കരുണാകരന്‍ ഇഷ്ടമുള്ളവരെ മാത്രം സഹായിച്ച വ്യക്തി: ജി.കാര്‍ത്തികേയന്‍

August 20th, 2011

g-karthikeyan-epathram

കൊച്ചി: തനിക്ക് താല്പര്യമുള്ള വ്യക്തികളെ മാത്രമായിരുന്നു അദ്ദേഹം സഹായിച്ചതെന്നും ഒപ്പം നിന്നവരെയെല്ലാം സഹായിച്ച വ്യക്തിയാണ് ലീഡര്‍ കെ.കരുണാകരനെന്ന പറച്ചിലിന് ഒരു ഭേദഗതിയുണ്ടെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. കൊച്ചിയില്‍ ലീഡര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുമ്പോളായിരുന്നു ലീഡറെ കുറിച്ചുള്ള പതിവു വിശേഷണത്തെ കാര്‍ത്തികേയന്‍ തിരുത്തിയത്. നക്സലിസത്തെ അടിച്ചമര്‍ത്തിയതിനെ പറ്റി സൂചിപ്പിക്കവെ അടിയന്തരാവസ്ഥയുടെ പേരില്‍ ജയറാം പടിക്കലിനോടും, ലക്ഷ്മണയോടും കേരളം കാണിച്ചത് നന്ദികേടാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കരുണാകനുണ്ടായിരുന്നപ്പോള്‍ രൂപീകരിക്കപ്പെട്ട തിരുത്തല്‍ വാദി ഗ്രൂ‍പ്പിനെ ന്യായീകരിച്ചുകൊണ്ട് താന്‍ അന്നെടുത്ത നിലപാട് ശരിയായിരുന്നു എന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌

August 20th, 2011

gold-price-gains-epathram

കൊച്ചി: സ്വര്‍ണ്ണ വില ചരിത്രത്തിലാദ്യമായി 20,000 ഭേദിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോഡിലെത്തുകയും ഓഹരിവിപണികള്‍ ഇടിയുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്ത പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സ്വര്‍ണവില കേരളത്തില്‍ രണ്ടുതവണ കയറി. ഇതോടെ പവന് 20,520 രൂപയായി, ഗ്രാമിന് 2565 രൂപ.

വെള്ളിയാഴ്ച രാവിലെ വില 480 രൂപ വര്‍ധിച്ചതോടെ 20,320 രൂപയിലെത്തിയിരുന്നു.  ഉച്ചയ്ക്ക് 12 മണിയോടെ 200 രൂപകൂടി ഉയര്‍ന്നതോടെ വില 20,520-ലെത്തി. തങ്കവിലയില്‍ ഗ്രാമിന് 80 രൂപയുടെ വര്‍ധനയുണ്ടായതോടെ വില 2815 രൂപയായി. ഇന്ത്യയില്‍ പുതിയ വിവാഹസീസണിന് തുടക്കമായതും സ്വര്‍ണത്തിന് ഉണര്‍വായി.

അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴുമോ എന്ന ആശങ്കയും യൂറോപ്പിലെ കടക്കെണിയും മൂലം നിക്ഷേപകര്‍ ഓഹരിയും ബോണ്ടുകളും വിറ്റഴിക്കല്‍ തുടരുകയാണ്. ഒപ്പം ഉത്പന്നങ്ങളായ ചെമ്പ്, നിക്കല്‍, ക്രൂഡോയില്‍, കാരീയം, സിങ്ക്, അലൂമിനിയം എന്നിവയും വിറ്റഴിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഒരു പരിധിവരെ വെള്ളിയിലും വില്പന നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയിലെ ആസ്തിയായ സ്വര്‍ണം ദിവസേനയെന്നോണം പുതിയ റെക്കോഡ് സൃഷ്ടിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

August 19th, 2011

 പത്തനംതിട്ട: വിനോദ സഞ്ചാര കേന്ദ്രമായ ഗവിയ്ക്ക് സമീപം നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു മോഴയും, പിടിയാനയും, രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. പ്ലാപ്പിള്ളി വനമേഘലയിലെ ഉള്‍ക്കാട്ടിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് ആനകള്‍ക്ക് ഷോക്കേറ്റതെന്ന് കരുതുന്നു. അടിക്കാടുകള്‍ വളര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടുകയും അതു വഴി കടന്നു പോകുകയായിരുന്ന ആനകള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇടിമിന്നലേറ്റാണ് ആനകള്‍ ചരിഞ്ഞതെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെയും ഈ പ്രദേശത്ത് ഷോക്കേറ്റ് കുട്ടിയാനയടക്കം ആനകള്‍ ചരിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് ഡി.എഫ്.ഒ അടക്കം ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്ര തിരിച്ചിട്ടുണ്ട്. ആനകളുടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം അറിയുകയുള്ളൂ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് വിടപറഞ്ഞു

August 19th, 2011
johnson-epathram
മലയാളികള്‍ക്ക് എക്കാലത്തും മനസ്സില്‍ സൂക്ഷിക്കുവാന്‍ ഹൃദ്യമായ നിരവധി ഈണങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു വൈകീട്ട് എട്ടരയോടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.  നെഞ്ചു വേദനയെ തുടര്‍ന്ന് ചെന്നൈ കാട്ടു പാക്കത്തെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. പോരൂ‍ര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 1953 മാര്‍ച്ച് ഇരുപത്താറിന് തൃശ്ശൂര്‍ നെല്ലിക്കുന്നിലായിരുന്നു ജോണ്‍സന്റെ ജനനം. ചെറുപ്പം മുതലേ സംഗീതത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഗിത്താറും ഹാര്‍മോണിയവുമായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ പ്രിയം. വോയ്സ് ഓഫ് ട്രിച്ചൂര്‍ എന്ന പേരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സംഗീത ട്രൂപ്പ് അദ്ദേഹം രൂപീകരിച്ചു. വളരെ പെട്ടെന്ന് തന്നെ ഈ ട്രൂപ്പ് കേരളത്തിലൊട്ടാകെ ഏറെ പ്രസിദ്ധിനേടി.
ഗായകന്‍ ജയചന്ദ്രന്‍ വഴി പിന്നീട്  ദേവരാജന്‍ മാഷെ പരിചയപ്പെട്ടു. മാഷുടെ ശിഷ്യനായി മാറിയ ജോണ്‍സണ്‍ ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമയിലേക്ക് കടന്നു വന്നു. ഭരതന്റെ അടുത്ത ചിത്രങ്ങളായ തകര, ചാമരം എന്നിവയ്ക്കു വേണ്ടിയും പശ്ചാത്തല സംഗീതം ഒരുക്കുവാന്‍ അദ്ദെഹത്തിനു അവസരം ലഭിച്ചു. ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ‘ഇണയെ തേടി‘ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി സ്വതന്ത്ര സംഗീത സംവിധാകന്റെ വേഷമണിഞ്ഞു. ഈ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും ഹിറ്റുകളായി. കൂടെവിടെ എന്ന ചിത്രത്തിലൂടെ പത്മരാജനൊപ്പം ഒത്തു ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പതിനേഴ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ഒരുക്കി. ഞാന്‍ ഗന്ധര്‍വ്വനായിരുന്നു പത്മരാജനു വേണ്ടി അവസാനം ഈണമിട്ട ചിത്രം. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ജോണ്‍സണ്‍ മാഷ് ഏറ്റവും അധികം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ളത്. ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ചു. കിരീടം എന്ന ചിത്രത്തിനായി കൈതപ്രം ദാമോദരന്‍ നമ്പൂ‍തിരി രചിച്ച് ജോണ്‍സണ്‍ മാഷ് ഈണമിട്ട കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി.. എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്.
ഓര്‍മ്മക്കായി എന്ന ചിത്രത്തിലൂടെയാണ് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ജോണ്‍സണ് ലഭിക്കുന്നത്. 1994-ല്‍ പൊന്തന്മാടക്കും, 95-ല്‍ സുകൃതത്തിനും മികച്ച പശ്ചാത്ത സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അഞ്ചോളം സംസ്ഥാന പുരസ്കാരങ്ങള്‍ നേടി.  കിരീടം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പൊന്തന്മാട, ഞാന്‍ ഗന്ധര്‍വ്വന്‍, വടക്കു നോക്കിയന്ത്രം, പെരുന്തച്ചന്‍, അമരം, തകര, ചാമരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തുടങ്ങി  ഏകദേശം മുന്നൂറോളം ചിത്രങ്ങള്‍ക്ക് സംഗീത മൊരുക്കിയിട്ടുണ്ട്. കാണാകൊമ്പത്താണ്‌ ജോണ്‍സണ്‍ മാഷ് അവസാനമായി ഈണമിട്ട റിലീസ് ചെയ്ത ചിത്രം. പശ്ചാത്തല സംഗീതമൊരു ക്കുന്നതിലും ജോണ്‍സണ്‍ ഏറെ മികവ് പ്രകടിപ്പിച്ചിരുന്നു. അമരം, കിരീടം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പൊന്തന്മാട, സുകൃതം, ചമയം, മഴവില്‍ക്കാവടി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിടുണ്ട്.
റജി ജോണ്‍സണ്‍ ആണ് ഭാര്യ, ഷാന്‍, റെന്‍ എന്നിവര്‍ മക്കളാണ്. നാളെ മൃതദേഹം സംസ്കാരത്തിനായി തൃശ്ശൂരിലേക്ക് കോണ്ടുവരും.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

കര്‍ഷക പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

August 18th, 2011

 
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ കര്‍ഷക അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  വിതരണം ചെയ്തു. കൃഷിമന്ത്രി കെ. പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പിന്റെ കേരള കര്‍ഷകന്‍ മാസിക സൗജന്യമായി സ്‌കൂളുകള്‍ക്ക് നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. 29,000 സ്‌കൂളുകള്‍ക്കാണ് മാസിക ലഭിക്കുക. കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി മന്ത്രി കെ. എം. മാണി ഉദ്ഘാടനം ചെയ്തു. മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത രണ്ടുഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും 300 രൂപയുടെ പ്രതിമാസ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതിനഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രി വി.എസ്.ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ അഡ്വ. കെ.ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി. നായര്‍, കാര്‍ഷികോല്പാദന കമ്മീഷണര്‍ കെ. ജയകുമാര്‍, മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. ആര്‍. വിജയകുമാര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ. പി. സരോജിനി, ഷാജിദാ നാസര്‍, ശ്രീലി ശ്രീധരന്‍, ലീലാമ്മ ഐസക്., സി.ആര്‍.രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു

- ഫൈസല്‍ ബാവ

അഭിപ്രായം എഴുതുക »


« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ കേന്ദ്രം കുറ്റക്കാരല്ല: ഉമ്മന്‍ചാണ്ടി
Next »Next Page » സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് വിടപറഞ്ഞു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine