ടുജി സ്പെക്ട്രം ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം : വിധി നാളെ

February 1st, 2012

chidambaram-epathram

ന്യൂദല്‍ഹി: വിവാദമായ ടുജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, പ്രമുഖ അഭിഭാഷകനും ഹസാരെ സംഘാംഗവുമായ പ്രശാന്ത് ഭൂഷന്‍ തുടങ്ങിവരാണ്  ഹരജി നല്‍കിയത്. വിധി ചിദംബരത്തിന് എതിരായാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. ചിദംബരത്തിന് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ സുബ്രഹ്മണ്യന്‍ സ്വാമി പുറത്തു വിട്ടിരുന്നു. മുന്‍ ടെലികോം മന്ത്രിയും കേസില്‍ പ്രതിയുമായ എ.രാജ നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്ന ഹരജിയിലും സുപ്രീംകോടതി വിധി പറയും. എ.കെ. ഗാംഗുലി, ജി.കെ സംഗ്വി എന്നിരടങ്ങിയ ബെഞ്ചാണ് നാളെ വിധി പറയുക.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അധികാര വികേന്ദ്രീകരണത്തിനായി പ്രക്ഷോഭമൊരുക്കേണ്ട സമയമായി : ഹസാരെ

January 27th, 2012

anna-hazare-epathram

റലേഗണ്‍ സീദ്ധീ : അധികാരം ജനങ്ങളിലേക്ക്‌ എന്നാണ്‌ റിപ്പബ്ലിക്കിന്റെ അര്‍ഥം. എന്നാല്‍ ചിലയിടങ്ങളില്‍ മാത്രം അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളതെന്നും അതിനാല്‍  രാജ്യത്ത് അധികാര വികേന്ദ്രീകരണം നടപ്പിലാക്കാന്‍ പ്രക്ഷോഭം ആരംഭിക്കാന്‍  സമയമായെന്നും  ജനാധിപത്യം ജനങ്ങള്‍ക്ക്‌ അനുഭവവേദ്യമാകുന്ന തരത്തിലേക്ക്‌ മാറ്റാന്‍ സമയമാണിത് എന്നും അഴിമതിക്കെതിരെ പോരാടുന്ന അണ്ണാഹസാരെ. എന്നാല്‍ ജനലോക്‍പാല്‍ നിയമം പാസാകുന്നപക്ഷം ഈ പ്രക്ഷോഭം ആരംഭിക്കുമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഗ്രാമമായ റലേഗണ്‍ സീദ്ധീയിലെ റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. ബോളിവുഡ്‌ താരം അനുപം ഖേറും ചടങ്ങില്‍ പങ്കെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന് നിക്ഷിപ്ത അജണ്ട: ജി. മാധവന്‍ നായര്‍

January 26th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: താന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേന്ദ്രത്തെ കൊണ്ട് വിലക്ക് ഏര്‍പ്പെടുത്തിയത് ഐ. സ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍റെ വ്യക്തിപരമായ വിദ്വേഷം കൊണ്ട് മാത്രമാണെന്നും,  തെറ്റായ വിവരങ്ങള്‍ സര്‍ക്കാറിനു നല്‍കുക മാത്രമല്ല നടപടി ഉറപ്പാക്കാന്‍ വഴി വിട്ട രീതികള്‍ സ്വീകരിച്ചതെന്നും, ഇതിനു പിന്നില്‍ കെ. രാധാകൃഷ്ണന്‍റെ നിക്ഷിപ്ത അജണ്ടയാണെന്നും ഐ. എസ്. ആര്‍. ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ആരോപിച്ചു. ആന്‍ട്രിക്സ് ദേവാസ് കരാര്‍ ഇല്ലാതാക്കാന്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റതു മുതല്‍ ശ്രമിക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതും അദ്ദേഹം ഒളിപ്പിച്ചു. വിലക്ക് ഏര്‍പ്പെടുത്തും മുമ്പെ കുറ്റാരോപണാവും അന്വേഷണവും ഉണ്ടായില്ല. റിപ്പോര്‍ട്ട് പത്രങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കാനും ശ്രമം നടന്നു. തീവ്രവാദിയേക്കാള്‍ മോശം പരിഗണനയാണ് തനിക്ക് ലഭിച്ചതെന്നും എന്നാല്‍ സര്‍ക്കാര്‍ തന്നോട് തികഞ്ഞ നീതികേടാണ് കാണിച്ചതെന്നും മാധവന്‍ നായര്‍ പരിതപിച്ചു. ഈ നടപടിക്കെതിരെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

1 അഭിപ്രായം »

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേര്‍ക്ക് വിലക്ക്

January 25th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: ഐ. എസ്. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. എസ്-ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് വിലക്ക്. മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. ആര്‍ ശ്രീധര മൂര്‍ത്തി, ഐ. എസ്. ആര്‍. ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ. എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റു മൂന്നു പേര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ ആധ്യക്ഷ്യത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസിന്റെ രാജിക്ക്‌ കേന്ദ്ര കമ്മിറ്റിക്കും യോജിപ്പ്

January 20th, 2012

vs-achuthanandan-epathram

ന്യൂഡല്‍ഹി: വിജിലന്‍സ് അന്വേഷണത്തിന്റെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ രാജിയുടെ കാര്യത്തില്‍ സി. പി. എം. കേന്ദ്ര കമ്മിറ്റിക്ക് യോജിപ്പാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാനത്തെ യു. ഡി. എഫ്. സര്‍ക്കാര്‍ നല്‍കിയ കേസും അതിന്റെ പ്രത്യാഘാതങ്ങളും കൊല്‍ക്കത്തയില്‍ നടക്കുന്ന സി. പി. എം. കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ചര്‍ച്ചാ വിഷയമായില്ല. തന്റെ പേരിലുണ്ടായ വിജിലന്‍സ് അന്വേഷണത്തിന്റെ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് വി. എസ്. കേന്ദ്ര കമ്മിറ്റിക്ക് കത്തു നല്‍കിയിരുന്നു. കേരള സര്‍ക്കാറിന്റെ നടപടി രാഷ്ട്രീയ പ്രേരിത മാണെന്നു തന്നെയാണ്വി. എസ്സിന്റെ വിശദീകരണം സ്വീകരിച്ച കേന്ദ്ര കമ്മറ്റിയുടെ അഭിപ്രായം. എന്നാല്‍ കുറ്റപത്രം നല്‍കിയാല്‍ രാജി വെയ്ക്കുമെന്ന വി. എസ്സിന്റെ പ്രഖ്യാപനത്തോടും കേന്ദ്ര കമ്മിറ്റിക്കും, പൊളിറ്റ് ബ്യൂറോയ്ക്കും എതിര്‍പ്പില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ വിദ്യാഭ്യാസ സഹായം
Next »Next Page » ജെയ്പൂര്‍ സാഹിത്യ ഉത്സവത്തില്‍ റഷ്ദിയോട്‌ ഐക്യദാര്‍ഡ്യം »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine