ഫ്രഞ്ച് സംവിധായകന്‍ ക്ലോദ് ഷാബ്രോള്‍ അന്തരിച്ചു

September 13th, 2010

claude-chabrol-epathram

ന്യൂവേവ് സിനിമാ തരംഗത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ചലച്ചിത്ര ഇതിഹാസം ക്ലാദ് ഷാബ്രോള്‍ (80) അന്തരിച്ചു. ഗോര്‍ദാദ്, എറിക് റോമര്‍ തുടങ്ങി യവര്‍ക്കൊപ്പം അമ്പതുകളിലെ നവ സിനിമാ തരംഗത്തിനു തുടക്കമിടുകയും, പിന്നീട് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഷാബ്രോളിന്റെ “ലേബ്യൂസേര്‍ജ്” എന്ന സിനിമയെ ആദ്യ നവ തരംഗ സിനിമയെന്ന് ഒട്ടേറെ നിരൂപകര്‍ വിലയിരുത്തി. 1958-ല്‍ ആയിരുന്നു ഈ ചിത്രം ഒരുക്കിയത്.

“അണ്‍ഫെയ്ത്ത് ഫുള്‍ വൈഫ്, “വയലറ്റ് നോസിയെ”, “ദിസ് മാന്‍ മസ്റ്റ് ഡൈ”, “ദ ബുച്ചര്‍”, “സ്റ്റോറി ഓഫ് വിമണ്‍” തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1969-ല്‍ സംവിധാനം ചെയ്ത “ലെസ് കസിന്‍സിനു“ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ “ഗോള്‍ഡാന്‍ ബെയര്‍“ പുരസ്കാരം ലഭിച്ചിരുന്നു.

1930 ജൂണ്‍ 24-നു പാരീസില്‍ ജനിച്ച ഷാബ്രോള്‍ സാഹിത്യത്തിലും ഫാര്‍മസിയിലും പഠനം നടത്തിയിരുന്നു. സിനിമയുടെ ലോകത്തേയ്ക്ക് എത്തിയപ്പോള്‍ സാമ്പ്രദായിക രീതികളില്‍ നിന്നും വിഭിന്നമായ ചിത്രങ്ങള്‍ ഒരുക്കുന്നതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അന്നത്തെ യൂറോപിന്റെ പ്രത്യേകിച്ചും ഫ്രാന്‍സിന്റെ രാഷ്ടീയവും, സാമൂഹികവും, സാമ്പത്തികവുമായ അവസ്ഥകളെ ന്യൂവേവ് സിനിമകള്‍ വിചാരണ ചെയ്തു. എഡിറ്റിങ്ങ്, ലൈറ്റിങ്ങ്, ആഖ്യാന ശൈലി തുടങ്ങിയവയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നിരന്തരമയി അദ്ദേഹം കൊണ്ടു വന്നു. സംവിധാനവും തിരക്കഥാ രചനയും കൂടാതെ സിനിമയെ പറ്റി നിരവധി ലേഖനങ്ങളും ഷാബ്രോള്‍ എഴുതി.

stephane-audran-epathram

സ്റ്റെഫാനി ഓഡ്രാന്‍

അമ്പതു വര്‍ഷത്തെ സിനിമാ ജീവിത ത്തിനിടയില്‍ 80 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വാര്‍ദ്ധക്യത്തിലും സിനിമാ രംഗത്ത് സജീവമായിരുന്നു ഷാബ്രോള്‍ 2009-ല്‍ പുറത്തിറങ്ങിയ “ബെല്ലാമി” ആണ് അവസാന ചിത്രം.ഷാബ്രോളിനു നാലു മക്കളാണ് ഉള്ളത്. തന്റെ സിനിമകളിലെ നായികയായിരുന്ന സ്റ്റിഫാനി ഔഡ്രാനെ യടക്കം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ചു

September 13th, 2010

swarnalatha-singer-epathramചെന്നൈ: പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത (37) ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പാലക്കാട് ചിറ്റൂരിലെ കെ. സി. ചെറുകുട്ടി യുടേയും കല്യാണി യുടെയും മകളായ സ്വര്‍ണ്ണലത പ്രശസ്ത സംഗീത സംവിധാകന്‍ എം. എസ്. വിശ്വനാഥന്‍ വഴിയാണ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്.

ആദ്യ ഗാനമായ “ചിന്നഞ്ചിറു കിളിയേ കണ്ണമ്മാ” വളരെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഇളയരാജ യുടേയും എ. ആര്‍. റഹ്മാന്റേയും അടക്കം പ്രശസ്ത സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് വേണ്ടി സ്വര്‍ണ്ണലത പാടി.  മുക്കാല മുക്കാബ്‌ലാ (കാതലന്‍), കുച്ച് കുച്ച് രാക്കമ്മാ പൊണ്ണു വേണം (ബോംബെ), മായാ മച്ചിന്റ്രാ (ഇന്ത്യന്‍), റാക്കമ്മാ കയ്യത്തട്ട് (ദളപതി), ഉസിലാം പെട്ടി പെണ്‍കുട്ടീ (ജെന്റില്‍മാന്‍), ഹായ് റാമാ (രംഗീല) തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചവയാണ്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി പുരസ്കാരങ്ങളും സ്വര്‍ണ്ണലതയെ തേടിയെത്തിയിട്ടുണ്ട്.  കറുത്തമ്മ എന്ന ചിത്രത്തിലെ പോറാള പൊന്നുത്തായ എന്ന ഗാനത്തിനു 1994-ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. ചിന്നത്തമ്പിയിലെ “പോവോമാ ഊര്‍ക്കോലം” എന്ന ഗാനത്തിനു 1991-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും സ്വര്‍ണ്ണലതയ്ക്ക് ലഭിച്ചിരുന്നു.

മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും തമിഴ് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് അധികവും പാടിയിട്ടുള്ളത്. രാവണപ്രഭു, പഞ്ചാബി ഹൌസ്, തെങ്കാശിപ്പട്ടണം, സാദരം, ഹൈവേ, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ തുടങ്ങി ചില മലയാള ചിത്രങ്ങളിലും സ്വര്‍ണ്ണലത പാടിയിട്ടുണ്ട്. അടുത്തയിടെ ഒരു മലയാളം ആല്‍ബത്തിലും പാടിയിട്ടുണ്ട്. ചെന്നൈയ്യില്‍ ആയിരുന്നു  താ‍മസം.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വേണു നാഗവള്ളി അന്തരിച്ചു

September 9th, 2010

venu-nagavally-epathram

തിരുവനന്തപുരം : പ്രശസ്ത നടനും, തിരക്കഥാ കൃത്തും, സംവിധായകനുമായ വേണു നാഗവള്ളി അന്തരിച്ചു. 61 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 01:30 നായിരുന്നു അന്ത്യം. ഏറെ നാള്‍ ചികില്‍സയില്‍ ആയിരുന്ന വേണു നാഗവള്ളി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കരള്‍ സംബന്ധമായ രോഗമായിരുന്നു.

മൃതദേഹം ഇന്ന് എട്ടു മണിയോടെ കവടിയാറിലെ വീട്ടില്‍ എത്തിക്കും.

ആകാശവാണിയില്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയ വേണു പ്രക്ഷേപണ കലയില്‍ മുന്‍ നിരക്കാരില്‍ ഒരാളായിരുന്നു. പിന്നീട് സിനിമയില്‍ അഭിനയിക്കുകയും, തിരക്കഥകള്‍ രചിക്കുകയും ചെയ്തു.

വന്‍ വിജയമായ “സുഖമോ ദേവി” എന്ന മോഹന്‍ലാല്‍ ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് സര്‍വകലാശാല, ഏയ്‌ ഓട്ടോ, ലാല്‍ സലാം അഗ്നി ദേവന്‍, എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. കിലുക്കം എന്ന സര്‍വകാല ഹിറ്റ്‌ ചിത്രത്തിന്റെ തിരക്കഥ വേണുവിന്റേതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചലച്ചിത്ര നിര്‍മ്മാതാവ് എസ്. പാവമണി അന്തരിച്ചു

September 1st, 2010

s-pavamani-epathramകൊച്ചി : ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനും ആയിരുന്ന എസ്. പാവമണി (78) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ ആയിരുന്നു അന്ത്യം. ആദ്യ കാല മലയാള സിനിമാ വിതരണ രംഗത്ത് പാവമണി സജീവമായിരുന്നു. 1959 -ല്‍ സഹോദരന്‍ എസ്. എല്‍. പാവമണിയ്ക്കൊപ്പം ഹിന്ദി ചിത്രങ്ങള്‍ വിതരണം ചെയ്തു കൊണ്ട് ആയിരുന്നു ചലച്ചിത്ര വിതരണ രംഗത്തേക്ക് പാവമണി കടന്നു വന്നത്. എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രമായിരുന്നു ഇവര്‍ ആദ്യമായി വിതരണം ചെയ്ത മലയാള ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍. ഇതില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറി കടന്ന അവളുടെ രാവുകള്‍ എന്ന ചിത്രവും ഉള്‍പ്പെടും.

avalude-ravukal-epathram

ഷീബ ഫിലിംസ്, അജന്ത, സിതാര, നവശക്തി തുടങ്ങിയ പേരുകളില്‍ വിതരണ കമ്പനികള്‍ നടത്തി. 1975-ല്‍ പ്രതാപ് ചിത്ര എന്ന ബാനറില്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. അയോധ്യ, ആയിരം ജന്മങ്ങള്‍, അപരാധി, കളിയില്‍ അല്പം കാര്യം, ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

സാമുവല്‍ ജെ. പാവമണിയുടേയും ആലീസിന്റെയും മകനാണ് എസ്. പാവമണി. ഷെര്‍ളിയാണ് ഭാര്യ, മക്കള്‍ പ്രതാപ്, ഷീബ. പ്രശസ്ത ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സെന്റ് മരുമകനാണ്.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

സുബൈര്‍ അന്തരിച്ചു

August 19th, 2010

actor-subair-epathramകൊച്ചി: പ്രശസ്ത നടന്‍   സുബൈര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യിലായിരുന്നു അന്ത്യം. കാറോടിക്കുന്ന തിനിടെ നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രി യില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ ആയില്ല.  1992 -ല്‍ അനില്‍ ബാബു ടീമിന്‍റെ ‘മാന്ത്രികച്ചെപ്പ്‌’ എന്ന സിനിമ യിലൂടെ രംഗത്ത്‌ എത്തിയ ഇദ്ദേഹം ഇരുനൂറോളം സിനിമ കളില്‍ അഭിനയിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരതം’ ആണ് റിലീസായ ആദ്യചിത്രം.
 
പോലീസ്‌ വേഷങ്ങളും രാഷ്ട്രീയ ത്തിലെ കുടിലത നിറഞ്ഞ കഥാപാത്രങ്ങളുടെ അവതരണ ത്തിലെ മികവും സുബൈറിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനാക്കി. മലയാളത്തിലെ എല്ലാ സൂപ്പര്‍ താര ങ്ങള്‍ക്കും ഒപ്പം ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്തു. കണ്ണൂര്‍ സ്വദേശി യായ സുബൈര്‍ സിനിമ യില്‍ സജീവ മായപ്പോള്‍ കൊച്ചി യില്‍ സ്ഥിര താമസമാക്കി യിരിക്കുക യായിരുന്നു.
 
ഫസ്റ്റ്ബെല്‍,  ആകാശദൂത്‌, കൗരവര്‍, സ്‌ഥലത്തെ പ്രധാന പയ്യന്‍സ്‌, ഗാന്ധര്‍വ്വം, ലേലം, ഇലവങ്കോട്‌ ദേശം, പ്രണയ നിലാവ്‌, ദ ഗോഡ്‌മാന്‍, അരയന്നങ്ങളുടെ വീട്‌, സായ്‌വര്‍ തിരുമേനി, ശിവം, മേല്‍വിലാസം ശരിയാണ്‌, വല്യേട്ടന്‍, കനല്‍ക്കാറ്റ്‌, ബല്‍റാം വേഴ്‌സസ്‌ താരാദാസ്‌, പതാക, പളുങ്ക്‌, നാദിയ കൊല്ലപ്പെട്ട രാത്രി, ഭരത്‌ചന്ദ്രന്‍ ഐ. പി. എസ്‌., ദി ടൈഗര്‍, ഇമ്മിണി നല്ലൊരാള്‍,  സ്‌മാര്‍ട്‌ സിറ്റി, ഐ. ജി, താന്തോന്നി, തിരക്കഥ, സേതുരാമയ്യര്‍ സി. ബി. ഐ., ക്രൈം ഫയല്‍, മനസിന്നക്കരെ,  തിരക്കഥ, പഴശ്ശിരാജ എന്നിവ യാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. റിലീസ്‌ ചെയ്യാത്ത കയം, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്, ചേകവര്‍ എന്നീ സിനിമ കളിലും അഭിനയിച്ചു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ത്രില്ലര്‍’ എന്ന സിനിമ യിലായിരുന്നു അവസാനം അഭിനയിച്ചത്.
 
മാതാപിതാക്കള്‍ : സുലൈമാന്‍ –  ആയിഷ. സഹോദരങ്ങള്‍: റഷീദ്, അസ്‌ലം, സുഹ്‌റ. ഭാര്യ: ദില്‍ഷാദ്‌. മകന്‍ അമന്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

21 of 25« First...10...202122...Last »

« Previous Page« Previous « സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ ശ്രീനിവാസന്‍
Next »Next Page » തിളക്കമാര്‍ന്ന വിജയവുമായി ജോണി ഫൈന്‍ ആര്‍ട്സ്‌ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine