
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
ബാംഗ്ലൂര്‍:അനധികൃത ഖനനക്കെസില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യദിയൂരപ്പക്കെതിരെ ലോകായുക്ത പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. വിശദീകരണം നല്‍കുവാന്‍ തനിക്ക് അവസരം നല്‍കാതെയാണ് തനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന യദിയൂരപ്പയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഖനന വിവാദവുമായി ബന്ധപ്പെട്ട കേസിലെ എഫ്. ഐ. ആറില്‍ പേരു ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് യദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. തനിക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്. ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥനത്ത് അധികാരത്തിലെത്തിയ ബി. ജെ. പിക്ക് ഖനന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നത് രാഷ്ടീയമായി ഒത്തിരി ക്ഷീണം വരുത്തിവച്ചിരുന്നു
- ലിജി അരുണ്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി, പ്രതിഷേധം
- ലിജി അരുണ്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്
ലഖ്നൌ : അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ പരാജയം. ഉത്തർ പ്രദേശിൽ വെറും 37 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ 224 സീറ്റുകളാണ് സമാജ് വാദി പാർട്ടിക്ക് ലഭിച്ചത്. മായാവതിയുടെ ബി.എസ്.പി.ക്ക് പോലും 80 സീറ്റുകൾ ലഭിച്ചു. 68 സീറ്റുകൾ നേടി പഞ്ചാബിൽ അകാലി ദൾ ബി. ജെ. പി. സഖ്യം അധികാരം നിലനിർത്തി. ഇവിടെ കോൺഗ്രസിന് വെറും 46 സീറ്റുകളാണ് ലഭിച്ചത്. ഗോവയിൽ കോൺഗ്രസ് നേടിയത് വെറും 9 സീറ്റുകളാണ്. ഇവിടെ 21 സീറ്റുകൾ നേടി ബി. ജെ. പി. അധികാരം പിടിച്ചെടുത്തു. മണിപ്പൂരിൽ മാത്രമാണ് കോൺഗ്രസിന് തങ്ങളുടെ മാനം കാക്കാൻ ആയത്. തൃണമൂൽ കോൺഗ്രസിന്റെ 7 സീറ്റുകൾക്കെതിരെ 42 സീറ്റുകൾ വിജയിച്ച് ഇവിടെ കോൺഗ്രസ് ഭരണം നിലനിർത്തി. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം സമാസമമാണ്. കോൺഗ്രസിന് 32 സീറ്റും ബി. ജെ. പി. ക്ക് 31 സീറ്റും ലഭിച്ചപ്പോൾ ബി. എസ്. പി. ക്ക് 3 സീറ്റും യു. കെ. ഡി. ക്ക് 1 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും ലഭിച്ചു.
ഉത്തർപ്രദേശിലെ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി എറ്റെടുത്തു. സംഘടനാപരമായ ദൌർബല്യങ്ങൾ കോൺഗ്രസ് പാർട്ടിക്ക് അകത്ത് നിലനില്ക്കുന്നുണ്ട് എന്ന് രാഹുൽ സമ്മതിച്ചു. താൻ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ പ്രവർത്തി താൻ തുടർന്നും നിരവ്വഹിക്കും എന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് കൊണ്ട് രാഹുൽ അറിയിച്ചു. ഈ പരാജയം തനിക്ക് ഒരു പാഠമാണ്. ഇത് തനിക്ക് കാര്യങ്ങൾ കൂടുതൽ വിശദമായി കാണുവാൻ പ്രേരണ നൽകുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു.
- ന്യൂസ് ഡെസ്ക്
ഭോപ്പാല്‍: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നൂറില്‍ കുറയാത്ത സീറ്റ് ലഭിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസിന് 40 സീറ്റില്‍ താഴെമാത്രമേ ലഭിക്കൂ എന്ന എക്‌സിറ്റ് പോള്‍ ഫലം അദ്ദേഹം തള്ളിക്കളഞ്ഞു. എക്‌സിറ്റ് പോളിന് അടിസ്‌ഥാനമാക്കിയ വസ്‌തുതകള്‍ ശരിയല്ല. കഴിഞ്ഞകാലങ്ങളില്‍ ഇത്തരത്തില്‍ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റായിരുന്നു എന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇതും അപ്രകാരം തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍