ഡൂപ്ലിക്കേറ്റ് ആനപ്പുറത്ത് ചെന്നൈയില്‍ “തൃശ്ശൂര്‍ പൂരം”

September 26th, 2011
trissur-pooram-epathram
ചെന്നൈ: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ചെന്നൈയില്‍ അരങ്ങേറി.  ചെന്നൈയിലെ മലയാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പൂരം സംഘടിപ്പിച്ചത്. പാണ്ടിമേളത്തിന്റേയും മറ്റും അകമ്പടിയോടെ “പതിഞ്ചാനപ്പുറത്ത്“ നടന്ന പൂരം കാണുവാന്‍ നൂറുകണക്കിനു ആളുകള്‍ കൂടി. നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ ചെവിയാട്ടി നില്‍ക്കുന്ന ഗജ വീരന്മാര്‍ക്ക് പക്ഷെ ജീവനില്ലെന്ന് മാത്രം. ആനകളെ എഴുന്നള്ളിക്കുവാന്‍ അനുമതിയില്ലാത്തതിനാല്‍ അത്രയും വലിപ്പമുള്ള ആനകളുടെ പ്രതിമകള്‍ ഉണ്ടാക്കിയായിരുന്നു ചെന്നൈ മലയാളികള്‍ ഉത്സവം നടത്തിയത്. തൃശ്ശൂര്‍ പൂരത്തിലെ താരങ്ങളായ തിരുവമ്പാടി ശിവസുന്ദറിന്റേയും, ചന്ദ്രശേഖരന്റേയും സ്ഥാനത്ത് അതേ തലയെടുപ്പുള്ള ഡൂപ്ലിക്കേറ്റ് ഗജവീരന്മാര്‍ അണിനിരന്നത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയുവാന്‍ പ്രയാസം. ആനപ്പുറത്ത് കുടപിടിക്കാനും വെഞ്ചാമരവും ആലവട്ടം വീശുവാനും കയറിയത് ഒറിജിനല്‍ മനുഷ്യര്‍ തന്നെ. ഒറിജിനലിലെ വെല്ലുന്ന പൂരത്തിന്റെ ഒടുവില്‍ കുടമാറ്റം കൂടെ ആയതോടെ ആളുകള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം. ഓണാഘോഷങ്ങളുടെ ഭാഗമായി തെയ്യം, പുലിക്കളി, ശിങ്കാരി മേളം തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം : മന്‍മോഹന്‍ സിങ്ങിന് എല്ലാം അറിയാമായിരുന്നു എന്ന് ബി.ജെ.പി.

September 25th, 2011

raja and pm-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി നടന്ന സാഹചര്യങ്ങള്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗിന്റെ പൂര്‍ണ്ണ അറിവോടെയാണ് നടന്നത് എന്ന് ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. അഴിമതിയുടെ വിവിധ ഘട്ടങ്ങളില്‍ നേരത്തെ നിശ്ചയിച്ച നടപടി ക്രമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വേളകളില്‍ എല്ലാം തന്നെ ഇപ്പോള്‍ പിടിയില്‍ ആയ മുന്‍ മന്ത്രി എ. രാജ പ്രധാന മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു എന്ന് രാജ സിങ്ങിന് എഴുതിയ കാതുകള്‍ പരാമര്‍ശിച്ച് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മാക്സിസ് കമ്പനിക്ക് ഇന്ത്യന്‍ ടെലികോം രംഗത്തേയ്ക്ക് കടന്നു വരുവാനുള്ള സാഹചര്യം ഒരുക്കാനായി രാജയെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ദയാനിധി മാരനെയും മന്മോഹന്‍ സിംഗ് അനുവദിക്കുകയായിരുന്നു. “2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പങ്ക് പുറത്തായി” എന്ന പേരില്‍ ബി.ജെ.പി. പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയിലാണ് ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മിനി മുത്തൂറ്റ് ശാഖയില്‍ കോടികളുടെ വന്‍ കവര്‍ച്ച

September 24th, 2011
muthoot-finance-epathram
കോയമ്പത്തൂര്‍: തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ നിന്നും 3489 പവന്‍ സ്വര്‍ണ്ണവും രണ്ടേകാല്‍ ലക്ഷത്തിലധികം രൂപയും കവര്‍ന്നു. രാവിലെ ഒമ്പതുമണിയോടെ  കങ്കയം റോഡിലെ പതിമിനി ഗാര്‍ഡനിലെ ശാഖയില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരില്‍ ചിലരെ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരില്‍ നിന്നും താക്കോല്‍ കൈവശപ്പെടുത്തി ലോക്കറില്‍ നിന്നും പണവും സ്വര്‍ണ്ണവും കവരുകയായിരുന്നു. ഏഴംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നില്‍ എന്ന് കരുതുന്നു. സംഘം പോയതിനു ശേഷം രക്ഷപ്പെട്ട ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കവര്‍ച്ചക്കാര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രൂപയുടെ മൂല്യമിടിച്ചില്‍ തുടരുന്നു

September 24th, 2011
indian rupee-epathram
മുംബൈ: വിദേശ നാണ്യ വിപണിയില്‍ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപയുടെ ഇടിച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രൂപയുടെ മൂല്യം കുറയുന്നത്. വലിയ തോതില്‍ ഉള്ള മൂല്യത്തകര്‍ച്ചയ്ക്ക് തടയിടുവാനായി റിസര്‍വ്വ്  ബാങ്ക് ഒന്നിലധികം തവണ ഇടപെട്ടു. ഇന്നലെ  വിദേശ നാണയ വിപണി ആരംഭിച്ചപ്പോള്‍ അമ്പതു രൂപയും അവസാനിപ്പിക്കുമ്പോള്‍ 49.43 രൂപയുമാണ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്. വരും ദിവസങ്ങളുലും രൂപയുടെ മൂല്യം ഇടിയുവാന്‍  സാധ്യതയുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ഇരുപത്തെട്ടു മാസത്തിനിടെ ഏറ്റവും താഴ്‌ന്ന നിലയിലാണിപ്പോള്‍ വിനിമയം നടക്കുന്നത്. ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പെട്ടെന്ന് പിന്‍‌വലിഞ്ഞതും രൂപയുടെ ഇടിവിനു കാരണമായി. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിയുടെ ചിലവ് വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന പല ഉല്പന്നങ്ങളുടെ വിലയേയും ഇത്  സാരമായി ബാധിച്ചേക്കും.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനം മൂലം  വിദേശ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. മുമ്പ് ആയിരം ഇന്ത്യന്‍ രൂപക്ക് എണ്‍പതോ അതിനു മുകളിലോ യു.എ.ഈ ദിര്‍ഹം നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എഴുപത്തിയാറില്‍ താഴെ ദിര്‍ഹം നല്‍കിയാല്‍ മതി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

September 24th, 2011
stock-market-graph-epathram
മുംബൈ : ലോക സമ്പദ് വ്യവസ്ഥ അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന അശുഭകരമായ വാര്‍ത്തകളെ തുടര്‍ന്ന്  ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍‌സെക്സ് എഴുന്നൂറു പോയന്റിലധികവും നിഫ്‌റ്റി ഇരുന്നൂറു പോയന്റും ഇടിഞ്ഞു. സെന്‍‌സെക്സ്16,827 പോയന്റിലും നിഫ്റ്റി 50.39.80 പോയന്റിലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. പിന്നീട് തുര്‍ച്ചയായ വില്പന സമ്മര്‍ദ്ദം ആണ് അനുഭവപ്പെട്ടത്. ഒടുവില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്സ് 16,316 പോയന്റും നിഫ്‌റ്റി 4,907 പോയന്റുമായി നിലം പതിച്ചു.  സമീപ കാലത്തൊന്നും ഇത്രയും ഭീമമായ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിട്ടില്ല.ബാങ്കിങ്ങ്, മെറ്റല്‍, ഐ.ടി മേഘലയിലെ ഓഹരികളിലാണ് കാര്യമായ ഇടിവ് സംഭവിച്ചത്. ഡി.എല്‍.ഫ്, എല്‍ ആന്റ് ടി, ഗോദ്‌റേജ് പ്രോപ്പര്‍ടീസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്,വിപ്രോ, എച്ച്.സി.എല്‍ ടെക്, ടി.ടി.കെ പ്രസ്റ്റീജ്, ജിണ്ടാല്‍ സ്റ്റീല്‍, റിലയന്‍സ് ഇന്റസ്ട്രീസ് തുടങ്ങിയ പ്രമുഖ ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി.
മറ്റൊരു സാമ്പത്തിക മാന്ദ്യം പടരുന്നതായുള്ള ആഗോള സാമ്പത്തിക രംഗത്തുനിന്നുള്ള വാര്‍ത്തകള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ഐ.എം.ഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയും മറ്റു യൂറോപ്യന്‍ വിപണികളും കഴിഞ്ഞ ദിവസം താഴേക്ക് പോയിരുന്നു. ഇതിനെ പിന്‍‌പറ്റി ഏഷ്യന്‍ വിപണികളും നഷ്ടത്തിലേക്ക് നീങ്ങി. ഇതു കൂടാതെ ഇന്ത്യയില്‍ ഉണ്ടാകുന്ന രാഷ്ടീയ ചലനങ്ങളും വിപണിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി
Next »Next Page » രൂപയുടെ മൂല്യമിടിച്ചില്‍ തുടരുന്നു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine