എം. ഡി. താര കേരളത്തിന്റെ സ്വര്‍ണ്ണ താരകം

January 23rd, 2012
m.d. tara-epathram
ലുധിയാന: ദേശീയ സ്കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തിക്കൊണ്ട്  എം. ഡി. താര വിസ്മയമാകുന്നു. ആദ്യ ഇനത്തില്‍ തന്നെ കേരളത്തിനു സ്വര്‍ണ്ണം നേടി കുതിപ്പാരംഭിച്ച താര ക്രോസ് കണ്ട്രി ഇനത്തില്‍ ഒന്നാമതെത്തിയതോടെ  മൂന്നാമത്തെ സ്വര്‍ണ്ണവും സ്വന്തമായി. മൂന്ന് സ്വര്‍ണ്ണമടക്കം മൊത്തം നാലു മെഡലുകളാണ് താര സ്വന്തമാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ദേശീയ സംസ്ഥാനമീറ്റുകളില്‍ നിന്നായി മുപ്പതിലധികം മെഡലുകള്‍ ഈ പറളിക്കാരി സ്വന്തമാക്കിയിട്ടുണ്ട്.
പറളി മുട്ടില്‍ പടി ദേവദാസിന്റേയും വസന്തയുടേയും മകളായ താര പറളി എച്ച്. എസിലെ പ്ലസ്റ്റു വിദ്യാര്‍ഥിനിയാണ്. 2006-ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍  5000 മീറ്ററില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് താര ട്രാക്കുകളില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. 2008-ലെ ചാലക്കുടിയില്‍ നടന്ന സ്കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ മൂന്നിനങ്ങളിലായി സ്വര്‍ണ്ണം നേടിക്കൊണ്ട് ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും 5000,3000 ക്രോസ് കണ്ട്രി എന്നിവയില്‍ സ്വര്‍ണ്ണം നേടിയതോടെ  സംസ്ഥാനത്തിനപ്പുറത്തേക്കായി താരയുടെ കുതിപ്പ്. അമൃത്‌സറിലും, പൂണെയിലും നടന്ന ദേശീയ സ്കൂള്‍ മത്സരങ്ങളിലും സ്വര്‍ണ്ണം കരസ്ഥമാക്കിയ താരയുടെ സ്വര്‍ണ്ണക്കുതിപ്പ് ഇന്നിപ്പോള്‍ അത് ചെന്നു നില്‍ക്കുന്നത് ലുധിയാനയില്‍ തണുത്തുറഞ്ഞ ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ നിന്നും സ്വന്തമാക്കിയ  മൂന്ന് സ്വര്‍ണ്ണ മെഡലുകളുടെ തിളക്കത്തിലാണ്.  കായികാധ്യാപകന്‍ മനോജിന്റെ പ്രചോദനം താരയുടെ ചുവടുകള്‍ക്ക് ശകി പകര്‍ന്നു. താരക്ക് പരിപൂര്‍ണ്ണമായ പിന്തുണയുമായി കുടുമ്പാംഗങ്ങളും സഹാപാഠികളും ഒപ്പം പറളിയെന്ന കൊച്ചു ഗ്രാമവും. താരയുടെ അനിയന്‍ ധനേഷും പ്രതീക്ഷ പകരുന്ന ഒരു കായിക താരമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ-മെയില്‍ ചോര്‍ത്തല്‍, മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍

January 23rd, 2012

madhyamam-epathram

കോഴിക്കോട്‌ : ഇ-മെയില്‍ ചോര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍. ചോര്‍ത്തല്‍ സംബന്ധിച്ച് മുഖ്യമന്തിയുടെയും പോലീസിന്റെയും അവകാശവാദം തെറ്റെന്ന് മാധ്യമം ആഴ്ചപ്പതിപ്പ്. ഇമെയില്‍ ചോര്‍ത്തിയതിന് തെളിവുണ്ടെന്നും, തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഗൂഗിള്‍ അടക്കം  23 ഇമെയില്‍ സേവന ദാദാക്കളില്‍ നിന്നും കേരള പോലിസ്‌ വിവരങ്ങള്‍ ശേഖരിച്ചതെന്നും. സിമി ബന്ധം ആരോപിച് പ്രമുഖ വ്യവസായിയും മുസ്ലീം ലീഗ് നേതാവുമായ പി. വി അബ്ദുള്‍വഹാബിന്റെ അടക്കം 268 ഇമെയിലും പരിശോധിച്ചെന്നും, പാസ്‌വേഡ് അടക്കം മുഴുവന്‍ വിവരങ്ങളും ജനുവരി ആദ്യം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നെന്നും ഡി. വൈ. എസ്. പി. വിനയ്കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘത്തിനാണ് 7 ജിബി യുള്ള വിവരങ്ങള്‍ കൈമാറിയതെന്നും മാധ്യമത്തിന്റെ പുതിയ ലക്കം വെളിപ്പെടുത്തുന്നു. ലീഗ് നേതാക്കളും ജനപ്രതിനിധികളുമടക്കം 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഇന്‍്റലിജന്‍സ് മേധാവി രേഖാ മൂലം ആവശ്യപ്പെട്ട സംഭവം മാധ്യമം പുറത്ത് കൊണ്ടുവന്നതിനെ തുടര്‍ന്ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്ത മതസൗഹാര്‍ദം തകര്‍ക്കുന്നതാണ് എന്ന് പറഞ്ഞ്  സര്‍ക്കാര്‍ താഴെ വീണാലും കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചിരുന്നു. മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ഇമെയില്‍ ചോര്‍ത്തല്‍ വിവാദം കൂടുതല്‍ സങ്കീര്‍ണ്ണ മായിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉദ്യോഗസ്ഥനെ മാറ്റിയത് ലീഗിന്റെ താല്പര്യ പ്രകാരം : പിണറായി

January 22nd, 2012

pinarayi-vijayan-epathram

കോഴിക്കോട്: രണ്ടാം മാറാട് കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് മുസ്ലീം ലീഗിനുവേണ്ടി കേസ് അട്ടിമറിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‍ ആരോപിച്ചു. അഞ്ച് മുസ്ലീം ലീഗുകള്‍ കൊല്ലപ്പെട്ട നരിക്കാട്ടേരി സ്‌ഫോടനത്തെ കുറിച്ച് അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥനായിരുന്നു, ലീഗിലെ പല ഉന്നതരും കുടുങ്ങുമെന്ന ഭയമാണ് ഉദ്യോഗസ്ഥനെ മാറ്റാന്‍ പ്രേരിപ്പിച്ചത്‌. നിലവിലുള്ള സംഘത്തെ നിലനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും പിണറായി വിജയന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊട്ടേഷന്‍ ആക്രമണം: കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ അറസ്റ്റില്‍

January 18th, 2012
crime-epathram
പത്തനം തിട്ട: യുവാവിനെ കൊലപ്പെടുത്തുവാന്‍ നടത്തിയ കൊട്ടേഷന്‍ ആക്രമണ കേസില്‍ ഒളിവിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ എബ്രഹാമിനെ പോലീസ് അറസ്റ്റു ചെയ്തു. റാന്നി മുണ്ടപ്പുഴ സ്വദേശിനിയായ മിത്രയെ തിരുവല്ലയിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. റാ‍ന്നി സെന്റ് തോമസ് കോളെജില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ലിജുവെന്ന യുവാവിനെ ആണ് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. കോളേജിലെ പാര്‍ക്കിങ്‌ഷെഡ്ഡില്‍ വാഹനം പാര്‍ക്കുചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് രണ്ടും മൂന്നും പ്രതികളായ ഡേവിഡിനെയും അരുണിനെയും മറ്റ് സുഹൃത്തുക്കളെയും കോളേജിന് പുറത്തുനിന്ന് വന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. കേസില്‍ നാലാം പ്രതിയാണ്‍`മിത്ര. ഓമല്ലൂര്‍ മഞ്ഞനിക്കരയിലേക്ക് ലിജുവെന്ന യുവാവിനെ മിത്ര വിളിച്ചു വരുത്തുകയായിരുന്നു. വെട്ടും കുത്തുമേറ്റ് വൃക്കയ്ക്കടക്കം ഗുരുതരമായ പരിക്കുണ്ട് ലിജുവിന്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി അശ്വനികുമാറിനെ പ്രസ്താവന അപക്വം, മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം:സുധീരന്‍

January 18th, 2012

vm-sudheeran-epathram

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് പ്രസ്താവിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി അശ്വനി കുമാറിനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. ഡാമിന്‍െറ ബലക്ഷയം വിവിധ പരിശോധനകളില്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കെ ഇത്തരം ബാലിശമായ പ്രസ്താവനകള്‍ ആ സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹം മന്ത്രിസഭയില്‍ തുടരുന്നത്  സമവായ ശ്രമത്തിനുള്ള കേന്ദ്ര നിലപാടിനെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു . പ്രധാനമന്ത്രി ഇടപെട്ട് അശ്വനി കുമാറിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് അഭികാമ്യം സുധീരന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം വെറുതെ : പോലീസ്
Next »Next Page » മന്ത്രി കെ. പി. മോഹനന്‍െറ വേദിക്കരികില്‍ ബോംബ് കണ്ടെത്തി. »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine