പ്ലേബോയ്‌ പ്രസാധക കമ്പനി വില്‍പനക്ക്‌

November 14th, 2009

playboy-magazineഒരു കാലത്ത്‌ യുവാക്കളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചിരുന്ന പ്ലേ ബോയ്‌ മാഗസിന്റെ ഉടാമസ്ഥാ വകാശം വില്‍പനക്ക്‌. പ്രശസ്തരും പ്രശസ്തരാകുവാന്‍ കൊതിക്കു ന്നവരുമായ നിരവധി പേരുടെ നഗ്ന ചിത്രങ്ങള്‍ ‍കൊണ്ട്‌ പ്രസിദ്ധിയും, പ്രചാരത്തില്‍ വലിയ മുന്നേറ്റവും സൃഷ്ടിച്ച മാഗസിന്‍ ഇന്നിപ്പോള്‍ പരസ്യ വരുമാനത്തി ലുണ്ടായ ഇടിവും ഇന്റര്‍ നെറ്റില്‍ സുലഭമായ നഗ്ന സൈറ്റുകളും കൊണ്ട്‌ വിപണിയില്‍ പിടിച്ചു നില്‍ക്കുവാന്‍ പ്രയാസപ്പെടുന്നു. പ്രതിസന്ധി നേരിടുന്ന കമ്പനിയെ വില്‍ക്കുവനാണ്‌ മാനേജ്‌മന്റ്‌ ആലോചന. പല പ്രമുഖരും കമ്പനിയെ സ്വന്തമാക്കുവാന്‍ രംഗത്തുണ്ട്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജോണ്‍ എബ്രഹാം – ഒരു വേറിട്ട കാഴ്ച

November 14th, 2009

john-abrahamഇന്ത്യന്‍ സിനിമയില്‍ വേറിട്ട ഒരു ദൃശ്യാനുഭവം സമ്മാനിച്ച ജോണ്‍ എബ്രഹാം എന്ന സംവിധായകനെ അനുസ്മരിക്കുകയാണ് അബുദാബി യുവ കലാ സാഹിതി. നവംബര്‍ 18, 19 തിയ്യതികളില്‍ (ബുധന്‍, വ്യാഴം) രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന “ജോണ്‍ എബ്രഹാം – വേറിട്ട കാഴ്ച കളുടെ കൂട്ടുകാരന്‍ ” എന്ന പരിപാടിയില്‍ അനുസ്മരണ സമ്മേളനം, ശില്പ പ്രദര്‍ശനം, കവിതാലാപനം, കഥ അവതരണം, സിനിമാ പ്രദര്‍ശനം, ഓപ്പണ്‍ ഫോറം എന്നിവ ഉണ്ടായിരിക്കും.
 
അഗ്രഹാരത്തില്‍ കഴുതൈ, അമ്മ അറിയാന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കൊപ്പം, പ്രിയ, ഹിഡണ്‍ സ്ട്രിംഗ് എന്നീ ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കും. അമേച്വര്‍ നാടക രംഗത്തെ പ്രമുഖ എഴുത്തുകാരന്‍ സതീഷ്‌ കെ. സതീഷ്‌, യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ എന്നിവരോടൊപ്പം അമ്മ അറിയാന്‍ എന്ന സിനിമയിലെ അഭിനേതാക്കളും അബുദാബിയിലെ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ. ആര്‍. ജോഷിയെ 050 31 60 452 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിനിമ – കലയും സാമ്പത്തിക പരിസരവും

November 11th, 2009

tv-chandranപ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14, ശനിയാഴ്ച, വൈകുന്നേരം 6 മണിക്ക്‌, ബര്‍ ദുബായ്‌ എവറസ്റ്റ്‌ ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ (അല്‍ റഫ ക്ലിനിക്കിനു സമീപം) “സിനിമ – കലയും സാമ്പത്തിക പരിസരവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ശ്രീ ടി. വി. ചന്ദ്രന്‍ സംസാരിക്കുന്നു.
 
സിനിമയെ തന്റെ രാഷ്ട്രീയ വിശ്വാസത്തിന്റെ മാധ്യമമാക്കി മാറ്റിയ അപൂര്‍വ്വം സിനിമാ സംവിധായകരില്‍ ഒരാളെന്ന നിലയ്ക്ക്‌ ആമുഖങ്ങള്‍ ആവശ്യമില്ലാത്ത, ശ്രദ്ധേയനായ ഈ സംവിധായകന്റെ പ്രഭാഷണത്തിലും തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയിലും ഭാഗഭാക്കാകുവാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
 

vilapangalkkappuram

വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ രംഗം

 
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദോഷ്‌ കുമാര്‍ (050 – 5905862), വത്സലന്‍ കനാറ (050 – 2849396) എന്നിവരുമായി ബന്ധപ്പെടുക.
 
രാജീവ് ചേലനാട്ട്, ദുബായ്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുന്‍ മുഖ്യമന്ത്രി ബോളിവുഡ് നടിക്ക് 40 ലക്ഷം രൂപ നല്‍കി

November 10th, 2009

koena-mitraജാര്‍ഖണ്ഡ് മുന്‍ മുഖ്യ മന്ത്രി മധു കോഡ 4000 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം ബോളിവുഡിലേക്കും വ്യാപിപ്പിക്കുന്നു. ആദായ വകുപ്പും എന്‍ഫോഴ്സ്മെന്റും ചേര്‍ന്നു നടത്തുന്ന അന്വേഷണത്തില്‍ മുന്‍ മുഖ്യമന്ത്രിക്ക് ചില സിനിമാ നടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഒരു നടിക്ക് ഇയാള്‍ 40 ലക്ഷം രൂപയും മറ്റൊരു നടിക്ക് 10 ലക്ഷം രൂപയുമാണ് നല്‍കിയത്. ഇതില്‍ ഒരു നടി കോഡ മുഖ്യമന്ത്രി ആയിരിക്കെ ജാര്‍ഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു. ജാര്‍ഖണ്ഡില്‍ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയിലാണ് ഈ നടിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
 

 
 


Bollywood actresses allegedly received money from Jharkhand chief minister Madhu Koda during his tenure


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പഴശ്ശി രാജ എന്തിന് നിര്‍മ്മിച്ചു?

November 7th, 2009

gokulam-gopalanബ്രിട്ടീഷുകാര്‍ക്ക് എതിരെ കേരളത്തില്‍ ആദ്യമായി പട പുറപ്പാട് നടത്തിയ പഴശ്ശി രാജക്ക് പലപ്പോഴും ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല എന്നും, ഇപ്പോഴത്തെ തലമുറക്ക് ഈ ധീര സമര നായകനെ പരിചയ പ്പെടുത്തുവാനും ആണ് താന്‍ “പഴശ്ശി രാജ” നിര്‍മ്മിച്ചത് എന്ന് പഴശ്ശി രാജയുടെ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ പറഞ്ഞു. അമ്മ ( AMMA – Annual Malayalam Movie Awards ) പുരസ്ക്കാരം വാങ്ങുവാനായി ഷാര്‍ജയില്‍ എത്തിയ വേളയില്‍ e പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ഉള്‍പ്പെടെ 9 പുരസ്ക്കാരങ്ങളാണ് പഴശ്ശി രാജയ്ക്ക് 2009ലെ അമ്മ പുരസ്ക്കാരങ്ങളില്‍ ലഭിച്ചത്. മികച്ച സിനിമ, സംവിധായകന്‍ (ഹരിഹരന്‍), തിരക്കഥ (എം.ടി. വാസുദേവന്‍ നായര്‍), സംഗീതം (ഇളയ രാജ), ഗായിക (കെ. എസ്. ചിത്ര), ശബ്ദ മിശ്രണം (റെസൂല്‍ പൂക്കുട്ടി), മികച്ച നടി (കനിഹ), മികച്ച സഹ നടന്‍ (മനോജ് കെ. ജയന്‍), മികച്ച സഹ നടി (പദ്മ പ്രിയ) എന്നീ പുരസ്ക്കാരങ്ങളാണ് ഇത്തവണ പഴശ്ശി രാജയ്ക്ക് ലഭിച്ചത്.
 

pazhassi-raja

 
സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണ് പഴശ്ശി രാജ. താന്‍ സിനിമ നിര്‍മ്മിക്കുന്നത് സാമൂഹിക പ്രതിബദ്ധതയ്ക്ക് വേണ്ടിയാണ്. പഴശ്ശി രാജ ഒരു പാട് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ സംഭവിച്ച ഒരു കലാ സൃഷ്ടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ മഹാ പ്രതിഭകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അസുലഭ ചരിത്ര മുഹൂര്‍ത്തമാണ് പഴശ്ശി രാജ. സംവിധായകന്‍ ഹരിഹരന്‍, കഥ എഴുതിയ എം. ടി. വാസുദേവന്‍ നായര്‍, നായകന്‍ മമ്മുട്ടി, മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ശരത് കുമാര്‍, തിലകന്‍, കനിഹ, പദ്മ പ്രിയ, മനോജ് കെ ജയന്‍, സുമന്‍, ശബ്ദ മിശ്രണം ചെയ്ത റസൂല്‍ പൂക്കുട്ടി, സംഗീതം നല്‍കിയ ഇളയ രാജ, ഗാനങ്ങള്‍ രചിച്ച ഒ. എന്‍. വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കനേഷ് പൂനൂര്‍, ഗാനങ്ങള്‍ ആലപിച്ച കെ. എസ്. ചിത്ര എന്നിങ്ങനെ ഇത്രയും അധികം പ്രതിഭാ ധനരായ കലാകാര ന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും വൈഭവം ഒരുമിച്ചു ചേര്‍ന്നതു കൊണ്ടാണ് ഇങ്ങനെ ഒരു സിനിമ ജന്മം കൊണ്ടത്. ഇത്തരം ഒരു ചരിത്ര സംരംഭത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് പ്രമുഖ വ്യവസായി കൂടിയായ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞു.
 

pazhassi-raja-team

 
പഴശ്ശി രാജയുടെ സാമ്പത്തിക വിജയം തന്റെ ലക്ഷ്യമായിരുന്നില്ല. സാമ്പത്തിക വിജയത്തിനായി സിനിമ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. പണം ഉണ്ടാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താന്‍ ഒരു വ്യവസായിയാണ്. തനിക്ക് അനേകം വ്യവസായ സംരംഭങ്ങളും ഉണ്ട്. എന്നാല്‍ സിനിമ ധന സമ്പാദന ത്തിനുള്ള ഒരു വ്യവസായം ആയിട്ടല്ല താന്‍ കാണുന്നത്. ജനങ്ങളോട് ഇത്രയധികം സംവദിക്കുവാന്‍ കഴിവുള്ള മാധ്യമമായ സിനിമ, സമൂഹ നന്മയ്ക്കായ് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ഉപാധിയാണ്. പണമുണ്ടാക്കാന്‍ വേണ്ടി സിനിമ എടുക്കണമെങ്കില്‍ അത് തനിക്ക് നേരത്തേ ആകാമായിരുന്നു. അതു ചെയ്യാതെ, പഴശ്ശി രാജ പോലുള്ള ഒരു സൃഷ്ടിയുടെ പിറവിക്കായി താന്‍ ഇത്രയും കാലം കാത്തിരുന്നത് അതു കൊണ്ടാണ്. അടുത്ത സിനിമയെ കുറിച്ച് താന്‍ പദ്ധതിയൊന്നും ഇട്ടിട്ടില്ല. എന്നാല്‍ ഇനിയൊരു സിനിമ എടുത്താല്‍ അത് ചരിത്ര സിനിമ തന്നെ ആയിരിക്കണം എന്നില്ല. എന്നാല്‍ അതും സാമൂഹിക പ്രതിബദ്ധത യുള്ള വിഷയം കൈകാര്യം ചെയ്യുന്നതു തന്നെ ആയിരിക്കും എന്ന്‍ അദ്ദേഹം അറിയിച്ചു.
 


Gokulam Gopalan speaks about the making of Pazhassi Raja


 
 

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

156 of 175« First...1020...155156157...160170...Last »

« Previous Page« Previous « “അമ്മ” പുരസ്ക്കാരങ്ങള്‍ നല്‍കി
Next »Next Page » മുന്‍ മുഖ്യമന്ത്രി ബോളിവുഡ് നടിക്ക് 40 ലക്ഷം രൂപ നല്‍കി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine