സൗജന്യറേഷന്‍ ബുധനാഴ്ച മുതല്‍ – വിതരണം കാർഡ് നമ്പർ അനുസരിച്ച്

April 1st, 2020

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് ബുധനാഴ്ച മുതല്‍ തുടങ്ങും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ്-19 ന്റെ പശ്ചാത്തല ത്തില്‍ അഞ്ചു ദിവസം കൊണ്ട് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിക്കു വാനാണ് ശ്രമം.

തിരക്ക് ഒഴിവാക്കുവാന്‍ കടകളില്‍ പ്രത്യേക ക്രമീ കരണം ഏര്‍പ്പെടുത്തി യിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ച വരെ അന്ത്യോദയ മുൻ ഗണന വിഭാഗ ങ്ങൾക്കും ഉച്ചക്ക് ശേഷം മുൻഗണനേതര വിഭാഗ ങ്ങൾക്കും ആയി രിക്കും റേഷൻ വിതരണം എന്നും അദ്ദേഹം അറിയിച്ചു.

കാർഡ് നമ്പർ അനുസരിച്ച് വിതരണം ക്രമീകരിക്കും. ഏപ്രില്‍ ഒന്ന് ബുധ നാഴ്ച വിതരണം ചെയ്യുന്നത് കാര്‍ഡ് നമ്പറില്‍ 0 – 1 എന്നീ അക്കങ്ങളിൽ അവസാനി ക്കുന്ന നമ്പർ ഉള്ളവർക്ക് ആയിരിക്കും.

രണ്ടാം തീയ്യതി (വ്യാഴം) 2-3 എന്നീ അക്കങ്ങളിൽ അവ സാനിക്കുന്ന റേഷൻ കാർഡ് നമ്പറു കള്‍ ഉള്ള വർക്കും മൂന്നാം തിയ്യതി (വെള്ളി) 4-5 എന്നീ അക്കങ്ങ ളില്‍ അവസാനി ക്കുന്ന നമ്പര്‍ ഉള്ള കാര്‍ഡ് ഉടമകള്‍ക്കും നാലാം തിയ്യതി ശനിയാഴ്ച 6-7 അക്ക ങ്ങളില്‍ അവ സാനി ക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ള വര്‍ക്കും അഞ്ചാം തിയ്യതി ഞായറാഴ്ച 8-9 എന്നീ അക്ക ങ്ങളില്‍ അവസാ നിക്കുന്ന കാര്‍ഡ് ഉടമ കള്‍ക്കും സൗജന്യ റേഷന്‍ നല്‍കും.

ഈ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് അതിനുള്ള അവസരവും ഉണ്ടാവും. ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ചു പേർ മാത്രമേ ഉണ്ടാകാവൂ. ഇവിടെ എത്തുന്നവര്‍ തമ്മില്‍ ശാരീരിക അകലം കൃത്യ മായി പാലിക്കാന്‍ സാധിക്കണം.

നേരിട്ട് വന്നു റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് വീടു കളിൽ സാധനങ്ങൾ എത്തിച്ചു നൽകണം. മുതിര്‍ന്ന പൗര ന്മാര്‍, ഒറ്റക്ക് താമസിക്കുന്നവർ, ശാരീരിക അവശത കള്‍ ഉള്ളവർ, അസുഖം ബാധിച്ചവർ എന്നി വർക്ക് ആദ്യം റേഷൻ എത്തിക്കുവാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാവണം, സത്യസന്ധതയോടെ അത് ചെയ്യുകയും വേണം.

ജനപ്രതിനിധികള്‍ ചുമതല പ്പെടുത്തുന്ന വരെയോ രജിസ്റ്റര്‍ ചെയ്ത സംഘടന കളെയോ മാത്രമേ സന്നദ്ധ പ്രവര്‍ത്തന ങ്ങള്‍ക്ക് ചുമതല പ്പെടുത്താവൂ. സ്വയം സന്നദ്ധരായി രംഗത്ത് എത്തുന്നവരെ പ്രോത്സാഹിപ്പി ക്കുവാന്‍ പാടില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

(പി. എൻ. എക്സ്. 1288/2020)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ധനകാര്യ വർഷം നീട്ടിവയ്ക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്

March 30th, 2020

Thomas_Isaac-epathram

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ധനകാര്യവർഷം നീട്ടിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്ക്. നാളെ വരെ സമർപ്പിക്കുന്ന ബില്ലുകൾ അടുത്തമാസം 15ന് മുൻപ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യവർഷം നീട്ടാനാവില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കുടിശിക ഉടൻ നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

2019, 20 സാമ്പത്തിക വർഷം മൂന്ന് മാസം നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അംഗീകരിക്കാനില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള 2082.19 കോടി കുടിശിക നൽകണം. അത് അടുത്ത വർഷ പ്ലാൻ ഫണ്ടിൽ വെട്ടിക്കുറക്കാൻ പാടില്ലെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ കഴിയുന്നില്ല. പലയിടത്തും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു

March 24th, 2020

chavakkad-console-medical-charitable-trust-ePathram

തിരുവനന്തപുരം : കൊവിഡ്-19 പ്രതിരോധ പ്രവർ‍ത്തന ങ്ങൾ‍ കൂടുതല്‍ ശക്ത മാക്കുന്നതിന് വേണ്ടി 276 ഡോക്ടർ‍‍ മാരെ നിയമിച്ചു.  പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ ഉള്ള വർ‍‍‍ ക്കാണ് നിയമനം. എല്ലാവർ‍‍‍ക്കും നിയമന ഉത്തരവ് നൽ‍കി ക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പ്രതിരോധ പ്രവർത്തന ങ്ങൾ‍ക്കുള്ള വിശദമായ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കി യിരുന്നു. ഈ പദ്ധതിക്ക് അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ‍ മുന്നോട്ടു കൊണ്ടു പോകുവാനാണ് ഡോക്ടർമാരുടെ നിയമനം നടത്തുന്നത്. മറ്റു പാരാ മെഡിക്കൽ‍ വിഭാഗ ക്കാരേയും അടിയന്തരമായി നിയമിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വൈറസ് വ്യാപനം തടയാന്‍ പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു

March 24th, 2020

precaution-for-corona-virus-covid-19-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു. കേരളം അപകടകര മായ സാഹചര്യ ത്തിലേക്ക് നീങ്ങുന്ന അവസ്ഥ യില്‍ എല്ലാ ജില്ലകളും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തി ലാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക് ഡൗണ്‍ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടക്കും. പൊതു ഗതാഗത സംവിധാനം നിര്‍ത്തി വെക്കും എങ്കിലും ഓട്ടോ – ടാക്സി സര്‍വ്വീസു കള്‍, സ്വകാര്യ വാഹന ങ്ങൾ എന്നിവ അനു വദിക്കും. മരുന്നും അവശ്യ സാധന ങ്ങളും ഉറപ്പു വരുത്തും. മാര്‍ച്ച് 31 വരെ യാണ് ലോക്ക് ഡൗണ്‍. തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം കര്‍ശ്ശനമായി നടപ്പിലാക്കു വാന്‍ പോലീസ് രംഗത്ത് ഉണ്ടാവും. മതിയായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്ന വര്‍ക്ക് എതിരെ നിയമ നടപടി കള്‍ സ്വീകരിക്കും.

അവശ്യ സര്‍വ്വീസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇവര്‍ക്ക് പോലീസ് പ്രത്യേക പാസ്സ് നല്‍കും. യാത്ര യില്‍ ഇവര്‍ ഈ പാസ്സ് കൈവശം വെച്ചിരിക്കണം. അല്ലാത്ത വര്‍ക്ക് നേരെ നിയമ നടപടികള്‍ സ്വീകരിക്കും.

Tag : 

CORONA VIRUS UPDATES 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിരീക്ഷണത്തില്‍ ഉളളവര്‍ പുറത്ത് ഇറങ്ങി നടന്നാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും

March 23rd, 2020

new-logo-kerala-police-ePathram
തിരുവനന്തപുരം : കൊവിഡ്-19 വൈറസ് ബാധിതരും നിരീക്ഷണ ത്തില്‍ ഉള്ളവരും പുറത്ത് ഇറങ്ങി നടന്നാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും എന്ന് കേരളാ പോലീസ്.

ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണ ങ്ങളില്‍ തുടരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്ക പ്പെട്ടി ട്ടുള്ളവർ അധികൃതരുമായി സഹ കരി ക്കാതെ പുറത്ത് ഇറങ്ങി നടക്കുക, ഉത്തര വാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇരിക്കുക എന്നി ങ്ങനെ ഉള്ളവര്‍ക്ക് എതിരെ കേരളാ പോലീസ് ആക്റ്റ്, ബന്ധ പ്പെട്ട മറ്റു വകുപ്പു കളുടെയും അടി സ്ഥാന ത്തില്‍ ആയിരിക്കും നടപടി എടുക്കുക.

ഹൃദയ സംബന്ധമായ അസുഖം ഉളളവര്‍, രക്താര്‍ബ്ബുദം ബാധിച്ചവര്‍ നിരീക്ഷണ ത്തില്‍ ഉണ്ടെങ്കില്‍ ആവശ്യമുളള പക്ഷം അവരെ ജില്ലാ തലങ്ങളിലെ ഐസൊലേഷന്‍ കേന്ദ്ര ങ്ങളി ലേക്ക് മാറ്റുവാന്‍ നടപടി സ്വീക രിക്കും.

ആരുടെയും സഹായം ഇല്ലാതെ വീട്ടില്‍ തനിയെ നിരീ ക്ഷണ ത്തില്‍ കഴിയുന്ന വരെയും കൂടുതല്‍ അംഗ ങ്ങളുളള വീടുകളില്‍ കഴിയുന്നവരെയും ആവശ്യം എങ്കില്‍ ജില്ലകളില്‍ പ്രവ ര്‍ത്തിക്കുന്ന ഐസൊലേഷന്‍ കേന്ദ്രങ്ങളി ലേക്ക് മാറ്റും. ഇങ്ങനെ മാറാന്‍ സ്വയം താല്‍പര്യം ഉള്ളവര്‍ക്കും ഈ സൗകര്യം ലഭ്യമാണ് എന്നും പോലീസ്  അറിയിച്ചു.

Tag : 

CORONA VIRUS UPDATES 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പരിശോധന കൂടുതൽ ഫല പ്രദമാക്കും : മുഖ്യമന്ത്രി
Next »Next Page » വൈറസ് വ്യാപനം തടയാന്‍ പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു »



  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine