രതിനിര്‍വ്വേദം റിലീസിംഗ് നീട്ടി

June 2nd, 2011

rathi-nirvedham-swetha-epathram
ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുന്ന രതിനിര്‍വ്വേദ ത്തിന്‍റെ റിലീസിംഗ് ജൂണ്‍ 10 ലേക്കു മാറ്റി.

ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മലയാള ത്തിലെ എക്കാല ത്തെയും ഹിറ്റ്‌ ചിത്ര ങ്ങളില്‍ ഒന്നായ ‘രതിനിര്‍വ്വേദം’ എന്ന ചിത്ര ത്തിന്‍റെ റീമേക്ക് കേരള ത്തിലെ അറുപതോളം തീയേറ്ററു കളിലാണ് പ്രദര്‍ശന ത്തിന് എത്തുക. പ്രശസ്ത സംവിധായകന്‍ ഭരതന്‍ 1978 ല്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദ ത്തിന് പുതിയ രൂപവും ഭാവവും നല്‍കുന്നത് ടി. കെ. രാജീവ് കുമാര്‍.

swetha-menon-rathi-nirvedham-epathram

അന്ന് ജയഭാരതി അവതരിപ്പിച്ച് യുവ മനസ്സു കളെ കോരിത്തരിപ്പിച്ച രതി ചേച്ചി യുടെ റോളില്‍ ഇന്ന്‍ ശ്വേത മേനോന്‍ എത്തുമ്പോള്‍ കൃഷണ ചന്ദ്രന്‍ അവതരിപ്പിച്ച നായകനായ പപ്പു എന്ന കഥാപാത്രം ഇന്ന് ചെയ്യുന്നത് ശ്രീജിത്ത്.

poster-rathi-nirvedham-epathram

നീലത്താമര ക്ക് ശേഷം രേവതി കലാമന്ദിറിന്‍റെ ബാനറില്‍ മേനകാ സുരേഷ്‌ കുമാര്‍ നിര്‍മ്മിക്കുന്ന രതിനിര്‍വ്വേദ വും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിക്കും എന്നാണു പ്രതീക്ഷ.

- pma

വായിക്കുക: ,

1 അഭിപ്രായം »

കാവ്യാ മാധവന് വിവാഹ മോചനം

May 30th, 2011

kavya-madhavan-divorce-epathram

കൊച്ചി : മലയാള സിനിമാ താരം കാവ്യാ മാധവന്‍ വിവാഹ മോചിതയായി. കാവ്യയും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനത്തിനായി കാവ്യയും നിഷാല്‍ ചന്ദ്രയും സംയുക്തമായാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. നേരത്തെ ഇരുവരേയും കോടതി കൌണ്‍സിലിങ്ങിനു വിധേയരാക്കിയെങ്കിലും ഒരുമിച്ചു പോകുവാന്‍ ബുദ്ധിമുട്ടാണെന്ന് ഇരുവരും തീര്‍ത്തു പറഞ്ഞു. ഇതേ തുടര്‍ന്ന് കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു. നേരത്തെ നിഷാലിനും കുടുമ്പത്തിനുമെതിരെ കാവ്യ സമര്‍പ്പിച്ചിരുന്ന കേസ് പിന്‍‌വലിച്ചിട്ടുണ്ട്.

2009 ഫെബ്രുവരി അഞ്ചിന് ആഘോഷ പൂര്‍വ്വമായിരുന്നു കാവ്യയുടേയും നിഷാല്‍ ചന്ദ്രയുടേയും വിവാഹം നടന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ മാത്രമേ ആ വിവാഹ ബന്ധം നീണ്ടു നിന്നിരുന്നുള്ളൂ. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും കോടതിയെ സമീപിച്ചു.

ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതോടെ നിഷാലില്‍ നിന്നും വേറിട്ടു താമസിക്കുകയായിരുന്നു കാവ്യ. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് അഭിനയിച്ച “ഗദ്ദാമ” എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

എന്തിരന്റെ കഥ മോഷ്ടിച്ചതെന്ന് എഴുത്തുകാരന്‍

May 28th, 2011

enthiran-epathram

ചെന്നൈ : താന്‍ പതിനഞ്ച് വര്ഷം മുന്‍പ്‌ “ഇനിയ ഉദയം” എന്ന തമിഴ്‌ മാസികയില്‍ പ്രസിദ്ധീകരിച്ച “ജുഗിബ” എന്ന കഥയെ അടിസ്ഥാനമാക്കിയാണ് “എന്തിരന്‍” എന്ന സിനിമ എടുത്തത്‌ എന്ന് ആരോപിച്ച് ആരുര്‍ തമിള്‍നാടന്‍ എന്ന എഴുത്തുകാരന്‍ കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് സിനിമയുടെ സംവിധായകന്‍ എസ്. ശങ്കര്‍, നിര്‍മ്മാതാവ്‌ കലാനിതി മാരന്‍ എന്നിവരോട് ജൂണ്‍ 24ന് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവായി. കോപ്പിറൈറ്റ്‌ ആക്റ്റ്‌ ലംഘിച്ചതിനും വഞ്ചനയ്ക്കും എതിരെയാണ് കേസ്‌.

“ഇനിയ ഉദയ” ത്തില്‍ പ്രസിദ്ധീകരിച്ച താനെ കഥയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു. പിന്നീട് ഇതേ കഥ “തിക് തിക് തീപിക” എന്ന പുസ്തകത്തിലും പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകം സര്‍ക്കാര്‍ വായനാശാലകളിലും ലഭ്യമാണ്.

“എന്തിരന്‍” സിനിമ തന്റെ കഥ അതെ പോലെ പകര്‍ത്തിയതാണ്. ഏതാനും ചില ഗാന രംഗങ്ങള്‍ കൂട്ടി ചേര്‍ത്തതൊഴിച്ചാല്‍ തന്റെ കഥയില്‍ നിന്നും ഒരു വ്യത്യാസവുമില്ല എന്ന് കഥാകാരന്‍ കോടതിയെ ബോധിപ്പിച്ചു.

സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സ്വാധീനം മൂലം തന്റെ പരാതി പോലീസ്‌ പരിഗണിച്ചില്ല എന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

“എന്തിരന്‍” സിനിമയിലെ ചില ഭാഗങ്ങള്‍ 1999ല്‍ ഇറങ്ങിയ ഹോളിവുഡ്‌ ചിത്രമായ “ബൈസെന്റെന്യല്‍ മാന്‍” എന്നതിന്റെ തനി പകര്‍പ്പാണ് എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സംവിധായകന്‍ വേണു അന്തരിച്ചു

May 26th, 2011

film-director-p-venu-epathram
തൃശൂര്‍ : ‘ഉദ്യോഗസ്ഥ’ എന്ന ഹിറ്റ് സിനിമ യിലൂടെ ശ്രദ്ധേയനായ പഴയ കാല സംവിധായകന്‍ പി. വേണു (വേണു മേനോന്‍) അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈ യിലെ വസതി യില്‍ കഴിഞ്ഞ രാത്രി ഉറക്കത്തിനിടെ ആയിരുന്നു മരണം. ഏറെ നാളായി ചലച്ചിത്ര രംഗത്ത്‌ സജീവമായിരുന്നില്ല. സംസ്‌കാരം ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത്‌.

1967 ല്‍ പുറത്തിറങ്ങിയ ഉദ്യോഗസ്‌ഥ യാണ്‌ ആദ്യമായി സംവിധാനം ചെയ്‌ത സിനിമ. തൃശൂര്‍ പുറനാട്ടു കര മാങ്കുഴി മാധവ ക്കുറുപ്പിന്‍റെയും പാട്ടത്തില്‍ അമ്മിണി അമ്മയുടേയും മകനായ പാട്ടത്തില്‍ വേണു പിന്നീട് അറിയ പ്പെട്ടിരുന്നത് ‘ഉദ്യോഗസ്‌ഥ വേണു’ എന്നായിരുന്നു. മലയാള ത്തിലെ എക്കാല ത്തെയും ഹിറ്റ് ഗാനങ്ങള്‍ പലതും വേണു വിന്‍റെ സിനിമ കളിലെതായി മാറി.

പ്രേം നസീറിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമ യായ സി. ഐ. ഡി. നസീര്‍ വളരെ ശ്രദ്ധേയമായി. ഇതിലൂടെ നസീര്‍ – ഭാസി കൂട്ടുകെട്ട് മലയാളത്തില്‍ തരംഗമായി മാറി. തുടര്‍ന്ന്‍ അദ്ദേഹം സംവിധാനം ചെയ്ത 25 സിനിമ കളില്‍ 16 എണ്ണത്തിലും നായകന്‍ പ്രേംനസീറായിരുന്നു.

1969 ല്‍ വിരുന്നുകാരി യിലൂടെ ചലച്ചിത്ര നിര്‍മാതാവായി. തുടര്‍ന്ന്‌ ഏഴു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. പത്തു ചിത്ര ങ്ങള്‍ക്ക്‌ കഥയും തിരക്കഥ യും സംഭാഷണവും രചിച്ചു. രണ്ട്‌ ചിത്രങ്ങള്‍ക്ക്‌ ഗാനരചന നിര്‍വ്വഹിച്ചു.

വിരുതന്‍ ശങ്കു (1968), വിരുന്നുകാരി, വീട്ടുമൃഗം (1969), ഡിറ്റക്ടീവ് 909 (1970), സി. ഐ. ഡി. നസീര്‍ (1971), ടാക്‌സി കാര്‍ (1972), പ്രേതങ്ങളുടെ താഴ്‌വര (1973), രാത്രിയിലെ യാത്രക്കാര്‍ (1976), ആള്‍മാറാട്ടം (1978), പിച്ചാത്തിക്കുട്ടപ്പന്‍ (1979), അറിയപ്പെടാത്ത രഹസ്യം (1981), തച്ചോളി തങ്കപ്പന്‍ (1984), ശ്രീനിവാസന്‍റെ തിരക്കഥയില്‍ പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു (1999), പരിണാമം (2002) തുടങ്ങിയവയാണ് വേണുവിന്‍റെ പ്രധാന ചിത്രങ്ങള്‍. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു.

ഭാര്യ : ശശികല. മക്കള്‍: വിജയ് മേനോന്‍( ടൈംസ് ഓഫ് ഇന്ത്യ, ചെന്നൈ),
ശ്രീദേവി (അദ്ധ്യാപിക, എത്തിരാജ് കോളേജ്, ചെന്നൈ).

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

May 22nd, 2011

salim-kumar-kavya-madhavan-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അബുവിനെ അവതരിപ്പിച്ച സലിം കുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ‘ആദാമിന്റെ മകന്‍ അബു’ വിന് കഴിഞ്ഞ ആഴ്ച ദേശിയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഗ്രീക്ക് മിത്തോളജിയെ ആസ്ദപമാക്കി ഒരുക്കിയ ‘ഇലക്ട്ര’യിലൂടെ ശ്യാമ പ്രസാദ് മികച്ച സംവിധായകനായി.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകര മഞ്ഞ്’ ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി’ യിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടനായും സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ വേഷത്തിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

രഞ്ജിത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ‘ ആണ് ജനപ്രിയ ചിത്രം. ‘യുഗപുരുഷ’ നിലെ തലൈവാസല്‍ വിജയ്, ‘ചിത്രസൂത്രം’ ഒരുക്കിയ വിപിന്‍ വിജയ്, ‘ആത്മകഥ’ സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

123 of 174« First...1020...122123124...130140...Last »

« Previous Page« Previous « നടന്‍ വിനീത് ഹിജഡയായി അഭിനയിക്കുന്നു
Next »Next Page » സംവിധായകന്‍ വേണു അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine