വോട്ടു രസീത് സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

October 9th, 2013

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : വോട്ടു യന്ത്ര ത്തില്‍ രേഖ പ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് ലഭിച്ചത് എന്ന് ഉറപ്പു വരുത്തുന്ന ‘വോട്ടു രസീത് ‘ സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.

സമ്മതി ദായകന്‍ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥി യുടെ ബാലറ്റ് പേപ്പറിലെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവ യാണ് വോട്ടു രസീതി യില്‍ ഉണ്ടാവുക. ഒരാള്‍ വോട്ട് രേഖ പ്പെടുത്തിയാല്‍ ഉടന്‍ തന്നെ ഏതു സ്ഥാനാര്‍ഥി ക്കാണ് വോട്ട് വീണത് എന്ന് വോട്ടിംഗ് യന്ത്ര ത്തോടൊപ്പം ബന്ധി പ്പിച്ചിരിക്കുന്ന സ്ക്രീനില്‍ തെളിയും. ഇതോടൊപ്പം പ്രിന്‍റ് ചെയ്ത രസീതും പുറത്തു വരും. രസീത് വോട്ടര്‍ക്ക് ലഭിക്കില്ല. അതിനു പകരം മിഷ്യനിലെ പെട്ടി യില്‍ രസീത് വന്നു വീഴും.

താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് വോട്ട് ലഭിച്ചത് എന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാം. വോട്ടെണ്ണല്‍ സമയ ത്ത് യന്ത്ര ത്തില്‍ കാണിച്ച എണ്ണ ത്തില്‍ തര്‍ക്കം വന്നാല്‍ രസീത് എണ്ണി നോക്കി തര്‍ക്കം പരിഹരി ക്കാനാവും.

ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പി ലുള്ള വിശ്വാസം ഇതിലൂടെ വര്‍ദ്ധിക്കും. വോട്ടു രസീത് സംവിധാനം നടപ്പാക്കുന്ന തിനുള്ള ഫണ്ട്, തെരഞ്ഞെടുപ്പ് കമീഷന് നല്‍കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

2013 ഫെബ്രുവരി യില്‍ നാഗാലാന്‍ഡ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ 21 സ്റ്റേഷനു കളില്‍ വോട്ടു രസീത് സംവിധാനം പരീക്ഷി ച്ചിരുന്നു. അവിടെ വോട്ടു രസീത് സംവിധാനം വിജയകരം ആണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

2014 ലോക് സഭാ തെരഞ്ഞെടുപ്പു മുതല്‍ ഇത് ഘട്ടം ഘട്ടമായി രാജ്യത്ത് ആകമാനം നടപ്പാക്കണം എന്നാണു കോടതി ഉത്തരവ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്

October 3rd, 2013

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി. നേതാവും മുന്‍ റയില്‍‌വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. തടവിനു പുറമെ 25 ലക്ഷം രൂപ പിഴയും ഒടുക്കണം. ജയിലില്‍ കഴിയുന്ന ലാലുവിനെ വീഡിയോ കോണ്‍‌ഫറന്‍സ് വഴിയാണ് വിധി അറിയിച്ചത്. കുഭകോണ കേസില്‍ ലാലു ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണകേസില്‍ അമ്പതോളം കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഇതില്‍ 5 കേസുകളിലായി 37.70 കോടിയുടെ അഴിമതി നടത്തിയതിന്റെ ശിക്ഷാവിധിയാണ് വന്നത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്ന് ലാലുവിന്റെ പാര്‍ളമെന്റ് അംഗത്വം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിഷേധ വോട്ടാവാം

September 27th, 2013

election-ink-mark-epathram

ന്യൂഡൽഹി : രാഷ്ട്രീയക്കാർക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി രാജ്യത്ത് നിഷേധ വോട്ട് അംഗീകരിച്ചു കൊണ്ട് ഉത്തരവിറക്കി. സ്ഥാനാർത്ഥി പട്ടികയിലെ ആരെയും തിരഞ്ഞെടുക്കുന്നില്ല എന്ന് അടയാളപ്പെടുത്താൻ സാദ്ധ്യമാവുന്ന ഒരു ബട്ടൺ കൂടി വോട്ടിങ്ങ് യന്ത്രത്തിൽ സജ്ജീകരിക്കണം എന്നാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് മുതൽ ഈ നിർദ്ദേശം നടപ്പിലാക്കി തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇത്തരം ഒരു ബട്ടൺ “നൺ ഓഫ് ദി അബവ്” (None Of The Above) എന്നായിരിക്കും അറിയപ്പെടുക. ചുരുക്കത്തിൽ “നോട്ട” (NOTA) എന്നും. ഇത്തരം ഒരു പുതിയ ബട്ടൺ നിലവിൽ വന്ന കാര്യം വോട്ടർമാരെ അറിയിക്കാനായി വൻ തോതിൽ പ്രചാരവേലകൾ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം നിഷേധ വോട്ട് വൻ തോതിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ മാറ്റം വരുത്തും എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംശുദ്ധരായ സ്ഥാനാർത്തികളെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാവും.

ഇപ്പോഴത്തെ നിലയിൽ പട്ടികയിലുള്ള ആർക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്ത ഒരു വോട്ടർ ഒരു റെജിസ്റ്ററിൽ ഒപ്പ് വെയ്ക്കണം എന്നാണ് നിബന്ധന. ഇത് വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നു.

ഒരു മണ്ഡലത്തിൽ പകുതിയിലേറെ പേർ നിഷേധ വോട്ട് ചെയ്യുകയാണെങ്കിൽ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിഷേധ വോട്ടിങ്ങിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. എന്നാൽ ഈ ഉത്തരവ് പ്രകാരം നോട്ട വോട്ടുകൾ എണ്ണുവാൻ സാദ്ധ്യമല്ല. അതിനാൽ തന്നെ നിഷേധ വോട്ടിന് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാധിക്കില്ല.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ഡല്‍ഹി കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു തൂക്കുമരം

September 14th, 2013

delhi-rape-convicts-epathram

ന്യൂ ഡല്‍ഹി : ഡല്‍ഹി കൂട്ട ബലാത്സംഗ ക്കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യേക അതിവേഗ കോടതി കണ്ടെത്തിയ നാല് പ്രതികള്‍ക്കും വധ ശിക്ഷ വിധിച്ചു. അക്ഷയ് സിംഗ് ഠാക്കൂർ, മുകേഷ് സിംഗ് (26), വിനയ് ശര്‍മ (20), പവന്‍ ഗുപ്ത (19) എന്നിവരെ യാണ് ഐ. പി. സി. 302 പ്രകാരം മരണം വരെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടര മണിക്കാണ് സാകേത് അതിവേഗ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന ശിക്ഷാ വിധി വായിച്ചത്.

2012 ഡിസംബര്‍ 16 നാണ് തെക്കന്‍ ഡല്‍ഹി യില്‍ ഓടി ക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് 23 കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊല പ്പെടുത്തിയത്.

കേസിലെ മുഖ്യ പ്രതിയും മുകേഷ് സിംഗിന്റെ ജ്യേഷ്ഠനു മായിരുന്ന രാം സിംഗിനെ മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒമ്പതു മാസത്തെ വിചാരണയ്ക്കു ശേഷമാണ് ശിക്ഷ വിധിച്ചത്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഗൗരവ ത്തോടെ കാണണം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം പെരുകുന്ന ഇക്കാലത്ത് ഇത്തരം കേസു കളില്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ല. മാപ്പര്‍ഹിക്കാത്ത പാതകമാണ് പ്രതികള്‍ ചെയ്തത്. ഡല്‍ഹി സംഭവം അപൂര്‍വ്വ ങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്നും വിധി പ്രഖ്യാപിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു. വധശിക്ഷക്കു പുറമെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

July 26th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ണ്ണാടക സര്‍ക്കാര് ഹൈക്കോടതിയില്‍‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുമായി മദനിക്ക് ബന്ധമുണ്ടെന്നും മദനി 57 കേസുകളില്‍ പ്രതിയാണെന്നും ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കും. അദ്ദേഹത്തിനു കാഴ്ചപ്രശ്നം ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും മദനി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കര്‍ണ്ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മദനിയുടെ നിര്‍ദ്ദേശാനുസരണം ഒട്ടേറെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള അബ്ദുള്‍ ജബ്ബാര്‍ എന്ന പ്രതിയുടെ കുറ്റസമ്മതമുണ്ടെന്നും എറണാകുളത്തെ വാടക വീട്ടിലും മറ്റും ചിലയിടങ്ങളിലും വച്ച് സ്ഫോടനം നടത്തുവാന്‍ ഗൂഢാലോചന നടത്തിയതില്‍ മദനി പങ്കെടുത്തതായി സാക്ഷിമൊഴികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. മദനിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കുവാന്‍ കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്നും പുതിയ സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിച്ചില്ലെന്നും മദനി വ്യക്തമാക്കി. 2010 ആഗസ്റ്റ് 17 നാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയെ കര്‍ണ്ണാകടക പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 31 ആം പ്രതിയാണ് മദനി.

നേരത്തെ കര്‍ണ്ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ആയതിനാലാണ് മദനിയ്ക്ക് ജാമ്യം ലഭിക്കാത്തതെന്ന പ്രചാരണം ശക്തമായിരുന്നു. കേരളത്തിലെ വിവിധ രാഷ്ടീയകക്ഷികള്‍ മദനിയ്ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ്സ് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നിട്ടും സ്ഫോടനക്കേസില്‍ പ്രതിയായ മദനിയ്ക്കെതിരെ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടെലിഗ്രാം ചരിത്രത്തിലേക്ക്
Next »Next Page » പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിനു വീണ്ടും ഇരുട്ടടി »



  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine