മിനിമം നിരക്ക് എട്ടു രൂപ തന്നെ : അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള വിധിക്ക് സ്‌റ്റേ

June 13th, 2020

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : സംസ്ഥാനത്ത് ബസ്സുകള്‍ക്ക് അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേ. കൊവിഡ് ഭീതി യുടെ ഭാഗമായി ബസ്സു കളില്‍ യാത്ര ക്കാരുടെ എണ്ണ ത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തു കയും ഇക്കാലയളവില്‍ താല്‍ക്കാലികമായി വർദ്ധി പ്പിച്ചി രുന്ന ബസ്സ് ചാര്‍ജ്ജ് തുടര്‍ന്നും ഈടാക്കാം എന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

സർക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി യുടെ നടപടി. ഇതോടെ മിനിമം ബസ്സ് ചാര്‍ജ്ജ് എട്ടു രൂപ തന്നെ ആയിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി

June 10th, 2020

athirapally-kseb-project-approved-water-falls-ePathram
തൃശ്ശൂര്‍ : അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി ക്ക് സർക്കാർ അനുമതി നല്‍കി. സാങ്കേതിക – സാമ്പ ത്തിക – പാരിസ്ഥിതിക അനുമതികൾക്കു വേണ്ടിയുള്ള നടപടി ക്രമ ങ്ങള്‍ വീണ്ടും തുടങ്ങുവാനും എൻ. ഒ. സി. അനു വദി ക്കുവാനും തീരുമാനിച്ചു. അനുമതി ലഭിച്ച ശേഷം ഏഴു വർഷം വേണ്ടി വരും പദ്ധതി പൂർത്തി യാക്കു വാന്‍. എൻ. ഒ. സി. കാലാവധി ഏഴു വർഷമാണ്.

163 മെഗാ വാട്ട് ഉത്‌പാദനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിക്ക് നേരത്തേ ലഭിച്ച പരിസ്ഥിതി അനുമതി യും സാങ്കേതിക-സാമ്പത്തിക അനുമതികളും ഇപ്പോള്‍ കാലഹരണപ്പെട്ടു.

പരിസ്ഥിതി പ്രവർത്തകരു ടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ശക്തമായ എതിർപ്പ് ഉണ്ടായ തിനാല്‍ അതിര പ്പിള്ളി പദ്ധതി യിൽ നിന്നും പിൻ വാങ്ങുന്നു എന്ന് വൈദ്യുതി മന്ത്രി മുന്‍പ് പറഞ്ഞിരുന്നു. പദ്ധതി യുമായി ഇനി മുന്നോട്ടു പോകണം എങ്കിൽ പരിസ്ഥിതി അനുമതി അടക്കം വീണ്ടും നേടണം. ഇതിനുള്ള നിർദ്ദേശ ങ്ങൾ സമർപ്പിക്കു മ്പോൾ സംസ്ഥാന സർക്കാ രിന്റെ എൻ. ഒ. സി. വേണം എന്ന് കേന്ദ്ര വൈദ്യുതി അഥോറിറ്റി ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക – സാമ്പത്തിക അനുമതിക്കും പുതുക്കിയ അപേക്ഷ നൽകണം.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി യുമായി മുന്നോട്ടു പോകാനുള്ള പുതിയ തീരുമാന ത്തിന് എതിരെ ഭരണ കക്ഷി യായ സി. പി. ഐ. യും യുവജന സംഘടന എ. ഐ. വൈ. എഫും രംഗത്തു വന്നു.

ജല വൈദ്യുത പദ്ധതി പ്രാവര്‍ത്തികമായാല്‍ അതിര പ്പിള്ളി വെള്ള ച്ചാട്ടം ഇല്ലാതെ ആകും എന്നും പദ്ധതി യുടെ ഭാഗ മായ വൃഷ്ടി പ്രദേശ ത്തുള്ള വന ഭൂമി വെള്ളത്തിന് അടിയില്‍ ആകും എന്നുള്ളതു കൊണ്ടു മാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിക്ക് എതിരെ നില്‍ക്കുന്നത്.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

June 8th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനം ഉപേക്ഷിച്ചിട്ടില്ല എന്നും വീട്ടില്‍ സാമൂഹിക അകലം പാലിച്ചു കഴിയു വാൻ  സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും എന്നും ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ.

എന്നാൽ ശുചിമുറിയോടു കൂടിയ കിടപ്പു മുറി ഇല്ലാത്ത വർ സര്‍ക്കാര്‍ നിരീക്ഷണ ത്തിൽ കഴിയണം. ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റൈന്‍ തന്നെ യാണ്. പക്ഷേ ഹോം ക്വാറന്റൈന്‍ നമ്മുടെ നാട്ടിൽ വിജയിക്കണം എങ്കില്‍ ജനങ്ങളെ നന്നായി ബോധ വല്‍ക്കരിക്കണം എന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ആന്റി ബോഡി പരിശോധനക്ക് കൃത്യത കുറവാണ്. അതു കൊണ്ടു തന്നെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.

കൊവിഡ് കുറേക്കാലം കൂടി തുടരും. അതു കൊണ്ടു തന്നെ മുന്‍ കരുതലു കള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ എവിടെ ആയിരു ന്നാലും രണ്ടാഴ്ച ക്കാലം മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടരുത്.

സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്ത കരുടേയും നിര്‍ദ്ദേശ ങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥ കളും പൂര്‍ണ്ണ മായും പാലിച്ചാല്‍ രോഗ വ്യാപന തോത് കുറക്കു വാന്‍ സാധിക്കും.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷ ണല്‍ ക്വാറന്റൈന്‍) സംവിധാനം തുടര്‍ന്നു കൊണ്ടു പോകു വാന്‍ ബുദ്ധിമുട്ട് ആയിത്തീരും. മാത്രമല്ല കുറച്ചു പേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കുവാന്‍ സാധിക്കുക.

ആളുകള്‍ വര്‍ദ്ധിച്ചാല്‍ ഇതില്‍ മാറ്റം വരും എന്നതു കൊണ്ട് പരാതികള്‍ വരുന്നത് സ്വാഭാവികം മാത്രം. പിന്നേയും പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് ഇപ്പോഴുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വരും എന്നതിനാലാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്.

വിദേശത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന തോടെ കേരള ത്തില്‍ പോസിറ്റീവ് കേസു കളുടെ എണ്ണം വര്‍ദ്ധിക്കും എന്നത് നമ്മള്‍ കണക്കു കൂട്ടിയ കാര്യം തന്നെയാണ്.

അതിനു അപ്പുറമുള്ള വര്‍ദ്ധന കണ്ടിട്ടില്ല. എന്നാല്‍ രോഗി കളുടെ എണ്ണം വര്‍ദ്ധിക്കു മ്പോഴുള്ള എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതു തന്നെ യാണ്. അതിനുള്ള ഒരുക്ക ത്തില്‍ തന്നെയാണ് നമ്മള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tag : Covid-19

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ

June 8th, 2020

covid-19-online-class-started-in-kerala-ePathram

തിരുവനന്തപുരം : സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെ പ്രവേശനം നേടുന്നതിനും ടി. സി.ക്കും (വിടുതൽ സർട്ടിഫിക്കറ്റ്) രക്ഷാ കർത്താ ക്കൾക്ക് ഇനി ഓണ്‍ ലൈനി ലൂടെ അപേക്ഷ സമർപ്പിക്കാം.

ടി. സി. ക്കായി അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമ അദ്ധ്യാപകർ ഓണ്‍ ലൈന്‍ വഴി ട്രാൻസ്ഫർ ചെയ്ത്, ടി. സി. യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് നല്‍കുകയും വേണം.

ഇതു സംബന്ധിച്ച സഹായക രേഖ കൾ, വീഡിയോ എന്നിവ ഈ വെബ് സൈറ്റില്‍ ലഭ്യമാണ്. നേരിട്ട് അപേക്ഷ നൽകിയവർ ഇനി ഓൺ ലൈനിൽ അപേക്ഷിക്കേണ്ടതില്ല. (പി. എൻ. എക്സ്. 2072/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്

June 2nd, 2020

new-logo-kerala-police-ePathram

തിരുവനന്തപുരം : ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ കൈകാര്യം ചെയ്ത അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്.

കേരളാ പോലീസ് ഫേയ്സ് ബുക്ക് പോസ്റ്റ് :

‘കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളു കളില്‍ ക്ലാസ്സുകള്‍ ആരംഭിക്കുവാൻ വൈകുന്ന തിനാൽ ഓൺ ലൈൻ ക്ലാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺ ലൈൻ പ്ലാറ്റ്‌ ഫോമുകളിലും ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോ കളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരി പ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്’

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓൺ ലൈൻ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി ബദൽ സംവിധാനം
Next »Next Page » സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine