കടല്‍ വെടിവെപ്പ്; വിചാരണ യു.എന്‍ നിയമപ്രകാരം വേണം. ഇറ്റലി

February 20th, 2012

ന്യൂദല്‍ഹി: കൊല്ലം തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവരെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സല്‍വതോറെ ഗിറോണെ എന്നിവര്‍ക്ക്  നയതന്ത്ര പരിരക്ഷ ആവശ്യപ്പെടുമെന്നും, അന്വേഷണം ഇറ്റലിയില്‍ നടത്തണമെന്നും വിചാരണ യു.എന്‍ നിയമപ്രകാരമാകണമെന്നും  കോടതിയോട് ആവശ്യപ്പെടും  ഇറ്റാലിയന്‍ അഭിഭാഷകര്‍ അറിയിച്ചു. ഇറ്റാലിയന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായ കപ്പലിലെ സുരക്ഷാ ഗാര്‍ഡുകളുള്‍. കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പ്രറ്റോ വിറ്റേലിയും പൊലീസ് കസ്റ്റഡിയിലാണ്. ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ ചരക്കു കപ്പലായ എന്റിക ലെക്സിയില്‍ നിന്ന് വെടിയേറ്റ് സെലസ്റ്റിന്‍, പിങ്കു എന്നിവര്‍ കൊല്ലപ്പെട്ടത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിക്ക്‌ കലാപം : കോണ്‍ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതി

February 20th, 2012

sikh-riots-epathram

ന്യൂയോര്‍ക്ക് : 1984ല്‍ സിക്ക്‌ ജനതയ്ക്കെതിരെ അഴിച്ചു വിട്ട ആക്രമണത്തിന് ഇന്ത്യയിലെ കോണ്ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം നല്‍കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനാല്‍ ഏകപക്ഷീയമായി വിധി കല്പ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജിക്കാര്‍ നല്‍കിയ അപേക്ഷയിന്മേല്‍ മാര്‍ച്ച് 15ന് കോടതി വാദം കേള്‍ക്കും.

1984ല്‍ ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് കോണ്ഗ്രസ് പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ സിക്ക്‌ വംശജര്‍ക്ക്‌ എതിരെ നടന്ന സായുധ കലാപത്തില്‍ മൂവായിരത്തോളം സിക്കുകാര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. ജഗദീഷ്‌ ടൈറ്റ്ലര്‍, എച്ച്. കെ. എല്‍. ഭഗത് എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് പാര്‍ട്ടി വാടകയ്ക്കെടുത്ത കൊലയാളികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഡല്‍ഹി പോലീസ്‌ സിക്കുകാരെ ആക്രമിക്കുവാനും കൊള്ള ചെയ്യാനുമുള്ള എല്ലാ ഒത്താശകളും ചെയ്തു കൊടുത്തതായി അന്നത്തെ ട്രിബ്യൂണ്‍ പത്രം വെളിപ്പെടുത്തി. മൂന്നു ദിവസത്തേക്ക്‌ ഡല്‍ഹിയിലെ പല ജയിലുകളും, സബ് ജയിലുകളും, പോലീസ്‌ ലോക്കപ്പുകളും തുറന്നു കിടന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ നിന്നും ഏറ്റവും ക്രൂരന്മാരായ ക്രിമിനലുകളെ “സിക്കുകാരെ ഒരു പാഠം പഠിപ്പിക്കണം” എന്ന നിര്‍ദ്ദേശവുമായി വേണ്ടതെല്ലാം നല്‍കി തെരുവിലേക്ക്‌ ഇറക്കി വിട്ടു. ഇവരുടെ ആക്രമണത്തെ ചെറുത്ത സിക്കുകാരെ മാസങ്ങളോളം കോടതി നടപടികളുമായി നട്ടം തിരിപ്പിക്കാനും അന്ന് ഭരണത്തില്‍ ഇരുന്ന കോണ്ഗ്രസ് പാര്‍ട്ടിക്കൊപ്പം ഡല്‍ഹി പോലീസ്‌ ഉത്സാഹിച്ചതായി ട്രൈബ്യൂണ്‍ വ്യക്തമാക്കി.

കോണ്ഗ്രസ് പാര്‍ട്ടിക്കെതിരെ അമേരിക്കയില്‍ സിക്ക്‌ വംശജരുടെ സംഘടനയായ സിക്ക്സ്‌ ഫോര്‍ ജസ്റ്റിസ്‌ ആണ് ന്യൂയോര്‍ക്ക്‌ കോടതിയില്‍ പരാതി നല്‍കിയത്‌. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്ഷം മാര്‍ച്ച് 1ന് വിശദീകരണം നല്‍കാന്‍ കോടതി കോണ്ഗ്രസ് പാര്‍ട്ടിയോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കോണ്ഗ്രസ് കോടതിയെ അറിയിച്ചത്‌. നിരവധി തവണ സമയം നീട്ടികൊടുത്തിട്ടും ഇന്ന് വരെ വിശദീകരണം നല്‍കാന്‍ കോണ്ഗ്രസിന് കഴിയാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിക്കണം എന്നാണ് ഇപ്പോള്‍ ഹരജിക്കാരുടെ ആവശ്യം.

സിക്ക്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ ജി. ടി. നാനാവതിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെടും എന്ന് സിക്ക്‌ സംഘടനയുടെ അഭിഭാഷകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മോഷണം : എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ പിടിയില്‍

February 18th, 2012

airport-passengers-baggage-epathram

ന്യൂഡല്‍ഹി : യാത്രക്കാരുടെ ബാഗുകളില്‍ നിന്നും ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ട് എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരെ പോലീസ്‌ പിടികൂടി. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ കേന്ദ്ര വ്യവസായ സുരക്ഷാ സേന പിടി കൂടിയത്. ദീപക്‌, അഭിമന്യു എന്നീ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരാണ് പിടിയില്‍ ആയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു ലാപ്ടോപ്പ്, മൂന്നു മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

February 13th, 2012

modi-epathram

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിചാരണ ചെയ്യണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുള്ളതായി സൂചന. കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍റെ റിപ്പോര്‍ട്ടിലാണ് മോഡിയ്ക്ക് എതിരെ പരാമര്‍ശം.  തെഹല്‍ക്കയാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡിക്കെതിരെ പരാതി നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ വാദങ്ങള്‍ തള്ളിയത് യുക്തി പരമല്ലെന്ന് അമിക്കസ് ക്യൂറി നിരീക്ഷിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും സത്യവാങ്മൂലവും പ്രത്യേക അന്വേഷണ സംഘം കണക്കിലെടുക്കാത്തതിന് ന്യായീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഭട്ട്, നിര്‍ണായക സാക്ഷിയും തെളിവുമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശത്തിന്റെ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനം നടത്തുക, മതപരമായ വിദ്വേഷം വളര്‍ത്തുക, നിയമലംഘനം നടത്തുക തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ സഞ്ജീവ് ഭട്ടിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാകുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അശ്ലീല ചിത്രം : മന്ത്രിമാരെ ജയിലിലടക്കണം എന്ന് ഹസാരെ

February 9th, 2012

anna-hazare-epathram

ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭക്കകത്ത് മൊബൈല്‍ ഫോണില്‍ അശ്ളീല വീഡിയോ കണ്ട് ജനാധിപത്യത്തെയും ഭരണഘടനയേയും അവഹേളിച്ച മൂന്ന് മന്ത്രിമാരെ ജയിലിലടക്കണമെന്നും  മൂന്ന് പേരെയും അസംബ്ളിയില്‍ ഉടന്‍ നിന്ന് പുറത്താക്കണമെന്നും അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ഭാവി ഇത്തരക്കരുടെ കയ്യില്‍ ഭദ്രമല്ലെന്നും, രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണ് ഇവര്‍ രാജ്യത്തെ പവിത്രതക്ക് കളങ്കം വരുത്തും എന്നും ഹസാരെ കുറ്റപ്പെടുത്തി. നിയമസഭക്കകത്ത് ഇരുന്ന് മൊബൈല്‍ ഫോണില്‍ അശ്ളീല ദൃശ്യങ്ങള്‍ കണ്ടതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്  ബി. ജെ. പി. മന്ത്രിമാരായ കൃഷ്ണ പലേമര്‍, ലക്ഷ്മണ്‍ സവാദി, സി. സി. പാട്ടീല്‍ എന്നിവര്‍ രാജി വെച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്. ജാനകി ആശുപത്രിയില്‍, ഗുരുതരാവസ്ഥ തുടരുന്നു
Next »Next Page » ഖുര്‍ഷിദ് തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി : കമ്മിഷന്‍ »



  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine