ഒക്ടോബര്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും

September 26th, 2011
power-epathram
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടേയും പെട്രോളിയം ഉല്പന്നങ്ങളുടേയും വിലവര്‍ദ്ധനവില്‍ നട്ടം തിരിയുന്ന ജനത്തിനു മേല്‍ മറ്റൊരു ഭാരം കൂടെ. ഒക്ടോബര്‍ മുതല്‍ വൈദ്യുതിക്ക്  യൂണിറ്റിന് 25 പൈസ സര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രതിമാസം 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവരെ വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ടി.വി ഫ്രിഡ്ജ് എന്നിവയുള്ള ഭൂരിപക്ഷം വീടുകളിലും ശരാശരി വൈദ്യുതി ഉപയോഗം 150-200 യൂണിറ്റ് വരെ ആണ്. എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും സര്‍ച്ചാര്‍ജ്ജ് ഈടാക്കുവാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു എങ്കിലും പ്രതിമാസം 120 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവരെ ഒഴിവാക്കുവാനും ഇതുമൂലം വരുന്ന സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുവാനും തീരുമാനിക്കുകയായിരുന്നു. ഈ തുക സമ്പ്സിഡിയായി വൈദ്യുതി ബോര്‍ഡിനു ലഭിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധമാളുന്നു

September 16th, 2011

sfi-protest-epathram

തിരുവനന്തപുരം : പെട്രോള്‍ വിലയുടെ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രതിഷേധം ആളിപ്പടരുന്നു. പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍‌വലിക്കണമെന്നും പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികളില്‍ നിന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ തിരുവനന്തപുരത്ത് എസ്. എഫ്. ഐ – ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പ്രകടനക്കാരെ ലാത്തി വീശി ഓടിച്ചു. നിരവധി പേര്‍ക്ക് പറ്റിക്കേറ്റു. സംഘര്‍ഷത്തിനിടെ മൂന്നോളം സര്‍ക്കാര്‍ വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ പല പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

3.14 രൂപയാണ് പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ദ്ധിച്ചതും ഡോ‍ളറുമായി ഇന്ത്യന്‍ രൂപക്കുള്ള വിനിമയ നിരക്കില്‍ വന്ന വ്യത്യാസവുമാണ് വില വര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടിതപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിവറേജസിന്റെ ഓണ വില്പന 235 കോടി

September 11th, 2011
KSBC-onam-sale-epathram
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയത് 235 കോടി രൂപയുടെ മദ്യം. അത്തം മുതല്‍ ഉത്രാടം വരെ ഉള്ള കണക്കുകള്‍ അനുസരിച്ച്  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പത് കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണത്തെ  ഉണ്ടായിരിക്കുന്നത്. 185 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തെ വിറ്റുവരവ്. കണ്‍സ്യൂമെര്‍ ഫെഡ്, വിവിധ ബാറുകള്‍ എന്നിവയിലൂടെ വിതരണം ചെയ്ത മദ്യത്തിന്റെ കണക്ക് ഇതില്‍പെടില്ല. ഉത്രാട ദിനത്തില്‍ 25.87 ലക്ഷം രൂപയുടെ മദ്യവില്പന നടത്തിയ കരുനാഗപ്പള്ളിയിലെ  ബീവറേജസ് കേന്ദ്രമാണ് ഒന്നാം സ്ഥാനത്ത്. 24.34 ലക്ഷത്തിന്റെ വില്പനയുമായി ചാലക്കുടി രണ്ടാംസ്ഥാനത്തെത്തി.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചാലക്കുടിയിലായിരുന്നു ഉത്രാടത്തിന് ഏറ്റവും അധികം മദ്യം വില്‍ക്കപ്പെട്ടിരുന്നത്.  മൂന്നാംസ്ഥാനം 21.10 ലക്ഷത്തിന്റെ മദ്യം വില്പന നടത്തിയ ഭരണിക്കാവിലെ  കേന്ദ്രത്തിനാണ്. 1.41 ലക്ഷം രൂപയുടെ മദ്യം വിറ്റ ചിന്നക്കനാലിലെ വിതരണകേന്ദ്രമാണ് ഏറ്റവും കുറവ് മദ്യം വില്പന നടത്തിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ വില്പന കേന്ദ്രങ്ങളിലെ കണക്കനുസരിച്ച് 17 ലക്ഷം രൂപയുടെ മദ്യം വിറ്റ കുന്നംകുളമാണ് ഒന്നാം സ്ഥാനത്ത്.

- ലിജി അരുണ്‍

വായിക്കുക:

1 അഭിപ്രായം »

നാനോ എക്സല്‍ കമ്പനി എം.ഡി.യെ കേരളാ പോലീസിനു കൈമാറി

September 11th, 2011

harish-maddineni-epathram

തൃശൂര്‍ : നാനോ എക്സല്‍ തട്ടിപ്പ്‌ കേസില്‍ ഹൈദരാബാദില്‍ നിന്നും പിടിയിലായ കമ്പനി എം. ഡി. ഹരീഷ് മദനീനിയെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കേരളാ പോലീസിനു കൈമാറി. ഉന്നത സ്വാധീനമുള്ള ഇയാളുടെ അറസ്റ്റ് ഏറെ വൈകിയത്‌ നേരത്തെ വിവാദം ആയിരുന്നു. ഇയാള്‍ക്കെതിരെ തെളിവില്ല എന്നാണു പോലീസ്‌ പറഞ്ഞു പോന്നത്. കമ്പനിയുടെ വില്‍പ്പന നികുതി കോടികള്‍ കൈക്കൂലി വാങ്ങി 22 കോടിയില്‍ നിന്നും 7 കോടിയാക്കി കുറച്ച വില്‍പ്പന നികുതി വകുപ്പ്‌ അസിസ്റ്റന്റ് കമ്മീഷണര്‍ നേരത്തെ ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ. മീരാന്‍ അന്തരിച്ചു

September 9th, 2011
Meeran-epathram
ഇടുക്കി: ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.ഇ.മീരാന്‍ (70) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ വച്ചായിരുന്നു  അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലര്‍ച്ചെയാണ് അന്തരിച്ചത്. അടിമാലി ടൌണ്‍ ജുമാ‍‌അത്ത് പള്ളിയില്‍ ഖബറടക്കം നടത്തി. ഈസ്റ്റേണ്‍ സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹം കാണുവാനും അന്തിമോപചാരമര്‍പ്പിക്കുവാനും വ്യാവസായിക രാഷ്ടീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവര്‍ എത്തിയിരുന്നു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.
കേരളത്തിലെ സുഗന്ധവ്യാപാര (കറിപൌഡര്‍) രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഈസ്റ്റേണ്‍ ഗ്രൂപ്പ് ആരംഭിച്ചത് ഇദ്ദേഹമാണ്. ചെറിയ രീതിയില്‍ ആരംഭിച്ച സംരംഭത്തെ തന്റെ കഠിനപ്രയത്നത്തിലൂടെ മീരാന്‍ കോടികള്‍ വിറ്റുവരവുള്ള വന്‍ വ്യവസായമായി വളര്‍ത്തിയെടുത്തു. ടൂറിസം, വിദ്യാഭ്യാസം, റബര്‍ ഉല്പന്നങ്ങള്‍,റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി വിവിധ മേഘലകളിലേക്ക്  കടന്നു കൊണ്ട് തന്റെ വ്യാപരത്തെ വൈവിധ്യവല്‍ക്കരിക്കുന്നതിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. മികച്ച ഒരു സംഘാടകന്‍ കൂടിയായിരുന്നു മീരാന്‍.

നെല്ലിമറ്റം മണലും‌പാറയില്‍ ഇബ്രഹിം-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഈസ്റ്റേണ്‍ ന്യൂട്ടണ്‍ സ്കൂള്‍ മാനേജരായ നഫീസയാണ് ഭാര്യ. നവാസ്,ഫിറോസ്, നിസ, സോയ എന്നിവര്‍ മക്കളാണ്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

32 of 371020313233»|

« Previous Page« Previous « പ്രവാസിയുടെ വീട്ടില്‍ ഗുണ്ടാ വിളയാട്ടം : മുഖ്യമന്ത്രിക്കും എന്‍. ആര്‍. ഐ. സെല്ലിനും പരാതി നല്‍കി
Next »Next Page » അശരണര്‍ക്ക് ഓണ സദ്യയുമായി യുവ സംഘം »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine