വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം

April 18th, 2026

logo-government-of-india-ePathram
ന്യൂഡൽഹി : വനിതാ സംവരണ നിയമ ഭേദഗതി ലോക്‌സഭ ചർച്ച ചെയ്യുന്നതിന് ഇടയിൽ കേന്ദ്ര സർക്കാരിന്റെ തിരക്കിട്ട ഒരു വിചിത്ര നീക്കം.

ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന 2023 ലെ നിയമം ഏപ്രിൽ 16 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ കാര്യ മന്ത്രാലയം. വ്യാഴാഴ്ച അർദ്ധ രാത്രിയിലാണ് വിജ്ഞാപനം ഇറക്കിയത്.

2023 സെപ്റ്റംബറിലാണ് നാരീ ശക്തി വന്ദൻ അധിനിയമം എന്ന പേരിൽ ഉള്ള വനിതാ സംവരണ നിയമം പാർലമെന്‍റ് പാസ്സാക്കിയത്. ലോക്‌ സഭയിലും സംസ്ഥാന നിയമ സഭകളിലും മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2023 ലെ നിയമം.

എന്നാൽ 2027ലെ സെൻസസ് പ്രക്രിയ പൂർത്തിയാക്കി, മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞ ശേഷം 2034ലെ ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മാത്രമേ ഇത് നടപ്പിലാവുകയുള്ളൂ.

2023ൽ പാസ്സാക്കിയ ബിൽ രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമം ആയിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്ന തീയ്യതി പിന്നീട് പ്രഖ്യാപിക്കും എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്.

nari shakti vandan adhiniyam 2023

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

April 15th, 2026

central-board-of-secondary-education-cbse-logo-ePathram
ന്യൂഡൽഹി : പത്താം ക്ലാസ് പരീക്ഷാ ഫലം (2026) പ്രഖ്യാപിച്ചു. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന സി. ബി. എസ്. ഇ. പരീക്ഷയില്‍ ഏകദേശം 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഭാഗമായത്.

സി. ബി. എസ്. ഇ. യുടെ ഔദ്യോഗിക സൈറ്റുകളില്‍ ഫലം ലഭ്യമാകും. കൂടാതെ ഡിജി ലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്‌ സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കാം.

വിദ്യാർത്ഥികളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐ. ഡി. എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാർക്ക് ലിസ്റ്റ് ഡൗൺ ലോഡ് ചെയ്യാം.

മൊബൈലിൽ പരീക്ഷാ ഫലം sMs ആയി ലഭിക്കുവാൻ 77382 99899 എന്ന നമ്പറിലേക്ക് cbse10 roll number date of birth school number centre number എന്ന സന്ദേശം അയച്ചാല്‍ മതിയാകും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൊഹ്‌സിന കിദ്വായി അന്തരിച്ചു

April 8th, 2026

congress-leader-mohsina-kidwai-passes-away-ePathram
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലും ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിലും ഭാഗം ആയിരുന്നു.

വിവിധ കാലഘട്ടങ്ങളിലായി കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി പദവികളിലും ലോക് സഭ, രാജ്യ സഭ അംഗ വും ആയിരുന്നു. കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.

2016ല്‍ രാജ്യ സഭാ കാലാവധി പൂര്‍ത്തിയായ സമയത്തു സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച  മുഹ്സിന  കിദ്വായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

April 6th, 2026

third-gender-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിയമ ഭേദഗതി, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വം സ്വയം നിർണ്ണയിക്കുവാൻ ഉള്ള മൗലിക അവകാശത്തെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി. 2026 മാർച്ച് 30 ന് നിലവിൽ വന്ന നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ലിംഗ സ്വത്വം എന്നത് ബയോളജിക്കൽ അല്ല. അത് വ്യക്തിയുടെ തീരുമാനം ആണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധം ആയിട്ടാണ് പുതിയ നിയമ ഭേദഗതി എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റു കളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവർ കോടതിയിൽ എത്തിയത്.

2019 ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നു എങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തു മാറ്റി.

ഒരു വ്യക്തി ആരാണ് എന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമ പ്രകാരം ട്രാൻസ് ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബ്ബന്ധം ആക്കിയിട്ടുണ്ട്. ഇത് ട്രാൻസ് വ്യക്തികളെ മെഡിക്കൽ നിരീക്ഷണത്തിന് വിധേയർ ആക്കുന്നതിനു തുല്യം ആണെന്നും പറയുന്നു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണം എന്നുള്ള വ്യവസ്ഥ സ്വകാര്യതയുടെ ലംഘനം ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ

March 31st, 2026

india-government-announces-caste-census-to-be-part-of-census-2025-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജന സംഖ്യാ കണക്കെടുപ്പ് ‘സെന്‍സസ്-2027’ രണ്ട് ഘട്ടങ്ങളായി നടക്കും. വിവിധ സംസ്ഥാന ങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആദ്യ ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ യുള്ള ആറ് മാസങ്ങളിലായി പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിൽ ആയിരിക്കും ജാതി സെൻസസ് നടക്കുക.

ആദ്യ ഘട്ടത്തിൽ ഭവന സെൻസസിനുള്ള ചോദ്യ ങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി ഉത്തരം നൽകാം. തുടർന്ന് എന്യൂമറേറ്റർമാർ വീടുകളിൽ എത്തി ഭവന സെൻസസ് എടുക്കും.

കേരളത്തില്‍ സെല്‍ഫ് എന്യൂമറേഷന്‍ 2026 ജൂണ്‍ 16 മുതല്‍ 30 വരെ നടക്കും. ജൂലായ് ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം വീടുക ളില്‍ എത്തിയുള്ള വിവര ശേഖരണം ആയിരിക്കും. കേരളത്തിനൊപ്പം നാഗാ ലാൻഡിലും ഇതേ സമയത്തു സെൻസസ് നടക്കും.

census-in-india-epathram

കർണ്ണാടകം, ഡൽഹി, ലക്ഷദ്വീപ്, മിസോറം, ഒഡിഷ, സിക്കിം, ആൻഡമാൻ എന്നിവിടങ്ങളിൽ 2026 ഏപ്രിൽ 1 മുതൽ 15 വരെ പോർട്ടലിലൂടെ സെൽഫ് എന്യൂമറേഷൻ. 2026 ഏപ്രിൽ 16 മുതൽ മേയ് 15 വരെ വീട്ടിലെത്തി ഭവന സെൻസസും നടത്തും.

സെൽഫ് എന്യൂമറേഷൻ ചെയ്താലും ഇല്ലെങ്കിലും വീടുകളിൽ സെൻസസിനായി ആളെത്തും. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചു എങ്കിൽ പോർട്ടലിൽ നൽകിയ വിവരങ്ങൾ തിരുത്താം.

ജന സംഖ്യാ കണക്കെടുപ്പിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നാണു അധികൃതർ അവകാശപ്പെടുന്നത്. വിവരാവകാശ അപേക്ഷയിലൂടെ പോലും ഇവ പുറത്തു വിടില്ല. കോടതിയിൽ തെളിവ് ആയി ഹാജരാക്കാനും സാധിക്കില്ല. CENSUS-2027

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

2 of 5321231020»|

« Previous Page« Previous « കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
Next »Next Page » സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ »



  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine