മലപ്പുറത്ത് രണ്ടര ലക്ഷത്തിന്റെ കള്ളനോട്ടുമായി യുവാവ് അറസ്റ്റില്‍

December 9th, 2012

foreign-currency-epathram

കോട്ടയ്ക്കല്‍: രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കോഴിക്കോട് സ്വദേശി അവിടനല്ലൂര്‍ തഖ്വയില്‍ ഷബീറിനെ മലപ്പുറത്ത് പോലീസ് അറസ്റ്റു ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡി. വൈ. എസ്. പി. എം. പി. മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘമാണ് വെള്ളിയാഴ്ച രാത്രി ഷബീറിനെ അറസ്റ്റു ചെയ്തത്. ഐ. എന്‍ . എ. (ദേശീയ അന്വേഷണ ഏജന്‍സി) നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കള്ളനോട്ട് വേട്ട. 8 സീരീസുകളിലായി 500 രൂപയുടെ നോട്ടുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. നാഗര്‍ കോവിലില്‍ വച്ച് മറ്റൊരാളുടെ കയ്യില്‍ നിന്നും വാങ്ങിയ നോട്ട് മലപ്പുറത്തെ രണ്ടു പേര്‍ക്ക് നല്‍കാനായി കൊണ്ടു വരികയായിരുന്നു. 2,48,000 രൂപയാണ് ഇയാളില്‍ നിന്നും ലഭിച്ചത്. നാലു നോട്ടുകള്‍ മറ്റാര്‍ക്കോ നല്‍കി.

മണിച്ചെയിന്‍ ഇടപാടുമായി ബന്ധമുണ്ടായിരുന്ന ഷബീറിന് മുക്കാല്‍ കോടിയോളം രൂപയുടെ കടമുള്ളതായി കരുതുന്നു. സ്വന്തം വീട്ടില്‍ നിന്നും മാറി സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചു വരുന്നത്. ഈ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.

പ്രതിയെ പിന്നീട് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടന്‍ ജഗന്നാഥന് കലാ കേരളത്തിന്റെ അന്ത്യാഞ്ജലി

December 9th, 2012

jagannathan-epathram

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത നടന്‍ ജഗന്നാഥന് (74) കലാ കേരളത്തിന്റെ അന്ത്യാഞ്ജലി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജഗന്നാഥന്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്തരിച്ചത്. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ നിരവധി പേര്‍ പൂജപ്പുരയിലെ വസതിയില്‍ എത്തിയിരുന്നു. രാവിലെ പതിനൊന്നര മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഭൌതിക ശരീരം സംസ്കരിച്ചു.

സരസ്വതി അമ്മയാണ് ഭാര്യ. റേഡിയോ മാംഗോ കണ്ണൂര്‍ സ്റ്റേഷന്‍ മേധാവി ചന്തു, അധ്യാപികയായ രോഹിണി എന്നിവര്‍ മക്കളാണ്.

കായികാധ്യാപകനായിരുന്ന ജഗന്നാഥന്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച സാത്താന്റെ ഗോപുരം എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാവാലം നാരായണ പണിക്കരുടെ നാടക സംഘത്തില്‍ അംഗമായി. 1985-ല്‍ ആയിരം കാതമകലേ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഗ്രാമത്തില്‍ നിന്ന് എന്ന രാജീവ് നാഥ് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. സൂര്യമാനസം, മഴവില്‍ക്കാവടി തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി വിധി: സര്‍ക്കാറിന്റെ ഗൂഢാലോചനയ്ക്ക് ലഭിച്ച തിരിച്ചടിയെന്ന് വി. എസ്.

December 6th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: സത്യത്തിനും നീതിക്കും ലഭിച്ച വിജയമാണ് ഭൂമിദാനക്കേസില്‍ പ്രതിസ്ഥാനത്തു നിന്നും തന്നെ നീക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ . തന്നെ പ്രതിപക്ഷ സ്ഥാനത്തു നിന്നും നീക്കി മറ്റു ചിലരെ അവരോധിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കുഞ്ഞാലിക്കുട്ടിയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കേസെന്നും അവരുടെ നടുവിനു കിട്ടിയ പ്രഹരമാണ് കോടതി വിധിയെന്നും വി. എസ്. പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെയായിരുന്നു എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ആ അവസരം മാധ്യമ പ്രവര്‍ത്തകര്‍ പ്രയോജനപ്പെടു ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം അപ്പീല്‍ പോകുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിധി പഠിച്ച ശേഷം പ്രതികരിക്കുമെന്നായിരുന്നു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അഴിമതിക്കും പെണ്‍‌വാണിഭത്തിനും എതിരെ നടത്തിയ സമരമാണ് തനിക്കെതിരായ കേസിനു കാരണമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് ഇതിനു പുറകിലെന്നും കഴിഞ്ഞ ദിവസം വി. എസ്. ആരോപിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിസ്ഥാനത്തു നിന്നും ഹൈക്കോടതി ഒഴിവാക്കി

December 6th, 2012

കൊച്ചി: ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തതിനു തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ഭൂമിദാനക്കേസില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷ നേതവ് വി.എസ് അച്യുതാനന്ദനെ പ്രതിസ്ഥാനത്തുനിന്നും ഹൈക്കോടതി ഒഴിവാക്കി. തനിക്കെതിരായുള്ള കേസ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്. സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി. കേസിന്റെ എഫ്.ഐ.ആറും കോടതി റദ്ദാക്കി. എച്ച്.എസ്. സതീശനാണ് വി.എസിനെ ഒഴിവാക്കിക്കൊണ്ട് ഉത്തവിട്ടത്. വി.എസിനെതിരായുള്ള കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അഴിമതി രഹിതനായ ഒരാളെ കുരിശിലേറ്റുവാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കോടതി വ്യക്തമാക്കി.

ഭൂമിദാനക്കേസില്‍ വി.എസിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനിടെയിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധി. ഇതോടെ ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിചേര്‍ത്ത് രാഷ്ടീയമായ മുതലെടുപ്പിനു ശ്രമിച്ച യു.ഡി.എഫ് സര്‍ക്കാറിനു വലിയ തിരിച്ചടിയായി. തനിക്കെതിരെ കേസെടുക്കുന്നതിനു പിന്നില്‍ നീക്കം നടത്തുന്നത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നും അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കും എതിരെ തന്റെ പോരാട്ടങ്ങള്‍ തുടരുമെന്ന് വി.എസ്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2010-ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ ബന്ധുവായ വിമുക്തഭടന്‍ ടി.കെ.സോമന് കാസര്‍കോഡ് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതാണ് കേസിനാധാരം.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഡിസംബര്‍ 6; ശബരിമലയില്‍ സുര്‍ക്ഷ കര്‍ശനമാക്കി

December 5th, 2012

ഇടുക്കി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 6 നു ശബരിമലയിലും സന്നിധാനത്തും സുരക്ഷാ
ക്രമീകരണങ്ങള്‍ ശക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി പതിനെട്ടാം പടിക്ക് താഴെ നാളെ രണ്ടു വരിയായി മാത്രമേ അയ്യപ്പന്മാരെ
കടത്തി വിടുകയുള്ളൂ. കൂടുതല്‍ പോലീസുകാരെ നിയോഗിച്ചതിനോടൊപ്പം പലയിടങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വനം
വകുപ്പും പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ട്. ഭക്തരില്‍ പരിഭ്രാന്തി സൃഷ്ടിക്കാത്ത വിധത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.
സി.ഐ.എസ്.എഫ്, ദ്രുത കര്‍മ്മ സേന, ദുരിതനിവാരണ സേന എന്നീ വിഭാഗങ്ങളില്‍ നിന്നും സുരക്ഷക്കായി 1500 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പമ്പ മുതല്‍ സന്നിധാനം വരെ പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ ആയിരിക്കും. മുന്‍ കരുതല്‍ എന്ന നിലയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.ശബ്ിമലയില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭൂമിദാനക്കേസ്: വി.എസ്. രാജിവെക്കുമോ?
Next »Next Page » ഭൂമിദാനക്കേസില്‍ വി.എസിനെ പ്രതിസ്ഥാനത്തു നിന്നും ഹൈക്കോടതി ഒഴിവാക്കി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine