അടൂര്‍ ഭവാനി അന്തരിച്ചു

October 25th, 2009

adoor-bhavaniചെമ്മീന്‍ സിനിമയിലെ ചക്കി മരക്കാത്തി കാല യവനിക ക്കുള്ളിലേക്ക് പോയി മറഞ്ഞു. ഇന്ന് (ഞായര്‍) ഉച്ചക്ക് അടൂരിലെ സ്വവസതി യിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘ കാലമായി ചികിത്സയി ലായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ‘ ശരിയോ തെറ്റോ ‘ എന്ന സിനിമയിലൂടെ വെള്ളി ത്തിരയില്‍ അരങ്ങേറ്റം കുറിച്ച അടൂര്‍ ഭവാനി, രാമു കാര്യാട്ട് സംവിധാനം ചെയ്തു ദേശീയ പുരസ്കാരം നേടിയ ചെമ്മീനിലെ ചക്കി മരക്കാത്തി യെ അനശ്വരമാക്കി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അഭിനയിച്ച ‘വേലുത്തമ്പി ദളവ’ എന്ന നാടക ത്തിലൂടെയാണ്‌ ആദ്യം അരങ്ങി ലെത്തിയത്‌. തുടര്‍ന്ന് കലാ നിലയം, കെ. പി. എ. സി, എന്നീ നാടക സമിതികളിലും അവര്‍ സജീവമായി. മൂലധനം, അശ്വമേധം, മുടിയനായ പുത്രന്‍, കടല്‍പ്പാലം, യുദ്ധ കാണ്ഡം, തുലാഭാരം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. അമിതാ ഭിനയത്തിലേക്ക് പോകാതെ, പച്ചയായ ജീവിതം വെള്ളി ത്തിരയിലും അവതരിപ്പിച്ച് അവര്‍ കടന്നു പോയി.

ഹിറ്റ്ലര്‍, ഒരു സി. ബി. ഐ. ഡയറി ക്കുറിപ്പ്, സേതു രാമയ്യര്‍ സി. ബി. ഐ, വാര്‍ദ്ധക്യ പുരാണം എന്നീ സിനിമകളിലൂടെ അവര്‍ പുതു തലമുറയിലെ സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.

1969 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹ നടിക്കുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . മാതൃ ഭൂമിയുടെ ചലച്ചിത്ര സപര്യാ പുരസ്കാരം, മുതുകുളം രാഘവന്‍ പിള്ള പുരസ്കാരം, ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രേംജി പുരസ്‌കാരം, ഈയിടെ ലഭിച്ച ലോഹിത ദാസ് പുരസ്കാരം എന്നിവ അതില്‍ ചിലതു മാത്രം. നാടകത്തിനു നല്കിയ സമഗ്ര സംഭാവനകളെ മുന്‍ നിറുത്തി 2008ല്‍, സഹോദരി മാരായ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം എന്നിവരെ കേരളാ സംഗീത നാടക അക്കാദമി ആദരിച്ചു.

ശവ സംസാകരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പില്‍ നടക്കും.

പി. എം . അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

“പഴശ്ശി രാജാ” ഇന്നെത്തുന്നു

October 16th, 2009

pazhassi-rajaലോക സിനിമയില്‍ തന്നെ ഇതിഹാസമായി തീരാന്‍ ഉതകും വിധം ‘പഴശ്ശിരാജാ’ വരുന്നു. 560 തിയ്യേറ്ററുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ഇന്ന് (ദീപാവലി ദിനത്തില്‍) പഴശ്ശി രാജാ റിലീസ് ചെയ്യുകയാണ്. എം. ടി., ഹരി ഹരന്‍, മമ്മൂട്ടി, ഓ. എന്‍. വി, ഇളയ രാജാ, റസൂല്‍ പൂക്കുട്ടി എന്നീ പ്രഗല്‍ഭരുടെ സംഗമം കൂടിയായ ഈ സിനിമ, ഒരു കാല ഘട്ട ത്തി ന്‍റെ കഥ പറയുന്നു.
 
മമ്മൂട്ടി യെ കൂടാതെ, പത്മ പ്രിയ, തമിഴില്‍ നിന്നും ശരത് കുമാര്‍, കനിഹ, തെലുങ്ക് നടന്‍ സുമന്‍, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പഴശ്ശി രാജാ യെ കാണികള്‍ ക്ക് പരിചയപ്പെ ടുത്തുന്നത് മലയാള ത്തില്‍ മോഹന്‍ ലാലും, തമിഴില്‍ കമലഹാസനും, തെലുങ്കില്‍ ചിരഞ്ജീവിയും, ഹിന്ദിയില്‍ ഷാറുഖ് ഖാനുമാണ്. ഓ. എന്‍. വി യെ ക്കൂടാതെ, കാനേഷ് പൂനൂര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരും ഗാന രചന നിര്‍വ്വഹി ച്ചിരിക്കുന്നു.
 
ഓസ്കാര്‍ ലബ്‌ധിക്കു ശേഷം റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്ത ഈ സിനിമയെ ക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘‘ഇതൊരു ലോക സിനിമയാണ്, നമ്മുടെ ചെറിയ ഒരു ഭാഷക്ക് ഇത്തര മൊരു സിനിമ എടുക്കാനാകുമെന്ന് നമ്മള്‍ ലോകത്തോട് പ്രഖ്യാപിക്കുക യാണ്. ലോകം ഇതിനു കാതോര്‍ത്തേ മതിയാവൂ’’ എന്നാണ് .
 
വടക്കന്‍ വീര ഗാഥ യിലൂടെ ചന്തു വിനെ പുതിയ രീതിയില്‍ അവതരിപ്പിച്ച എം. ടി . വാസുദേവന്‍ നായര്‍, കേരള സിംഹം പഴശ്ശി രാജാ എന്ന വീര കേസരിയു ടെ പുതിയ ഒരു മുഖം ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുക യാണ് സിനിമാ ലോകം.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

തിരക്കഥ രചനാ മത്സരം

September 29th, 2009

kaani-film-societyചങ്ങരം കുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി, കോളജ് വിദ്യാര്‍ത്ഥി കള്‍ക്കായി തിരക്കഥാ രചനാ മത്സരം നടത്തുന്നു. പരമാവധി 30 മിനുട്ട് ദൈര്‍ഘ്യമുള്ള തിരക്കഥകള്‍ മൌലിക മായിരിക്കണം. അനുകരണങ്ങളോ തര്‍ജ്ജമകളോ പരിഗണിക്കുന്നതല്ല. എന്നാല്‍ കഥ, നോവല്‍, നാടകം, കവിത എന്നിവയുടെ തിരക്കഥാ രൂപം പരിഗണി ക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അടിസ്ഥാന കൃതിയുടെ വിശദാംശങ്ങള്‍ രേഖപ്പെടു ത്തിയിരി ക്കേണ്ടതാണ്.
 
വിജയികള്‍ക്ക് സമ്മാനങ്ങളും സാക്ഷ്യ പത്രങ്ങളും നല്‍കുന്നതിനു പുറമേ, മികച്ച 25 തിരക്കഥാ കൃത്തുക്കളെ ഉള്‍പ്പെടുത്തി തിരക്കഥാ ശില്പ ശാലയും നടത്തുന്നതാണ്.
 
രചനകള്‍ 2009 ഒക്റ്റൊബര്‍ 31ന് മുന്‍പായി സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി, ചങ്ങരം കുളം, നന്നമ്മുക്കു (പി.ഒ), മലപ്പുറം ജില്ല – 679575 എന്ന വിലാസത്തില്‍ ലഭിച്ചിരി ക്കേണ്ടതാണ്. ഈമെയില്‍ വിലാസം : kaanimail at gmail dot com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അനുഷ്ക്കയെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

September 20th, 2009

anoushka-ravishankarപണ്ഡിറ്റ് രവി ശങ്കറിന്റെ മകളും വിഖ്യാത സിത്താര്‍ സംഗീതജ്ഞയുമായ അനുഷ്ക്ക ശങ്കറിന്റെ സ്വകാര്യ ചിത്രങ്ങള്‍ വെളിപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടി എടുക്കാന്‍ ശ്രമിച്ച മുംബൈ നിവാസി പോലീസ് പിടിയിലായി. അനുഷ്ക്കയുടെ ലാപ് ടോപ് നന്നാക്കാന്‍ കൊടുത്തപ്പോഴാണ് ഈ ചിത്രങ്ങള്‍ ഇയാള്‍ കൈവശപ്പെടുത്തിയത് എന്ന് കരുതപ്പെടുന്നു.
 

anoushka-shankar

അനുഷ്ക്ക

 
ദക്ഷിണ ഡല്‍ഹിയിലെ ഒരു കമ്പനിയിലാണ് അനൂഷ്ക്ക തന്റെ ലാപ്ടോപ് നന്നാക്കാന്‍ കൊടുത്തത്. ഈ ചിത്രങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും ഇത് പരസ്യപ്പെടുത്താതിരിയ്ക്കാന്‍ തനിക്ക് ഒരു ലക്ഷം ഡോളര്‍ നല്‍കണം എന്നും ആവശ്യപ്പെട്ട് ഇയാള്‍ അനുഷ്കക്ക് ഈമയില്‍ സന്ദേശം അയച്ചു. ഇതിനെ തുടര്‍ന്ന് പണ്ഡിറ്റ് രവി ശങ്കര്‍ കഴിഞ്ഞ ആഴ്‌ച്ച പോലീസില്‍ പരാതിപ്പെടുകയും പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ സെപ്റ്റംബര്‍ 15 ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഈ ചിത്രങ്ങള്‍ എങ്ങിനെ ലഭിച്ചു എന്നത് അന്വേഷിച്ചു വരികയാണ്.
 

അനുഷ്ക്ക സിത്താര്‍ വായിക്കുന്നു

 
 


Anoushka Shanker ‘s blackmailer nabbed


 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

‘പെരുന്നാള്‍ നിലാവ്’ ജീവന്‍ ടി. വി. യില്‍

September 20th, 2009

isal-emiratesആത്മ സംസ്കരണത്തിന്റെ തികവിലേക്ക് ആത്മാവില്‍ ഊറിയ ഇശല്‍ ശീലുകളുമായി ഇശല്‍ എമിറേറ്റ്സ് അബുദാബി ഒരുക്കുന്ന ‘പെരുന്നാള്‍ നിലാവ്’ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും. മാപ്പിള പ്പാട്ട് ഗാന ശാഖയിലെ മൂന്നു ശ്രദ്ധേയ ഗാനങ്ങള്‍ക്കൊപ്പം, അറേബ്യന്‍ സംഗീതത്തിലെ മാസ്മരിക ശബ്ദമായ ഹിഷാം അബ്ബാസ് പാടിയ ഒരു ഗാനം കൂടി ചിത്രീകരിച്ചു കൊണ്ട് പുതുമയുള്ള അവതരണ വുമായിട്ടാണ് ഇശല്‍ എമിറേറ്റ്സ് ഇക്കുറി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. കണ്ണൂര്‍ സീനത്ത്, രഹന, അഷ്റഫ് പയ്യന്നൂര്‍, കണ്ണൂര്‍ ഷരീഫ്, കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര എന്നിവരോടൊപ്പം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സിക്രട്ടറിയും പെരുന്നാള്‍ നിലാവിന്റെ സംവിധായ കനുമായ ബഷീര്‍ തിക്കൊടിയും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
 

perunnaal-nilaavu

 
അബുദാബിയിലും കേരളത്തിലുമായി ചിത്രീകരിച്ച ഈ ദൃശ്യാവി ഷ്കാരത്തിനു രചന നിര്‍വ്വഹി ച്ചിരിക്കുന്നത് താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം. പിന്നണിയില്‍ ടി. എം. സലീം, അമീര്‍, ചന്ദ്രു, അരാഫാത്ത്, ഷഫീക് ചേറ്റുവ, ഫറൂഖ് ചാവക്കാട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

157 of 174« First...1020...156157158...160170...Last »

« Previous Page« Previous « ഈ കൊച്ചു സുന്ദരിയെ ഓര്‍ക്കുന്നോ?
Next »Next Page » അനുഷ്ക്കയെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine