സഭാതര്‍ക്കം; കോലഞ്ചേരിയില്‍ നിരോധനാജ്ഞ

September 12th, 2011
kolenchery-church-epathram
കോലഞ്ചേരി: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കോലഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന്  കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ദേവാലയത്തിന്റേയും കോട്ടൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയുടെയും ഉള്ളില്‍ പ്രവേശിക്കുന്നതിനും 250 മീറ്ററിനുള്ളിലുള്ള പ്രദേശത്ത് കൂട്ടം കൂ‍ടുന്നതിനും വിലക്കിക്കൊണ്ട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലു ദിവസത്തേക്കാണ് നിരോധനം. സഭാതര്‍ക്കം കോടതിയുടെ പരിഗണനയിലാണിരിക്കുന്നത്. 1934-ലെ ഭരണഘടനപ്രകാരം കോലഞ്ചേരി പള്ളിയുടെ ഭരണം നടത്തേണ്ടതാണെന്ന ജില്ലാകോടതി ഉത്തരവുണ്ട്. ഇതേ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മറുവിഭാഗം ഇതിനെതിരെ സംഘടിക്കുകയുമായിരുന്നു. പള്ളിയില്‍ ആരാധന നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ശ്രേഷ്ഠ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ഉപവസവും നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഞായറാഴ്ച പ്രാര്‍ഥന നടത്തുന്നതില്‍ നിന്നും ജില്ലാകളക്ടര്‍ ഇരു വിഭാഗത്തേയും വിലക്കി.
ഞായറാ‍ഴ്ച രാവിലെ യാക്കോബായ സഭാംഗങ്ങളും ഓര്‍ത്തഡോക്സ് വിഭാഗക്കാരും പള്ളിയില്‍ പ്രാര്‍ഥിക്കുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു കൊണ്ട് വൈദികരുടെ നേതൃത്വത്തില്‍ സംഘടിച്ചു. ഇതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥയായി. പള്ളിയിലേക്ക് പ്രവേശിക്കുവാനുള്ള ശ്രമത്തെ പോലീസ് തടഞ്ഞു. ആരാധനാലയത്തിന്റെ അകത്തുണ്ടായിരുന്നവരെ പള്ളിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അമ്പതിലധികം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പള്ളി തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നും എന്നിട്ടും ആരാധനാ സ്വാതന്ത്ര്യം തടയുന്നത് നീതിയല്ലെന്നും കാത്തോലിക്കാ ബാവ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിവറേജസിന്റെ ഓണ വില്പന 235 കോടി

September 11th, 2011
KSBC-onam-sale-epathram
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയത് 235 കോടി രൂപയുടെ മദ്യം. അത്തം മുതല്‍ ഉത്രാടം വരെ ഉള്ള കണക്കുകള്‍ അനുസരിച്ച്  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പത് കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണത്തെ  ഉണ്ടായിരിക്കുന്നത്. 185 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തെ വിറ്റുവരവ്. കണ്‍സ്യൂമെര്‍ ഫെഡ്, വിവിധ ബാറുകള്‍ എന്നിവയിലൂടെ വിതരണം ചെയ്ത മദ്യത്തിന്റെ കണക്ക് ഇതില്‍പെടില്ല. ഉത്രാട ദിനത്തില്‍ 25.87 ലക്ഷം രൂപയുടെ മദ്യവില്പന നടത്തിയ കരുനാഗപ്പള്ളിയിലെ  ബീവറേജസ് കേന്ദ്രമാണ് ഒന്നാം സ്ഥാനത്ത്. 24.34 ലക്ഷത്തിന്റെ വില്പനയുമായി ചാലക്കുടി രണ്ടാംസ്ഥാനത്തെത്തി.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചാലക്കുടിയിലായിരുന്നു ഉത്രാടത്തിന് ഏറ്റവും അധികം മദ്യം വില്‍ക്കപ്പെട്ടിരുന്നത്.  മൂന്നാംസ്ഥാനം 21.10 ലക്ഷത്തിന്റെ മദ്യം വില്പന നടത്തിയ ഭരണിക്കാവിലെ  കേന്ദ്രത്തിനാണ്. 1.41 ലക്ഷം രൂപയുടെ മദ്യം വിറ്റ ചിന്നക്കനാലിലെ വിതരണകേന്ദ്രമാണ് ഏറ്റവും കുറവ് മദ്യം വില്പന നടത്തിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ വില്പന കേന്ദ്രങ്ങളിലെ കണക്കനുസരിച്ച് 17 ലക്ഷം രൂപയുടെ മദ്യം വിറ്റ കുന്നംകുളമാണ് ഒന്നാം സ്ഥാനത്ത്.

- ലിജി അരുണ്‍

വായിക്കുക:

1 അഭിപ്രായം »

പി.സി ജോര്‍ജ്ജ് രാജിവെക്കണം: വി.എസ്. അച്ച്യുതാനന്ദന്‍

September 11th, 2011
vs-achuthanandan-shunned-epathram
തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജിയായ പി.കെ. ഹനീഫക്കെതിരെ പി.സി. ജോര്‍ജ്ജ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനു കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ചീഫ് വിപ്പ് സ്ഥാനത്തിരുന്നു കൊണ്ട് പി.സി. ജോര്‍ജ്ജ് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയാണെന്നും, ഇത് അധികാര ദുര്‍വിനിയോഗമാണെന്നും വി.എസ്. പ്രതികരിച്ചു. തെറ്റായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്യുന്നത് മഠയത്തരമാണെന്നും വി.എസ്. കൂട്ടിചേര്‍ത്തു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കണ്ണൂരില്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോരു മുറുകുന്നു

September 11th, 2011
Congress-Kerala-epathram
കണ്ണൂര്‍: കണ്ണൂരില്‍ കെ.സുധാകരന്‍ എം.പിയും ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനും തമ്മിലുള്ള ഗ്രൂപ്പ് പോരു മുറുകുന്നു. രാമകൃഷ്ണനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തിയാല്‍ താന്‍ എം.പി സ്ഥാനം രാജിവെക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സജിത്‌ലാലിന്റെ രക്തസാക്ഷി ഫണ്ട് കുടുമ്പത്തിനു നല്‍കിയില്ലെന്നതടക്കം സുധാകരനെതിരെ കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും പി.രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം  ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് രാമകൃഷ്ണനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടത്. സജിത് ലാലിന്റെ കുടുമ്പത്തിനുള്ള സഹായധനം വിതരണം ചെയ്തതാണെന്നും അത് കൈപറ്റിയതായി സജിത് ലാലിന്റെ സഹോദരന്‍ വ്യക്തമാക്കിയതാണെന്നും എന്നാല്‍ തുടര്‍ന്നും ആരോപണം മുന്നയിക്കുന്ന രാമകൃഷ്ണന്‍ തെറ്റു തിരുത്തുവാന്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു. സുധാകരനെതിരെ പ്രസ്ഥാവന നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാമകൃഷ്ണനെ ഒരു സംഘം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിനു മുമ്പില്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനിടയില്‍ കെ.സുധാകനെതിരെ കണ്ണൂരില്‍ പോസ്റ്ററുകളും നോട്ടീസുകളും പ്രത്യക്ഷപ്പെടുവാനും തുടങ്ങിയിട്ടുണ്ട്. കണ്ണൂരിലെ കരുത്തനായ നേതാവായ കെ.സുധാകരനും ഡി.സി.സി പ്രസിഡന്റ് രാമകൃഷ്ണനും തമ്മില്‍ ഉള്ള അഭിപ്രായ ഭിന്നത കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴിമതിവിരുദ്ധ പോരാട്ടത്തിനു പിന്തുണ പൊതുജനം:വി.എസ്

September 11th, 2011
vs-achuthanandan-epathram
തിരുവനന്തപുരം;അഴിമതിക്കെതിരായ പോരാട്ടത്തിനു തനിക്ക് ജനങ്ങളുടെ പിന്തുണയും കേസു നടത്തിപ്പിന് പണവും ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അഴിമതിക്കെതിരെ താന്‍ നടത്തുന്ന കേസിന്റെ നടത്തിപ്പു ചിലവുകള്‍ പിന്നീട് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസു നടത്തുന്നതിന് തനിക്ക് പണം നല്‍കുന്നവരില്‍ കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ളവരും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കേസുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ പോകുന്നില്ലെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു.
പ്രമുഖരായ അഭിഭാഷകരെ വച്ചുകൊണ്ട് കേസ് നടത്തുന്നതിനാവശ്യമായ പണം എവിടെ നിന്നും ലഭിക്കുന്നു എന്ന് വി.എസ്.വിശദീകരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി
Next »Next Page » കണ്ണൂരില്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോരു മുറുകുന്നു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine