മമ്മൂട്ടിക്ക് ബാവൂട്ടിയും രഞ്ജിത്തും രക്ഷകരാകുന്നു

December 22nd, 2012

തുടര്‍ച്ചയായി പതിനൊന്നു സിനിമകളുടെ പരാജയത്തിനു ശേഷം ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം മമ്മൂട്ടിയ്ക്ക് രക്ഷയാകുന്നു. രഞ്ജിത് തിരക്കഥയെഴുതി നിര്‍മ്മിച്ച ചിത്രം ജി.എസ്.വിജയന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കുടുമ്പ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് രഞ്ജിത് ഒരുക്കിയ തിരക്കഥ മനോഹരമാണ്. അസ്ലീലമോ ദ്വയാര്‍ഥപ്രയോഗങ്ങളൊ ഇല്ലത്ത കുടുമ്പ സമേതം കാണാവുന്ന ചിത്രം. സാധാരണക്കാരനായ ബാവൂട്ടിയിലൂടെ നമ്മുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളേയും പറ്റി ഇതില്‍ അവതരിപ്പിക്കുന്നു. എ.കെ.ലോഹിതദാസിന്റെ രചകളിലെ പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്. അതിനാല്‍ തന്നെ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. റിലീസിങ്ങ് കേന്ദ്രങ്ങളില്‍ എല്ലാം വന്‍ ജനക്കൂട്ടമാണ് ബാവൂട്ടിയെ കാണുവാന്‍ എത്തുന്നത്. പ്രാഞ്ചിയേട്ടനും കയ്യൊപ്പുമെല്ലാം മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിന്നും വന്ന നല്ല സൃഷ്ടികളാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ബാവൂട്ടിയും എത്തിയിരിക്കുന്നത്.

ഇതിനു തൊട്ട് മുമ്പ് ഇറങ്ങിയ ഫേസ് ടു ഫേസ് എന്ന മമ്മൂട്ടി ചിത്രം ഒരാഴ്ചപോലും തികയ്ക്കാതെ തീയേറ്ററുകളില്‍ നിന്നും മടങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത്തരം അവസ്ഥയ്ക്ക് കാരണം മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിന്റെ കുഴപ്പമല്ല മറിച്ച് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നവരുടെ കുഴപ്പമാണെന്ന് പറയാതെ വയ്യ. ഷാജികൈലാസും-രണ്‍ജിപണിക്കരും കൈകോര്‍ത്തപ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. മമ്മൂട്ടി നായകനായ കിങ് എന്ന ചിത്രത്തിലെയും സുരേഷ് ഗോപി നായകനായ കമ്മീഷണറിലേയും നായകര്‍ ഒത്തു ചേര്‍ന്ന കിങ്ങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രം റിലീസിങ്ങിനു മുമ്പ് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയതെങ്കിലും ദുര്‍ബലമായ തിര്‍ക്കഥയുടെ ഫലമായി ചിത്രം വന്‍ പരാജയമായിരുന്നു. ഡബിള്‍സ് പോലുള്ള ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു. ഇത്തരത്തില്‍ പതിനൊന്നോളം ചിത്രങ്ങള്‍. ഇവയ്ക്കൊടുവില്‍ വന്ന ബാവൂട്ടിയാകട്ടെ ഇതിനെല്ലാം പ്രാശ്ചിത്തമായി മാറിക്കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.
ആദ്യ ദിവസത്തെ പ്രേക്ഷകരുടെ ആവേശം കണ്ടിട്ട് ഈ ചിത്രം മുമ്പ് വിജയിച്ച മമ്മൂട്ടി ചിത്രങ്ങളുടെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ബേധിക്കും എന്നാണ് സൂചന.വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജി.എസ്.വിജയന് ഒരു തിരിച്ചു വരവിനും ബാവൂട്ടി കാരണക്കാരനായി.

കനിഹ,കാവ്യാമാധവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, വിനീത്, സുധീഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മമ്മൂട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കാസര്‍ഗോട്ടെയും, മലപ്പുറത്തേയും പ്രാദേശിക ഭാഷയുടെ സൌന്ദര്യവും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. പ്രാഞ്ചിയേട്ടന്റെ തൃശ്ശൂര്‍ ഭാഷയില്‍ നിന്നും മമ്മൂട്ടി അനായാസം മലപ്പുറം ഭാഷയിലേക്ക് ചുവടു മാറുന്നു. കാവ്യാമാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രം നീലേശ്വരം ഭാഷയാണ് സംസാരിക്കുന്നത്. പ്രാഞ്ചിയേട്ടനു ശേഷം മലയാള പ്രേക്ഷകര്‍ അറിഞ്ഞാസ്വദിക്കുന്ന ഒരു മമ്മൂട്ടി ചിത്രമായി ആദ്യ ദിവസം തന്നെ ബാവൂട്ടിയുടെ നാമത്തില്‍ മാറിക്കഴിഞ്ഞു. സാറ്റ്‌ലൈറ്റ് റേറ്റു നോക്കി ചിത്രങ്ങള്‍ പലതും പരാജയമല്ലെന്ന ന്യായം നിരത്തുന്നവര്‍ ഉണ്ടാകാം. എന്നാല്‍ പ്രേക്ഷക സ്വീകാര്യത നല്‍കുന്ന വിജയം ഒരു താരത്തെ സംബന്ധിച്ച് പ്രധാനമാണ്. പതിനൊന്നു പരാജയ ചിത്രങ്ങള്‍ക്കൊടുവില്‍ ബാവൂട്ടിയും രഞ്ജിത്തും മമ്മൂട്ടിയുടെ രക്ഷകരായി മാറിയെന്ന് ഉറപ്പിച്ച് തന്നെ പറയാം.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

മോഹൻലാൽ തിരക്കഥ എഴുതുന്നു

December 18th, 2012

mohanlal-pranayam-epathram

ഒട്ടേറെ സിനിമകളിൽ പത്രപ്രവർത്തകനായും എഴുത്തുകാരനായും പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഹൻ ലാൽ തിരക്കഥ എഴുതുന്നതായി സൂചന. മുൻപ് ഒരു സിനിമ എടുക്കാൻ ഒരുമ്പെട്ട് പരാജയപ്പെട്ടതായി വാർത്തകൾ വന്നിരുന്ന അദ്ദേഹം ഇത്തവണ തന്റെ പുതിയ സംരംഭം പൂർത്തിയാക്കും എന്ന വാശിയിലാണ്. വൈദ്യശാസ്ത്രവും ആശുപത്രിയും മറ്റും ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത് എന്നാണ് സൂചന. താരത്തിന്റെ അടുത്ത സുഹൃത്ത് തന്നെയായിരിക്കും ചിത്രം സവിധാനം ചെയ്യുന്നത്. 2013 അവസാനത്തോടെ ചിത്രം പുറത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫെസ് ടു ഫേസും വീണു; മമ്മൂട്ടി ചിത്രങ്ങളുടെ പരാജയ പരമ്പര തുടരുന്നു

December 6th, 2012

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഫെസ് ടു ഫേസും ബോക്സോഫീസില്‍ വീണതോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം പത്തായി. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളുടെയും ഒപ്പം തന്നെ വിജയിച്ച ചിത്രങ്ങളുടേയും ഏണ്ണത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. പുതിയ സംവിധായകര്‍ പുതുമുഖങ്ങളേയും യുവതാരങ്ങളേയും വച്ച് ചെയ്ത പല ചിത്രങ്ങളും വന്‍ വിജയമായിമാറി. ഈ സമയത്താണ് മലയാള സിനിമയിലെ ഒരു മെഗാതാരത്തിന്റെ ഇത്രയധികം ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്. വി.എം.വിനു സ് സംവിധാനം ചെയ്ത ഫേസ് ടു ഫേസ് കുടുമ്പ പ്രേക്ഷകരേയും യുവാക്കളേയും ഉദ്ദേശിച്ചായിരുന്നു എങ്കിലും ഇരു വിഭാഗവും ചിത്രത്തെ തള്ളിക്കളഞ്ഞു. ലാല്‍ ജോസിന്റെ ശിഷ്യന്‍ അനൂപ് കണ്ണന്‍ ഒരുക്കിയ ജവാന്‍ ഓഫ് വെള്ളിമലയായിരുന്നു ഇതിനു മുമ്പ് ഇറങ്ങിയ ചിത്രം. കഥയിലെ ചില പോരായ്മകള്‍ മൂലം ഇതിനു പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ ആയില്ല. സാംസണ്‍ സംവിധാനം ചെയ്ത താപ്പാനയുടെ തിരക്കഥ എഴുതിയ സിന്ദുരാജായിരുന്നു. പ്രേക്ഷകനെ മുഷിപ്പിക്കുന്ന ചേരുവകള്‍ വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍ താപ്പാനയ്ക്കും പരാജയത്തിന്റെ കുഴിയില്‍ നിന്നും കരകയറാനായില്ല.

2010-ല്‍ യുഗപുരുഷന്‍, കുട്ടിശ്രാങ്ക് എന്നീ ചിത്രങ്ങള്‍ നിലവാരത്തില്‍ മികച്ചു നിന്നു എങ്കിലും തീയേറ്ററുകളില്‍ ചലനം ഉണ്ടാക്കിയില്ല. ഇവ കൂടാതെ ദ്രോണ 2010, പ്രമാണി, ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങളു ബോക്സോഫീസില്‍ പരാജയപ്പെട്ടു. അതേ വര്‍ഷം രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ച്യേട്ടന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിനു ശേഷം മാര്‍ട്ടിങ്ങ് പ്രക്കാട്ട് സംവ്ദിഹാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ ശ്രദ്ധിക്കപ്പെട്ടു എങ്കിലും വന്‍ വിജയം ആയിരുന്നില്ല. പിന്നീടിങ്ങോട്ട് 2011-12 കാലഘട്ടത്തില്‍ ഒരൊറ്റ ഹിറ്റു പോലും മമ്മൂട്ടിയ്ക്ക് നല്‍കുവാ‍നായിട്ടില്ല. ആഗസ്റ്റ്-15, ഡബിള്‍സ്, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച് 12, വെനീസിലെ വ്യാപാരി, ദി കിങ്ങ് ആന്റ് കമ്മീഷ്ണര്‍, കോബ്ര, താപ്പാന, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങള്‍ വന്‍ പരാജയമായി. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഫേസ് റ്റു ഫേസും പരാജയപ്പെട്ടു.

ഷാജി കൈലാസ്, ലാല്‍, ഷാഫി, ജോണി ആന്റണി, ജയരാജ്, വി.എം വിനു , ബാബു ജനാര്‍ദ്ദനന്‍ തുടങ്ങി പ്രമുഖരുടെ ചിത്രങ്ങള്‍ പോലും പരാജയത്തിന്റെ പടുകുഴിലേക്ക് വീഴുകയായിരുന്നു. കരിയറില്‍ വന്‍ ഹിറ്റുകള്‍ ഒരുക്കിയവരാണ് ഇവരെല്ലാം എങ്കിലും മമ്മൂട്ടിയെ നായകനാക്കി സമീപ കാലത്ത് ഇവര്‍ ചെയ്ത ചിത്രങ്ങള്‍ ഒന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുവാന്‍ ആയില്ല. ഷാജി കൈലാസ്-രണ്‍ജിപണിക്കര്‍ ടീമിന്റെ മെഗാ ഹിറ്റുകളായ ദി കിങ്ങിന്റേയും, കമ്മീഷ്ണറുടേയും ഒരുമിച്ചുള്ള വരവായിരുന്നു ദി കിങ്ങ് ആന്റ് കമ്മീഷ്ണര്. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപിയും ഉണ്ടായിരുന്നു എങ്കിലും തിരക്കഥയുടെ ദൌര്‍ബല്യം ചിത്രത്തെ വന്‍ പരാജയമാക്കി മാറ്റി. എസ്.എന്‍ സ്വാമിയുടെ തൂലികയില്‍ നിന്നും പിറവിയെടുക്കുന്ന അന്വേഴണാത്മക ചിത്രങ്ങള്‍ എന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കാറുണ്ടെങ്കിലും ആഗസ്റ്റ്-1 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന് വിശേഷിപ്പിക്കുന്ന അഗസ്റ്റ് -15 ഉം പരാജയപ്പെടുകയായിരുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ തിരക്കഥയില്‍ ജി.എസ്.വിജയന്‍ സംവിധാനം ചെയ്യുന്ന ബാവുട്ടിയുടെ നാമത്തില്‍ ആണ് ഇനി പ്രതീക്ഷ. അതിനു ശേഷം തോംസണ്‍ സംവിധാനം ചെയ്ത ദിലീപും മമ്മൂട്ടിയും ഒരുമിക്കുന്ന കമ്മത്ത് ആന്റ് കമ്മത്ത് ആണ് മറ്റൊരു പ്രതീക്ഷയുള്ള ചിത്രം. ഇതില്‍ തമിഴ് നടന്‍ ധനുഷ് അതിഥിതാരമായി എത്തുന്നുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകന്‍

December 6th, 2012

jayaram-epathram

സത്യന്‍ അന്തിക്കാടിന്റെ സഹോദരന്റെ മകന്‍ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാകുന്നു. ലക്കിസ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജയറാമിനോടൊപ്പം മുകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രചന നാരായണന്‍ കുട്ടിയാണ് ചിത്രത്തില്‍ നായിക. നായകന്റേയും നായികയുടേയും ജീവിതത്തില്‍ ഒരു ആണ്‍കുട്ടി വരുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ലക്കിസ്റ്റാറില്‍ പറയുന്നത്. ബാല താരത്തെ ഇനിയും നിശ്ചയിച്ചിട്ടില്ല. വിഷു റിലീസായാണ് ചിത്രം ഒരുക്കുന്നത്. ഷാജി കൈലാസിന്റെ മദിരാശിയാണ് ജയറാമിന്റെ അടുത്ത റിലീസ് ചിത്രം. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ജയറാമിന് ലക്കിസ്റ്റാര്‍ ഒരു മാറ്റം വരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിജയിന്റെ തുപ്പാക്കിക്ക് വന്‍ സ്വീകരണം

November 13th, 2012

vijay-epathram

ഇളയ ദളപതി വിജയിന്റെ ദീപാവലി റിലീസായ തുപ്പാക്കിക്ക് കേരളത്തില്‍ വന്‍ സ്വീകരണം. രാവിലെ അഞ്ചരയ്ക്ക് നടന്ന ആദ്യ  ഷോയ്ക്ക് തന്നെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ആരാധകര്‍ തീയേറ്ററുകള്‍ക്ക് സമീപം വലിയ വിജയിന്റെ ഫ്ലക്സുകളും, തോരണങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഗജിനി, ഏഴാം അറിവ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ. ആര്‍. മുരുകദോസ് വിജയിനെ ആദ്യമായി  നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തുപ്പാക്കി. ഒരു എൻകൌണ്ടർ സ്പെഷ്യലിസ്റ്റായാണ് വിജയ് എത്തുന്നത്. കാജല്‍ അഗര്‍ വാളാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ജയറാമും ഒരു വേഷം ചെയ്യുന്നുണ്ട്. കേരളത്തിലെ 125 തീയേറ്ററുകളിലാണ് തുപ്പാക്കി റിലീസ് ചെയ്തിരിക്കുന്നത്. തീയേറ്റര്‍ സമരം തീര്‍ന്നതിന്റെ തൊട്ടു പിന്നാലെ ആണ് തമിഴ് ചിത്രത്തിന്റെ വരവ്. തമിഴ് സിനിമകള്‍ക്കും വിജയിനും ധാരാളം ആരാധകര്‍ ഉണ്ടെന്നതിനാല്‍  ഈ ചിത്രം കേരളത്തില്‍ നിന്നും കോടികള്‍ കളക്ട് ചെയ്യും. അതേ സമയം സമരം  മൂലം അയാളും ഞാനും തമ്മില്‍, ജവാന്‍ ഓഫ് വെള്ളിമല എന്നീ മലയാള ചിത്രങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് ഉണ്ടായത്. അനവസരത്തില്‍ ഉണ്ടായ സമരം പ്രേക്ഷകരേയും തീയേറ്ററുകളില്‍ നിന്നും അകറ്റുവാന്‍ ഇടയാക്കി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 39« First...10...202122...30...Last »

« Previous Page« Previous « മൈഥിലിയുടെ ഐറ്റം ഡാ‍ന്‍സ്
Next »Next Page » ഗ്ലാമറും ആക്ഷനുമായി നമിത തിരിച്ചെത്തുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine