പറവൂ‍ര്‍ പെണ്‍‌വാണിഭം: സിനിമാ സംവിധായകന്‍ അറസ്റ്റില്‍

August 2nd, 2011

violence-against-women-epathram

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭക്കേസില്‍ സിനിമ-സീരിയല്‍ സംവിധായകന്‍ കുട്ടന്‍ (ടി.എസ്.ജസ്പാല്‍) അടക്കം മൂന്നു പേരെ  ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ചാവേര്‍പട എന്ന സിനിമയടക്കം നിരവധി ടെലിഫിലിമുകളും ഇയാള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എയ്ഡ് സംബന്ധിയായ ഒരു ഒരു പ്രോഗ്രാം സംവിധാനം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഠിപ്പിച്ചതെന്ന് പറയപ്പെടുന്നു.  ഇസ്മയില്‍, നടന്‍ ബിജിത്ത് എന്നിവരാണ് കുട്ടനെ കൂടാതെ അറസ്റ്റിലായത്. ജൂനിയര്‍ താരങ്ങളെ സംഘടിപ്പിക്കലാണ് ഇവരുടെ ജോലിയെന്ന് അറിയുന്നു.

ചലച്ചിത്ര-സീരിയല്‍ രംഗത്തുനിന്നുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ റിപ്പോ‍ര്‍ട്ടുണ്ടായിരുന്നു.നൂറ്റമ്പത് പേര്‍ പ്രതിചേര്‍ക്കപ്പെട്ട പറവൂര്‍ പെണ്‍‌വാണിഭക്കേസില്‍ ഇതോടെ പിടിയിലായവരുടെ എണ്ണം എഴുപത്തഞ്ചായി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

സ്വഭാവദൂഷ്യം:ഗോപി കോട്ടമുറിക്കലിനെ സി.പി.എം മാറ്റിനിര്‍ത്തി

August 1st, 2011

കൊച്ചി: സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടി ഗോപി കോട്ടമുറിക്കലിനെ തല്‍‌സ്ഥാനത്തുനിന്നും നീക്കം ചെയ്തു. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കായിരിക്കും ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്.  പരാതി  ഉയര്‍ന്നതിനെ തുടര്‍ന്ന്തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും വിഷയം ചര്‍ച്ചക്ക് വന്നു. ചര്‍ച്ചകളെ തുടര്‍ന്ന് തല്‍ക്കാലം ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തുവാനും ആരോപണത്തെ കുറിച്ച് അന്വേഷിക്കുവാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് നാടപടിക്ക് വിധേയനാകുന്ന രണ്ടാമത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയാണ് ഗോപി കോട്ടമുറിക്കല്‍. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്തിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സി.പി.എമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

“ഊണു വിലക്ക്” ലംഘിച്ച് വി. എസ്. ബെര്‍ളിന്റെ വീട്ടില്‍

July 29th, 2011

berlin-kunhanandan-nair-epathram

കണ്ണൂര്‍: പാര്‍ട്ടി വിലക്ക് ലംഘിച്ച് പതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചു. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ എത്തിയ വി. എസ്. അസുഖ ബാധിതനായി കിടക്കുന്ന ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. അടുത്ത സുഹൃത്തായ വി. എസിനെ ബെര്‍ളിന്‍ ഉച്ച ഭക്ഷണത്തിനായി ക്ഷണിക്കുകയും ചെയ്തു. ഉച്ച ഭക്ഷണം കഴിക്കുവാനുള്ള ക്ഷണം വി. എസ്. സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനോട് കണ്ണൂര്‍ ജില്ല്ലാ കമ്മറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന നേതൃത്വവും വി. എസിനെ വിലക്കി എന്നാണ് അറിയുന്നത്. എന്നാല്‍ ഒരു വായനശാലയുടെ ഉല്‍ഘാടനം കഴിഞ്ഞ് അതിനടുത്തുള്ള കുഞ്ഞനനന്തന്‍ നായരുടെ വീട്ടിലേക്ക് വി. എസ്. ചെല്ലുകയായിരുന്നു. വിലക്കു ലംഘിച്ചും തന്നെ സന്ദര്‍ശിച്ച സുഹൃത്തിനെ കുഞ്ഞനന്തന്‍ നായര്‍ ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. വി. എസിന്റെ സന്ദര്‍ശനം തനിക്ക് ഊര്‍ജ്ജം പകരുന്നതായി ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.  ഭക്ഷണം കഴിക്കുന്നതിനേ വിലക്കുള്ളൂ എന്നും വെള്ളം കുടിക്കാമെന്നും വി. എസ്. തമാശയായി പറഞ്ഞു. മറ്റൊരിക്കല്‍ ഊണു കഴിക്കുവാന്‍ എത്തുമെന്നും പറഞ്ഞ് വി. എസ്. മടങ്ങി.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സി. പി. എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരാണ് ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരും വി. എസ്. അച്യുതാനന്ദനും.  കമ്യൂണിസ്റ്റു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ അടുത്ത സുഹൃത്തുക്കളായ ഇരുവരും ഇന്നും അത് കാത്തു സൂക്ഷിക്കുന്നു. ആദ്യ കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളായിരുന്നു കുഞ്ഞനന്തന്‍ നായര്‍. താത്വികമായ അവലോകനങ്ങളും ഒപ്പം കമ്യൂ‍ണിസ്റ്റു രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളും ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ ലേഖനങ്ങളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. ഇടക്കാലത്ത് പാര്‍ട്ടിയോടുള്ള വിയോജിപ്പ് തന്റെ ലേഖനങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ചില ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. പ്രത്യയ ശാസ്ത്രപരമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2005 മാര്‍ച്ചില്‍ സി. പി. എം. അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

 കഴിഞ്ഞ വര്‍ഷം ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ അസുഖ ബാധിതനായി കിടക്കുമ്പോള്‍ വി. എസ്. സന്ദര്‍ശിച്ചിരുന്നു. അന്നും അത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. പാര്‍ട്ടി പുറത്താക്കുന്ന പ്രമുഖരെ സഖാക്കള്‍ സന്ദര്‍ശിക്കുന്നത് ആദ്യമായൊന്നുമല്ല. കെ. ആര്‍. ഗൌരിയമ്മയെ പല പ്രമുഖ  നേതാക്കളും സന്ദര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയില്‍

July 29th, 2011

mullaperiyar-dam-epathram

കുമളി: ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്നിടത്ത് പുതിയ വിള്ളലുകള്‍ ഉണ്ടായതായി കണ്ടെത്തി. ഇത് ഏറെ അപകടാവസ്ഥ ഉണ്ടാക്കും. അണക്കെട്ടിന്റെ രണ്ട്, പത്ത്, പന്ത്രണ്ട് ബ്ലോക്കുകളിലാണ് പുതിയ വിള്ളലുകള്‍ ഉണ്ടായത്. ഇതില്‍ പത്താം ബ്ലോക്കിലെ വിള്ളല്‍ ഏറെ ഗൗരവമുള്ളതാണ് . മുമ്പുണ്ടായിരുന്ന വിള്ളലുകള്‍ വലുതായതായും പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് അണക്കെട്ടിന്റെ ഗാലറികളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന സ്വീപ്പേജ് വാട്ടറിന്റെ അളവും കൂടി. ഭൂചലനത്തിനു ശേഷം ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ദാനിയേലും സംഘവും നടത്തിയ പരിശോധനയിലാണ് പുതിയ വിള്ളലുകള്‍ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ പത്താം ബ്ലോക്കിലെ വിള്ളല്‍ അടിയന്തരമായി പഠനം നടത്തേണ്ടതാണെന്ന് എന്‍ജിനിയര്‍മാര്‍ നിര്‍ദേശിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫാരിസ് അബൂബക്കറിനൊപ്പം ലീഗ് നേതാക്കള്‍ വേദിപങ്കിട്ടു

July 28th, 2011

മദ്രാസ്: വിവാദ വ്യവസായി ഫാരിസ് അബൂക്കര്‍ അധ്യക്ഷനായ വേദിയില്‍ ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സനും പങ്കെടുത്തത് പുതിയ വിവാദത്തിന് തുടക്കമിട്ടു. മദ്രാസില്‍ നടന്ന ഒരു പരിപാടിയിലാണ് ഇവര്‍ വേദി പങ്കിട്ടത്. ഫാരിസിസിനെ ആദ്യമായാണ് താന്‍ നേരിട്ട് കാണുന്നതെന്നും അറിഞ്ഞെടത്തോളം അദ്ദേഹം വെറുക്കപ്പെടേണ്ടവനല്ലെന്നും ചടങ്ങിനിടെ എം.എം.ഹസ്സന്‍ പറഞ്ഞു. ഫാരിസിന്റെ പേരില്‍ ഗുരുതരമായ നിരവധി കേസുകള്‍ ഉണ്ടെന്നും ആ നിലക്ക് അയാള്‍ “വെറുക്കപ്പെട്ടവന്‍“ ആണെന്നും വി.എസ്. അച്ച്യുതാനന്ദന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്നു. എല്‍ ‍.ഡി.ഫ് ഭരണകാലത്ത് പിണറായി വിജയന്‍ ഉള്‍പ്പെടെ പല നേതാക്കള്‍ക്കും ഫാരിസുമായി ബന്ധമുണ്ടെന്ന് ലീഗ് നേതാക്കളടക്കം പല യു.ഡി.എഫ് നേതാക്കളും ആരോപിക്കുകയുണ്ടായി. അന്ന് യൂത്ത്‌ ലീഗ് പ്രസിഡന്റ് ആയിരുന്ന കെ.എം ഷാജി എം.എല്‍ എ ഫാരിസ്‌ അബൂബക്കറിന് എതിരെ ശക്തമായി രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ മുസ്ലീം ലീഗിന്റെ സമുന്നത നേതാവ് പാണക്കാട് ഹൈദരലിശിഹാബ്‌ തങ്ങളും, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെ ഉള്ളവര്‍ ഫാരിസ്‌ തന്നെ സംഘാടകനായ പരിപാടിയില്‍ ഫാരിസിനൊപ്പം വേദി പങ്കിടുകയും അദ്ദേഹത്തെ പറ്റി നല്ല വക്കുകള്‍ പറയുകയും ചെയ്തത് ലീഗിനുള്ളില്‍ തന്നെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി
Next »Next Page » മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയില്‍ »



  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine