വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി

June 17th, 2011

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ആരോപണങ്ങള്‍ ലോകായുക്തയുടെ അന്വേഷണത്തില്‍ നിന്നും പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്ത് ഏഴ് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍, ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്യവേ പിഎച്ച്.ഡി രജിസ്‌ട്രേഷന് വ്യാജരേഖ, മറയൂര്‍ ചന്ദനക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാതെ കുറ്റാരോപിതനായ സി.സി.എഫ് വിരമിച്ചത്, പാലക്കാട് എലപ്പുള്ളിയിലെ ചന്ദന ഫാക്ടറിക്ക് 2004ല്‍ ലൈസന്‍സ് പുതുക്കിയത്, കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റ മുഴുവന്‍ തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനം ആയ 75 കോടി രൂപ കെ.പി.പി.നമ്പ്യാരോട് ആവശ്യപ്പെട്ടത്, കയര്‍ഫെഡ് എം.ഡി. ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം, ചെറി എന്റര്‍പ്രൈസസുമായുള്ള ബിസിനസ് ബന്ധം, തിരുവനന്തപുരം ഗോള്‍ഫ്ക്ലബ്, കോഴിക്കോട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എന്നിവയിലെ അംഗത്വം സംബന്ധിച്ച സാമ്പത്തിക സ്രോതസ്, നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ ആരോപണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍, സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. വി എസ് അധികാരത്തില്‍ ഉള്ളപ്പോള്‍ മകന്‍ അരുണ്‍ കുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇക്കാര്യങ്ങളൊക്കെ നേടിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വി എസ് മകനെതിരെയുള്ള ആരോപണങ്ങള്‍ ലോകയുക്തക്ക് വിട്ടിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാട്ടുകൊമ്പന് റേഡിയോ കോളര്‍ പിടിപ്പിച്ചു

June 16th, 2011

radio-collar-for-elephant-epathram

മുത്തങ്ങ: കാട്ടാനകളെ നിരീക്ഷിക്കുന്നതിനായി റേഡിയോ കോളര്‍ സംവിധാനം മുത്തങ്ങയിലെ ഒരു കാട്ടു കൊമ്പനില്‍ പിടിപ്പിച്ചു.  ഡോക്ടര്‍മാരും വനപാലകരുമടങ്ങുന്ന  നാല്പതോളം വരുന്ന സംഘമാണ് മുപ്പത്തഞ്ചിനും  നാല്പതിനും ഇടയില്‍ പ്രായം വരുന്ന  കൊമ്പനെ   മയക്കുവെടി വെച്ച് വീഴ്ത്തി ഈ ഉപകരണം ഘടിപ്പിച്ചത്. ഇന്നലെ രാവിലെ സംഘം മുത്തങ്ങ വനത്തിലെ തേക്കിന്‍ കൂപ്പില്‍ വച്ച് ആനയെ വെടി വെച്ചു. വെടി കൊണ്ട കൊമ്പന്‍ രണ്ടു കിലോമീറ്ററോളം ദൂരം ഓടി കല്ലൂര്‍ പുഴ മുറിച്ചു കടന്നതിനു ശേഷം തെക്കും പാറ ഭാഗത്തു വെച്ച് മയങ്ങി വീണു. പിന്‍‌തുടര്‍ന്നെത്തിയ സംഘം ആനയെ വടങ്ങള്‍ കൊണ്ട് ബന്ധിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആനയെ പരിശോധിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തി. അതിനു ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ചു. തുടര്‍ന്ന് മയക്കം വിടുന്നതിനായി മരുന്ന് കുത്തി വെച്ചു. മയക്കമുണര്‍ന്ന ആന ഉള്‍ക്കാട്ടിലേക്ക് തിരിച്ചു പോയി.

റേഡിയോ കോളറില്‍ നിന്നും വരുന്ന സിഗ്നലുകള്‍ കയ്യില്‍ കൊണ്ടു നടക്കാവുന്ന മറ്റൊരു ഉപകരണത്തിന്റെ സഹായത്തോടെ സ്വീകരിച്ച് ആനകളുടെ സഞ്ചാര പഥം അറിയുന്നതിനും അവയുടെ ജീവിത രീതിയെ പറ്റി കൂടുതല്‍ പഠിക്കുന്നതിനും ഉപയോഗിക്കുവാന്‍ സാധിക്കും. ജി. പി. എസ്. (ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം) ഈ ഉപകരണത്തില്‍ ഉണ്ട്. ഇത് ഉപഗ്രഹവുമായി സിഗ്നലുകള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. കൃത്യമായി ആന എവിടെ നില്‍ക്കുന്നു എന്നു ഇതിന്റെ സഹായത്തോടെ കണ്ടു പിടിക്കുവാനാകും. ആനയുടെ ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കുവാന്‍ ഈ ഉപകരണം സഹായകമാണ്. കൂടാതെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് എവിടെയിരുന്നും റേഡിയോ കോളറില്‍ നിന്നും ഉള്ള വിവരങ്ങള്‍ അറിയുവാന്‍ കഴിയും. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. കെ. ശ്രീവത്സന്‍, ഡോ. അജയ് ദേശായി, ഡോ. അരുണ്‍ സക്കറിയ തുടങ്ങിയവര്‍ ദൌത്യത്തിനു നേതൃത്വം നല്‍കി. നിലവില്‍ രണ്ട് ആനകളില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കുവാനാണ് ആലോചന. അടുത്ത ആനയെ ചെതലയം ഭാഗത്തു നിന്നായിരിക്കും തിരഞ്ഞെടുക്കുക.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഏറനാട്ടെ തോല്‍വിയില്‍ നടപടി; പി.പി. സുനീര്‍ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി

June 16th, 2011

മലപ്പുറം: ഏറനാട് മണ്ഡലത്തിലെ ദയനീയ പരാജയത്തിന്റെ വെളിച്ചത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പുനഃസംഘടിപ്പിച്ചു. പരാജയത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയ ജില്ലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണനെ നീക്കി. അസി. സെക്രട്ടറിയായ പി.പി. സുനീറിനെ ജില്ലാ സെക്രട്ടറിയാക്കി. അഡ്വ. കെ. മോഹന്‍ദാസ്, തുളസീദാസ് പി. മേനോന്‍ എന്നിവരാണ് അസി. സെക്രട്ടറിമാര്‍. വി. ഉണ്ണികൃഷ്ണനെ 13 അംഗ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തി.

ടി.കെ.സുന്ദരന്‍ മാസ്റ്റര്‍, പ്രഫ. ഇ.പി. മുഹമ്മദാലി, പി. മൈമൂന, പ്രഫ. പി. ഗൗരി, എം. അബൂബക്കര്‍, എ.പി. സുകുമാരന്‍, പി. സുബ്രഹ്മണ്യന്‍, പി.കെ. കൃഷ്ണദാസ്, പി.എം. വാസുദേവന്‍ എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍. പാര്‍ട്ടി എക്‌സിക്യൂട്ടീവ് തീരുമാനം ഏറനാട് മണ്ഡലത്തില്‍ നടപ്പാക്കാത്തതിനാലാണ് നടപടിയെന്ന് സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് എന്ന നിലയില്‍ ഏറനാട്ടില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടില്ല. അതിനാലാണ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്.

ഈ വിഷയം സി.പി.എം നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ അത് പരിശോധിക്കുമെന്നാണ് കരുതുന്നത്. സ്വതന്ത്രന്‍ പി.വി. അന്‍വര്‍ തങ്ങള്‍ക്ക് സ്വീകാര്യനായിരുന്നില്ല. സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനപ്രകാരമാണ് അഷ്‌റഫലി കാളിയത്ത് സ്ഥാനാര്‍ഥിയായത്.  തീരുമാനം ഏറനാട്ടില്‍ ജില്ലാ കമ്മിറ്റി നടപ്പാക്കിയില്ല. ജില്ലാ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു.  തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

പാര്‍ട്ടി വിട്ട് ലീഗില്‍ചേര്‍ന്ന അഡ്വ. എം. റഹ്മത്തുല്ല വലിയ നന്ദികേടാണ് കാട്ടിയത്. മുന്നണി ധാരണപ്രകാരം ഏറനാട് സീറ്റ് സി.പി.ഐക്കാണ്. അതിനാല്‍ അവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള അവകാശം പാര്‍ട്ടിക്കാണ്. ഏറനാട്ടില്‍മാത്രമാണ് എല്‍.ഡി.എഫ് വേണ്ടവിധം പ്രവര്‍ത്തിക്കാതിരുന്നത്. സി.പി.ഐ സ്ഥാനാര്‍ഥി ദുര്‍ബലനായിരുന്നുവെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചന്ദ്രപ്പന്‍ പ്രതികരിച്ചു. ജില്ലയുടെ ചുമതല പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന് നല്‍കിയതായും അദേഹം പറഞ്ഞു.

ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍  കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എന്നിവരും സംബന്ധിച്ചു. ഭൂരിപക്ഷ തീരുമാനപ്രകാരം പി.പി. സുനീറിനെ സെക്രട്ടറിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് അദ്ദേഹം. ഉച്ചക്ക്‌ശേഷം ചേര്‍ന്ന ജില്ലാ കൗണ്‍സിലില്‍ സംസ്ഥാന നേതാക്കള്‍ തീരുമാനം അറിയിച്ചു. പാര്‍ട്ടി ഏറനാട് മണ്ഡലം കമ്മറ്റിയും പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നിലവിലെ സെക്രട്ടറിയെ മാറ്റും. ഇതിനായി ജൂണ്‍ 20ന് ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അതിരപ്പിള്ളിപദ്ധതി പരിസ്ഥിതിക്ക്‌ ദോഷം: ജയറാം രമേശ്

June 16th, 2011

athirapally-waterfall-epathram

‌ ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പരിസ്‌ഥിതിക്കും ജൈവ വൈവിധ്യത്തിനും ദോഷം ചെയ്യുമെന്നും, പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതിക്ക്‌ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കത്തു നല്‍കി. കേരള സന്ദര്‍ശനത്തിനിടയില്‍ ഇക്കാര്യം ബോധ്യമായെന്നും ജയറാം രമേശ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പദ്ധതി റദ്ദാക്കുന്നതു മൂലം സംസ്‌ഥാനത്തിനു നഷ്‌ടപരിഹാരമെന്ന നിലയില്‍ അധിക വൈദ്യുതിയോ സാമ്പത്തികസഹായമോ നല്‍കാനും മന്ത്രി ശിപാര്‍ശ ചെയ്‌തു. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട്‌ ഇത്തരത്തില്‍ പദ്ധതികള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കുന്ന  സംസ്‌ഥാനങ്ങള്‍ക്ക്  ‘ഗ്രീന്‍ ബോണസ്‌’ നല്‍കുന്ന സംവിധാനം ഒരുക്കണമെന്നും ജയറാം രമേശ്‌ നിര്‍ദേശിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ:കെ.കെ. രാഹുലനു നാടിന്റെ അന്ത്യാഞ്‌ജലി

June 15th, 2011

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡണ്ടും എസ്.എന്‍.ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനും  സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. കെ.കെ. രാഹുലനു നാടിന്റെ അന്ത്യാഞ്‌ജലി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കോഴിക്കോട്ടുള്ള മകന്‍ ഡോ.സുനിലിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഡോ. സരോജ രാഹുലനാണ് ഭാര്യ. ഡോ.സുനില്‍, ഡോ.വിജില്‍ എന്നിവര്‍ മക്കളും ഡോ.ദീപ സുനില്‍, ഷെഗ്ന വിജില്‍ എന്നിവര്‍ മരുമക്കളുമാണ്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രസിഡണ്ടെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്ന ഡോ.രാഹുലന്‍ തൃശ്ശൂര്‍ സ്വദേശിയാണ്. നാട്ടിക മണ്ഡലത്തില്‍ നിന്നും ഒരിക്കല്‍ നിയമസഭയിലെക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും അന്തരിച്ച മുന്‍ കൃഷിമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന കൃഷ്ണന്‍ കണിയാം‌പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു.
പതിനൊന്നോടെ ഭൗതികശരീരം വസതിയില്‍നിന്ന്‌ അക്കാദമിയില്‍ കൊണ്ടുവന്നു.മുന്‍ മന്ത്രി ഡോ. തോമസ്‌ ഐസക്, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ടി.എന്‍. ജയചന്ദ്രന്‍ ഐ.എ.എസ്‌. തുടങ്ങി നിരവധിപേര്‍ രാവിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ്‌ അന്ത്യാഞ്‌ജലിയര്‍പ്പിക്കാനെത്തിയത്‌.  സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, ഡോ. സുകുമാര്‍ അഴീക്കോട്‌, എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍, പി.സി. ചാക്കോ എം.പി., എം.എല്‍.എമാരായ കെ. രാധാകൃഷ്‌ണന്‍, തേറമ്പില്‍ രാമകൃഷ്‌ണന്‍, കെ.വി. അബ്‌ദുള്‍ഖാദര്‍, ടി.എന്‍. പ്രതാപന്‍, എം.പി. വിന്‍സെന്റ്‌, ജില്ലാ കലക്‌ടര്‍ പി.ജി. തോമസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ദാസന്‍, മേയര്‍ ഐ.പി. പോള്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു,  എഴുത്തുകാരായ വൈശാഖന്‍, ലളിതാ ലെനിന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്‌, മുല്ലനേഴി നീലകണ്‌ഠന്‍, ബിഷപ്പ്‌ മാര്‍ അപ്രേം, സി.പി.എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്‌തീന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍, ഡി.സി.സി. പ്രസിഡന്റ്‌ വി. ബലറാം, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍, സി.എം.പി. ജില്ലാ സെക്രട്ടറി എം.കെ. കണ്ണന്‍, മഹിളാ മോര്‍ച്ച സംസ്‌ഥാന നേതാവ്‌ ശോഭാ സുരേന്ദ്രന്‍, സോഷ്യലിസ്‌റ്റ് ജനതാദള്‍ ജില്ലാ പ്രസിഡന്റ്‌ എം.എ. പൗലോസ്‌, മുന്‍ മേയര്‍മാരായ കെ. രാധാകൃഷ്‌ണന്‍, ജോസ്‌ കാട്ടൂക്കാരന്‍, വ്യാപാരി വ്യവസായി സംസ്‌ഥാന പ്രസിഡന്റ്‌ ബെന്നി ഇമ്മട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, സി.പി.എം. സംസ്‌ഥാന സമിതി അംഗം ബേബി ജോണ്‍ തുടങ്ങി നിരവധിപേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. മകന്‍ ഡോ.സുനില്‍ ചിതക്ക് തീ കൊളുത്തിയത്. നൂറുകണക്കിനാളുകളുടെ ആദരാഞ്‌ജലികള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ തൃശൂര്‍ വടൂക്കര ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. തുടര്‍ന്നു സാഹിത്യ അക്കാദമിയില്‍ അനുശോചനയോഗം ചേര്‍ന്നു. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിപിഎം പ്രവര്‍ത്തകര്‍ രമേശന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടി
Next »Next Page » അതിരപ്പിള്ളിപദ്ധതി പരിസ്ഥിതിക്ക്‌ ദോഷം: ജയറാം രമേശ് »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine