൽ അഭിവാദ്യവും ആത്മവിശ്വാസപൂർണമായ പ്രകടനവും സ്റ്റേഡിയത്തിലുണ്ടായിരുന്ന ആയിരങ്ങളെയും ടെലിവിഷൻ-ഓൺലൈൻ വഴിയുള്ള കോടിക്കണക്കിന് പ്രേക്ഷകരെയും ആവേശഭരിതരാക്കി.

ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിരവധി മന്ത്രിമാരും വിജയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിന് ശേഷം മുഖ്യമന്ത്രി വിജയ് തന്റെ ആദ്യ ഭരണനടപടികൾക്കും തുടക്കമിട്ടു.

ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന രീതിയിൽ വീടുകൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഉത്തരവിലാണ് വിജയ് ആദ്യം ഒപ്പുവെച്ചത്. കൂടാതെ, സംസ്ഥാനത്ത് ലഹരി മരുന്ന് വ്യാപനം തടയുന്നതിനായി പ്രത്യേക ആന്റി-ഡ്രഗ് ടാസ്ക് ഫോഴ്‌സ് രൂപീകരിക്കാനും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക വനിതാ സുരക്ഷാ സേന ആരംഭിക്കാനും അദ്ദേഹം ഉത്തരവിട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിജയ് മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീസുരക്ഷ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സാധാരണ ജനങ്ങൾക്ക് നേരിട്ടുള്ള ക്ഷേമപദ്ധതികൾ എന്നിവ. മുഖ്യമന്ത്രിയായ ആദ്യ ദിനം തന്നെ ആ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ അനുയായികൾക്കിടയിൽ വലിയ ആവേശമാണ് ഉയർന്നിരിക്കുന്നത്.

സിനിമാ ലോകത്ത് “മാസ് എൻട്രി”കളിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തിയ വിജയ്, രാഷ്ട്രീയ ജീവിതത്തിലും അതേ ശൈലി തുടരുമോ എന്നതാണ് ഇനി ഇന്ത്യയുടെ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിജയ് മുഖ്യമന്ത്രി

May 9th, 2026

vijay-cm-epathram

ചെന്നൈ: ഏറെ അനിശ്ചിതത്വം നിറഞ്ഞ മണിക്കൂറുകള്‍ക്ക് ഒടുവില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിക്ക് തമിഴ്നാടിനെ നയിക്കാനുള്ള പിന്തുണ ഉറപ്പായി. ഇടതു പക്ഷവും കോണ്‍ഗ്രസും നേരത്തേ തന്നെ വിജയ്ക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും വിസികെയും മുസ്ലിം ലീഗും പിന്തുണ പിന്‍‌വലിച്ചതിനാല്‍ ഗവര്‍ണ്ണര്‍ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതുമില്ല. ഏറെ നേരത്തെ അനിശ്ചതാവസ്ഥയ്ക്ക് വിരാമമിട്ട് കൊണ്ട് വൈകീട്ട് വിസികെ പാര്‍ട്ടിയും മുസ്ലിം ലീഗും വിജയ്ക്ക് നിരുപാധിക പിന്തുണ അറിയിച്ചതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ വിജയിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നാളെ രാവിലെ 10 മണിക്ക് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ 59 വര്‍ഷമായി തുടര്‍ന്ന് വരുന്ന ഡി‌എംകെ എഐഡി‌എംകെ വാഴ്ച്ചക്ക് അറുതിയായി ഒരു നവ യുഗത്തിന്റെ പിറവിയുടെ പ്രതീക്ഷയിലാണ്‌ തമിഴ്‌നാട് ജനത, പ്രത്യേകിച്ച് യുവാക്കള്‍.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്

May 1st, 2026

logo-government-of-india-ePathram
ന്യൂഡൽഹി : കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തു വിട്ട 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് റിപ്പോർട്ടിൽ ത്രിപുരയും കേരളവും മുന്നിൽ. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജനം, ജല സേചനം, ശുചിത്വം, സ്ത്രീകളു ടെയും കുട്ടികളുടെയും ക്ഷേമം മുൻ നിറുത്തി യുള്ള വികസനം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിംഗ് നിശ്ചയിച്ചത്.

രാജ്യത്തെ മികച്ച ഗ്രാമ പഞ്ചായത്തുകളിൽ മുൻപന്തി യിലുള്ള സംസ്ഥാനം ത്രിപുരയാണ് രണ്ടാം സ്ഥാനം കേരളത്തിനും. ഒഡിഷ മൂന്നാം സ്ഥാനത്ത് എത്തി. റാങ്കിംഗിൽ തമിഴ് നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തൊട്ടു പുറകെ തന്നെയുണ്ട്.

ഉത്തർ പ്രദേശ്, ബിഹാർ, മധ്യ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ റാങ്കിംഗിൽ ഏറ്റവും പിന്നിലാണ്. പശ്ചിമ ബംഗാൾ ഇതിൽ സഹകരിച്ചിട്ടില്ല.

ത്രിപുരയിൽ 1176 പഞ്ചായത്തുകളിൽ 80 % ഗ്രാമ പഞ്ചായത്തുകളും (943 എണ്ണം) A ഗ്രേഡ് നേടി. അവശേഷിച്ച 233 പഞ്ചായത്തുകൾ B ഗ്രേഡ് കരസ്ഥമാക്കി.

കേരളത്തിലെ 941 പഞ്ചായത്തുകളിൽ 10 ശതമാനം ഗ്രാമ പഞ്ചായത്തുകൾക്ക് (95 എണ്ണം) മാത്രമേ A ഗ്രേഡ് നേടാൻ കഴിഞ്ഞുള്ളു. 840 പഞ്ചായത്തുകൾക്ക് B ഗ്രേഡ് കിട്ടി. ബാക്കി ആറ് പഞ്ചായത്തുകൾ C ഗ്രേഡിൽ എത്തിയുള്ളൂ.

മൂന്നാം സ്ഥാനത്ത് എത്തിയ ഒഡിഷയിലെ 6794 പഞ്ചായത്തുകളിൽ 555 എണ്ണത്തിനാണ് A ഗ്രേഡ് ലഭിച്ചത്. 4566 പഞ്ചായത്തു കൾക്ക് B ഗ്രേഡും 1627 പഞ്ചായത്തു കൾക്ക് C ഗ്രേഡും 46 എണ്ണത്തിന് D ഗ്രേഡും കിട്ടി.

താഴെത്തട്ടിലുള്ള ഭരണം ശക്തിപ്പെടുത്തുക എന്നുള്ള ലക്‌ഷ്യം മുൻ നിറുത്തിയാണ് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം, പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് (Panchayat Advancement Index – PAI) തയ്യാറാക്കുന്നത്.

Press Release

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു

April 21st, 2026

digital-arrest-cyber-scam-in-modern-days-ePathram
ന്യൂഡൽഹി : രാജ്യത്ത് വർദ്ധിച്ചു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. തട്ടിപ്പുകാരുടെ ഇരകളിൽ മുന്നിൽ നിൽക്കുന്നത് വിദ്യാ സമ്പന്നർ ആണെന്നുള്ളത് ഞെട്ടിക്കുന്നു എന്നും സുപ്രീം കോടതി. ഇത്തരം ഒരു തട്ടിപ്പു വിഷയത്തിൽ സ്വമേധയാ എടുത്ത കേസ്‌ പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

വിരമിച്ച ഉദ്യോഗസ്ഥർ, വിവിധ പ്രൊഫഷണലുകൾ, അദ്ധ്യാപകർ തുടങ്ങി ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ഭയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിപ്പുകാർക്ക് അയച്ചു കൊടുക്കുന്നു. സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുള്ളവർ ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് തടയാൻ വ്യാപകമായ ബോധവൽക്കരണം ആവശ്യം എന്നും കോടതി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ഓൺ ലൈൻ തട്ടിപ്പിന് ഇരയായ ഒരു ഉദ്യോഗസ്ഥയുടെ ജോലിയിൽ നിന്നും വിരമിച്ച സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട വിവരം വ്യക്തമാക്കി അയച്ച കത്ത് മുൻ നിറുത്തിയാണ് സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തത്.

നേരിട്ട് അറിയാവുന്ന സ്‌ത്രീയാണ്‌ ഡിജിറ്റൽ തട്ടിപ്പിന് ഇരയായത്. ഇത്തരം സംഭവങ്ങൾ ദ‍ൗർഭാഗ്യകരം എന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമ സംവിധാനം ഇന്ത്യയിൽ ഇല്ലാ എന്നുള്ള കാര്യം കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം തട്ടിപ്പുകൾ തുടരുന്നത് ഏറെ ഗൗരവം ഉള്ളതാണ് എന്നും സുപ്രീം കോടതി പറഞ്ഞു.

 

- pma

വായിക്കുക: , , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം

April 18th, 2026

logo-government-of-india-ePathram
ന്യൂഡൽഹി : വനിതാ സംവരണ നിയമ ഭേദഗതി ലോക്‌സഭ ചർച്ച ചെയ്യുന്നതിന് ഇടയിൽ കേന്ദ്ര സർക്കാരിന്റെ തിരക്കിട്ട ഒരു വിചിത്ര നീക്കം.

ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന 2023 ലെ നിയമം ഏപ്രിൽ 16 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ കാര്യ മന്ത്രാലയം. വ്യാഴാഴ്ച അർദ്ധ രാത്രിയിലാണ് വിജ്ഞാപനം ഇറക്കിയത്.

2023 സെപ്റ്റംബറിലാണ് നാരീ ശക്തി വന്ദൻ അധിനിയമം എന്ന പേരിൽ ഉള്ള വനിതാ സംവരണ നിയമം പാർലമെന്‍റ് പാസ്സാക്കിയത്. ലോക്‌ സഭയിലും സംസ്ഥാന നിയമ സഭകളിലും മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2023 ലെ നിയമം.

എന്നാൽ 2027ലെ സെൻസസ് പ്രക്രിയ പൂർത്തിയാക്കി, മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞ ശേഷം 2034ലെ ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മാത്രമേ ഇത് നടപ്പിലാവുകയുള്ളൂ.

2023ൽ പാസ്സാക്കിയ ബിൽ രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമം ആയിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്ന തീയ്യതി പിന്നീട് പ്രഖ്യാപിക്കും എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്.

nari shakti vandan adhiniyam 2023

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

2 of 5331231020»|

« Previous Page« Previous « സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Next »Next Page » ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine