കോഴിക്കോട്‌ ശാന്താദേവി അന്തരിച്ചു

November 20th, 2010

shanthadevi-01-epathram

പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു. 83 വയസായിരുന്നു. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ഏറെ നാളായി ചികില്‍സയില്‍ ആയിരുന്നു.

രണ്‍ജിതിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ കേരള കഫേ എന്ന ചിത്രത്തിലെ “ദ ബ്രിഡ്ജ് “ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ചയില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷിക്കുന്നതായിരുന്നു കഥ. ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താ ദേവി യായിരുന്നു.

ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്ന ആ കഥാപാത്രത്തെ പോലെ നടി ശാന്താ ദേവിയും വാര്‍ദ്ധക്യത്തില്‍ ഏറെ നരകിച്ചു. കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലെ ഒറ്റ മുറിയില്‍ അവര്‍ ഒറ്റയ്ക്കായിരുന്നു താമസം. മകനും കുടുംബവും ഇവര്‍ക്കൊ പ്പമായിരുന്നു താമസമെങ്കിലും, ആദ്യം മകന്റെ ഭാര്യയും പിന്നീട് മകനും ഇഹലോക വാസം വെടിഞ്ഞതോടെ ആലംബമില്ലാതായ ഇവര്‍ തനിച്ചായി. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ദുരിതത്തിലായ ഇവര്‍ക്ക്‌ സൌജന്യ ചികില്‍സ നല്‍കാന്‍ ഒരു ആശുപത്രി തയ്യാര്‍ ആയെങ്കിലും ആശുപത്രിയില്‍ കിടപ്പിലാകുന്നതോടെ വല്ലപ്പോഴും ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ചില്ലറ വേഷങ്ങള്‍ പോലും ലഭിക്കാതാകും എന്ന ഭയത്താല്‍ ആശുപത്രിയില്‍ കിടക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

ശാന്തേടത്തി എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിച്ച ഇവരുടെ സഹായത്തിനായി കോഴിക്കോട്‌ കോര്‍പ്പറേഷന്‍ അധികൃതരും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നടപടികള്‍ ആരംഭിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടറുമായ എം. എ. ജോണ്സന്‍, ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി. ബി. സലിം ഐ. എ. എസ്, എം. എല്‍. എ. പ്രദീപ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക്‌ താമസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ പതിനൊന്നര മണി മുതല്‍ മൃതദേഹം കോഴിക്കോട്‌ ടൌണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടോം ക്രൂസ് ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍

November 3rd, 2010

tom-cruise-on-burj-khaleefa-epathram

ദുബായ്‌ : മിഷന്‍ ഇമ്പോസിബ്ള്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ മിഷന്‍ : ഇമ്പോസിബ്ള്‍ ഗോസ്റ്റ്‌ പ്രോട്ടോക്കോള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദുബായില്‍ എത്തിയ ടോം ക്രൂസ് ഒരു അതി സാഹസിക രംഗം ചെയ്തത് ദുബായ്‌ ശ്വാസം അടക്കി പിടിച്ചാണ് നോക്കി നിന്നത്.

അവിശ്വസനീയമായ ആ രംഗത്തില്‍ ടോം ക്രൂസ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ നിന്നും  ഒരു കയറില്‍ കെട്ടി തൂങ്ങി കെട്ടിടത്തിന്റെ വശത്ത് കൂടെ ഓടുന്നു. ബുര്‍ജ്‌ ഖലീഫയുടെ ഏതാണ്ട് മൂന്നില്‍ രണ്ടു ഉയരത്തിലൂടെയാണ് ടോം ക്രൂസ് ഓടിയത്‌. ക്യാമറാ സംഘം ഹെലികോപ്റ്ററില്‍ ചെന്നാണ് അടുത്ത് നിന്ന് ഈ രംഗം ഷൂട്ട്‌ ചെയ്തത്.

tom-cruise-dubai-epathram

ദുബായിലെ ഷൂട്ടിംഗിന് ശേഷം മോസ്ക്കോയിലും വാന്‍കൂവറിലും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരും. 2011 ഡിസംബറോടെ ചിത്രം റിലീസ്‌ ചെയ്യും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടി നമിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

October 28th, 2010

namitha-epathram

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ഗ്ലാമര്‍ നടി നമിതയെ തിരുച്ചിറപ്പള്ളി വിമാന ത്താവളത്തില്‍ നിന്ന് കാറില്‍ കടത്തി ക്കൊണ്ടു പോകാന്‍ ശ്രമിച്ചു. നമിതയുടെ ആരാധകനാണ് ഡ്രൈവര്‍ ചമഞ്ഞ് കാറില്‍ തട്ടിയെടുത്തത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

namitha-1-epathram

കൂടുതല്‍ കാണാന്‍ ക്ലിക്ക്‌ ചെയ്യൂ

ചലച്ചിത്ര നടന്‍ എസ്. എസ്. രാജേന്ദ്രനെ ആദരിക്കാനായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി, തമിഴ് സിനിമ യിലെ മാദക നടി നമിത ചെന്നൈ വിമാന ത്താവളത്തില്‍ നിന്ന് തിരുച്ചിറപ്പള്ളി യിലേക്ക് പോയതായിരുന്നു. നമിതയോടൊപ്പം മാനേജര്‍ ജോണുമുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി വിമാന ത്താവളത്തില്‍ നിന്നും നമിത പുറത്തേക്കിറങ്ങിയ ഉടന്‍ ഡ്രൈവറുടെ വേഷത്തില്‍ പെരിയ സ്വാമി എന്ന യുവാവ് എത്തി. നമിതയെ കൊണ്ടു പോകാനായി സംഘാടകര്‍ അയച്ചതാണെന്ന് അറിയിച്ചു.

നമിതയും ജോണും കാറില്‍ കയറി യാത്ര തുടരവെ, നമിതയെ കൊണ്ടു പോകാനായി സംഘാടകര്‍ നിയോഗിച്ച യഥാര്‍ത്ഥ കാര്‍ ഡ്രൈവര്‍ വിമാന ത്താവളത്തില്‍ എത്തി. നമിതയെ കയറ്റി ഒരു കാര്‍ വിമാന ത്താവളത്തില്‍ നിന്നു പോയതറിഞ്ഞ്, യഥാര്‍ത്ഥ ഡ്രൈവര്‍ നമിതയെ കയറ്റി ക്കൊണ്ടു പോയ കാറിനെ അതിവേഗം പിന്തുടര്‍ന്നു. തുടര്‍ന്ന് നമിത സഞ്ചരിച്ച കാറിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം പെരിയ സ്വാമിയെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.

നമിതയോടുള്ള കടുത്ത ആരാധന കാരണമാണ് കടത്തി ക്കൊണ്ടു പോയതെന്ന് പെരിയ സ്വാമി പോലീസില്‍ മൊഴി നല്കി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മപ്രിയക്ക് അവാര്‍ഡ്‌ ലഭിക്കാത്തതില്‍ രോഷം

October 26th, 2010

actress-padmapriya-epathram

കഴിഞ്ഞ വര്‍ഷത്തെ മികച്ച  നടിയ്‌ക്കുള്ള അവാര്‍ഡ്‌ തനിക്കല്ലാതെ മറ്റാര്‍ക്കു ലഭിച്ചാലും പത്മപ്രിയയ്‌ക്കു കോപം…! 2009 ലെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ ‘പാലേരി മാണിക്യ’ ത്തിലെ അഭിനയത്തിന്‌ ശ്വേതാ മേനോനാണ്‌ നല്‍കിയത്‌. അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ വരെ കൂടുതല്‍ സാധ്യത പഴശ്ശിരാജ യില്‍ നീലിയെ അവതരിപ്പിച്ച പത്മപ്രിയ യ്‌ക്കായിരുന്നു. എന്നാല്‍ അവാര്‍ഡു വന്നപ്പോള്‍ മികച്ച നടി ശ്വേത മേനോന്‍. പത്മപ്രിയ രണ്ടാമത്തെ നടിയും.
 
 
എന്നാല്‍ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയാവാന്‍ അനന്യ ചാറ്റര്‍ജി ക്കൊപ്പം അവസാന ഘട്ടം വരെ പോരാടിയത്‌ പത്മപ്രിയ യുടെ നീലി യായിരുന്നു. ശ്വേത മേനോന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മികച്ച നടിക്കുള്ള അവാര്‍ഡ്‌ പത്മപ്രിയ യ്‌ക്ക് നല്‍കാത്ത തിനു കാരണമായി ജൂറി പറഞ്ഞത്‌ പത്മപ്രിയ യുടെ കഥാപാത്ര ത്തിന്‌ സ്വന്തം ശബ്‌ദമല്ല എന്നതായിരുന്നു. അതുകൊണ്ട്‌ നടിക്ക്‌ ജൂറിയുടെ പ്രത്യക അവാര്‍ഡ്‌ നല്‍കുകയും ചെയ്‌തു. സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ച ശ്വേത മേനോന്‍ സ്വന്തം ശബ്‌ദമായിരുന്നില്ല നല്‍കിയത്‌. ഇക്കാരണം കൊണ്ട്‌ തന്നെ സംസ്‌ഥാന അവാര്‍ഡിനുള്ള അര്‍ഹത തനിക്കാണെന്ന്‌ പത്മപ്രിയ പറഞ്ഞിരുന്നു.

ശ്വേത മേനോന്‌ സംസ്‌ഥാന അവാര്‍ഡ്‌ നല്‍കിയതില്‍ അവാര്‍ഡു ജൂറിയോടുള്ള വിയോജിപ്പ്‌ പത്മപ്രിയ അന്നേ തുറന്നടിച്ചിരുന്നു. ശ്വേതാ മേനോന്‌  അവാര്‍ഡ്‌  ലഭിച്ചതിന്‍റെ  കലി അടങ്ങും മുന്‍പ്‌ മറ്റൊരു അവാര്‍ഡ്‌ നിര്‍ണ്ണയമാണ്‌  പത്മപ്രിയയെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്‌.
 
മികച്ച നടിക്കുള്ള ഏഷ്യാ വിഷന്‍ അവാര്‍ഡ്‌ ‘പാട്ടിന്‍റെ  പാലാഴി’ യിലെ അഭിനയത്തിന്‌ നടി മീരാ ജാസ്‌മിന്‌ നല്‍കിയതാണ്‌ പത്മപ്രിയയെ കോപിഷ്ടയാക്കിയത്‌. ‘പഴശ്ശിരാജ’ യിലെയും ‘കുട്ടിസ്രാങ്കി’ ലെയും തന്‍റെ  അഭിനയത്തിന്‍റെ ഏഴയലത്ത്‌ പോലും ‘പാട്ടിന്‍റെ  പാലാഴി’ യിലെ മീരയുടെ  പ്രകടനം വരില്ലെന്നാണ്‌ പത്മപ്രിയ യുടെ വിലയിരുത്തല്‍. തനിക്കു അര്‍ഹിച്ച അംഗീകാരം ലഭിക്കാത്തതില്‍ ഈ മറുനാടന്‍ നായിക ദു:ഖിതയുമാണ്‌. എന്നാല്‍ അവാര്‍ഡുകള്‍ക്ക്‌ വേണ്ടിയല്ല താന്‍ അഭിനയിക്കുന്നതെന്നും വിവിധ ഭാഷകളില്‍ ധാരാളം നല്ല വേഷങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും  പറഞ്ഞാണ്‌ പത്മപ്രിയ ഇപ്പോള്‍ സ്വയം  സമാധാനിക്കുന്നത്‌

- pma

വായിക്കുക: ,

1 അഭിപ്രായം »

‘പാരിജാതം’ നായിക രസ്ന പിതാവിനെതിരെ കോടതിയില്‍

October 26th, 2010

rasna-parijatham-epathram

മലപ്പുറം:  പാരിജാതം എന്ന സീരിയലില്‍ ഇരട്ട കഥാപാത്രങ്ങളെ (അരുണ – സീമ) അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടം നേടിയ മിനി സ്ക്രീനിലെ ദുഃഖപുത്രി രസ്‌ന, സ്വന്തം പിതാവിനെതിരേ മൊഴി നല്‍കാന്‍  കോടതി കയറി. അമ്മയെ അച്‌ഛന്‍ പീഡിപ്പിക്കുന്നു എന്ന പരാതിയില്‍ തെളിവ്‌ നല്‍കാനാണ്‌ നടി രസ്‌ന പെരിന്തല്‍മണ്ണ കോടതി യില്‍ എത്തിയത്‌. വെട്ടത്തൂര്‍ സ്വദേശി അബ്‌ദുല്‍ നാസറി നെതിരെ രസ്‌നയുടെ അമ്മ താഴെക്കോട്‌ സ്വദേശിനി സാജിതയാണ്‌ പരാതി നല്‍കിയത്‌.

rasna-serial-actress-epathram

ഭര്‍ത്താവ്‌ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ്‌ സാജിതയുടെ പരാതി. അമ്മയെ വളരെ ക്രൂരമായി അച്‌ഛന്‍ ഉപദ്രവിക്കുന്നുണ്ട്‌ എന്നായിരുന്നു രസ്‌നയുടെ മൊഴി. എന്നാല്‍ പണവും പ്രശസ്‌തിയും ആയപ്പോള്‍ രസ്‌നയും അമ്മയും നാസറിനെ ഉപേക്ഷിച്ച്‌ സ്വതന്ത്ര രാകാന്‍ ശ്രമിക്കുക യാണെന്നും ഇതിന്‍റെ  ബലിയാടാണ്‌ നാസറെന്നും അദ്ദേഹ ത്തിന്‍റെ  കുടുംബാംഗങ്ങള്‍ പറയുന്നു. സാജിത യുടെ പരാതിയില്‍ വാദം കേട്ട മജിസ്‌ട്രേറ്റ്‌ കേസിന്‍റെ തുടര്‍ വിചാരണ ഡിസംബറി ലേക്ക്‌ മാറ്റി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

134 of 174« First...1020...133134135...140150...Last »

« Previous Page« Previous « കാവ്യയും നിശാലും വിവാഹമോചന ത്തിന് സംയുക്ത ഹരജി നല്‍കി
Next »Next Page » പത്മപ്രിയക്ക് അവാര്‍ഡ്‌ ലഭിക്കാത്തതില്‍ രോഷം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine