പാര്‍ട്ടി പോസ്റ്ററിലെ ക്രിസ്തു നിന്ദ;പ്രതിഷേധം ശക്തമാകുന്നു

February 5th, 2012
oommen-chandy-epathram
തിരുവനന്തപുരം: ക്രിസ്തീയ വിശ്വാസികള്‍ ആരാധനാപൂര്‍വ്വം കാണുന്ന  ക്രിസ്തുവിന്റെ അന്ത്യ അത്താഴ വിരുന്നിന്റെ ചിത്രത്തെ വികലമാക്കി ചിത്രീകരിക്കപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ വിവിധയിടങ്ങളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍  പ്രതിഷേധ ജാഥകള്‍ നടന്നു. ചിത്രത്തെ വികലമായി ചിത്രീകരിച്ച സംഭവം പരസ്യമായ ദൈവ നിന്ദയാണെന്നും ഇക്കാര്യത്തില്‍ സി. പി. എം ഖേദം പ്രകടിപ്പിക്കണമെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ പോസ്റ്റര്‍ വിവാദത്തില്‍ സി. പി. എമ്മിനു  ബന്ധമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തെ ആണ് രൂപമാറ്റം വരുത്തി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചത്. ചിത്രത്തില്‍ ശിഷ്യരുടെ ഒപ്പം മധ്യത്തില്‍ ഇരിക്കുന്ന ക്രിസ്തുവിന്റെ  ഒറിജിനല്‍ ചിത്രം മാറ്റി പകരം ഒബാമയുടെയും, സോണിയാ ഗാന്ധിയുടേയും, നരേന്ദ്ര മോഡിയുടേയും ഉള്‍പ്പെടെ നിരവധി രാഷ്ടീയ പ്രമുഖരുടെ മുഖം ഉള്‍പ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുമ്പാണ് തൃക്കണ്ണാപുരം, പേരൂര്‍ക്കോണം, പാര്‍ക്ക് ജംഗ്ഷന്‍ തുടങ്ങി വിവിധ സ്ഥാലങ്ങളില്‍ ഈ ചിത്രം ഉള്‍പ്പെടുന്ന ഫ്ലക്സുകള്‍ ഉയര്‍ന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഈ  ഫ്ലക്സുകള്‍ എടുത്തു മാറ്റുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“എല്ലാവരും പാടി“ നേടിയ വില്ല പുറമ്പോക്കില്‍ ?

February 5th, 2012
കൊല്ലം:  സ്വകാര്യ ടി. വി ചാനലില്‍ വന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം ലഭിച്ച വില്ലയില്‍ താമസിക്കുവാനായി നിയമ പോരാട്ടം നടത്തുന്ന അന്ധ ഗായകരുള്‍പ്പെടുന്ന കുടുംബത്തിന്  വനിതാ കമ്മീഷന്റെ പിന്തുണ. തങ്ങള്‍ക്ക് ലഭിച്ച വില്ല സ്ഥിതി ചെയ്യുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന പരാതിയുമായി തങ്കമ്മയും മക്കളും വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. കൊല്ലം ടൌണ്‍ യു. പി. സ്കൂളില്‍ നടന്ന വനിതാ കമ്മീഷന്റെ സിറ്റിങ്ങിലാണ് ഇവരുടെ പരാതി എത്തിയത്. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്  ഡി. ശ്രീദേവി വ്യക്തമാക്കി.
“എല്ലാവരും ചേര്‍ന്ന് പാടി“ നേടിയ വില്ല നല്‍കുവാന്‍ ആദ്യം സ്പോണ്‍‌സര്‍ വിസ്സമ്മതിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ വില്ല ലഭിച്ചത്. 2008-ല്‍ മത്സര വിജയികളായെങ്കിലും വില്ല ലഭിക്കുവാനായി 2010 ഒക്ടോബര്‍ വരെ പരാതികളുമായി നിരവധി പടികള്‍ ഈ കുടുംബത്തിന് കയറിയിറങ്ങേണ്ടി വന്നു. ഗുരുവായൂരില്‍ നിന്നും കിലോമീറ്ററുകള്‍ മാറിയുള്ള വില്ലയില്‍ താമസം തുടങ്ങിയധികം കഴിയും മുമ്പേ വൈദ്യുതിയും വെള്ളവും നിലച്ചു. വിശദീകരണം തേടി ഗ്രാമപഞ്ചായത്തില്‍ എത്തിയപ്പോളാണ് വില്ല നിര്‍മ്മിച്ചിരിക്കുന്നത് പുറം‌മ്പോക്കിലാണെന്നും അനധികൃത നിര്‍മ്മാണമായതിനാല്‍ വീട്ടുനമ്പര്‍ നല്‍കുവാന്‍ ആകില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്. ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കാത്ത പക്ഷം വൈദ്യുതിക്കോ, വെള്ളത്തിനോ അപേക്ഷിക്കുവാന്‍ ആകില്ല. ഇവര്‍ വില്ല സ്പോണ്‍സര്‍ ചെയ്തവരെ സമീപിച്ചെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. മ്യൂസിക്കില്‍  പോസ്റ്റ് ഗ്രജ്വേഷനും ഗ്രാജ്വേഷനും പൂര്‍ത്തിയായ അന്ധരായ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഗായക കുടുമ്പത്തിന്റെ പരിപാടി ചാനലില്‍ ഏറെ കാണികളെ ആകര്‍ഷിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ആകാശനഗരം പദ്ധതി തന്റെ അറിവോടെയല്ല : മുഖ്യമന്ത്രി

February 1st, 2012

oommen-chandy-epathram
തിരുവനന്തപുരം:വിവാദമായ കൊച്ചിയിലെ ആകാശ നഗരം (സ്കൈ സിറ്റി) പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന  കൊച്ചിയിലെ ആകാശ നഗരം പദ്ധതി വരുന്നതിന് എതിരെ വി. എസ് മുഖ്യമന്ത്രി ശക്തമായ നിലപാട്‌ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അനുമതി നല്‍കിയതായി നേരത്തെ കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ഹൈകോടതി നല്‍കിയ ഉത്തരവിന്‍െറ മറവിലാണ് അനുമതിയെന്നും അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ അടുത്ത ദിവസം ഹൈകോടതിയെ അറിയിച്ചതായാണ് വാര്‍ത്ത വന്നത്.  കൊച്ചിയിലെ യശോറാം ഡെവലപ്പേഴ്സ് ഉടമ എ.ആര്‍.എസ്. വാധ്യാര്‍ക്കാണ് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കിയിയത് എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് കണ്ട് പദ്ധതിക്കെതിരെ വി. എസും, പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത്‌ വന്നപ്പോള്‍ ഇതുസംബന്ധിച്ച നടപടികള്‍ അനിശ്ചിതമായി  നീളുന്നു എന്ന് ആരോപിച്ച്  യശോറം ഡെവലപ്പേഴ്സ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം കൈക്കൊള്ളാന്‍ ഹൈകോടതി ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്റെയും നുണ പരിശോധന നടത്താം : റൗഫ്‌

January 30th, 2012

rauf-epathram

കോഴിക്കോട്: വിവാദമായ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘത്തിനു മുന്നില്‍ താന്‍ നുണ പരിശോധനക്ക് തയാറാണെന്ന് കെ. എ റൗഫ്‌. കേസില്‍ പി. കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സാക്ഷികളേയും ഉദ്യോഗസ്ഥരേയും ജുഡീഷ്യറിയേയും സ്വാധീനിച്ച് അട്ടിമറിച്ച്  തുമ്പില്ലാതാക്കി എന്ന് റൌഫ് വെളിപ്പെടുത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് എല്‍. ഡി. എഫ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.  തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റൗഫ്‌. ഇക്കാര്യം അറിയിച്ച് എ. ഡി. ജി. പി വിന്‍സന്‍ പോളിന് കത്തയച്ചതായും റൗഫ്‌ അറിയിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറി സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ  കേസില്‍ സി. ബി. ഐ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടി മുന്‍ അഡ്വക്കറ്റ്  ജനറല്‍ എ. കെ ദാമോദരന് 32 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും, ജഡ്ജിമാരെ സ്വാധീനിച്ചാണ് കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിച്ചതെന്നും, ക്രിമിനല്‍ നടപടിച്ചട്ടം 164  അനുസരിച്ച് മജിസ്ട്രേറ്റ്  മുമ്പാകെ റഊഫ് മൊഴി നല്‍കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചട്ടങ്ങള്‍ മുഖ്യമന്ത്രിക്കും ബാധകമാണെന്ന് കെ. സുധാകരന്‍

January 30th, 2012

k-sudhakaran-epathram

എറണാകുളം: ചട്ടങ്ങള്‍ പാലിക്കാന്‍ എന്നെപോലെ  മുഖ്യമന്ത്രിയും ബാധ്യസ്ഥനാണെന്ന് കെ. സുധാകരന്‍. ആയിരക്കണക്കിന് ഫ്ലക്സ് ബോര്‍ഡുകലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ളത്.  അതില്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ വരെയുണ്ട് അപ്പോള്‍ കണ്ണൂരില്‍ സ്ഥാപിച്ച  മാത്രം വിവാദ മായത് എന്ത്കൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ മാത്രമായി ചട്ടവരുദ്ധ മാകുന്നതെങ്ങിനെ അങ്ങിനെ എങ്കില്‍  കേരളത്തില്‍ മുഴുവന്‍ ഇത് ചട്ട വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടം ലംഘിച്ച് തന്നെ അഭിവാദ്യം ചെയ്യണമെന്ന് താന്‍ ആരോടും  ആവശ്യപ്പെട്ടിട്ടില്ല പ്രവര്‍ത്തകരുടെ ആവേശം മാത്രമാണത്‌ അതിനെ ഇങ്ങനെ കാണേണ്ടി യിരുന്നില്ല. എന്നാല്‍  കേരളത്തില്‍ നിയമാവലി അനുസരിച്ചല്ല ആരും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ചട്ടപ്രകാരം പൊതുസ്ഥലത്ത് നിന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയാറായാല്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ താന്‍ തയാറാണ്- സുധാകരന്‍ വ്യക്തമാക്കി. പൊതുറോഡില്‍ ബോര്‍ഡ് വെച്ചത് ചട്ടവിരുദ്ധമല്ല. ഏത്  അവ നീക്കം ചെയ്തത് ചട്ട പ്രകാര മാണതെന്ന് തനിക്ക മനസ്സിലാ കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂര്‍ എസ്. പി അനൂപ് കുരുവിള തന്റെ മുന്നില്‍ വെച്ച് തന്നെ ബോര്‍ഡ് നീക്കം ചെയ്തത് തന്നെ അപമാനിക്കാനാണ്. ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിറവം ഉപ തെരഞ്ഞെടുപ്പ്‌ വൈകിയേക്കും
Next »Next Page » എന്റെയും നുണ പരിശോധന നടത്താം : റൗഫ്‌ »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine