അനു വിവാഹിതയായി

December 11th, 2010

anu-sasi-wedding-epathram

ബാംഗ്ലൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ. വി. ശശി യുടെയും നടി സീമ യുടെയും മകള്‍ അനു ശശി യും തിരുവല്ല തലവടി താഴചേരില്‍  മുരളീധരന്‍ നായരു ടെ മകന്‍  മിലന്‍ നായരും  വിവാഹിതരായി.  ബാംഗ്ലൂരിലെ സോമേശ്വര ക്ഷേത്രത്തില്‍ ആയിരുന്നു താലികെട്ട്.

anu-sasi-wedding-reception-epathram

തുടര്‍ന്നു നടന്ന സല്‍ക്കാരത്തില്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ലിസി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, ഗണേശ്, സുജിത, രഘു, സിനിമാ നിര്‍മാതാക്കളായ പി. വി.  ഗംഗാധരന്‍, ലിബര്‍ട്ടി ബഷീര്‍, രാധാകൃഷ്ണന്‍ വണ്ടോത്ര, സീഷെല്‍സ് മൂവീസ് മധുസൂദനന്‍,  ഇംപ്രഷന്‍സ് ഇന്‍റര്‍നാഷണല്‍ ഉണ്ണി നായര്‍, സംവിധായകന്‍ ശശി മോഹന്‍, തിരക്കഥാകൃത്ത് ടി. ദാമോദരന്‍,  ജോയ് ആലുക്കാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ് ബുക്കു വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഓസ്ട്രേലിയയിലെ കോമണ്‍ വെല്‍ത്ത് ബാങ്കില്‍ ഉദ്യോഗസ്ഥനാണ് മിലന്‍.

നേരത്തെ പ്രശസ്ത നടി ജയഭാരതിയുടെ അനന്തിരവനും നടനുമായ മുന്നയുമായി അനുവിന്റെ വിവാഹ നിശ്ചയം ആര്‍ഭാടപൂര്‍വ്വം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്നും മുന്ന പിന്മാറുകയും ബെറ്റി മേരി എന്നൊരു യുവതിയെ മുന്ന വിവാഹം കഴിക്കുകയും ചെയ്തു.

പി. എം. അബ്ദുള്‍ റഹിമാന്‍, എസ്. കുമാര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉത്തേജക മരുന്നിന്‍റെ പരസ്യം: ശ്വേതാ മേനോന്‍ കോടതിയിലേക്ക്‌

December 8th, 2010

swetha-menon-kayam-epathram

കൊച്ചി : താന്‍ നായിക യായി അഭിനയിച്ച ‘കയം’ എന്ന സിനിമ യിലെ  തന്‍റെ ചിത്രം   മുസ്ലീ പവര്‍ എക്‌സ്ട്ര യുടെ പരസ്യത്തില്‍ ഉപയോഗിച്ചതിന് എതിരെ നടി ശ്വേതാ മേനോന്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന മരുന്നാണ് മുസ്ലി പവര്‍ എക്സ്ട്ര.
 
 
റിലീസിംഗിന് തയ്യാറായ കയം  എന്ന സിനിമ, സംവിധാനം ചെയ്തിരിക്കുന്നത് അനില്‍. നിര്‍മ്മാണം അനില സുഭാഷ്.  ശ്വേതയുടെ ചിത്ര ത്തിനോടൊപ്പം, ‘സന്തോഷകരമായ കുടുംബ ജീവിതത്തിന് മുസ്ലീപവര്‍ എക്‌സ്ട്ര’ എന്ന കാപ്ഷനോടു കൂടിയാണ് പരസ്യം വന്നത്. 
 
 

kayam-poster-epathram

ശ്വേതയുടെ ചിത്രമുള്ള കയം എന്ന സിനിമയുടെ പോസ്റ്റര്‍

തിരുവനന്ത പുരത്ത്, സെക്രട്ടറി യേറ്റിന് മുന്നില്‍ ഉയര്‍ത്തി യിരിക്കുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡി ലാണ് ശ്വേതാ മേനോന്‍റെ ചിത്ര ത്തിനൊപ്പം മുസ്ലി പവര്‍ എക്സ്ട്ര യുടെ പരസ്യവും നല്‍‌കി യിരിക്കുന്നത്.  മുണ്ടും ബ്ലൌസും മാത്രം ധരിച്ച് ഇരിക്കുന്ന ശ്വേതാ മേനോന്‍റെ അരികില്‍, ലൈംഗിക ഉത്തേജന മരുന്ന്‍ എന്ന് അവകാശ പ്പെടുന്ന മുസ്ലീ പവറിന്‍റെ  ചിത്രവും നല്‍‌കി യിരിക്കുകയാണ്.  ‘സിനിമയിലെ  പ്രമേയ ത്തിന് യോജിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണമാണ് നടത്തിയത്.

നല്ലൊരു ചിത്രത്തിന്‍റെ ഭാഗങ്ങള്‍ ചീപ്പ് പബ്ലിസിറ്റിക്ക് ഉപയോഗി ച്ചിരിക്കുക യാണ്.’ ശ്വേത പറയുന്നു. ഇക്കാര്യം സംവിധായകന്‍ അനിലി നെ അറിയിച്ചിരുന്നു. ഇതിനെ ക്കുറിച്ച് അന്വേഷിച്ച് പറയാം എന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ പ്രൊഡ്യൂസറുടെ അനുവാദം ഇല്ലാതെ ഇങ്ങനെ ചെയ്യില്ല എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവരുടെ അറിവോടു കൂടി തന്നെയാണ് ഇതു നടന്നിരിക്കുന്നത്. തന്‍റെ ചിത്രം ഇത്തരമൊരു ചീപ്പ് പബ്ലിസിറ്റി യ്ക്ക് ഉപയോഗിച്ച തിനെതിരെ ശക്തമായി പ്രതികരിക്കും എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. 
 

swetha-menon-kayam-poster-epathram

മരുന്നിന്‍റെ പരസ്യം ചേര്‍ത്ത കയം സിനിമയുടെ പോസ്റ്റര്‍

‘ജീവിതം ആസ്വാദ്യമാക്കാന്‍ മുസ്‌ലി പവര്‍ എക്‌സ്‌ട്ര ഉപയോഗിക്കൂ’ എന്നാണ്‌ പരസ്യ ത്തിലെ മറ്റൊരു വാചകം. ഇങ്ങിനെ ഒരു പരസ്യം വന്നത് തന്നെ അശ്ലീല ക്കാരിയാക്കുന്നതിന് തുല്യമാണ് എന്നും സ്‌ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടി യാണ്‌ ഇതെന്നും ശ്വേത ആരോപിക്കുന്നു. ഇതേ കുറിച്ചു പൊലീസിലും പരാതി നല്‍‌കി.

വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനൊപ്പം താര സംഘടന യായ അമ്മ യിലും ശ്വേതാ മേനോന്‍ പരാതി നല്‍‌കിയിട്ടുണ്ട്. സമ്മതം കൂടാതെയാണ് തന്‍റെ ചിത്ര ത്തിനൊപ്പം മരുന്നിന്‍റെ പരസ്യം ചേര്‍ത്തത് എന്ന് അവര്‍ പരാതിയില്‍ പറയുന്നു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

പത്മപ്രിയക്ക് അവാര്‍ഡ്‌ ലഭിക്കാത്തതില്‍ രോഷം

October 26th, 2010

actress-padmapriya-epathram

കഴിഞ്ഞ വര്‍ഷത്തെ മികച്ച  നടിയ്‌ക്കുള്ള അവാര്‍ഡ്‌ തനിക്കല്ലാതെ മറ്റാര്‍ക്കു ലഭിച്ചാലും പത്മപ്രിയയ്‌ക്കു കോപം…! 2009 ലെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ ‘പാലേരി മാണിക്യ’ ത്തിലെ അഭിനയത്തിന്‌ ശ്വേതാ മേനോനാണ്‌ നല്‍കിയത്‌. അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ വരെ കൂടുതല്‍ സാധ്യത പഴശ്ശിരാജ യില്‍ നീലിയെ അവതരിപ്പിച്ച പത്മപ്രിയ യ്‌ക്കായിരുന്നു. എന്നാല്‍ അവാര്‍ഡു വന്നപ്പോള്‍ മികച്ച നടി ശ്വേത മേനോന്‍. പത്മപ്രിയ രണ്ടാമത്തെ നടിയും.
 
 
എന്നാല്‍ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയാവാന്‍ അനന്യ ചാറ്റര്‍ജി ക്കൊപ്പം അവസാന ഘട്ടം വരെ പോരാടിയത്‌ പത്മപ്രിയ യുടെ നീലി യായിരുന്നു. ശ്വേത മേനോന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മികച്ച നടിക്കുള്ള അവാര്‍ഡ്‌ പത്മപ്രിയ യ്‌ക്ക് നല്‍കാത്ത തിനു കാരണമായി ജൂറി പറഞ്ഞത്‌ പത്മപ്രിയ യുടെ കഥാപാത്ര ത്തിന്‌ സ്വന്തം ശബ്‌ദമല്ല എന്നതായിരുന്നു. അതുകൊണ്ട്‌ നടിക്ക്‌ ജൂറിയുടെ പ്രത്യക അവാര്‍ഡ്‌ നല്‍കുകയും ചെയ്‌തു. സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ച ശ്വേത മേനോന്‍ സ്വന്തം ശബ്‌ദമായിരുന്നില്ല നല്‍കിയത്‌. ഇക്കാരണം കൊണ്ട്‌ തന്നെ സംസ്‌ഥാന അവാര്‍ഡിനുള്ള അര്‍ഹത തനിക്കാണെന്ന്‌ പത്മപ്രിയ പറഞ്ഞിരുന്നു.

ശ്വേത മേനോന്‌ സംസ്‌ഥാന അവാര്‍ഡ്‌ നല്‍കിയതില്‍ അവാര്‍ഡു ജൂറിയോടുള്ള വിയോജിപ്പ്‌ പത്മപ്രിയ അന്നേ തുറന്നടിച്ചിരുന്നു. ശ്വേതാ മേനോന്‌  അവാര്‍ഡ്‌  ലഭിച്ചതിന്‍റെ  കലി അടങ്ങും മുന്‍പ്‌ മറ്റൊരു അവാര്‍ഡ്‌ നിര്‍ണ്ണയമാണ്‌  പത്മപ്രിയയെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്‌.
 
മികച്ച നടിക്കുള്ള ഏഷ്യാ വിഷന്‍ അവാര്‍ഡ്‌ ‘പാട്ടിന്‍റെ  പാലാഴി’ യിലെ അഭിനയത്തിന്‌ നടി മീരാ ജാസ്‌മിന്‌ നല്‍കിയതാണ്‌ പത്മപ്രിയയെ കോപിഷ്ടയാക്കിയത്‌. ‘പഴശ്ശിരാജ’ യിലെയും ‘കുട്ടിസ്രാങ്കി’ ലെയും തന്‍റെ  അഭിനയത്തിന്‍റെ ഏഴയലത്ത്‌ പോലും ‘പാട്ടിന്‍റെ  പാലാഴി’ യിലെ മീരയുടെ  പ്രകടനം വരില്ലെന്നാണ്‌ പത്മപ്രിയ യുടെ വിലയിരുത്തല്‍. തനിക്കു അര്‍ഹിച്ച അംഗീകാരം ലഭിക്കാത്തതില്‍ ഈ മറുനാടന്‍ നായിക ദു:ഖിതയുമാണ്‌. എന്നാല്‍ അവാര്‍ഡുകള്‍ക്ക്‌ വേണ്ടിയല്ല താന്‍ അഭിനയിക്കുന്നതെന്നും വിവിധ ഭാഷകളില്‍ ധാരാളം നല്ല വേഷങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും  പറഞ്ഞാണ്‌ പത്മപ്രിയ ഇപ്പോള്‍ സ്വയം  സമാധാനിക്കുന്നത്‌

- pma

വായിക്കുക: ,

1 അഭിപ്രായം »

‘പാരിജാതം’ നായിക രസ്ന പിതാവിനെതിരെ കോടതിയില്‍

October 26th, 2010

rasna-parijatham-epathram

മലപ്പുറം:  പാരിജാതം എന്ന സീരിയലില്‍ ഇരട്ട കഥാപാത്രങ്ങളെ (അരുണ – സീമ) അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടം നേടിയ മിനി സ്ക്രീനിലെ ദുഃഖപുത്രി രസ്‌ന, സ്വന്തം പിതാവിനെതിരേ മൊഴി നല്‍കാന്‍  കോടതി കയറി. അമ്മയെ അച്‌ഛന്‍ പീഡിപ്പിക്കുന്നു എന്ന പരാതിയില്‍ തെളിവ്‌ നല്‍കാനാണ്‌ നടി രസ്‌ന പെരിന്തല്‍മണ്ണ കോടതി യില്‍ എത്തിയത്‌. വെട്ടത്തൂര്‍ സ്വദേശി അബ്‌ദുല്‍ നാസറി നെതിരെ രസ്‌നയുടെ അമ്മ താഴെക്കോട്‌ സ്വദേശിനി സാജിതയാണ്‌ പരാതി നല്‍കിയത്‌.

rasna-serial-actress-epathram

ഭര്‍ത്താവ്‌ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ്‌ സാജിതയുടെ പരാതി. അമ്മയെ വളരെ ക്രൂരമായി അച്‌ഛന്‍ ഉപദ്രവിക്കുന്നുണ്ട്‌ എന്നായിരുന്നു രസ്‌നയുടെ മൊഴി. എന്നാല്‍ പണവും പ്രശസ്‌തിയും ആയപ്പോള്‍ രസ്‌നയും അമ്മയും നാസറിനെ ഉപേക്ഷിച്ച്‌ സ്വതന്ത്ര രാകാന്‍ ശ്രമിക്കുക യാണെന്നും ഇതിന്‍റെ  ബലിയാടാണ്‌ നാസറെന്നും അദ്ദേഹ ത്തിന്‍റെ  കുടുംബാംഗങ്ങള്‍ പറയുന്നു. സാജിത യുടെ പരാതിയില്‍ വാദം കേട്ട മജിസ്‌ട്രേറ്റ്‌ കേസിന്‍റെ തുടര്‍ വിചാരണ ഡിസംബറി ലേക്ക്‌ മാറ്റി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവ്യയും നിശാലും വിവാഹമോചന ത്തിന് സംയുക്ത ഹരജി നല്‍കി

October 23rd, 2010

kavya-nishal-wedding-album-epathram

കൊച്ചി: നടി കാവ്യാ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രമോഹനും ഉഭയ സമ്മത പ്രകാരം വിവാഹ മോചന ത്തിന് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്‍കി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഇരുവരും നേരിട്ട് കോടതി യില്‍ എത്തി. ഒരുമിച്ച് തുടര്‍ ജീവിതം സാദ്ധ്യമല്ല എന്നും വിവാഹ മോചനവു മായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കി എന്നും ഇരുവരും ഒപ്പിട്ട് നല്‍കിയ സംയുക്ത ഹരജിയില്‍ പറയുന്നു. ഹരജി 2011 ഏപ്രില്‍ 23 ന് പരിഗണിക്കും.  കാവ്യ യുടെ പരാതി യുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അറസ്റ്റ് ഭയന്ന് കുടുംബ കോടതി യിലും മജിസ്‌ട്രേറ്റ് കോടതി യിലും നിശാല്‍ നേരത്തേ ഹാജരായിരുന്നില്ല.

2008 ഡിസംബര്‍ 11 നായിരുന്നു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിത രായത്.  2009 ഫെബ്രുവരി അഞ്ചിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ത്തില്‍ മതാചാര പ്രകാരം വിവാഹം നടത്തി. ജൂണ്‍ 27 വരെ കാവ്യ കുവൈത്തില്‍ നിശാലിന് ഒപ്പമാണ് താമസിച്ചത്. നാട്ടിലേക്ക് മടങ്ങിയ ശേഷം പിന്നീട് ഭര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചു പോകാന്‍ കാവ്യ തയ്യാറായില്ല. വിവാഹ ജീവിതം തുടക്കം മുതലേ സന്തുഷ്ടമല്ല എന്നും ബന്ധത്തില്‍ വിള്ളലുണ്ടായി എന്നും ഹരജി യില്‍ പറയുന്നു. സമാധാന ത്തോടെ ഒരുമിച്ച് ജീവിതം സാദ്ധ്യമല്ലാതായി. ബന്ധുക്കളും മധ്യസ്ഥരും സുഹൃത്തുക്കളും ഒരുമിപ്പിക്കാന്‍ ശ്രമം നടത്തി എങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വിവാഹ മോചനത്തിന് ധാരണ യില്‍ എത്തിയതായി ഇരുവരും ഹരജി യില്‍ പറഞ്ഞു.

സംയുക്ത ഹരജി നല്‍കിയ സാഹചര്യ ത്തില്‍, കാവ്യ നല്‍കിയ വിവാഹ മോചന ഹരജിയും പണവും സ്വര്‍ണ്ണാഭരണങ്ങളും തിരികെ വേണം എന്ന ഹരജിയും ഗാര്‍ഹിക പീഡന നിരോധ നിയമ പ്രകാരം എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയും പിന്‍വലിക്കാന്‍ ധാരണ യായി എന്നും വ്യക്തമാക്കി. കാവ്യയുടെ പരാതി യില്‍ സ്ത്രീധന പീഡനത്തിന് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാനും ധാരണയായി.

- pma

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

44 of 49« First...1020...434445...Last »

« Previous Page« Previous « ‘ഗദ്ദാമ’ ഷാര്‍ജ യില്‍ ആരംഭിച്ചു
Next »Next Page » ‘പാരിജാതം’ നായിക രസ്ന പിതാവിനെതിരെ കോടതിയില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine