ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേള തുടങ്ങി

November 23rd, 2011

goa-international-film-festival-2011-epathram

പനാജി: ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ നാല്‍പ്പത്തിരണ്ടാമത് രാജ്യാന്തര ഗോവന്‍ ചലച്ചിത്ര മേള ഇന്ന് പനാജിയില്‍ തുടക്കംക്കുറിച്ചു. 286 സിനിമകളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ‘ദി കോണ്‍സല്‍ ഓഫ് ബോര്‍ദോ’ ആണ് ഉദ്ഘാടന ചിത്രം. മത്സര വിഭാഗത്തില്‍ 18 ചിത്രങ്ങളാണ് ഉള്ളത്. ലോകസിനിമാ വിഭാഗത്തില്‍ 74 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ ഭാഷകളില്‍ നിനിന്നായി 112 ചിത്രങ്ങളുണ്ട്. ഇന്ത്യന്‍ പനോരമയില്‍ നിന്നും മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 82 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 10 ചിത്രങ്ങളുടെ രാജ്യാന്തര പ്രീമിയറും 15 എണ്ണത്തിന്റെ ഏഷ്യന്‍ പ്രീമിയറിനും ഗോവ വേദിയാകും. 8000ല്‍ അധികം ഡെലിഗേറ്റുകളും സിനിമാ പ്രവര്‍ത്തകരും 400 മാധ്യമപ്രവര്‍ത്തകരും ഫെസ്റ്റിവലിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലെസിയുടെ ‘പ്രണയം’ കോപ്പിയടിയെന്ന് പനോരമ

November 21st, 2011

pranayam-innocence-plagiarism-epathram

പല സംവിധായകരെയും പോലെ ബ്ലെസിയും കോപ്പിയടി തുടങ്ങിയെന്ന് ഇന്ത്യന്‍ പനോരമ ബോര്‍ഡ്‌. തരക്കേടില്ലാത്ത മാധ്യമ ശ്രദ്ധയും പ്രേക്ഷക പ്രീതിയും നേടിയ ബ്ലെസിയുടെ ചിത്രമായ പ്രണയത്തെ കുറിച്ചാണ് ഈ പരാമര്‍ശം ഉണ്ടായത്‌. ഈയിടെ മലയാളത്തില്‍ വ്യത്യസ്തമായ ചിത്രമെന്ന പേരില്‍ പുറത്തിറങ്ങി വിജയിച്ച പലതും ഇത്തരത്തില്‍ വിദേശ ചിത്രങ്ങളില്‍ നിന്നും ആശയം കടമെടുത്തതോ അതെ പടി പകര്‍ത്തിയതോ ആയിരുന്നു. ഇത്തരത്തില്‍ ഓസ്‌ട്രേലിയന്‍ സംവിധായകനായ പോള്‍ കോക്‌സിന്റെ ‘ഇന്നസെന്‍സ്‌’എന്ന ചിത്രം അതേപടി പകര്‍ത്തിയതാണ് ബ്ലെസിയുടെ പ്രണയം പനോരമയിലേക്ക് തെരഞ്ഞെടുക്കാന്‍ തടസ്സമായത്‌ എന്നാണ് പനോരമയുടെ വക്‌താക്കള്‍ അറിയിച്ചത്‌.

പനോരമയില്‍ സെലക്ഷന്‍ കിട്ടിയ ‘ചാപ്പാകുരിശ്‌’, ‘ഫോണ്‍ ബുക്ക്‌’ എന്ന കൊറിയന്‍ ചിത്രത്തിന്റെ അനുകരണമായിട്ടും തെരെഞ്ഞെടുക്കപെടുകയും ചെയ്തു. എന്നാല്‍ ‘ചാപ്പാകുരിശ്‌’ പൂര്‍ണ്ണമായും പകര്‍ത്തിയത്‌ അല്ലെന്നും ‘ഫോണ്‍ ബുക്ക്‌’ എന്ന ചിത്രത്തിന്റെ ആശയം മാത്രമേ കടമെടുത്തിട്ടുള്ളൂ എന്നാണു പനോരമയുടെ ഭാഷ്യം. ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന്‍ കിട്ടാത്ത പ്രണയത്തിന്‌ ഇന്ത്യയില്‍ ഇനി നടക്കാനിരിക്കുന്ന മറ്റ്‌ ഫിലിം ഫെസ്‌റ്റിവെലുകളില്‍ ഇടം കിട്ടാനിടയില്ല. എന്തായാലും മലയാള സിനിമയില്‍ വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ പലതും കോപ്പിയടിയണെന്നോ? ഈ ചോദ്യം സിനിമയിലെ പുതു തലമുറയുടെ തലക്കു മീതെയുള്ള ഡെമോക്ലീസിന്റെ വാളാണ്. ഇതിനെ മറികടന്നു കൊണ്ടാണ് ഇനി മലയാള സിനിമയുടെ മുന്നേറ്റം ഉണ്ടാവേണ്ടത്.

-

വായിക്കുക: , , , ,

1 അഭിപ്രായം »

സിനിമയും കവിതയും: കവിതാമത്സരം.

November 19th, 2011

സിനിമയും അനുബന്ധ മേഖലകളും അനുഭവാഖ്യാനങ്ങളായിട്ടുള്ള നിരവധി കവിതകള്‍ മലയാളത്തിലെഴുതപ്പെട്ടിട്ടുണ്ട്. അത്തരം കവിതകളുടെ ഒരു സമാഹാരം ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നു. മലയാളത്തിലെഴുതപ്പെട്ട സിനിമാസംബന്ധിയായ എല്ലാ മികച്ച കവിതകളുടേയും ഒരു സമാഹാരമായിരിക്കണം അതെന്നു താല്പര്യമുണ്ട്. പ്രസ്തുത സമാഹാരത്തിലുള്‍പ്പെടുത്തേണ്ടതായ കവിതകളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സാധ്യമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ ഒരു പകര്‍പ്പ് അയച്ചുതരുവാനും എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ ഇമെയിലായും ഫോണ്‍ വഴിയും അറിയിക്കാം.
ഇതൊടൊപ്പം സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവത്തെ പ്രമേയമാക്കി ഒരു കവിതാ മത്സരവും സംഘടിപ്പിക്കുന്നു. ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം. മറ്റു നിബന്ധനകളൊന്നുമില്ല. കവിതകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2011 നവംബര്‍ 30.മേല്‍ വിലാസം(ഇ മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പരുമുള്‍പ്പെടെ) പ്രത്യേകം രേഖപ്പെടുത്താനപേക്ഷ. സമ്മാനാര്‍ഹവും തെരഞ്ഞെടുക്കപ്പെടുന്നതുമായ കവിതകള്‍ സമാഹാരത്തിലുള്‍പ്പെടുത്തുന്നതാണ്.
വിലാസം: സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി,ചങ്ങരംകുളം, പി.ഒ. നന്നംമുക്ക് – 679 575, മലപ്പുറം ജില്ല, ഇ-മെയില്‍ : kaanimail@gmail.com ഫോണ്‍ : 9447924898 കൂടുതല്‍ വിവരങ്ങള്‍ക്ക് കാണിയുടെ ബ്ലോഗ്, (www.kaanineram.blogspot.com) ഫേസ് ബുക്ക് (facebook.com/kaanifs) എന്നിവ കാണുക

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിറ്റോറിയോ ഡി സിക്ക നിയോറിയലിസത്തിന്റെ തുടക്കകാരന്‍

November 12th, 2011

ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ
ഡിസീക്ക (Vittorio De Sica) എന്ന മഹാനായ ചലചിത്രകാരന്‍. 1929 ല്‍ നിര്‍മിച്ച റോസ് 1974 നവംബര്‍ 13നാണ് വിക്ടോറിയ ഡിസീക്ക അന്തരിച്ചത്. റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്. ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്. 1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സന്തോഷ് പണ്ഡിറ്റിനു നേര്‍ക്ക് ചീമുട്ടയേറ്

November 4th, 2011

rotten-eggs-epathram

പെരിന്തല്‍മണ്ണ: ടി.വി ചര്‍ച്ചകളില്‍ തന്റെ സിനിമയെ പറ്റിയും പ്രേക്ഷകരില്‍ നിന്നുമുള്ള പ്രോത്സാഹനത്തെ പറ്റിയും വാചാലനാകുന്ന സന്തോഷ് പണ്ഡിറ്റിനു പ്രേക്ഷകര്‍ എപ്രകാരം തന്നെ സ്വീകരിക്കുന്നു എന്നത് നേരിട്ട് അനുഭവിക്കുവാന്‍ അവസരം ലഭിച്ചു. പെരിന്തല്‍ മണ്ണയിലെ ഒരു ബ്യൂട്ടീപാര്‍ലര്‍ ഉദ്‌ഘാടനത്തിനു എത്തിയപ്പോളാണ് പ്രേക്ഷകര്‍ സന്തോഷിനെ “സ്നേഹ പ്രകടനം” കൊണ്ട് വീര്‍പ്പു മുട്ടിച്ചത്. ഉദ്‌ഘാടനത്തിനു ശേഷം സന്തോഷിനെ ഏറെ പ്രശസ്തനാക്കിയ ‘രാത്രി ശിവരാത്രി’ എന്ന പാട്ട് പാടുവാന്‍ ആരംഭിച്ചതോടെ നാലുപാടു നിന്നും ചീമുട്ടയും തക്കാളിയും കൊണ്ടുള്ള ഏറു വന്നു. കൂടാതെ അസഭ്യവര്‍ഷവും. ഒടുവില്‍ ചീമുട്ടയേറില്‍ നിന്നും രക്ഷപ്പെടുവാന്‍ കാറില്‍ കയറിയെങ്കിലും “ആരാധകര്‍” കാറിനെ പിന്തുടര്‍ന്നും ചീമുട്ടയെറിഞ്ഞു. “ആരാധകരുടെ” ചീമുട്ടയെറിഞ്ഞുള്ള “സ്നേഹപ്രകടനത്തില്‍” നിന്നും രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെയും ചീമുട്ടയേറുണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ സിനിമ കണ്ടവര്‍ ആരും അത് മോശമാണെന്ന് അഭിപ്രായപ്പെടില്ലെന്ന് ആവര്‍ത്തിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകര്‍ കൈകാര്യം ചെയ്തത് തികച്ചും അപ്രതീക്ഷിതമായായിരുന്നു.

യൂറ്റൂബിലെ നെഗറ്റീറ്റ് പബ്ലിസ്റ്റിയിലൂടെ പ്രശസ്തനായ സന്തോഷിന്റെ “കൃഷ്ണനും രാധയും” എന്ന ചിത്രം തീയേറ്ററുകളില്‍ നിന്നും സമീപകാലത്തിറങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ മികച്ച കളക്ഷന്‍ ആണ് നേടിക്കൊണ്ടിരിക്കുന്നത്. തീയേറ്ററുകള്‍ കയറുന്ന പ്രേക്ഷകരില്‍ അധികവും സിനിമ തുടങ്ങുന്നത് മുതല്‍ കൂക്കിവിളിച്ചും അസഭ്യം പറഞ്ഞുമാണ് സന്തോഷിന്റെ ചിത്രത്തെ “വിജയി”പ്പിച്ചത്. തീയേറ്ററുകളിലെ അതേ വികാരം തന്നെ പെരിന്തല്‍ മണ്ണയിലെ ജനങ്ങളും ചീമുട്ടയേറിലൂടെ പ്രകടിപ്പിച്ചു എന്നു വേണം കരുതുവാന്‍.

-

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

33 of 39« First...1020...323334...Last »

« Previous Page« Previous « രണ്ടാമൂഴം : ഭീമനായി മോഹന്‍ലാല്‍, മമ്മുട്ടി ദുര്യോധനന്‍
Next »Next Page » ജയിംസ് ബോണ്ട് ചിത്രം വീണ്ടും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine