കല്ലുവാതുക്കല്‍ മദ്യദുരന്തം: ശശിയുടെ ആരോപണം അസംബന്ധം

February 7th, 2011

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പി.ശശിയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. കല്ലുവാതുക്കല്‍ കമ്മീഷനെ താന്‍ സ്വാധീനിച്ചിട്ടില്ല. മോഹന്‍കുമാറിനെതിരെ താന്‍ കോടതിയില്‍ പോയിട്ടുണ്ടെന്നത് ചരിത്ര സത്യം. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ താന്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കില്‍ മോഹന്‍ കുമാര്‍ അത് വെളിപ്പെടുത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവരെല്ലാം ഇപ്പോള്‍ ഒരു കുടക്കീഴിലെത്തിയിരിക്കുകയാണ്. പെണ്‍വാണിഭക്കാരെയെല്ലാം തെരുവിലൂടെ വിലങ്ങ് വെച്ച് നടത്തിക്കുക തന്നെ ചെയ്യുമെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു. കല്ലുവാതുക്കല്‍ കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്തുനിന്ന് ആര്യാടന്‍ മുഹമ്മദാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി.

-

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഗോവിന്ദച്ചാമിക്ക് എതിരെ ശക്തമായ തെളിവുകള്‍

February 7th, 2011

തൃശ്ശൂര്‍: സൗമ്യയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി മരണത്തിന് വിട്ടുകൊടുത്ത കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് എതിരെ ശക്തമായ തെളിവുകള്‍. പ്രതിയുടെ കഴുത്തിന് താഴെ നഖം കൊണ്ടുള്ള 21 പോറലുകള്‍ ഉണ്ട്. പെണ്‍കുട്ടിയുടെ നഖത്തിന് അടിയില്‍ നിന്നും ഇയാളുടേതെന്നു കരുതുന്ന തൊലിയും ലഭിച്ചു. പ്രതിയുടെ ശരീരത്തില്‍ സൗമ്യയുടെ രക്തം പുരണ്ടിട്ടുണ്ട്. മാനഭംഗം നടന്നതിനും തെളിവുകള്‍ ശക്തമാണ്. എല്ലാം പരിശോധനകള്‍ക്ക് അയച്ചു.

സംഭവത്തിന് മുന്‍പും ശേഷവും പ്രതിയെ കണ്ടവരുണ്ട്. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ഗോവിന്ദച്ചാമി എടുക്കുകയും പാലക്കാട് വെച്ച് പഴനിച്ചാമി എന്നൊരാള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് കണ്ടെത്താനായി ഞായറാഴ്്ച്ച ചേലക്കര പോലീസ് തിരുപ്പൂരില്‍ തിരച്ചില്‍ നടത്തി. എങ്കിലും ഫോണ്‍ കണ്ടുകിട്ടിയില്ല. വൈകാതെ ഫോണ്‍ കണ്ടുകിട്ടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിചാരണക്ക് കേസ് നല്‍കാനാണ് നീക്കം.

-

വായിക്കുക: , , ,

1 അഭിപ്രായം »

സൗമ്യയുടെ വിടവാങ്ങല്‍ നടുക്കം ശേഷിപ്പിച്ച്

February 7th, 2011

violence-against-women-epathram

തൃശ്ശൂര്‍: രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വയ്യാത്ത നാടായി കേരളമെന്നതിന് ഇനി മറ്റൊരു തെളിവു കൂടി. ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലയ്ക്കല്‍ ഗണേശന്റെയും സുമതിയുടെയും മകള്‍ സൗമ്യ(23) യാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കൊച്ചി – ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കിടയില്‍ ക്രൂരമായി മാനഭംഗ ത്തിനിരയായി ഇന്നലെ വൈകിട്ട് മൂന്നിനു മരണത്തിനു കീഴടങ്ങിയത്.

വിവാഹ സ്വപ്നങ്ങളും മനസില്‍ താലോലിച്ച്, പിറ്റേന്നു നടക്കാനിരുന്ന പെണ്ണു കാണല്‍ ചടങ്ങിനായി ജോലി സ്ഥലത്തു നിന്നു മടങ്ങിയ സൗമ്യ, സ്വപ്നങ്ങളില്ലാത്ത ലോകത്തേയ്ക്കു നിഷ്‌കരുണം വലിച്ചെറിയപ്പെട്ടതു കേരളക്കരയുടെ വിട്ടു മാറാത്ത നടുക്കമായി തുടരും. പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കായിപ്പോയ സൗമ്യക്ക്, കടന്നു വന്ന കാപാലികനില്‍ നിന്നു രക്ഷ നേടാന്‍ മാര്‍ഗങ്ങളൊന്നു മില്ലായിരുന്നു. എന്നിട്ടും അവള്‍ പരമാവധി ചെറുത്തു. അക്രമിയുടെ ചര്‍മം വരെ പറിച്ചെടുത്തിട്ടും അവള്‍ മോചിതയായില്ല. അവളുടെ നിലവിളി പാസഞ്ചര്‍ ട്രെയിനിന്റെ ചൂളം വിളിയില്‍ കുരുങ്ങി. നിസഹായയായ അവള്‍ ട്രെയിനിനു പുറത്തേക്കു തള്ളിയിടപ്പെട്ടു. ട്രാക്കില്‍ തലയിടിച്ചു ബോധ ശൂന്യയായിട്ടും അവളെ വിട്ടു മാറാന്‍ കണ്ണില്‍ച്ചോരയില്ലാത്ത, ക്രൂരതയുടെ പര്യായമായ നരാധമന്‍ തയാറായില്ല. ഒടുവില്‍ ക്രൂരതയുടെ കൈകള്‍ നീണ്ടു വരാത്ത ലോകത്തേക്ക് അവള്‍ യാത്രയായി.

വീടിന്റെ ഏക ആശ്രയമായിരുന്നു സൗമ്യ. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ ജോലി ചെയ്തു പോറ്റിയത് ഈ പെണ്‍കുട്ടി യായിരുന്നു. ആ വിളക്കു നിര്‍ദയം തല്ലിക്കെടുത്തിയ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അവളുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കാത്ത സുമനസുകളില്ല. പക്ഷേ, പ്രാര്‍ഥനകള്‍ക്കും വിദഗ്ധ ചികിത്സകള്‍ക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. ജീവച്ഛവമായി ആശുപത്രിയിലെ പേരറിയാത്ത മെഷിനുകള്‍ക്കും രൂക്ഷ ഗന്ധമുള്ള മരുന്നുകള്‍ക്കും മധ്യേ അഞ്ചു രാപ്പകലുകള്‍. പിന്നെ അവള്‍ അകാലത്തില്‍ മരണത്തെ പുല്കി. തലയുടെ ഇടതു ഭാഗത്തിനേറ്റ ആഘാതം മൂലമുണ്ടായ മസ്തിഷ്‌ക ക്ഷതവും ക്രമേണ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണ കാരണം. ചികിത്സയുടെ ഒരു ഘട്ടത്തിലും ബോധമുണ്ടായില്ല. താടിയെല്ല് തകര്‍ന്നിരുന്നു. ഏഴ് പല്ലുകള്‍ നഷ്ടപ്പെട്ടു. തലച്ചോറില്‍ രക്തം കട്ട കെട്ടി നിന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡു തന്നെ രൂപീകരിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി.

റെയില്‍വേയുടെ അനാസ്ഥ, ട്രെയിനുകളിലെ സുരക്ഷാക്കുറവ്, അക്രമികളുടെ വിളയാട്ടം. അധികൃതര്‍ക്ക് നിരത്താന്‍ കാരണങ്ങള്‍ നിരവധി യുണ്ടാകും. നഷ്ടപ്പെട്ടത് അവളുടെ മാനവും, പിന്നെ ജീവിതവുമാണ്. അവളുടെ കുടുംബത്തിന്റെ തീരാ നഷ്ടം നാടിന്റെ വലിയൊരു മുറിവു മായിരിക്ക യാണിന്ന്. ഇനിയൊരു പെണ്‍കുട്ടിക്കും ഈയൊരു ദുരവസ്ഥ ഉണ്ടാവല്ലേ എന്ന പ്രാര്‍ഥനയോടെയാണ് കേരളം സൗമ്യയെന്ന ഹതഭാഗ്യക്ക് യാത്രാമൊഴി ചൊല്ലിയത്.

-

വായിക്കുക: , , , ,

1 അഭിപ്രായം »

വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ: വിദ്യാര്‍ത്ഥിനിയെ പിടികൂടി

February 7th, 2011

girl-in-bathroom-epathram

കൊല്ലം: കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ പിടി കൂടി. വയനാട് സ്വദേശിനിയായ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ നഗ്നത പകര്‍ത്തുവാനായി കുളിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ചത്. ക്യാമറ തുണിക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കു കയായിരുന്നു. കുളിമുറിയില്‍ കയറിയ മറ്റൊരു പെണ്‍കുട്ടിയുടെ കൈ തട്ടി തുണിയും ക്യാമറയും താഴെ വീണു. ക്യാമറ കണ്ടെത്തിയ പെണ്‍കുട്ടി മറ്റുള്ളവരെയും മേട്രനേയും പ്രിസിപ്പലിനെയും വിവരം അറിയിക്കു കയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്യാമറ വെച്ചതിനു പിന്നില്‍ വയനാട് സ്വദേശിനിയായ യുവതിയാണെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസിലും യുവതിയുടെ വീട്ടിലും വിവരം അറിയിച്ചു. സ്വന്തം നഗ്നത കാണുവാനാ‍ണ് ക്യാമറ സ്ഥാപിച്ചതെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന കാമുകന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്നു യുവതി പറഞ്ഞതായാണ് സൂചന. ഇതിനു മുമ്പ് ഇത്തരത്തില്‍ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് അറിയുവാനായി യുവതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ്‌ ചെയ്തു. യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗില്‍ പ്രശ്‌ന പരിഹാരം; മുനീര്‍ വഴങ്ങുന്നു

February 6th, 2011

mk-muneer-epathram

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുസ്ലിം ലീഗിലുണ്ടായ പ്രശ്‌നങ്ങള്‍ തീരുന്നുവെന്ന് സൂചന. ഇന്ത്യാവിഷന്‍ ചാനലിന്റെ നേതൃസ്ഥാനം ഒഴിയാന്‍ എം. കെ. മുനീര്‍ സാവകാശം തേടി. പി. കെ. കുഞ്ഞാലിക്കുട്ടി യുമായി ഇ. അഹമ്മദിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇത്. കോഴിക്കോട് ലീഗ് നേതൃ യോഗത്തിന് മുന്നോടി യായിരുന്നു കൂടിക്കാഴ്ച്ച. പാര്‍ട്ടിയിലെ തെറ്റിദ്ധാരണകള്‍ തീര്‍ന്നുവെന്ന് പാര്‍ട്ടി നേതൃ യോഗത്തിന് ശേഷം ഇ. അഹമ്മദും പി. ടി. മുഹമ്മദ് ബഷീറും വ്യക്തമാക്കി. ശനിയാഴ്ച്ച പാണക്കാട് വെച്ച് നടത്തിയ ചര്‍ച്ചയില്‍ തന്നെ എല്ലാ തെറ്റിദ്ധാരണകളും പരിഹരിച്ചിരുന്നു.

പാര്‍ട്ടി ഇത്രയും കാലം എങ്ങിനെ മുന്നോട്ടു പോയിരുന്നോ അങ്ങനെ തന്നെ ഇനിയും പോകുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദ് അറിയിച്ചു. മുനീര്‍ ഇന്ത്യാവിഷന്‍ സ്ഥാനത്തിരിക്കുന്നത് സ്വന്തം ഇഷ്ട പ്രകാരമല്ലെന്നും അതിന് ചില സാങ്കേതികമായ കാരണങ്ങളുണ്ടെന്നും ഇ. അഹമ്മദ് പറഞ്ഞു. താന്‍ ഇന്ത്യാവിഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചാനലിനെതിരെ മാത്രമാണ്. അത് മുനീറി നെതിരെയാണെന്ന പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലിനെ സംബന്ധിച്ച് പാര്‍ട്ടി ക്കുള്ളിലുണ്ടായ തെറ്റിദ്ധാരണ കള്‍ക്കാണ് താല്‍ക്കാലിക വിരാമമായിട്ടുള്ളത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അമച്വര്‍ നാടകത്തിന് പുത്തന്‍ പ്രതീക്ഷയായൊരു നാടകോത്സവം
Next »Next Page » വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ: വിദ്യാര്‍ത്ഥിനിയെ പിടികൂടി »



  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine