കോഹിനൂർ ആരും മോഷ്ടിച്ചതല്ല എന്ന് കേന്ദ്രം

April 19th, 2016

kohinoor-epathram

ന്യൂഡൽഹി: കോഹിനൂർ ബ്രിട്ടീഷുകാർ മോഷ്ടിച്ചതല്ലെന്ന് കേന്ദ്ര സര്ക്കാര് സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നല്കി. ഒരു സന്നദ്ധ സംഘടന നല്കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഏറെ കാലമായി നില നിന്ന ഈ വിവാദത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. രഞ്ജിത് സിങ് മഹാരാജാവ് ബ്രിട്ടീഷുകാര്‍ക്ക് സമ്മാനമായി നല്‍കിയതാണ്‌ കോഹിനൂര്‍ എന്നാണ്‌ കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ പരാതി പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കോടതി തയ്യാറായില്ല. സുപ്രീം കോടതി കേസ് തള്ളി എന്നത് പിന്നീട് ഈ രത്നം തിരിച്ചു നല്‍കുന്നതിന്‍ തടസ്സമായാലോ എന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ അഭിഭാഷകനോട് വിഷയത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് 6 ആഴ്ച്ചകള്‍ക്ക് ശേഷം കോടതി വീണ്ടും കേള്‍ക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

December 29th, 2015

alcohol-bar-new-law-ePathram
ന്യൂഡല്‍ഹി : പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കി യാല്‍ മതി എന്ന സംസ്ഥാന സര്‍ക്കാ റിന്റെ മദ്യ നയം ചോദ്യം ചെയ്ത് ബാറുടമ കള്‍ നല്‍കിയ ഹര്‍ജി കള്‍ സുപ്രീം കോടതി തള്ളി.

പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനം ആണെന്നും ഭരണ ഘടന ഉറപ്പു നല്‍കുന്ന തുല്യത യുടെ ലംഘനം ആണ് ഇതെന്നും ബാറുടമകള്‍ വാദിച്ചു.

എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ട മായി കുറച്ചു കൊണ്ട് സമ്പൂര്‍ണ്ണ നിരോധന ത്തിലേക്ക് നീങ്ങു ന്നതിന്റെ ഭാഗ മായാണ് ലൈസന്‍സു കള്‍ പരിമിത പ്പെടുത്തിയത് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം.

ബിവറേജസ് വഴി സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നത് ബാറുടമ കള്‍ ചൂണ്ടി ക്കാട്ടി. വിനോദ സഞ്ചാര മേഖലയെ പരിഗണിച്ചു കൊണ്ടാണ് പഞ്ച നക്ഷത്ര ഹോട്ടലു കള്‍ക്ക് ലൈസന്‍സ് നില നിര്‍ത്തിയ തെന്ന് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു.

ജസ്റ്റിസു മാരായ വിക്രംജിത്ത് സെന്‍, ശിവ കീര്‍ത്തി സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

* മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല


- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം

ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല

July 29th, 2015

sreesanth-epathram

മുംബൈ: ക്രിക്കറ്റ് കളിയിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല എന്ന് ബി. സി. സി. ഐ. കഴിഞ്ഞ ദിവസം ഡെൽഹി കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ തുടർന്ന് ശ്രീശാന്തിന്റെ വിലക്ക് നീക്കണം എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ബി. സി. സി. ഐ. യോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്രിക്കറ്റ്  കളിക്കാരായ ശ്രീശാന്തിനേയും അങ്കീത് ചവാനേയും വിലക്കിയത് ക്രിമിനൽ നടപടികളുടേയോ കോടതിയിലെ കേസിന്റേയോ പേരിലല്ല, മറിച്ച് അഴിമതി നിരോധന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, കളിക്കാരുടെ അച്ചടക്ക രാഹിത്യത്തേയും മുൻ നിർത്തിയാണ്. അതിനാൽ ഇരുവർക്കും എതിരെയുള്ള വിലക്ക് തുടരുക തന്നെ ചെയ്യും എന്ന് ബി. സി. സി. ഐ. അറിയിച്ചു.

കേസിലെ 36 പ്രതികളിൽ ശ്രീശാന്ത്, അങ്കീത് ചവാൻ, അജിത് ചാണ്ടില എന്നിവർ ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

July 7th, 2015

ഭോപ്പാല്‍ : മധ്യപ്രദേശ് വ്യാവസായിക പരീക്ഷാ മണ്ഡല്‍ (വ്യാപം) അഴിമതി ക്കേസില്‍ സി. ബി. ഐ. അന്വേഷണ ത്തിന് സര്‍ക്കാര്‍ തയ്യാര്‍ ആണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതി യില്‍ അപേക്ഷ നല്‍കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

ഇപ്പോഴത്തെ അന്വേഷണം കോടതി യുടെ മേല്‍നോട്ട ത്തിലായ തിനാല്‍ തനിക്ക് സി. ബി. ഐ. അന്വേഷണ ത്തിന് ഉത്തര വ് ഇടാനാകില്ല എന്നും അതു കൊണ്ടാണ് ഹൈക്കോടതി യോട് ഇക്കാര്യം ആവശ്യപ്പെടുന്ന ത് എന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ട ത്തിലുള്ള സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാ ന് ഇരിക്കെയാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യത്തില്‍ ഭരണാധികാരി സംശയത്തിന് അതീത നായിരിക്കണം. ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ ചില സംശയങ്ങളുണ്ട്. അത് ദുരീകരിക്ക പ്പെടേണ്ടതുണ്ട്. ജനങ്ങളുടെ ആഗ്രഹ ത്തിന് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. അതു കൊണ്ട് സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കും എന്നും ചൗഹാന്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ആനയെഴുന്നള്ളിപ്പ്: മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി

May 13th, 2015

ന്യൂഡല്‍ഹി: ഉത്സവാഘോഷങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചു വേണമെന്ന് സുപ്രീം കോടതി. നിയമം ലംഘിച്ചാല്‍ ആനയുടമകള്‍ക്കും സംഘാടകര്‍ക്കും എതിരെ ജാമ്യ്മൈല്ലാ വകുപ്പു പ്രകാരമായിരിക്കും കേസെടുക്കുക. ഇതു സംബന്ധിച്ച് ആനയുടമകളുടെ സംഘടനകള്‍ക്കും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും നോട്ടീസ് നല്‍കുമെന്ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജൂണ്‍ 20 നു അകം ഇവരോട് മറുപടി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ജൂലായ് 14 നു വീണ്ടും പരിഗണിക്കും.

ബാംഗ്ലൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആനകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ നിസ്സാരമായി കാണന്‍ ആകില്ലെന്നും കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ചാണ് പല എഴുന്നള്ളിപ്പുകളും നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ആനകള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനും അവയെ വേണ്ടും വിധം സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങള്‍ ആനയുടമകളും സംഘാടകരും പാലിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. എട്ടാഴ്ചക്കകം മറുപടി നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടാനകളുടെ എണ്ണം, ആനകള്‍ ചരിഞ്ഞതും, അപകടങ്ങള്‍ ഉണ്ടാക്കിയതും, ആനകളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകള്‍ ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ നല്‍കുവാന്‍ ആയിരുന്നു നിര്‍ദ്ദേശം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയ കുറ്റവിമുക്തയായി; വീണ്ടും മുഖ്യമന്ത്രിയാകും
Next »Next Page » മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine