സാധാരണ പ്രസവം സ്ത്രീകളുടെ അവകാശം

May 10th, 2011

baby-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയന്‍ വര്‍ദ്ധിച്ചുവരുന്നത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രസവ ശസ്‌ത്രക്രിയകള്‍ക്ക്‌ ഇനി ഓഡിറ്റിംഗ്‌ ഏര്‍പ്പെടുത്തും.

സാധാരണ പ്രസവം തങ്ങളുടെ അവകാശമാണെന്ന് ഗര്‍ഭിണികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികം ആക്കാം എന്നതിനെ കുറിച്ച് ഗര്‍ഭിണിക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ അറിവുകള്‍ നല്‍കണം. സുഖ പ്രസവത്തിന്‌ വേണ്ടിയുള്ള വ്യായാമമുറകള്‍, പ്രസവ വേദന, പ്രസവസംബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവയിലെല്ലാം ഗര്‍ഭിണികള്‍ക്ക്‌ ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം.

അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ സിസേറിയനെ ആശ്രയിക്കാവൂ. സാധാരണ പ്രസവത്തെക്കാള്‍ സിസേറിയനാണ് സുരക്ഷിതമെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഒരു മേജര്‍ ശസ്ത്രക്രിയയായ സിസേറിയനില്‍ സങ്കീര്‍ണതകള്‍ ഏറെയുണ്ട്. സിസേറിയന്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ വിദഗ്ദ്ധാഭിപ്രായം കണക്കിലെടുത്ത് മാത്രമേ സിസേറിയന്‍ വേണമോയെന്ന് തീരുമാനിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളുടെ കേസ് റിക്കോര്‍ഡുകള്‍ എല്ലാ ആശുപത്രികളിലും സൂക്ഷിക്കണം. സങ്കീര്‍ണമായ ഗര്‍ഭാവസ്‌ഥയുടേയും ശസ്‌ത്രക്രിയയിലൂടെ അടക്കമുള്ള പ്രസവങ്ങളുടെയും പ്രതിമാസ ക്ലിനിക്കല്‍ റിപ്പോര്‍ട്ട്‌ ആശുപത്രികളില്‍ തയാറാക്കണം. ഇത്‌ എല്ലാ മാസവും ആദ്യ പ്രവൃത്തി ദിനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.

ഗര്‍ഭിണിക്ക്‌ മനോധൈര്യം പകരാന്‍ പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ പ്രസവമുറിയില്‍ ബന്ധുവായ സ്‌ത്രീയെക്കൂടി നില്‍ക്കാന്‍ അനുവദിക്കണമെന്നും മാര്‍ഗനിര്‍ദേശമുണ്ട്‌

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വിവാഹങ്ങള്‍: ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍

May 9th, 2011

wedding_hands-epathram

തിരുവനന്തപുരം: പ്രവാസി വിവാഹങ്ങള്‍ക്ക് കേരള പോലിസിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെയും വിദേശ പൌരത്വമുള്ള ഇന്ത്യന്‍ വംശജരെയും വിവാഹം കഴിക്കുന്ന ഇന്ത്യന്‍ വനിതകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പോലീസ് നിര്‍ദ്ദേശിക്കുന്നത്.

ഇതില്‍ മുഖ്യമായത്, തിടുക്കത്തില്‍ ഒരു വിവാഹത്തിനു മുതിരുവാന്‍ പാടില്ല എന്നുള്ളതാണ്. കുടുംബക്കാരുടെ സമ്മര്‍ദം മൂലമോ, വിദേശത്ത് പോകുവാനുള്ള ആഗ്രഹം മൂലമോ ആയിരിക്കരുത് ഒരു വിവാഹം. വധൂ വരന്മാരുടെ കുടുംബങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടു മാത്രമായിരിക്കണം ഒരു വിവാഹം ഉറപ്പിക്കേണ്ടത്. ഫോണില്‍ കൂടെയോ ഇമെയില്‍ സന്ദേശങ്ങള്‍ വഴിയോ നേരില്‍ കാണാതെയുള്ള രീതികളില്‍ വിവാഹമുറപ്പിക്കല്‍ പാടില്ല.

വിവാഹ ദല്ലാളന്മാരോ ബ്യുറോക്കാരോ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചു, എല്ലാം ഭദ്രമാണ് എന്ന് വിശ്വസിക്കാന്‍ പാടില്ല. വരനെ കുറിച്ചും വീട്ടുകാരെ കുറിച്ചും കല്യാണ വെബ്സൈറ്റുകളും ബ്രോക്കര്മാരും വിവരങ്ങള്‍ നല്കുമെങ്കിലും ഇവ സത്യമാണോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. വരന്റെ കുടംബക്കാരുമായോ സുഹൃത്തുക്കളുമായോ തിരക്കിയാല്‍ അയാളെ കുറച്ചുള്ള വസ്തുതകള്‍ എത്രത്തോളം ശരിയാണ് എന്ന് മനസിലാക്കാം.

വിദേശത്ത് കൊണ്ട് പോയി വിവാഹം കഴിക്കാം എന്ന നിലപാടിനോട് ഒരു കാരണവശാലും ഒരു സ്ത്രീ സമ്മതിക്കാന്‍ പാടില്ല. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവില്‍ നിന്നോ കുടുംബക്കാരില്‍ നിന്നോ സമ്മര്‍ദം ഉണ്ടായാല്‍ ഉടന്‍ തന്നെ അത് പോലീസിനെ അറിയിക്കുക. ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തില്‍ ഭര്‍തൃഗൃഹത്തില്‍ പീഡനം അനുഭവിക്കേണ്ടി വരികയോ ചെയ്‌താല്‍ അത് പോലീസില്‍ അറിയിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്. നിയമവിരുദ്ധമായ ഏതൊരു നടപടിക്കും തന്നെ നിര്‍ബന്ധിച്ചാല്‍ ഒരു സ്ത്രീയ്ക്ക് അതും  പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാം. പുറംരാജ്യത്ത് വച്ച് നടക്കുന്ന ഏതൊരു പീഡനങ്ങള്‍ക്കും ഒരു സ്ത്രീയ്ക്ക് ഇന്ത്യയില്‍ കേസ് ഫയല്‍ ചെയ്യാം. മറ്റേതൊരു രാജ്യത്തെ വച്ച് നോക്കിയാലും വിവാഹമോചന കേസുകളില്‍ ഇന്ത്യയിലെ നിയമം കൂടുതലും സ്ത്രീകള്‍ക്ക് അനുകൂലമാണ്. ഇന്ത്യയില്‍ കല്യാണം കഴിച്ച ദമ്പതികള്‍ വിദേശത്ത് താമസിക്കുമ്പോള്‍, ഭര്‍ത്താവ് വിവാഹമോചനം നേടിയാലും, അതിനു ഇന്ത്യന്‍ നിയമസാധുതയില്ല. ഭാര്യയും കൂടി കോടതിയില്‍ ഹാജരായെങ്കില്‍ മാത്രമേ കേസ് പരിഗണിക്കുകയുള്ളൂ.

ഏതൊരു ഗാര്‍ഹിക പീഡന കേസുകളിലും സ്ത്രീകള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം ഭര്‍ത്താവിനെതിരെയുള്ള പരാതികള്‍ വെളിപ്പെടുത്താം. ഇതിനായി പോലീസ്, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കോടതി എന്നിവയുടെ സഹായം തേടാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ പൂരത്തിനു കൊടിയേറി

May 6th, 2011

thrissur-pooram-epathram

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തില്‍ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ വരുന്ന ക്ഷേത്രങ്ങളിലും രാവിലെ  ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് കൊടിയേറ്റം നടന്നു. കൊടിയേറി ആറാം പക്കം  മെയ് 12 നാണ് പൂരം. രാവിലെ 11:30നും 12 നും ഇടയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരന്‍ നാരായണന്‍ നമ്പൂതിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുവമ്പാടിയില്‍ കൊടിയേറ്റം നടന്നു. കൊടി ഉയര്‍ത്തുവാനുള്ള അവകാശം ദേശക്കാര്‍ക്കാണ്.

പതിനൊന്നേ മുപ്പത്തഞ്ചിനു ശേഷമാണ് പാറമേക്കാവില്‍ കൊടിയേറ്റ ച്ചടങ്ങുകള്‍ തുടങ്ങിയത്. വലിയപാണി കൊട്ടി അഞ്ചു ഗജ വീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തിയായിരുന്നു കൊടിയേറ്റം. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഇനി തങ്ങളുടെ തട്ടകങ്ങളില്‍ പറയെടുപ്പിനായി ശനിയാഴ്ച പുറപ്പെടും. കൊടിയേറ്റം കഴിഞ്ഞതോടെ സാംസ്കാരിക നഗരി പൂരത്തിന്റെ ലഹരിയിലേക്ക് നീങ്ങിത്തുടങ്ങി, ഇനിയുള്ള ദിവസങ്ങള്‍ സാംസ്കാരിക നഗരി കൂടുതല്‍ സജീവമാകും. ഇത്തവണ പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം പത്താം തിയതി  തുടങ്ങും, തിരുവമ്പാടിയുടേത് പതിനൊന്നാം തിയതിയും. പത്താം തിയതിയാണ് സാമ്പിള്‍ വെടിക്കെട്ട്.

“മഞ്ഞും വെയിലും കൊള്ളാതെ” പുലര്‍ച്ചെ നാലു മണിയോടെ കണിമംഗലം ശാസ്താവ്‌ പൂരത്തില്‍ പങ്കെടുക്കുവാനായി പുറപ്പെടുന്നതോടെ ആണ്‌ തൃശ്ശൂര്‍ പൂരത്തിന്റെ തുടക്കം. പിന്നീട് ഒന്നൊന്നായി ഘടക പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയിലേക്ക് വന്നു തുടങ്ങും. തുടര്‍ന്ന് ഉച്ചയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും അതിനു ശേഷം പാറമേക്കവിന്റെ ഇലഞ്ഞിത്തറ മേളവും ഉള്‍പ്പെടെ ഒന്നൊന്നായി പൂരത്തിന്റെ വിവിധ ഘട്ടങ്ങള്‍ ക്രമത്തില്‍ കടന്നു വരും. പിറ്റേന്ന് ഉച്ചയോടെ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നതോടെ തുടര്‍ച്ചയായി മുപ്പത്താറ് മണിക്കൂര്‍ നീളുന്ന പൂരത്തിനു സമാപ്തിയാകും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ദുരിത ബാധിത ബാലിക ചികിത്സ കിട്ടാതെ മരിച്ചു

May 6th, 2011

endosulfan-victim-prajitha-epathram
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത യായ രണ്ടര വയസുകാരി ചികിത്സ കിട്ടാതെ മരിച്ചു. ബെള്ളൂര്‍ ഗോളിക്കട്ട ശ്രീകൃഷണ ഹൗസില്‍ എ. ശശിധരന്‍ – ജയന്തി ദമ്പതി മാരുടെ ഇളയ മകള്‍ പ്രജിത ആണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി യില്‍ മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ നാല് മണിക്കൂറോളം ചികില്‍സ കിട്ടാതെ വലഞ്ഞ പ്രജിത യെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക യായിരുന്നു.

കുട്ടിക്ക് ചികില്‍സ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും രോഗി യുടെ ബന്ധു ക്കളില്‍ നിന്ന് പണം വാങ്ങിയ തായും ആരോപിക്കപ്പെട്ട ജനറല്‍ ആശുപത്രി യിലെ ശിശു രോഗ വിദഗ്ദന്‍ ഡോ. നാരായണ നായിക്കിനെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി പി. കെ. ശ്രീമതി ഉത്തരവിട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വീര്യം കൂടിയ കീടനാശിനികള്‍ക്ക് വിലക്ക്

May 5th, 2011

pesticide-epathram

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുടര്‍ന്ന് സംസ്ഥാനത്ത്‌ ഫ്യൂറിഡാന്‍ ഉള്‍പ്പെടെ വീര്യം കൂടിയ അഞ്ചു കീടനാശിനികള്‍  നിരോധിച്ചു. വീര്യം കൂടിയ ചുവന്ന ലേബലില്‍ വരുന്ന എല്ലാ കീടനാശിനികളും നിരോധിക്കാന്‍ മന്ത്രി മുല്ലക്കര രത്നാകരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. മഞ്ഞ ലേബലുള്ള കീടനാശിനികളില്‍ 6 എണ്ണം ഒഴികെ ബാക്കിയെല്ലാം നിരോധിക്കാന്‍ ഉത്തരവായി. മൂന്നു കുമിള്‍ നാശിനികളുടെയും ഉല്പാദനവും വില്പനയും ഇതോടൊപ്പം നിരോധിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം മുതല്‍ നടപ്പിലാക്കും. ആകാശത്തു നിന്നും കീടനാശിനി തളിക്കുന്നതു തടഞ്ഞിട്ടുണ്ട്. ഒരു കീടനാശിനിയും അന്തരീക്ഷത്തിലൂടെ സ്‌പ്രേ ചെയ്യുന്നതിന്‌ അനുവാദമില്ല. നിരോധനത്തില്‍ പെട്ട കീടനാശിനികള്‍ക്ക് ഇനി മുതല്‍ കൃഷി വകുപ്പ്‌ ലൈസന്‍സ് നല്‍കില്ല. ഈ കീടനാശിനികളുടെ ലിസ്റ്റ്‌ എല്ലാ ജില്ലാ കൃഷി ഓഫീസര്‍മാര്‍ക്കും നല്‍കും. ഇവ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരേ കര്‍ശന നടപടി ഉണ്ടാകും. നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയായാല്‍ നിരോധനം അടുത്ത മാസം മുതല്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുത്താം എന്ന് കരുതപ്പെടുന്നു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഉള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഭിമുഖം : വൈശാഖന്‍
Next »Next Page » എന്‍ഡോസള്‍ഫാന്‍ : ദുരിത ബാധിത ബാലിക ചികിത്സ കിട്ടാതെ മരിച്ചു »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine