റെയില്‍‌വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു

March 15th, 2012
dinesh-trivedi-epathram
ന്യൂഡല്‍ഹി: കേന്ദ്ര റേയില്‍വേ മന്ത്രി ദിനേശ് ത്രിവേദി രാജി വെച്ചു. റെയില്‍‌വേ നിരക്കിലുള്ള വര്‍ദ്ധനവില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മമത ബാനര്‍ജിയുടെ അപ്രീതിയാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ദിനേശ് തൃവേദി രാജിവെക്കണമെന്ന മമതയുടെ ആവശ്യം കോണ്‍ഗ്രസ്സ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ഷിപ്പിങ്ങ് മന്ത്രിയായ മുകുള്‍ റോയ് കേന്ദ്ര റെയില്‍‌വേ മന്ത്രിയായേക്കും. റെയില്‍‌വേ ബജറ്റ് അവതരിപ്പിച്ച് അതിനു പാര്‍ലമെന്റില്‍ മറുപടി പറയും മുമ്പേ മന്ത്രി രാജിവെച്ചത് യു. പി. എക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയെ മറികടന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിയാലോചിച്ച് റെയില്‍‌വേ ബജറ്റ് നടപ്പാക്കിയെന്ന തോന്നല്‍ മമതയ്ക്കുണ്ട്. പാര്‍ട്ടിയില്‍ തന്റെ അപ്രമാധിത്വത്തിനു വിധേയനാകാത്ത മന്ത്രിയെ വച്ചു പൊറുപ്പിക്കുവാന്‍ മമത തയ്യാറായില്ല. കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നും ദിനേശ് ത്രിവേദിയെ ഉടന്‍ നീക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് മമത ആവശ്യപ്പെടുകയായിരുന്നു.
വിഷയം സങ്കീര്‍ണ്ണമായതോടെ പൊതു ബഡ്ജറ്റ് അവതരിപ്പിച്ചു കഴിയുന്നതുവരെയെങ്കിലും കടുത്ത നടപടിയിലേക്ക് പോകരുതെന്ന് പ്രധാനമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ മമതയോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ അതിനു വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പു [ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സിനു വലിയ തിരിച്ചടിയാണ് ജനങ്ങലില്‍ നിന്നും നേരിടേണ്ടിവന്നത്. സംസ്ഥാനങ്ങളില്‍ വിവിധ പ്രാദേശിക കക്ഷികള്‍ കരുത്താര്‍ജ്ജിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ വരുന്ന പാര്‍ളമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്നാം മുന്നണിക്കുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്.  ഇതെല്ലാം കണക്കാക്കുമ്പോള്‍ നിലവിലെ രാഷ്ടീയ സാഹചര്യത്തില്‍ മമതയ്ക്കു മുമ്പില്‍ മുട്ടുമടക്കുകയല്ലാതെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു മറ്റു പോംവഴികള്‍ ഒന്നുമില്ലെന്നാണ് മനസ്സിലാക്കാനാകുക.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on റെയില്‍‌വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു

ബി. എസ്. യദിയൂരപ്പക്കെതിരായ എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി

March 7th, 2012

yeddyurappa-epathram

ബാംഗ്ലൂര്‍:അനധികൃത ഖനനക്കെസില്‍ മുന്‍‌ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യദിയൂരപ്പക്കെതിരെ  ലോകായുക്ത പോലീസ്  റജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി.  വിശദീകരണം നല്‍കുവാന്‍ തനിക്ക് അവസരം നല്‍കാതെയാണ് തനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന യദിയൂരപ്പയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഖനന വിവാദവുമായി ബന്ധപ്പെട്ട കേസിലെ എഫ്. ഐ. ആറില്‍ പേരു ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് യദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. തനിക്ക് അനുകൂലമായ കോടതി വിധിയുടെ  പശ്ചാത്തലത്തില്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്. ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥനത്ത്  അധികാരത്തിലെത്തിയ ബി. ജെ. പിക്ക് ഖനന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നത് രാഷ്ടീയമായി ഒത്തിരി ക്ഷീണം വരുത്തിവച്ചിരുന്നു

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രതിമകളുടെ രാജ്ഞിയ്ക്ക് പരാജയം

March 7th, 2012
mayawati_crowned-epathram
ലക്‍നൌ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ  പ്രതിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയയായ മായാവതിക്ക്  വന്‍ പരാജയം. അധികാരം ലഭിച്ചതോടെ ഒരു  രാജ്ഞിയെപ്പോലെ ആഡംഭര ജീവിതം നയിക്കുകയും നാടൊട്ടുക്ക് തന്റേതുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെയും പാര്‍ട്ടി ചിഹ്നമായ ആനയുടേയും പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ വലിയ ഉത്സാഹം കാണിക്കുകയും ചെയ്തു മായാവതി. ഒരു വേള ജനം അവരെ പരിഹാസപൂര്‍വ്വം പ്രതിമകളുടെ രാജ്ഞിയെന്ന് വിശേഷിപ്പിച്ചിരുന്നു.  കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ട് മായാവതി നടത്തിയ പ്രതിമാ നിര്‍മ്മാണത്തിനെതിരെ കോടതിയുടെ ഇടപെടലും ഉണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത്  ജനത്തെ സ്വാധീനിക്കുവാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് നാടിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ബി. എസ്. പി ചിഹ്നം കൂടെയായ ആന പ്രതിമകള്‍ മൂടി വെയ്ക്കുവാന്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
mayawati-statues-covered-epathram
ജ്യാതി വ്യവസ്ഥയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന ഉത്തര്‍പ്രദേശില്‍ വന്‍ പ്രതീക്ഷയോടെ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം മായാവതിയെ വിജയിപ്പിച്ചത്. എന്നാല്‍ പിന്നോക്ക ക്കാരിയായിരുന്നിട്ടു കൂടി സാധാരണക്കാര്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു മായാവതി. ഒരു ഏകാധിപതിയേ പോലെ പെരുമാറിയ മായാവതി ജനങ്ങളില്‍ നിന്നും അകലുകയും തെറ്റായ പല നയങ്ങളും നടപ്പിലാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉപജാപക വൃന്ദത്തിന്റേയും ഉദ്യോഗസ്ഥ വൃന്ദത്തിന്റേയും സ്വാധീനവും കുറവല്ലായിരുന്നു. ജനദ്രോഹപരവും ധൂര്‍ത്തും നിറഞ്ഞ മായാവതി ഭരണത്തിനു ജനം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 206 സീറ്റു ലഭിച്ച ബി. എസ്. പി. ക്ക് ഇത്തവണ കേവലം 80 സീറ്റു മാത്രമാണ് ലഭിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോൺഗ്രസിന് തിരിച്ചടി

March 7th, 2012

rahul-gandhi-epathram

ലഖ്നൌ : അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ പരാജയം. ഉത്തർ പ്രദേശിൽ വെറും 37 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ 224 സീറ്റുകളാണ് സമാജ് വാദി പാർട്ടിക്ക് ലഭിച്ചത്. മായാവതിയുടെ ബി.എസ്.പി.ക്ക് പോലും 80 സീറ്റുകൾ ലഭിച്ചു. 68 സീറ്റുകൾ നേടി പഞ്ചാബിൽ അകാലി ദൾ ബി. ജെ. പി. സഖ്യം അധികാരം നിലനിർത്തി. ഇവിടെ കോൺഗ്രസിന് വെറും 46 സീറ്റുകളാണ് ലഭിച്ചത്. ഗോവയിൽ കോൺഗ്രസ് നേടിയത് വെറും 9 സീറ്റുകളാണ്. ഇവിടെ 21 സീറ്റുകൾ നേടി ബി. ജെ. പി. അധികാരം പിടിച്ചെടുത്തു. മണിപ്പൂരിൽ മാത്രമാണ് കോൺഗ്രസിന് തങ്ങളുടെ മാനം കാക്കാൻ ആയത്. തൃണമൂൽ കോൺഗ്രസിന്റെ 7 സീറ്റുകൾക്കെതിരെ 42 സീറ്റുകൾ വിജയിച്ച് ഇവിടെ കോൺഗ്രസ് ഭരണം നിലനിർത്തി. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം സമാസമമാണ്. കോൺഗ്രസിന് 32 സീറ്റും ബി. ജെ. പി. ക്ക് 31 സീറ്റും ലഭിച്ചപ്പോൾ ബി. എസ്. പി. ക്ക് 3 സീറ്റും യു. കെ. ഡി. ക്ക് 1 സീറ്റും സ്വതന്ത്രർക്ക് 3 സീറ്റും ലഭിച്ചു.

ഉത്തർപ്രദേശിലെ പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി എറ്റെടുത്തു. സംഘടനാപരമായ ദൌർബല്യങ്ങൾ കോൺഗ്രസ് പാർട്ടിക്ക് അകത്ത് നിലനില്ക്കുന്നുണ്ട് എന്ന് രാഹുൽ സമ്മതിച്ചു. താൻ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ പ്രവർത്തി താൻ തുടർന്നും നിരവ്വഹിക്കും എന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് കൊണ്ട് രാഹുൽ അറിയിച്ചു. ഈ പരാജയം തനിക്ക് ഒരു പാഠമാണ്. ഇത് തനിക്ക് കാര്യങ്ങൾ കൂടുതൽ വിശദമായി കാണുവാൻ പ്രേരണ നൽകുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.പിയില്‍ കോണ്‍ഗ്രസിന്‌ 100 സീറ്റ്‌ ലഭിക്കും: ദിഗ്‌വിജയ്‌ സിംഗ്‌

March 4th, 2012

digvijay-singh-epathram

ഭോപ്പാല്‍: ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ നൂറില്‍ കുറയാത്ത സീറ്റ്‌ ലഭിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌‌. കോണ്‍ഗ്രസിന്‌ 40 സീറ്റില്‍ താഴെമാത്രമേ ലഭിക്കൂ എന്ന എക്‌സിറ്റ്‌ പോള്‍ ഫലം അദ്ദേഹം തള്ളിക്കളഞ്ഞു. എക്‌സിറ്റ്‌ പോളിന്‌ അടിസ്‌ഥാനമാക്കിയ വസ്‌തുതകള്‍ ശരിയല്ല. കഴിഞ്ഞകാലങ്ങളില്‍ ഇത്തരത്തില്‍ വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തെറ്റായിരുന്നു എന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്‌. ഇതും അപ്രകാരം തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജെ. എന്‍. യുവിലെ എസ്. ഫ്. ഐ കോട്ട “ഐസ“ തകര്‍ത്തു
Next »Next Page » കോൺഗ്രസിന് തിരിച്ചടി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine