ഭാരതരത്ന ശിപാര്‍ശ പട്ടികയില്‍ സച്ചിനില്ല

January 26th, 2012

sachin-tendulkar-epathram

ന്യൂഡല്‍ഹി: പരമോന്നത പൗര ബഹുമതിയായ ഭാരത് രത്ന ശിപാര്‍ശ പട്ടികയില്‍  ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന  ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍ ഇല്ല എന്ന് ഉറപ്പായി.  കായിക താരങ്ങള്‍ക്ക് കൂടി പുരസ്കാരം ലഭിക്കത്തക്ക രൂപത്തില്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നെങ്കിലും ഭാരത രത്നക്കായി സമര്‍പ്പിച്ച പട്ടികയില്‍ സച്ചിന്റെ പേര് പെടാത്തതിനാല്‍ രാജ്യത്തെ പരമോന്നത പൗര ബഹുമതിയായ ഭാരത് രത്ന നല്‍കണമെന്ന ആവശ്യം ഇക്കുറി അംഗീകരിക്കപ്പെട്ടില്ല. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ്, പര്‍വതാരോഹകന്‍ ടെന്‍സിങ് നോര്‍ഗേ, ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവരെയാണ് കായിക മന്ത്രാലയം ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഹോക്കി, ഷൂട്ടിങ് ഫെഡറേഷനുകളാണ് യഥാക്രമം ധ്യാന്‍ ചന്ദിന്‍െറയും ബിന്ദ്രയുടെയും പേര് നിര്‍ദേശിച്ചപ്പോള്‍  ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി. സി. സി. ഐ) സച്ചിന്‍െറ പേര് നല്‍കിയിട്ടില്ലെന്ന് കായിക മന്ത്രി അജയ് മാക്കന്‍ അറിയിച്ചു. എവറസ്റ്റ് കൊടുമുടി കീഴടക്കിയയാളെന്ന നിലയില്‍ ടെന്‍സിങ്ങും പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന് നിക്ഷിപ്ത അജണ്ട: ജി. മാധവന്‍ നായര്‍

January 26th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: താന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേന്ദ്രത്തെ കൊണ്ട് വിലക്ക് ഏര്‍പ്പെടുത്തിയത് ഐ. സ്. ആര്‍. ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍റെ വ്യക്തിപരമായ വിദ്വേഷം കൊണ്ട് മാത്രമാണെന്നും,  തെറ്റായ വിവരങ്ങള്‍ സര്‍ക്കാറിനു നല്‍കുക മാത്രമല്ല നടപടി ഉറപ്പാക്കാന്‍ വഴി വിട്ട രീതികള്‍ സ്വീകരിച്ചതെന്നും, ഇതിനു പിന്നില്‍ കെ. രാധാകൃഷ്ണന്‍റെ നിക്ഷിപ്ത അജണ്ടയാണെന്നും ഐ. എസ്. ആര്‍. ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ആരോപിച്ചു. ആന്‍ട്രിക്സ് ദേവാസ് കരാര്‍ ഇല്ലാതാക്കാന്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റതു മുതല്‍ ശ്രമിക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതും അദ്ദേഹം ഒളിപ്പിച്ചു. വിലക്ക് ഏര്‍പ്പെടുത്തും മുമ്പെ കുറ്റാരോപണാവും അന്വേഷണവും ഉണ്ടായില്ല. റിപ്പോര്‍ട്ട് പത്രങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കാനും ശ്രമം നടന്നു. തീവ്രവാദിയേക്കാള്‍ മോശം പരിഗണനയാണ് തനിക്ക് ലഭിച്ചതെന്നും എന്നാല്‍ സര്‍ക്കാര്‍ തന്നോട് തികഞ്ഞ നീതികേടാണ് കാണിച്ചതെന്നും മാധവന്‍ നായര്‍ പരിതപിച്ചു. ഈ നടപടിക്കെതിരെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

1 അഭിപ്രായം »

പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

January 26th, 2012

padma awards 2012-epathram

ന്യൂഡല്‍ഹി : 2012ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലുമായി 109 പേര്‍ക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുരസ്കാരം ലഭിച്ചവരില്‍ ഇത്തവണ 19 വനിതകള്‍ ഉള്‍പ്പെടുന്നു. ശബാന അസ്മി, ഖാലിദ് ചൌദരി, ജതിന്‍ ദാസ്, ബുദ്ധദേവ് ദാസ് ഗുപ്ത, ധര്‍മ്മേന്ദ്ര, ടി. വി. ഗോപലകൃഷ്ണന്‍, മീരാ നായര്‍, എം എസ് ഗോപാലകൃഷ്ണന്‍, എം എസ് രഘുനാഥന്‍, ഡോ. ദേവിപ്രസാദ് ഷെട്ടി, ഡോ. ഹോമി. കെ. ഭാഭ, എന്‍. വിറ്റല്‍ തുടങ്ങിയവര്‍ പത്മഭൂഷന്‍ പുരസ്കാരത്തിന് അര്‍ഹരായി. കെ ജി സുബ്രഹ്‌മണ്യന്‍‍, മരിയോ മിരാന്‍ഡ, ഭൂപന്‍ ഹസാരിക, ഡോ. കാന്തിലാല്‍ ഹസ്തിമാല്‍ സഞ്ചേതി, ടി. വി. രാജേശ്വര്‍ എന്നിവര്‍ക്ക് പത്മവിഭൂഷന്‍ ലഭിക്കും.  മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ഡോ. ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെടെ 77 പേര്‍ക്ക് പത്മശ്രീ‌യും ലഭിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കനത്ത ജാഗ്രത

January 25th, 2012
republic-day-security-epathram
ദില്ലി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച്  ദില്ലിയുള്‍പ്പെടെ ഇന്ത്യയില്‍ പല ഭാഗങ്ങളിലും കനത്ത ജാഗ്രത. ദില്ലിയില്‍ റിപ്പബ്ലിക് ദിന റാലി നടക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ സൈന്യവും അര്‍ദ്ധ സൈനീക വിഭാഗവും പോലീസുമെല്ലാം ചേര്‍ന്ന് കനത്ത സുരക്ഷാ വലയമാണ് തീര്‍ത്തിരിക്കുന്നത്. തീവ്രവദികളുടെ നുഴഞ്ഞു കയറ്റ ഭീഷണി നേരിടുന്ന രാജ്യത്തിന്റെ വിവിധ അതിര്‍ത്തികളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിവിധ എയര്‍പോര്‍ട്ടുകള്‍, മെട്രോ സ്റ്റേഷനുകള്‍, പ്രധാനപ്പെട്ട നഗരങ്ങള്‍, വ്യാപാര കെട്ടിടസമുച്ചയങ്ങള്‍ എന്നിവയിലെല്ലാം സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിലാണ്.  അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍-ബംഗ്ലാദേശ് എന്നിവടങ്ങളില്‍ സൈനീക അട്ടിമറിശ്രമങ്ങളും രാഷ്ടീയ അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേര്‍ക്ക് വിലക്ക്

January 25th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: ഐ. എസ്. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. എസ്-ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് വിലക്ക്. മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. ആര്‍ ശ്രീധര മൂര്‍ത്തി, ഐ. എസ്. ആര്‍. ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ. എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റു മൂന്നു പേര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ ആധ്യക്ഷ്യത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മമതയും കോണ്‍ഗ്രസും പോര് രൂക്ഷം മന്ത്രി രാജിവച്ചു
Next »Next Page » റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കനത്ത ജാഗ്രത »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine