കോവിലന്‍ അന്തരിച്ചു

June 2nd, 2010

kovilanഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരി നടുത്തുള്ള കണ്ടാണി ശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണി ശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലിമെന്‍ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ല്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 – 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

‘തോറ്റങ്ങള്‍’ എന്ന നോവലിന് 1972ലും, ‘ശകുനം’ എന്ന കഥാ സമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ ‘തട്ടകം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍. വി. പുരസ്കാരവും വയലാര്‍ പുരസ്കാരവും ‘തട്ടകം’ നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന് സമ്മാനിച്ചിരുന്നു.

മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത് – 1995), എ. പി. കുളക്കാട് പുരസ്‌കാരം (1997- തട്ടകം), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1997) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവ കോവിലന്റെ പ്രശസ്തമായ കൃതികളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ കാലവര്‍ഷം എത്തി

June 1st, 2010

Photo by : Jisha Sooriyaതിരുവനന്തപുരം : കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരാഴ്ച വൈകിയാണെങ്കിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ അറിയിച്ചു. ഭൂമിയിലെ ഏറ്റവും നാടകീയമായ ഒരു പ്രതിഭാസമാണ് കേരളത്തില്‍ എല്ലാ വര്‍ഷവും വന്നെത്തുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. ഇന്ത്യയില്‍ ലഭിക്കുന്ന മഴ വെള്ളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സമ്മാനിക്കുന്ന ഈ കാലവര്‍ഷം, കാര്‍ഷിക രംഗത്തെ ജലത്തിന്റെ ആവശ്യത്തിന് അനിവാര്യവുമാണ്.

ഈ വര്ഷം 98 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത നാലര മാസം കൊണ്ട് ഈ പ്രതിഭാസം വടക്ക്‌ പശ്ചിമ ഘട്ടം വരെ നീങ്ങുകയും പിന്നീട് കിഴക്കോട്ടേക്ക് നീങ്ങി വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ മഴയെത്തിക്കുകയും ചെയ്യും. അതിനു ശേഷം ക്രമേണ തെക്കോട്ട് തന്നെയെത്തി തെക്കേ ഇന്ത്യയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പോയി മറയും. ഇതിനിടയില്‍ രാജ്യത്തെ ജല സംഭരണികളിലും, കൃഷിപ്പാടങ്ങളിലും ജലം നിറയ്ക്കുകയും, ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുകയും ചെയ്യും.

എന്നാല്‍ ഇതോടൊപ്പം തന്നെ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്ത്ഥനയും കര്‍ഷകനുണ്ട്. കര്‍ഷകന് അനുഗ്രഹമാവുന്ന ഇതേ കാലവര്‍ഷം തന്നെ ചില വര്‍ഷങ്ങളില്‍ അനേകം പേരുടെ ജീവന്‍ അപഹരിക്കുകയും, ഗ്രാമങ്ങള്‍ ഒന്നാകെ തന്നെ നശിപ്പിക്കുകയും ചെയ്യാറുണ്ട്.

ബുധനാഴ്ച മുതല്‍ ഗുജറാത്ത്‌ തീരത്ത് ചുഴലിക്കാറ്റ്‌ അടിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ്‌ നല്‍കി കഴിഞ്ഞു.

കാലവര്‍ഷം സാധാരണ നിലയില്‍ ലഭിച്ചാല്‍ ഈ വര്ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനം ആവുമെന്നാണ് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ കണക്ക്‌ കൂട്ടല്‍. രാജ്യത്തെ യഥാര്‍ത്ഥ ധന മന്ത്രി താനല്ല, കാലവര്‍ഷം ആണെന്ന ധന മന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ പ്രസ്താവനയുടെ അടിസ്ഥാനവും ഇത് തന്നെയാണ്.

ഫോട്ടോ കടപ്പാട് : ജിഷ സൂര്യ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നഷ്ടപ്പെട്ട നീലാംബരി…

May 31st, 2010

madhavikuttyലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കിക്കണ്ട പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു. 2009 മെയ്‌ 31ന് പുനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു മാധവിക്കുട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വത്വ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

May 31st, 2010

k-e-n-kunhahammedതിരുവനന്തപുരം : സി.പി.എം. ഔദ്യോഗിക പക്ഷം സഹയാത്രി കനെന്ന് മാധ്യമങ്ങള്‍ വിശേഷിക്കുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദും ഇടതു പക്ഷ ബുദ്ധി ജീവിയായ പി. കെ. പോക്കറും ഉയര്‍ത്തി ക്കാട്ടുന്ന സ്വത്വ രാഷ്ട്രീയ വാദത്തോടു വിയോജിച്ചു കൊണ്ട് സി. പി. എം. നേതാക്കള്‍ രംഗത്തു വന്നതോടെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടന്നു. ഇതു സംബന്ധിച്ച് പി. രാജീവ്. എം. പി. യും എം. വി. ഗോവിന്ദന്‍ മാസ്റ്ററും ദേശാഭിമാനി വാരികയിലും ചിന്തയിലും മറ്റും ലേഖനങ്ങള്‍ എഴുതിയിരുന്നു. ലേഖനങ്ങളില്‍ നിന്നും പ്രസംഗ വേദികളിലേക്കും മാധ്യമ ചര്‍ച്ചകളിലേക്കും ഇരു പക്ഷത്തിന്റേയും വാദ പ്രതിവാദങ്ങള്‍ എത്തിയിരിക്കുന്നു.

പു. ക. സ. (പുരോഗമന കലാ സാഹിത്യ സംഘം) സി. പി. എമ്മിന്റെ പോഷക സംഘടന യല്ലെന്നും, പു. ക. സ. യുടെ പ്രവര്‍ത്തകര്‍ ഇടതു പക്ഷത്തു നിന്നു തന്നെ ആക്രമിക്ക പ്പെടുകയാണെന്നും കെ. ഈ. എന്‍. കുഞ്ഞമദ് അഭിപ്രായപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന ക്യാമ്പില്‍ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. സ്വത്വ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയെ ഭയക്കുന്നവരാണ് സംഘടനയെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരിനൊപ്പം ജാതിയുടെ വാല്‍ മുറിക്കാതെ വലിയ വായില്‍ സംസാരിക്കു ന്നവരാണ് ഇതു ചെയ്യുന്നതെന്നും, സ്വത്വ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവരെയാണ് അസ്വസ്ഥ രാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയം കൊണ്ട് കീഴ്‌പ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ്‌ വിരുദ്ധമാണെന്നും, സ്വത്വ ചിന്തകള്‍ക്കപ്പുറം വിശാലമാണ് മാര്‍ക്സിയന്‍ വീക്ഷണമായ വര്‍ഗ്ഗ ബോധം എന്നും വിദ്യാഭ്യാസ – സാംസ്കാ‌രിക മന്ത്രി എം. എ. ബേബി അഭിപ്രായപ്പെട്ടു.

സ്വത്വ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടത് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വേദിയില്‍ നിന്നു കൊണ്ട് ആകണമെന്നും സ്വത്വ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി അവഗണിക്കുവാന്‍ ആകില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കെതിരെ ശക്തമായ പ്രചാരണവുമായി പാര്ട്ടി മുന്നോട്ടു പോകുമ്പോള്‍ കെ. ഈ. എന്‍. എടുക്കുന്ന പരസ്യമായ നിലപാട് രാഷ്ട്രീയ നിരീക്ഷകര്‍ കൌതുകത്തോടെ ആണ് നോക്കി കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മാണി-ജോസഫ് കേരള കോണ്‍ഗ്രസ്സുകള്‍ ലയിച്ചു

May 28th, 2010

 കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പുകള്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ലയിച്ചു. ലയന സമ്മേളനത്തില്‍ പ്രസംഗിച്ച കെ.എം.മാണി പിണറായി വിജയനേയും പി.സി തോമസിനേയും നിശിതമായി വിമര്‍ശിച്ചു. യു.ഡി.എഫ് ആരുടേയും കുത്തകയല്ലെന്നും ഈ ലയനം യു.ഡി.എഫി.നെ ശക്തിപ്പെടുത്തുമെന്നും കേരളത്തില്‍ ഇന്ന് ജനപിന്തുണയില്ലാത്ത സര്‍ക്കാര്‍ ആണ് ഭരിക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. വിദ്യാഭ്യാസ, കാര്‍ഷിക, സാമൂഹിക മേഘലകളില്‍ ഒട്ടേറെ പുതിയ ആശയങ്ങള്‍ കേരള കോണ്‍ഗ്രസ്സുകള്‍ നല്‍കിയതായി പി.ജെ. ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ്സ് പാര്‍ളമെന്ററി പാര്‍ടി നേതാവായി കെ.എം. മാണിയേയും പി.ജെ. ജോസഫിനെ ഡെപ്യൂട്ടി ലീഡറുമായും നേരത്തെ യോഗം ചേര്‍ന്നു തിരഞ്ഞെടുത്തിരുന്നു. സി.എഫ്.തോമസ്, പി.സി.ജോര്‍ജ്ജ്, ജോസ്.കെ.മാണി, ടി.യു. കുരുവിള തുടങ്ങി ഇരു കേരള കോണ്‍ഗ്രസ്സിലേയും പ്രമുഖ നേതാക്കള്‍ ലയന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

- എസ്. കുമാര്‍

1 അഭിപ്രായം »


« Previous Page« Previous « ന്യൂമാഹിയില്‍ ബോംബേറ്; രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
Next »Next Page » സ്വത്വ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു »



  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine