അമച്വര്‍ നാടകത്തിന് പുത്തന്‍ പ്രതീക്ഷയായൊരു നാടകോത്സവം

January 31st, 2011

campus-theatre-kerala-epathram

തൃശൂര്‍ : കേരളത്തിലെ അമേച്വര്‍ നാടക രംഗം നേരിടുന്ന നിരവധി വെല്ലുവിളികളില്‍ ഒന്നാണ് അതിന്റെ നിര്മാണത്തിനും അവതരണത്തിനും വേണ്ടി വരുന്ന ഭീമമായ ചിലവുകള്‍. തീരെ അഭികാമ്യമല്ലാത്ത പ്രവണതകളിലൂടെ, പ്രവര്‍ത്തന അവതരണ ചിലവുകളെ ഉയര്‍ത്തി, ഈ കലാ രൂപത്തെ മുക്കി കൊല്ലുവാനാണ്‌ ചില താല്‍പ്പര കക്ഷികളുടെ ശ്രമം. കോര്‍പറേറ്റ് പ്രായോജകരുടെ കടന്നു കയറ്റവും, ചില നാടക പ്രവര്‍ത്തകരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളോട് കൂടിയ പ്രവര്‍ത്തന ശൈലിയും സാധാരണ നാടക പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യ മായ തലത്തിലേക്ക് ഈ കലാ രൂപത്തെ കൊണ്ടു ചെന്നെത്തി ച്ചിരിക്കുന്നു.

നമ്മുടെ കലാ സാംസ്കാരിക മേഖലയില്‍ പൊതുവെ കണ്ടു വരുന്ന പ്രവണതകളുടെ കൂടെ പിറപ്പായി ഇതിനെ കണ്ടു കൊണ്ട് പിന്‍വലിഞ്ഞു നില്‍ക്കുക നാടകങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ഒരാള്‍ക്കും അഭികാമ്യമല്ല. വളരെയധികം പ്രസക്ത മായ ഈ പ്രതിസന്ധിയെ മുന്‍നിര്‍ത്തി, നാടകം എല്ലാവര്ക്കും പ്രാപ്യമായ തലത്തിലേക്ക് പുന പ്രതിഷ്ഠിച്ചു കൊണ്ട് തിരിച്ചു വരുവാനും, അതിന്റെ നിര്മാണത്തിലും അവതരണത്തിലും വരുന്ന ഭീമമായ ചിലവുകള്‍ കുറച്ചു കലാ മൂല്യമുള്ള നാടകങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുവാനും ഉതകുന്ന തരത്തില്‍ വളരെ പ്രസക്തമായ ഒരു ചുവടു വെയ്പ്പ് നടത്താന്‍ കേരളത്തിലെ ഒരു പറ്റം നാടക പ്രവര്‍ത്തകര്‍ കൈ കോര്‍ക്കുകയാണ്.

കേരളത്തിലെ കലാലയങ്ങളില്‍ പ്രവര്‍ത്തനങ്ങളിലും അവതരണത്തിലും ഉന്നത നിലവാരം പുലര്‍ത്തി സജീവമായിരുന്ന ഒരു കാമ്പസ് തിയേറ്റര്‍ സംസ്കാരം കേരളത്തില്‍ നിലനിന്നിരുന്നു എന്നത് അഭിമാന പുരസരം നമുക്ക് പറയാന്‍ കഴിയും. കലാ സാംസാരിക പ്രവര്‍ത്തകരില്‍ നിന്നും, പത്ര മാധ്യമങ്ങളില്‍ നിന്നും പ്രശംസ പിടിച്ചു പറ്റിയ നാടകങ്ങളും മറ്റു ദൃശ്യ കലാ രൂപങ്ങളും അവതരിപ്പിക്കുവാന്‍ കാമ്പസ് തിയേറ്ററുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല. ശ്രദ്ധേയമായ ഈ നേട്ടങ്ങള്‍ക്ക്‌ പിന്നില്‍ ശശിയേട്ടന്‍ എന്ന് ക്യാമ്പസുകളില്‍ അറിയപ്പെട്ടിരുന്ന ശശിധരന്‍ നടുവില്‍ പകര്‍ന്ന ഊര്‍ജം വളരെ വലുതായിരുന്നു.

തീര്‍ത്തും ദുര്‍ബലമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വളര്‍ന്നു വന്ന ശശിധരന്‍ നടുവില്‍ ഉപജീവനത്തിനായി മറ്റു തൊഴില്‍ ചെയ്തു കൊണ്ടാണ് തന്റെ ജീവിതം നാടക രംഗത്തിനായി നീക്കി വച്ചിരിക്കുന്നത്. വെറും വണ്ടി കാശു മാത്രം വാങ്ങി ബസ്സ് കയറി പോകുന്ന ശശിയേട്ടന്റെ രൂപം ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.

മാര്‍ച്ച് മാസം 20 മുതല്‍ 30 വരെ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്യുന്ന പത്തു നാടകങ്ങളാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ അരങ്ങേറുന്നത്‌. ഈ പത്തു നാടകങ്ങളുടെ അരങ്ങേറ്റത്തിലൂടെ ഇദ്ദേഹം തന്റെ 350 നാടകങ്ങള്‍ പൂര്‍ത്തിയാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പത്തു സമിതികള്‍ ഇതുമായി സഹകരിക്കുന്നുണ്ട്.

റിഹേഴ്സലിനും അവതരണ ത്തിനുമായി പരമാവധി 25,000 രൂപയാണ് ഒരു നാടകത്തിനു കണക്കാക്കിയിരിക്കുന്നത്. ഇന്ന് രണ്ട് ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ എത്തി നില്‍ക്കുന്ന ചിലവുകള്‍ ക്കിടയിലാണ് ഈ ഉദ്യമം നടക്കുന്നത് എന്നറിയുമ്പോള്‍ അത് മുന്നോട്ടു വയ്ക്കുന്ന ആശയം എത്ര മാത്രം പ്രസക്തമാണെന്നു മനസ്സിലാക്കാന്‍ കഴിയും.

കേരളത്തിലെ മുഴുവന്‍ നാടക സ്നേഹികളും ഈ ഉദ്യമത്തില്‍ സഹകരിക്കണം എന്ന് ക്യാമ്പസ്‌ തിയേറ്റര്‍ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നു. ഫെബ്രുവരി മാസം 5 മുതല്‍ റിഹേഴസല്‍ ക്യാമ്പ്‌ ആരംഭിക്കുന്നതിനാല്‍ പണം അടിയന്തിരമായി തന്നെ സംഘാടകരെ ഏല്‍പ്പിക്കേണ്ടതുണ്ട്. നാടകത്തെ സ്നേഹിക്കുന്ന ഏവരും തുറന്ന മനസ്സോടു കൂടി സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

പണം അയക്കേണ്ട വിലാസം:

A/C No: 00201050033732,
HDFC BANK,
RAVIPURAM,
KOCHI,
IFSC: HDFC0000020
(A/c. Holder : Biju R.)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വര്‍ണ്ണം 2011 : സെന്റ്‌ തെരേസാസ് മുന്നില്‍

January 30th, 2011

st-teresas-varnam-2011-epathram

കോട്ടയം : എം.ജി. സര്‍വകലാശാല യുവജനോത്സവം വര്‍ണ്ണം 2011, നാലാം ദിനത്തില്‍ പ്രവേശിച്ചപ്പോള്‍ 41 പൊയന്റുകളുമായി എറണാകുളം സെന്റ്‌ തെരേസാസ് മുന്നില്‍. തൊട്ടു പിന്നാലെ തൃപ്പൂണിത്തുറ ആര്‍. എല്‍. വി. കോളേജും, എറണാകുളം മഹാരാജാസ് കോളേജും യഥാക്രമം 2 ഉം 3 ഉം സ്ഥാനങ്ങളില്‍ തുടരുന്നു.

st_teresas_college_youth_festivalകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ആദ്യ ദിനത്തില്‍ തന്നെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലി എസ്. എഫ്‌. ഐ. – കെ. എസ്. യു. പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യേറ്റം ഉണ്ടായെങ്കിലും തുടര്‍ന്ന് വന്ന 3 ദിവസങ്ങളിലും കാര്യമായ ക്രമക്കേടുകള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ മത്സരാര്‍ത്ഥികള്‍ അധികമായി രുന്നതിനാല്‍ മോണോ ആക്ട്‌ പോലെ ഉള്ള പല മത്സരങ്ങളും വളരെ വൈകിയാണ് അവസാനിച്ചത്‌.

ജനുവരി 28 നു ആരംഭിച്ച കലോത്സവം 31 നു അവസാനിക്കും.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പുല്ലുമേട് ദുരന്തം – ഒരു ഓര്‍മ്മപ്പെടുത്തല്‍

January 25th, 2011

safety-matters-epathram

ശബരിമലയ്ക്ക് അടുത്ത്‌ പുല്‍മേട്ടില്‍ ഉണ്ടായ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ കാരണം ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇത് ആദ്യത്തെ തവണയല്ല തിക്കിലും തിരക്കിലും പെട്ട് ജനങ്ങള്‍ കൊല്ലപ്പെടുന്ന സംഭവം നടക്കുന്നത്. 1999 ജനുവരി 14നു അന്നത്തെ മകര ജ്യോതി ദര്‍ശന സമയത്ത് ഏകദേശം 25 ഓളം അയ്യപ്പ ഭക്തര്‍ ഒരു മലയിടിച്ചിലില്‍ പെട്ട് കൊല്ലപ്പെടുകയുണ്ടായി. പുല്‍മേട് ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം എന്തെന്നും എന്തൊക്കെയാണ് സംഭവിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അനിയന്ത്രിതമായ ജനത്തിരക്കും, വാഹന പാര്‍ക്കിങ്ങും, സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകള്‍, വെളിച്ചമില്ലായ്മ, ഇടുങ്ങിയ വന വീഥി ഇവയൊക്കെയാണ് ഇങ്ങനെ ഒരു വന്‍ ദുരന്തത്തിലേക്ക് വഴി തെളിച്ചത് എന്നത് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം.

pullumedu-tragedy-location-epathram

ഇരുവശത്തുമുള്ള അനധികൃത കടകള്‍ മൂലം ഏറെ ഇടുങ്ങിയ പാത

ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിന് കാരണമായത്‌ എന്ത് എന്ന് അന്വേഷിച്ച് ഇനിയൊന്ന് ആവര്‍ത്തിക്കാതിരിക്കാനുള്ള സജ്ജീകരണമാണ് അടിയന്തരമായി ചെയ്യേണ്ടത്. എന്നാല്‍ നമ്മുടെ നാട്ടില്‍ തേക്കടിയും, കുമളിയും, പുല്‍മേടുമൊക്കെ ആവര്‍ത്തിക്കപ്പെടുന്നു. അനേകം മനുഷ്യ ജീവനുകള്‍ പൊലിയുന്നത് കാണുമ്പോള്‍ നമുക്ക്‌ മനസ്സില്‍ വേദന തോന്നാറുണ്ട്. എന്നാല്‍ “എത്ര കഷ്ടം”. അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ” എന്നീ സഹതാപ വാക്കുകള്‍ക്ക് അപ്പുറം ഇവ തടയാന്‍ നാം ഒന്നും ചെയ്യാറില്ല. പുതിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പഴയവ മറക്കപ്പെടുന്നു. നഷ്ടം മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് മാത്രം, മുന്‍കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, ഇതൊരു സാമൂഹികമോ മതപരമോ ആയ ഒത്തുകൂടലുകളിലും നാം നേരിടുന്ന വെല്ലുവിളികള്‍ ഇന്ന് വളരെ അധികമാണ്.

pullumedu-tragedy-location-epathram

വാഹനങ്ങള്‍ തടയാനുള്ള ചങ്ങലയില്‍ തട്ടി വീണ നൂറുകണക്കിനാളുകളുടെ ശരീരം തുളച്ചത് ഈ ചാനലാണ്

എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം ഏതൊരു പ്രതിസന്ധിയുടെയും തീവ്രത കൂട്ടുന്നു. ശബരിമല പോലെ കോടികള്‍ വരുമാനമുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ അപകടം ഉണ്ടായത്‌ എന്ന് പറയുന്നത് ലജ്ജാകരമാണ്.

pullumedu-tragedy-location-epathram

അപകടത്തിനിരയായവരുടെ സാധന സാമഗ്രികളുടെ ഹൃദയഭേദകമായ കാഴ്ച

അനിയന്ത്രിതമായ ജനക്കൂട്ടം സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് എന്നും ഒരു വെല്ലുവിളിയാണ്. ഒരു പുല്‍മേടായാലും, ബോട്ടായാലും അവിടെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്. ആ പരിധിയില്‍ കവിഞ്ഞ് ജനങ്ങള്‍ തള്ളിക്കയറുന്നത് അവരുടെ സ്വന്തം സുരക്ഷയ്ക്ക് എതിരെയുള്ള ആദ്യത്തെ ചവിട്ടുപടിയാണ്. ആ സ്ഥല പരിമിതിയ്ക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ സൌകര്യങ്ങള്‍, പാര്‍ക്കിംഗ്, താമസം, രക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ ജനത്തിരക്കിനെ ആശ്രയിച്ചിരിക്കും. എന്നാല്‍ ഇവയൊന്നും ആലോചിക്കാതെയാണ് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഓരോ വര്‍ഷവും മല കയറുന്നത്. വര്ഷം തോറും തീര്‍ഥാടകരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു.

ശാസ്ത്രീയമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഭാവിയില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ തടുക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഒരു നിശ്ചിത സമയത്ത് എത്ര പേരെ കടത്തി വിടാം എന്ന വ്യക്തമായ കണക്കെടുപ്പുകള്‍ നടത്തണം. അതില്‍ കവിഞ്ഞ ആള്‍ക്കൂട്ടം ഒരു കാരണ വശാലും ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല. ഇതിനായി പ്രധാന പ്രവേശന കവാടങ്ങളില്‍ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഉള്ളിലേക്ക് കടക്കുന്ന ആളുകളുടെ എണ്ണം കണക്കാക്കാം. എല്ലാ പ്രവേശന കവാടങ്ങളിലെയും വിവരങ്ങള്‍ ഏകീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഒരു കണ്‍ട്രോള്‍ റൂം സജ്ജമാക്കാം.

ദര്‍ശനം കഴിഞ്ഞ് മടങ്ങി പോകുന്ന ഭക്തര്‍ക്ക്‌ പുറത്തേയ്ക്കുള്ള വഴി വേറെ ആയിരിക്കണം. ശബരിമലയില്‍ വരുന്നതിന് വേണ്ടി വളരെ അധികം തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി ചെയ്താണ് ഭൂരിഭാഗം ഭക്തരും ഇവിടം സന്ദര്‍ശിക്കുന്നത്. അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് ഇവിടെ ഒരു റെജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൂടാ? അങ്ങനെയെങ്കില്‍ അധികൃതര്‍ക്ക്‌ ഒരു ദിവസം അനുഭവപ്പെടാവുന്ന ജനത്തിരക്കിനെ കുറിച്ച് വ്യക്തമായ ഉദ്ദേശം ലഭിക്കും.

കൂട്ട മരണങ്ങള്‍ മാത്രം ശ്രദ്ധ ആകര്ഷിക്കപ്പെടുമ്പോള്‍ ശബരിമല പോലെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന ഒറ്റപെട്ട മരണങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. സൂര്യതാപം ഏറ്റും, ഹൃദയാഘാതം മൂലവും, വിശ്രമം ഇല്ലായ്മ കാരണവും ഒക്കെ അനേകം ജീവനുകള്‍ ഇവിടെ അപായപ്പെടുന്നുണ്ട്.

ഇങ്ങനെയൊരു അവസ്ഥയില്‍ ഇത് പോലുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു വിദഗ്ദ്ധ സുരക്ഷാ സംഘത്തെ നിയോഗിക്കുക എന്നത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു. ഈ സംഘത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, അഗ്നി ശമന വിദഗ്ദ്ധര്‍, പ്രാഥമിക ശ്രുശ്രൂഷകര്‍, സുരക്ഷാ വിദഗ്ദ്ധര്‍ എന്നിവരെ നിയോഗിക്കണം. അതാത് കേന്ദ്രങ്ങളിലെ സവിശേഷതകള്‍ക്ക് അനുയോജ്യമായി ഇവര്‍ക്ക്‌ അടിയന്തര ഘട്ടങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചും രക്ഷാ മാര്‍ഗങ്ങളെ കുറിച്ചും വ്യക്തമായ പരിശീലനവും ആവശ്യമായ ഉപകരണങ്ങളും നല്‍കണം. സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഇങ്ങനെയൊരു സംഘത്തിന് കഴിയും.

ഇവയൊക്കെ വികസിത രാജ്യങ്ങളില്‍ മാത്രമേ നടക്കൂ എന്ന് വിമര്‍ശിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ മിക്കവരും. എന്നാല്‍ എത്ര വിഭവ ശേഷിയുള്ള രാജ്യമായാലും ഒരു മഹാ ദുരന്തം നേരിടുമ്പോള്‍ പാകപ്പിഴകള്‍ വരാം. പക്ഷെ വേണ്ടത്ര സുരക്ഷയുടെ 50 ശതമാനമെങ്കിലും പാലിക്കുകയാണെങ്കില്‍ നമ്മുടെ സുരക്ഷ അത്രയും വര്‍ദ്ധിക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടിലെ സുരക്ഷാ സംവിധാനങ്ങളില്‍ സമൂലമായ മാറ്റം ആവശ്യമാണ്‌. ആരോഗ്യകരമായ ഒരു സുരക്ഷാ സംസ്കാരം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന് വളരെ വലിയ പങ്കുണ്ട്. മറ്റു രാജ്യങ്ങളില്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പഠിക്കുകയും, അതനുസരിച്ച് നമ്മുടെ നയ നിയമ വ്യവസ്ഥകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി സുരക്ഷയുടെ കാര്യത്തില്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ മഹാ ദുരന്തം അതിനായുള്ള ഒരു ഓര്‍മ്മപ്പെടുത്തലാകട്ടെ. ഇനിയൊന്ന് ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ലിജി അരുണ്‍

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും സേഫ്റ്റി എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ലേഖിക ദുബായില്‍ ഒരു പ്രമുഖ നിര്‍മ്മാണ  സ്ഥാപനത്തില്‍ സേഫ്റ്റി എന്‍ജിനിയര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.)

ഫോട്ടോകള്‍ക്ക് കടപ്പാട് : സഞ്ചാര കാഴ്ചകള്‍

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ചെറായി തലപൊക്ക മത്സരം: പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയി

January 23rd, 2011

elephant-stories-epathramചെറായി: ചെറായില്‍ നടന്ന ആനകളുടെ തലപൊക്ക മത്സരത്തില്‍ മന്ദലാം‌കുന്ന് അയ്യപ്പനെ അടിയറവു പറയിച്ചു കൊണ്ട് പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയിയായി.  ഇഞ്ചോടിഞ്ച് മത്സരത്തില്‍ അയ്യപ്പനെ അടിയറവു പറയിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ അവന്റെ ആരാധകരുടെ ആവേശം അണപൊട്ടി.  ഇനി ചെറായി ഉത്സവത്തിലെ ഈ വര്‍ഷത്തെ തിടമ്പ് പട്ടത്ത് ശ്രീകൃഷ്ണനു സ്വന്തം. തെക്കേ ചെരുവാരവും വടക്കേ ചെരുവാരവും തമ്മില്‍ ആയിരുന്നു മത്സരം. തെക്കേ ചേരുവാരത്തിനായി വേദിയില്‍ എത്തിയത് പട്ടത്തു ശ്രീകൃഷണന്‍ ആയിരുന്നു വടക്കേ ചേരുവാരത്തിന്റെ മത്സരാര്‍ഥി മന്ദലാം‌കുന്ന് അയ്യപ്പനും.

ഏറെ പ്രസിദ്ധമാണ്‌ ചെറായിലെ തലപൊക്ക മത്സരം. ചെറായിലെ  മത്സരവേദിയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അടക്കം കേരളത്തില പ്രമുഖരായ പല ആനകളും മാറ്റുരച്ചിട്ടുണ്ട്. ചെറായി ക്ഷേത്രത്തിലെ ഗജമണ്ഡപം ആയിരുന്നു പതിവു പോലെ മത്സര വേദി. നെറ്റിപ്പട്ടവും കഴുത്തില്‍ മണിയും കാല്‍‌മണിയും അണിഞ്ഞ് കുളിച്ചൊരുങ്ങി പട്ടത്ത് ശ്രീകൃഷ്ണനും മന്ദലാം‌കുന്ന് അയ്യപ്പനും നിന്നു. മത്സരം നടക്കുമ്പോള്‍ പാപ്പാന്മാരോ മറ്റ് ആരെങ്കിലുമോ ആനകളെ നേരിട്ടോ തോട്ടിയോ വടിയോ ഉപയോഗിച്ചോ സ്പ്രര്‍ശിക്കുവാന്‍ പാടില്ല. ഏഴുമിറ്റു നേരം ആനകള്‍ തലയുയര്‍ത്തിനിന്ന് പരസ്പരം  മത്സരിക്കും. ഇവിടെ മത്സരം ആരംഭിച്ചപ്പോള്‍ തന്നെ പട്ടത്ത് ശ്രീകൃഷ്ണനായിരുന്നു മുന്‍‌തൂക്കം. പട്ടത്ത് ശ്രീകൃഷ്ണന്റേത് ഒറ്റനിലവായിരുന്നു എന്നാല്‍ അയ്യപ്പനാകട്ടെ ഇടയ്ക്ക് തുമ്പിയുയര്‍ത്തിയും തലതാഴ്ത്തിയും നിന്നതോടെ  പട്ടത്ത് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ ഫൈനല്‍ ബെല്‍ മുഴങ്ങുമ്പോഴേക്കും കാണികള്‍ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണനു സുബ്രമണ്യന്റെ തിടമ്പും അയ്യപ്പനു ശിവന്റെ തിടമ്പും നല്‍കി ശീവേലി നടത്തി. മത്സരം കാണുവാനായി നൂറുകണക്കിനു ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കോട്ടയത്തെ ശ്വാന പ്രദര്‍ശനം ശ്രദ്ധേയമായി

January 21st, 2011

dog-show-epathram

കോട്ടയം : കോട്ടയം കെന്നല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്വാന പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. നാഗമ്പടം മൈതാനിയില്‍ ആയിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. വിവിധ വലിപ്പത്തിലും ഇനത്തിലും പെട്ട നായ്ക്കള്‍ പങ്കെടുത്ത ഷോയില്‍ കേരളത്തില്‍ അപൂര്‍വ്വമായ ബീഗിള്‍ എന്ന ഇനത്തില്‍ പെട്ട നായയായിരുന്നു ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത്. നായ്ക്കളിലെ പൊണ്ണത്തടിയന്‍ എന്നറിയപ്പെടുന്ന നെപ്പോളിയന്‍ മാസ്തിഫും ഇത്തിക്കുഞ്ഞന്‍ മീനിയേച്ചര്‍ പിന്‍ഷ്വറും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇരുന്നൂറോളം നായ്ക്കള്‍ പങ്കെടുത്ത ഷോയില്‍ പ്രധാനമായും പഗ്, റോട്ട് വീലര്‍, ലാബ്രഡോര്‍, ഡോബര്‍മാന്‍ പിന്‍ഷ്വര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഗെയ്റ്റ്ഡാന്‍ തുടങ്ങിയ ഇനങ്ങളില്‍ പെട്ട നായ്ക്കളാണ് ഉണ്ടായിരുന്നത്. ബോക്സര്‍, ഫോക്സ് ടെറിയര്‍, ബുള്‍മാസ്തിഫ് തുടങ്ങിയ ഇനത്തില്‍ പെട്ട നായ്ക്കളും ഉണ്ടായിരുന്നു. പതിനയ്യായിരം മുതല്‍ ഒരു ലക്ഷത്തിനു മുകളില്‍ വരെ വില വരുന്ന നായ്ക്കള്‍ ഷോയില്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊല്ലത്ത് ഇടഞ്ഞ ആന കായലില്‍ ചാടി
Next »Next Page » ചെറായി തലപൊക്ക മത്സരം: പട്ടത്ത് ശ്രീകൃഷ്ണന്‍ വിജയി »



  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine