അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ തീ വച്ചു കൊന്നു

October 10th, 2019

fire-ePathram
കൊച്ചി : പ്ലസ്‌ടു വിദ്യാർത്ഥിനിയെ പെട്രോള്‍ ഒഴിച്ച് തീ കൊളു ത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി പദ്മാലയ ത്തിൽ ഷാല ൻെറ മകൾ ദേവിക യാണ് (17) കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ദ്ധ രാത്രി യോടെ യാണ് സംഭവം.

ബൈക്കിൽ എത്തിയ പറവൂർ സ്വദേശി മിഥുൻ എന്ന യുവാവ് വീട്ടിൽ അതി ക്രമിച്ചു കയറി പെൺകുട്ടി യുടെ മേൽ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുക യായി രുന്നു. ഇതിനിടെ തീ ദേഹ ത്തേക്ക് പടർന്ന് പൊള്ളലേറ്റ യുവാവും മരിച്ചു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണ പ്പെടുക യായിരുന്നു. പെൺ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന തിനിടെ അച്ഛനും അമ്മക്കും പരിക്കേറ്റു. ഇവർ കളമശ്ശേരി മെഡിക്കൽ കോളജിലും തൃക്കാക്കര സഹകരണ ആശുപത്രിയിലും ചികിൽസയിലാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടത്തായി കൂട്ട ക്കൊല : അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു

October 10th, 2019

jolly-joseph-koodathai-accused-in-police-custody-ePathram
കോഴിക്കോട് : താമരശ്ശേരി കൂടത്തായി കൂട്ടക്കൊല ക്കേസില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതി കളേയും പോലീസ് കസ്റ്റഡി യില്‍ വിട്ടു. കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കേസിലെ മറ്റു പ്രതികളായ എം. എസ്. മാത്യു, പ്രജി കുമാർ എന്നിവരെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് ഇട്ടത്.

പ്രതികളെ കസ്റ്റഡിയിൽ വിടുമ്പോള്‍ വ്യവസ്ഥകള്‍ ഒന്നും തന്നെ കോടതി മുന്നോട്ടു വെച്ചി ട്ടില്ല. കസ്റ്റഡിയിൽ പോകു ന്നതിന് എന്തെങ്കിലും തടസ്സ ങ്ങള്‍ ഉണ്ടോ എന്നും കോടതി ആരാഞ്ഞു.

താമരശ്ശേരി താലൂക്ക് ആശുപത്രി യില്‍ കൊണ്ടു പോയി വൈദ്യ പരിശോധന നടത്തി യാണ്‌ എം. എസ്. മാത്യു വിനെ കോടതി യില്‍ എത്തി ച്ചത്. ജോളി ജോസഫിനേ യും പ്രജി കുമാറി നേയും വൈദ്യ പരിശോധന നടത്തി യില്ല.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വേമ്പനാട്ടു കായൽ ചതുപ്പ് നിലമായി മാറും എന്നു പഠന റിപ്പോര്‍ട്ട്

October 7th, 2019

vembanadu-kayal-lake-soon-becomes-a-marshy-land-ePathram
ആലപ്പുഴ : പരിസ്ഥിതി സ്നേഹികളെ ഏറെ ആകുല പ്പെടു ത്തുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരി ക്കുന്നു. വേമ്പനാട്ടു കായൽ അധികം വൈകാതെ ചതുപ്പു നിലമായി മാറും എന്നു വിദഗ്ധർ അഭിപ്രായ പ്പെട്ടതായി വാര്‍ത്ത.

കഴിഞ്ഞ പ്രളയ ത്തിൽ വന്നടിഞ്ഞ എക്കൽ മണ്ണ്‍ കായ ലിന്റെ ആഴം കുറ ക്കുകയും പല ഭാഗങ്ങ ളിലും ചെടി കൾ വളർന്നു തുടങ്ങി എന്നും രാജ്യാന്തര കായൽ നില ഗവേഷണ കേന്ദ ത്തി ന്റെ നിരീ ക്ഷണ ത്തിൽ കണ്ടെത്തി.

കായലിന് ഒരാൾ പ്പൊക്കം പോലും ആഴം ഇല്ലാത്ത സ്ഥല ങ്ങളിൽ അടി ത്തട്ടു വരെ സൂര്യ പ്രകാശം നേരിട്ടു ലഭി ച്ചതോ ടെയാണ് മണ്ണില്‍ ഉണ്ടായിരുന്ന വിത്തുകൾ മുളച്ചത് എന്നും ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജി. പത്മകുമാർ പറഞ്ഞു. ഈ ചെടികൾ വളർന്നു തുട ങ്ങുന്ന തോടെ കായൽ നികന്ന് ചതുപ്പ് നിലം ആയി തീരും. കയ്യേറ്റം മൂലം ചെറുതാകുന്ന കായൽ കൃത്യമായ പരി ചരണം ഇല്ലാതെ നാശത്തിലേക്കു പോവുക യാണ് എന്നും   ഗവേഷകർ പറയുന്നു.

കായലിൽ വന്നടിയുന്ന എക്കൽ മണ്ണ് കലാ കാലങ്ങളില്‍ കുട്ടനാട്ടിലെ കൃഷി ക്കാർ കായ ലില്‍ നിന്നും കുത്തി യെടുത്ത് മട കെട്ടുകയും പറമ്പുകളിൽ നിറ ക്കുക യും ചെയ്തു വന്നിരുന്നു. എന്നാൽ, ഈയിടെ യായി എക്കൽ കുത്തി എടു ക്കുന്നത് കുറഞ്ഞതോടെ മണ്ണു വന്നടിഞ്ഞ് കായലിന്റെ ആഴം വളരെ കുറഞ്ഞു എന്നും കുട്ടനാട്ടി ലെ പല പറമ്പു കളുടെയും അടിത്തട്ട് വെള്ള ത്ത‍ാൽ നിറഞ്ഞി രിക്കുന്നു എന്നും പരി ശോധന യിൽ കണ്ടെത്തി.

അടിക്കടി കായലിൽ നിന്നു കുത്തിയെടുക്കുന്ന എക്കൽ ഇടാത്തതു കാരണം പറമ്പു കൾ താഴു ന്നത് കെട്ടിട ങ്ങളെയും ബാധിക്കും എന്നും ഗവേഷകര്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എൻഐടി അധ്യാപികയായി നാട്ടിൽ വിലസി; കുരുക്കിയത് പൊലീസിന്റെ സംശയം

October 7th, 2019

Jolly_epathram

കോഴിക്കോട്: താമരശ്ശേരി കൂടത്തായിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള ആറു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മുഖ്യപ്രതി ജോളി കുടുങ്ങിയതു നാട്ടിൽ പറഞ്ഞ നുണ പുറത്തായപ്പോൾ. എൻഐടി അധ്യാപികയാണെന്നു പറഞ്ഞ കള്ളത്തരത്തിൽ നിന്നാണ് ജോളിക്കെതിരെ പൊലീസിന് ആദ്യം സംശയം ഉയരുന്നത്. എൻഐടിയുടെ ഐഡി കാർഡിട്ട് ജോലിക്കായി എന്നും രാവിലെ ജോളി പോയിരുന്നു. പ്രദേശവാസികളോടും എൻഐടിയിൽ അധ്യാപികയാണെന്നാണു വിശ്വസിപ്പിച്ചിരുന്നതെന്നും റൂറൽ എസ്പി കെ.ജി. സൈമൺ മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ജോളി എൻഐടിയിൽ അധ്യാപികയല്ലെന്ന് പൊലീസിന് മനസ്സിലായി. മാത്രമല്ല റോയിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. സയനൈഡ് കഴിച്ചാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. റോയിയുടെ അമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിലിന്റെ ആവശ്യപ്രകാരമാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയത്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പെടെ ആറുപേരാണു ഒരേ സാഹചര്യത്തിൽ വ്യത്യസ്ത കാലയളവിൽ മരിച്ചത്.എന്നാൽ റോയിയുടെ മരണത്തിൽ സംശയം തോന്നിയ ബന്ധു രണ്ടു മാസം മുൻപു നൽകിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ഹരിദാസിന്റെ കീഴിലുള്ള പ്രത്യേക സംഘമാണു കേസന്വേഷിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം
Next »Next Page » എൻഐടി അധ്യാപികയായി നാട്ടിൽ വിലസി; കുരുക്കിയത് പൊലീസിന്റെ സംശയം »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine