പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ചു

September 13th, 2010

swarnalatha-singer-epathramചെന്നൈ: പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത (37) ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പാലക്കാട് ചിറ്റൂരിലെ കെ. സി. ചെറുകുട്ടി യുടേയും കല്യാണി യുടെയും മകളായ സ്വര്‍ണ്ണലത പ്രശസ്ത സംഗീത സംവിധാകന്‍ എം. എസ്. വിശ്വനാഥന്‍ വഴിയാണ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്.

ആദ്യ ഗാനമായ “ചിന്നഞ്ചിറു കിളിയേ കണ്ണമ്മാ” വളരെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഇളയരാജ യുടേയും എ. ആര്‍. റഹ്മാന്റേയും അടക്കം പ്രശസ്ത സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് വേണ്ടി സ്വര്‍ണ്ണലത പാടി.  മുക്കാല മുക്കാബ്‌ലാ (കാതലന്‍), കുച്ച് കുച്ച് രാക്കമ്മാ പൊണ്ണു വേണം (ബോംബെ), മായാ മച്ചിന്റ്രാ (ഇന്ത്യന്‍), റാക്കമ്മാ കയ്യത്തട്ട് (ദളപതി), ഉസിലാം പെട്ടി പെണ്‍കുട്ടീ (ജെന്റില്‍മാന്‍), ഹായ് റാമാ (രംഗീല) തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചവയാണ്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി പുരസ്കാരങ്ങളും സ്വര്‍ണ്ണലതയെ തേടിയെത്തിയിട്ടുണ്ട്.  കറുത്തമ്മ എന്ന ചിത്രത്തിലെ പോറാള പൊന്നുത്തായ എന്ന ഗാനത്തിനു 1994-ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. ചിന്നത്തമ്പിയിലെ “പോവോമാ ഊര്‍ക്കോലം” എന്ന ഗാനത്തിനു 1991-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും സ്വര്‍ണ്ണലതയ്ക്ക് ലഭിച്ചിരുന്നു.

മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും തമിഴ് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് അധികവും പാടിയിട്ടുള്ളത്. രാവണപ്രഭു, പഞ്ചാബി ഹൌസ്, തെങ്കാശിപ്പട്ടണം, സാദരം, ഹൈവേ, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ തുടങ്ങി ചില മലയാള ചിത്രങ്ങളിലും സ്വര്‍ണ്ണലത പാടിയിട്ടുണ്ട്. അടുത്തയിടെ ഒരു മലയാളം ആല്‍ബത്തിലും പാടിയിട്ടുണ്ട്. ചെന്നൈയ്യില്‍ ആയിരുന്നു  താ‍മസം.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വേണു നാഗവള്ളി അന്തരിച്ചു

September 9th, 2010

venu-nagavally-epathram

തിരുവനന്തപുരം : പ്രശസ്ത നടനും, തിരക്കഥാ കൃത്തും, സംവിധായകനുമായ വേണു നാഗവള്ളി അന്തരിച്ചു. 61 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 01:30 നായിരുന്നു അന്ത്യം. ഏറെ നാള്‍ ചികില്‍സയില്‍ ആയിരുന്ന വേണു നാഗവള്ളി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കരള്‍ സംബന്ധമായ രോഗമായിരുന്നു.

മൃതദേഹം ഇന്ന് എട്ടു മണിയോടെ കവടിയാറിലെ വീട്ടില്‍ എത്തിക്കും.

ആകാശവാണിയില്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയ വേണു പ്രക്ഷേപണ കലയില്‍ മുന്‍ നിരക്കാരില്‍ ഒരാളായിരുന്നു. പിന്നീട് സിനിമയില്‍ അഭിനയിക്കുകയും, തിരക്കഥകള്‍ രചിക്കുകയും ചെയ്തു.

വന്‍ വിജയമായ “സുഖമോ ദേവി” എന്ന മോഹന്‍ലാല്‍ ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് സര്‍വകലാശാല, ഏയ്‌ ഓട്ടോ, ലാല്‍ സലാം അഗ്നി ദേവന്‍, എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. കിലുക്കം എന്ന സര്‍വകാല ഹിറ്റ്‌ ചിത്രത്തിന്റെ തിരക്കഥ വേണുവിന്റേതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രജനീകാന്തിന്റെ മകള്‍ സൌന്ദര്യ വിവാഹിതയായി

September 5th, 2010

rajnikanth-soundarya-wedding-epathram

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഇളയ മകള്‍ സൌന്ദര്യ ചെന്നൈയ്യിലെ എഗ്മൂറില്‍ വിവാഹിതയായി. പ്രമുഖ വ്യവസായി അശ്വിന്‍ ആണ് വരന്‍. തമിഴ് ബ്രാഹ്മണ ആചാര പ്രകാരം രാ‍വിലെ ആറു മണിക്കായിരുന്നു വിവാഹം. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം, ബി. ജെ. പി. നേതാവ് എല്‍. ഗണേശന്‍, സിനിമാ താരങ്ങളായ ചിരഞ്ജീവി, കമലഹാസന്‍, വിജയകാന്ത്, പ്രഭു, സൂര്യ, ഭാര്യ ജ്യോതിക, ശ്രീദേവി, മീന, സംവിധായകരായ മണിരത്നം, കെ. എസ്. രവി കുമാര്‍ തുടങ്ങി രാഷ്ടീയ, സിനിമാ രംഗങ്ങളില്‍ നിന്നും ഉള്ള പ്രമുഖര്‍ അടങ്ങിയ പ്രൌഡമായ ഒരു സദസ്സിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം.

soundarya-marriage-aishwarya-epathram

ഐശ്വര്യ, അഭിഷേക് എന്നിവര്‍ വധൂ വരന്മാരോടൊപ്പം

ബോളിവുഡ് താര ദമ്പതികളായ അഭിഷേക് – ഐശ്വര്യ എന്നിവര്‍ തലേ ദിവസം ചെന്നെയില്‍ എത്തി വധുവിനെ ആശംസ അറിയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മരാജന്‍ ചലച്ചിത്രോത്സവം

September 2nd, 2010

padmarajan-epathram

ചങ്ങരംകുളം ‘കാണി’ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ഏതാനും ആദ്യകാല ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, നവമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത് ’ എന്ന ഡോക്യുമെന്ററി യുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും മലയാള സിനിമാ ഭാവുകത്വത്തെ പരിവര്‍ത്തന വിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളില്‍ ആരംഭിക്കുന്ന മലയാളത്തിലെ നവ സിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാത സൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.

“പെരുവഴിയമ്പലം” ആണ്‌ (1978) പ്രഥമ ചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും, മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാ രംഗത്തെത്തുന്നത്‌.

actor-ashokan-epathram

പെരുവഴിയമ്പലത്തില്‍ അശോകന്‍

അവസാന ചിത്രമായ “ഞാന്‍ ഗന്ധര്‍വ്വന്‍” (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതു വരെ ആവിഷ്‌ക്കരിക്ക പ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്ത്‌ എന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാ കൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പിന്‍ബലമാണ്‌ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. “നക്ഷത്രങ്ങളേ കാവല്‍ ” എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1972) ലഭിച്ചു.

navambarinte-nashtam-epathram

നവംബറിന്റെ നഷ്ടം

സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം. പത്മരാജന്‍ എന്ന പ്രതിഭയ്ക്കു വേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പം എലാവരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സമയം ചിത്രം വര്‍ഷം ദൈര്‍ഘ്യം അഭിനേതാക്കള്‍
09:30 പെരുവഴിയമ്പലം 1979 95 മിനിറ്റ്‌ അശോകന്‍, ഗോപി, അസീസ്, കെ.പി.എ.സി. ലളിത
11:00 കടല്‍ക്കാറ്റില്‍ ഒരു ദൂത് 2009 81 മിനിറ്റ്‌  
14:00 കള്ളന്‍ പവിത്രന് 1981 110 മിനിറ്റ്‌ അടൂര്‍ ഭാസി, ഗോപി, നെടുമുടി വേണു
16:00 നവമ്പറിന്റെ നഷ്ടം 1982 131 മിനിറ്റ്‌ മാധവി, പ്രതാപ് പോത്തന്‍, സുരേഖ

 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈതപ്രം ചിത്രത്തില്‍ ‍നിന്നും ആസിഫിനെ ഒഴിവാക്കി

September 1st, 2010

kaithapram-muhammed-asif-epathram

കോഴ വിവാദത്തില്‍ കുടുങ്ങിയ പാക്ക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പ്രമേയമാക്കി കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത് ആസിഫിനെ ആയിരുന്നു. കൈതപ്രത്തിന്റെ പ്രഥമ സംവിധാന സംരഭമായ “മഴവില്ലിന്‍ അറ്റം വരെ” എന്ന ചിത്രത്തില്‍ കേരളം സന്ദര്‍ശിക്കുന്ന ഒരു പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരന്റെ റോളിലാണ് ആസിഫിനെ അഭിനയി പ്പിക്കുവാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്റെ പ്രഥമ ചിത്രം വിവാദങ്ങളില്‍ കുടുങ്ങുവാന്‍ സാഹചര്യം ഉണ്ടാകരുതെന്നും അതിനാലാണ് ആസിഫിനെ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആസിഫിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ പകരം പാക്കിസ്ഥാന്‍ സിനിമാ താരങ്ങളേയോ ക്രിക്കറ്റ് താരങ്ങളേയോ പരിഗണിക്കുമെന്നും കൈതപ്രം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

134 of 170« First...1020...133134135...140150...Last »

« Previous Page« Previous « ചലച്ചിത്ര നിര്‍മ്മാതാവ് എസ്. പാവമണി അന്തരിച്ചു
Next »Next Page » പത്മരാജന്‍ ചലച്ചിത്രോത്സവം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine