സിനിമയും കവിതയും: കവിതാമത്സരം.

November 19th, 2011

സിനിമയും അനുബന്ധ മേഖലകളും അനുഭവാഖ്യാനങ്ങളായിട്ടുള്ള നിരവധി കവിതകള്‍ മലയാളത്തിലെഴുതപ്പെട്ടിട്ടുണ്ട്. അത്തരം കവിതകളുടെ ഒരു സമാഹാരം ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നു. മലയാളത്തിലെഴുതപ്പെട്ട സിനിമാസംബന്ധിയായ എല്ലാ മികച്ച കവിതകളുടേയും ഒരു സമാഹാരമായിരിക്കണം അതെന്നു താല്പര്യമുണ്ട്. പ്രസ്തുത സമാഹാരത്തിലുള്‍പ്പെടുത്തേണ്ടതായ കവിതകളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സാധ്യമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ ഒരു പകര്‍പ്പ് അയച്ചുതരുവാനും എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ ഇമെയിലായും ഫോണ്‍ വഴിയും അറിയിക്കാം.
ഇതൊടൊപ്പം സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവത്തെ പ്രമേയമാക്കി ഒരു കവിതാ മത്സരവും സംഘടിപ്പിക്കുന്നു. ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം. മറ്റു നിബന്ധനകളൊന്നുമില്ല. കവിതകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2011 നവംബര്‍ 30.മേല്‍ വിലാസം(ഇ മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പരുമുള്‍പ്പെടെ) പ്രത്യേകം രേഖപ്പെടുത്താനപേക്ഷ. സമ്മാനാര്‍ഹവും തെരഞ്ഞെടുക്കപ്പെടുന്നതുമായ കവിതകള്‍ സമാഹാരത്തിലുള്‍പ്പെടുത്തുന്നതാണ്.
വിലാസം: സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി,ചങ്ങരംകുളം, പി.ഒ. നന്നംമുക്ക് – 679 575, മലപ്പുറം ജില്ല, ഇ-മെയില്‍ : kaanimail@gmail.com ഫോണ്‍ : 9447924898 കൂടുതല്‍ വിവരങ്ങള്‍ക്ക് കാണിയുടെ ബ്ലോഗ്, (www.kaanineram.blogspot.com) ഫേസ് ബുക്ക് (facebook.com/kaanifs) എന്നിവ കാണുക

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിറ്റോറിയോ ഡി സിക്ക നിയോറിയലിസത്തിന്റെ തുടക്കകാരന്‍

November 12th, 2011

ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ
ഡിസീക്ക (Vittorio De Sica) എന്ന മഹാനായ ചലചിത്രകാരന്‍. 1929 ല്‍ നിര്‍മിച്ച റോസ് 1974 നവംബര്‍ 13നാണ് വിക്ടോറിയ ഡിസീക്ക അന്തരിച്ചത്. റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്. ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്. 1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സന്തോഷ് പണ്ഡിറ്റിനു നേര്‍ക്ക് ചീമുട്ടയേറ്

November 4th, 2011

rotten-eggs-epathram

പെരിന്തല്‍മണ്ണ: ടി.വി ചര്‍ച്ചകളില്‍ തന്റെ സിനിമയെ പറ്റിയും പ്രേക്ഷകരില്‍ നിന്നുമുള്ള പ്രോത്സാഹനത്തെ പറ്റിയും വാചാലനാകുന്ന സന്തോഷ് പണ്ഡിറ്റിനു പ്രേക്ഷകര്‍ എപ്രകാരം തന്നെ സ്വീകരിക്കുന്നു എന്നത് നേരിട്ട് അനുഭവിക്കുവാന്‍ അവസരം ലഭിച്ചു. പെരിന്തല്‍ മണ്ണയിലെ ഒരു ബ്യൂട്ടീപാര്‍ലര്‍ ഉദ്‌ഘാടനത്തിനു എത്തിയപ്പോളാണ് പ്രേക്ഷകര്‍ സന്തോഷിനെ “സ്നേഹ പ്രകടനം” കൊണ്ട് വീര്‍പ്പു മുട്ടിച്ചത്. ഉദ്‌ഘാടനത്തിനു ശേഷം സന്തോഷിനെ ഏറെ പ്രശസ്തനാക്കിയ ‘രാത്രി ശിവരാത്രി’ എന്ന പാട്ട് പാടുവാന്‍ ആരംഭിച്ചതോടെ നാലുപാടു നിന്നും ചീമുട്ടയും തക്കാളിയും കൊണ്ടുള്ള ഏറു വന്നു. കൂടാതെ അസഭ്യവര്‍ഷവും. ഒടുവില്‍ ചീമുട്ടയേറില്‍ നിന്നും രക്ഷപ്പെടുവാന്‍ കാറില്‍ കയറിയെങ്കിലും “ആരാധകര്‍” കാറിനെ പിന്തുടര്‍ന്നും ചീമുട്ടയെറിഞ്ഞു. “ആരാധകരുടെ” ചീമുട്ടയെറിഞ്ഞുള്ള “സ്നേഹപ്രകടനത്തില്‍” നിന്നും രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെയും ചീമുട്ടയേറുണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ സിനിമ കണ്ടവര്‍ ആരും അത് മോശമാണെന്ന് അഭിപ്രായപ്പെടില്ലെന്ന് ആവര്‍ത്തിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകര്‍ കൈകാര്യം ചെയ്തത് തികച്ചും അപ്രതീക്ഷിതമായായിരുന്നു.

യൂറ്റൂബിലെ നെഗറ്റീറ്റ് പബ്ലിസ്റ്റിയിലൂടെ പ്രശസ്തനായ സന്തോഷിന്റെ “കൃഷ്ണനും രാധയും” എന്ന ചിത്രം തീയേറ്ററുകളില്‍ നിന്നും സമീപകാലത്തിറങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ മികച്ച കളക്ഷന്‍ ആണ് നേടിക്കൊണ്ടിരിക്കുന്നത്. തീയേറ്ററുകള്‍ കയറുന്ന പ്രേക്ഷകരില്‍ അധികവും സിനിമ തുടങ്ങുന്നത് മുതല്‍ കൂക്കിവിളിച്ചും അസഭ്യം പറഞ്ഞുമാണ് സന്തോഷിന്റെ ചിത്രത്തെ “വിജയി”പ്പിച്ചത്. തീയേറ്ററുകളിലെ അതേ വികാരം തന്നെ പെരിന്തല്‍ മണ്ണയിലെ ജനങ്ങളും ചീമുട്ടയേറിലൂടെ പ്രകടിപ്പിച്ചു എന്നു വേണം കരുതുവാന്‍.

-

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

ഒക്ടോബര്‍’ ചലച്ചിത്ര പ്രദര്‍ശനം

November 1st, 2011

october-lenin-epathram

എറണാകുളം: തിര ജനകീയ ചലച്ചിത്ര കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഒക്ടോബര്‍’ ചലച്ചിത്ര പ്രദര്‍ശനം’ നവംബര്‍ 6 ഞായര്‍ വൈകുന്നേരം 5 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് എസ്. അജയകുമാര്‍ (ഗ്രാംഷി പഠനകേന്ദ്രം) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലായി നവ: 5 നവ:12 വരെ ചലച്ചിത പ്രദര്‍ശനങ്ങള്‍ നടക്കും.

“ത്രീ സോങ്ങ്സ് എബൌട്ട്‌ ലെനിന്‍” ആണ് ഉദ്ഘാടന ചിത്രം നവംബര്‍ 7 തിങ്കളാഴ്ച വൈകുന്നേരം 6 ഫോര്‍ട്ട്‌കൊച്ചി ഏക ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് “ബസ് , വി” 8 ചൊവ്വ വൈകുന്നേരം 6.30ന് വല്ലാര്‍പാടം ജിയോണ നഗറില് വെച്ച് ‍‍ “ടര്‍ട്ടില്‍സ് ക്യാന്‍ ഫ്ലൈ”, “റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍”, 9 ബുധന്‍ വൈകുന്നേരം 6.30ന് വല്ലാര്‍പാടം ജിയോണ നഗറില് വെച്ച് “ബാറ്റില്‍ഷിപ് പോട്ടെമ്കിന്‍”, 10 വ്യാഴം വൈകുന്നേരം 6.30ന് കാക്കനാട് ജങ്ക്ഷനില്‍ വെച്ച് “ബാറ്റില്‍ ഓഫ് അല്‍ജിയെയ്ഴ്സ്”, “ബോംബെ അവര്‍ സിറ്റി”, 11 വെള്ളി വൈകുന്നേരം 6.30ന് കാക്കനാട് ജങ്ക്ഷനില്‍ വെച്ച് “ചെ”, 12ശനി വൈകുന്നേരം 6.30ചേര്‍ത്തല അരീപ്പറമ്പ് വെച്ച് “മോട്ടോര്‍ സൈക്കിള്‍ ഡയറീസ്” എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു.

October 25th, 2011

mohanraghavan-epathram

തൃശൂര്‍ : ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന ചിത്രത്തിന്‍െറ സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം.  ഇന്നു രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ടി.ഡി. ദാസന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടേയും നിരൂപകരുടേയും ഏറെ പ്രശംസ നേടിയ സംവിധായകാണ് തൃശ്ശൂര്‍ സ്വദേശിയായ മോഹന്‍ രാഘവന്‍.

തൃശ്ശൂര്‍ അരണാട്ടുകരയിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം മികച്ച നാടക സംവിധായകന്‍ എന്ന നിലയിലും പേരെടുത്തിരുന്നു. ടി.വി സീരിയലുകളിലൂടെ ആണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവരുന്നത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

32 of 38« First...1020...313233...Last »

« Previous Page« Previous « സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു.
Next »Next Page » ഒക്ടോബര്‍’ ചലച്ചിത്ര പ്രദര്‍ശനം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine