വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിലക്കുകള്‍

September 20th, 2010

election-epathramമലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ദ്ധിച്ചതോടെ പല രാഷ്ടീയ കക്ഷികള്‍ക്കും അങ്കലാപ്പും വര്‍ദ്ധിച്ചു. അംഗങ്ങളുടെ എണ്ണത്തില്‍ അമ്പത് ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തതോടെ മലപ്പുറം ഉള്‍പ്പെടെ ചില ജില്ലകളില്‍ കഴിവും കാര്യ പ്രാപ്തിയും ഉള്ള സ്ഥാനാര്‍ഥികളെ കിട്ടുവാന്‍ നെട്ടോട്ടം ഓടുകയാണ് പല കക്ഷികളും. സി. പി. എം., കോണ്‍ഗ്രസ്സ് തുടങ്ങിയ പ്രമുഖ കക്ഷികളെ ഒഴിവാക്കിയാല്‍ സ്തീകള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലാത്ത പ്രസ്ഥാന ങ്ങള്‍ക്കാണ് സംവരണം കീറാമുട്ടി യായിരിക്കുന്നത്. സ്ത്രീകള്‍ പൊതു പ്രവര്‍ത്തന ത്തിലേയ്ക്ക് കടന്നു വരുന്നത് പ്രോത്സാഹി പ്പിക്കാത്ത സംഘടന കള്‍ക്ക് പൊടുന്നനെ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തി റക്കുവാനും തിരഞ്ഞെടു പ്പിന്റെയും രാഷ്ടീയ പ്രക്രിയയുടേയും ബാല പാഠങ്ങള്‍ പഠിപ്പി ച്ചെടുക്കുവാനും ശരിക്കും വിയര്‍പ്പൊ ഴുക്കേണ്ടി വരും.

യാഥാ സ്ഥിതിക മനോഭാവം ഉള്ള പ്രസ്ഥാനങ്ങള്‍ നിബന്ധന കളോടെ സ്ത്രീകളെ പൊതു രംഗത്തേക്ക് കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വൈകീട്ട് ആറു മണിക്ക് ശേഷം പൊതു പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ല, ജാഥകളില്‍ മുദ്രാവാക്യം വിളിക്കുവാന്‍ പാടില്ല, പുരുഷന്മാര്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍ നിയന്ത്രണം തുടങ്ങിയ വിചിത്രമായ ചില “പെരുമാറ്റ ചട്ടങ്ങള്‍” ആണത്രെ ഒരു സംഘടന അനൌദ്യോഗികമായി മുന്നോട്ടു വെയ്ക്കുന്നത്.

ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുവാനും, അതേ പറ്റി പഠിച്ച് വേദികളില്‍ അവതരിപ്പിക്കുവാനും, അര്‍ഹമായത് നേടിയെടുക്കുവാനും, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും എല്ലാം ജന പ്രതിനിധിക്ക് ബാധ്യത യുണ്ടെന്നിരിക്കെ ഇത്തരം വിചിത്രമായ നിബന്ധനകള്‍ ജന പ്രതിനിധി എന്ന നിലയില്‍ ഉത്തരവാദി ത്വത്തില്‍ ഉള്ള കൈകടത്തലാകും. മാത്രമല്ല, സ്തീകളെ പൊതു രംഗത്തു നിന്നും അകറ്റി നിര്‍ത്തു‌വാനും, അവരുടെ കഴിവുകള്‍ ജനോപകാര പ്രദമായി വിനിയോഗി ക്കുന്നതില്‍ നിന്നും തടയിടുവാനും മാത്രമേ ഈ നീക്കം ഉപകരിക്കൂ. ജനാധിപത്യ പ്രക്രിയയില്‍ സ്തീകള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായി കൊണ്ടു വന്ന അമ്പതു ശതമാനം സംവരണം ഇത്തരം യാഥാസ്ഥിതികരുടെ കൂച്ചുവിലങ്ങു കള്‍ക്കിടയില്‍ എത്ര മാത്രം വിജയം കാണും എന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ചികിത്സയില്‍ ആയിരുന്ന ആന ചതുപ്പില്‍ വീണു

September 18th, 2010

elephant-stories-epathramപറവൂര്‍: ചികിത്സയില്‍ ആയിരുന്ന ആന ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പില്‍ വീണു. തൊടുപുഴ സ്വദേശി അബ്ബാസിന്റെ സംരക്ഷണ യിലുള്ള കരുവാത്ത കണ്ണന്‍ എന്ന ആനയാണ് ഇന്നലെ പുലര്‍ച്ചെ പാപ്പാന്‍ അറിയാതെ ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പു നിറഞ്ഞ തോട്ടില്‍ വീണത്. വെടിമറ താന്നിപ്പാടം ക്ഷേത്രത്തിനടുത്തുള്ള പുഴയോട് ചേര്‍ന്ന തോട്ടില്‍ ആണ് ആന വീണത്. അവശനായ ആനയെ ചതുപ്പില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ മണിക്കൂറുകളോളം പ്രയത്നിക്കേണ്ടി വന്നു.

കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു ആന. അടുത്തയിടെ ചികിത്സിക്കുവാനായി വെടിമറയ്ക്കടുത്ത് പ്രത്യേകം പന്തല്‍ തയ്യാറക്കിയിരുന്നു. ആള്‍ താമസം കുറഞ്ഞ പ്രദേശത്തായിരുന്നു ഇത്. ആനയെ ബന്ധവസാക്കിയ ശേഷം പാപ്പാന്‍ ഉറങ്ങുവാന്‍ പോയി. രാവിലെ പാപ്പാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ആനയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പാപ്പന്റെ വിളി കേട്ടപ്പോള്‍ അടുത്തുള്ള ചതുപ്പില്‍ നിന്നും ആനയുടെ ശബ്ദം കേട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ആനയെ കണ്ടെത്തി. തുടര്‍ന്ന് മറ്റു പാപ്പന്മാരെയും സഹായികളേയും കൊണ്ട് ആനയെ ചതുപ്പില്‍ നിന്നും കയറ്റുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കാല്‍ ചെളിയില്‍ പൂണ്ടു പോയതിനാല്‍ ആനയെ ഉയര്‍ത്തുവാന്‍ ക്രെയിന്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ആനയുടെ ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അവഗണനയ്ക്കെതിരെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച്

September 17th, 2010

calicut-international-airport-karipur-epathram

കോഴിക്കോട്‌ : കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന അവഗണനയ്ക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിമാന താവളത്തിലേയ്ക്ക്‌ മാര്‍ച്ച് നടത്തി. എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദ്‌ ചെയ്തതിന് എതിരായിട്ട് കോഴിക്കോട്‌ നിന്നും ചേംബര്‍ ഓഫ് കൊമ്മേഴ്സ്‌, സി.പി.ഐ.(എം.), സി. പി. ഐ., പ്രവാസി സംഘം, പ്രവാസി മലയാളി പഠന കേന്ദ്രം എന്നിങ്ങനെ നിരവധി സംഘടനകള്‍ പങ്കെടുത്തു കൊണ്ടുള്ള വമ്പിച്ച മാര്‍ച്ച് മേയര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ വന്‍ തോതിലുള്ള സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

മേയര്‍ എം. ഭാസ്കരന്‍ മാര്ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, എം.എല്‍.എ. പ്രദീപ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മേയറും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും, എം.എല്‍.എ. യും ചേര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിവേദനം സമര്‍പ്പിച്ചു.

എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കുക വഴി പ്രവാസികളായ യാത്രക്കാര്‍ക്ക്‌ നേരിട്ട ബുദ്ധിമുട്ടുകള്‍ നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനെതിരെ വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം എന്ന് എം.എല്‍.എ. പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഇതിനു പുറമേ വിമാന താവളത്തിന്റെ വികസനവും നിവേദനത്തില്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട് എന്ന് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം.എ. ജോണ്സന്‍ e പത്ര ത്തോട്‌ പറഞ്ഞു. ഒരു മലമുകളില്‍ പരിമിതമായ സ്ഥലത്ത് ടേബിള്‍ ടോപ്‌ റണ്‍ വേ നിലവിലുള്ള വിമാന താവളമാണ് കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാന താവളം. ഇതിന്റെ വികസനത്തിനായി വേണ്ട സ്ഥലമെടുപ്പും മറ്റു കാര്യങ്ങളുമൊക്കെ നീണ്ടു പോവുകയാണ്. ഇതിനു പരിഹാരമായി കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയത് പോലെ, കോഴിക്കോട്‌ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയെ ചുമതലപ്പെടുത്തണം എന്ന നിര്‍ദ്ദേശവും നിവേദനത്തിലുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇസ്ട്രുമെന്ടല്‍ ലാന്‍ഡിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഇനിയും പ്രവര്‍ത്തന ക്ഷമമാക്കേ ണ്ടതുണ്ട്. ഇന്‍സ്ട്രുമെന്റ് ഇസ്ട്രുമെന്ടല്‍ ലാന്‍ഡിംഗ് സിസ്റ്റം പ്രവര്‍ത്തന ക്ഷമം അല്ലാത്തതിനാല്‍ പല വിമാനങ്ങള്‍ക്ക് ഈ വിമാന താവളത്തില്‍ ഇറങ്ങാന്‍ ആവുന്നില്ല. ഇത് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അന്താരാഷ്‌ട്ര പദവി തന്നെ നഷ്ടപ്പെടാന്‍ കാരണമായേക്കും. ഇതിനെതിരെ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ് എന്നും എം. എല്‍. എ. പ്രദീപ്‌ കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

136 ഏക്കര്‍ ഭൂമി ഏറ്റെടുക്കേ ണ്ടതായിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദ ഗതിയിലാണ് നീങ്ങുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ത്വരിതപ്പെടുത്തുന്നതിന് കേരളത്തിലെ ഒരു മന്ത്രിക്ക്‌ ചുമതല നല്‍കണം എന്നാണു നിവേദനത്തിലെ ആവശ്യം.

ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി. ടി. അബ്ദുള്‍ ലത്തീഫ്, ടി. വി. ബാലന്‍, പ്രൊഫ. എ. കെ. പ്രേമജന്‍, എം.എ. ജോണ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ് ടി.വി. അനന്തന്‍ നിര്യാതനായി

September 17th, 2010

കൊച്ചി: ആര്‍.എസ്.എസ്. മുന്‍ പ്രാന്ത കാര്യ വാഹക് അഡ്വ. ടി. വി. അനന്തന്‍ (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ആദ്യ കാല ആര്‍. എസ്. എസ്. പ്രചാരകനായിരുന്ന കെ. ഭാസ്കര റാവുവിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി വിദ്യാര്‍ത്ഥി യായിരിക്കുമ്പോള്‍ സംഘടനയില്‍ എത്തിയ അനന്തന്‍ പിന്നീട് കേരളത്തില്‍ ആര്‍. എസ്. എസിന്റെ പ്രചാരണത്തിലും വളര്‍ച്ചയിലും പ്രമുഖ സ്ഥാനം വഹിച്ചു.  1966 മുതല്‍ 1988 വരെ പ്രാന്ത കാര്യ വാഹക് ആയിരുന്നു. പിന്നീട് പ്രാ‍ന്ത സംഘ ചാലകായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ ക്കാലത്ത് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സ്ഥാപക നേതാക്കന്മാരില്‍ ഒരാളായിരുന്നു അനന്തന്‍. കൂടാതെ ബാര്‍ കൌണ്‍സില്‍ സ്ഥാപക അംഗവും ആയിരുന്നു.

വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ തുളിച്ചാലില്‍ വെങ്കിടേശ്വര പ്രഭുവിന്റേയും പത്മാവതിയുടേയും മകനായി 1930 സെപ്തംബര്‍ 21നാണ് അനന്തന്‍ ജനിച്ചത്. വിജയ ലക്ഷ്മിയാണ് ഭാര്യ. മകള്‍ വിദ്യ, മരുമകന്‍ ഡോ. ഗോവിന്ദരാജ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൈ വെട്ട് : സഭ ജോസഫിനെ തുണയ്ക്കില്ല

September 16th, 2010

syro-malabar-church-tj-joseph-epathram

കൊച്ചി : വിവാദ ചോദ്യ കടലാസ് തയ്യാറാക്കി ഒരു വിഭാഗം ആളുകളുടെ എതിര്‍പ്പിനു കാരണമായ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ കേരള സിറോ മലബാര്‍ സഭ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കി.

തങ്ങള്‍ മത നിരപേക്ഷ നിലപാടില്‍ ഉറച്ചു നില്‍ക്കും. ചോദ്യ കടലാസ് തയ്യാറാക്കിയ അദ്ധ്യാപകന്‍ തന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു ചോദ്യം തയ്യാറാക്കിയത്. വിവാദ ചോദ്യം തയ്യാറാക്കിയതിന് അദ്ധ്യാപകനെ തങ്ങള്‍ പിരിച്ചു വിടുകയും ചെയ്തു. സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ ഈ അദ്ധ്യാപകനെ തിരിച്ചെടുക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും സഭയുടെ വക്താവായ ഫാദര്‍ പോള്‍ തേലക്കാട്ട് അറിയിച്ചു.

തങ്ങള്‍ അദ്ധ്യാപകനെ പിന്തുണച്ചാല്‍ അത് അയാള്‍ ചെയ്ത അപരാധത്തില്‍ തങ്ങള്‍ക്കും പങ്കുള്ളത് പോലെയാവും. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നിരിക്കെ, വേദനാ ജനകമാണെങ്കിലും തങ്ങള്‍ക്ക് വേറെ നിര്‍വാഹമില്ല എന്നും സഭാ വക്താവ്‌ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « തിരഞ്ഞെടുപ്പ് പ്രചരണത്തിനു തന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല – കെ. മുരളീധരന്‍
Next »Next Page » മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ് ടി.വി. അനന്തന്‍ നിര്യാതനായി »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine