തച്ചങ്കരി മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡി; ഡി.ജി.പിയുടെ ശിപാര്‍ശ വിവാദത്തില്‍

November 19th, 2011

tomin-thachenkary-epathram

തിരുവനന്തപുരം: കുറ്റാരോപിതനായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡിയാക്കിയതും എ.ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കാനുളള ഡി.ജി.പിയുടെ ശിപാര്‍ശയും വിവാദത്തില്‍. സര്‍വീസില്‍ തിരിച്ചെടുത്ത ശേഷം തസ്തിക നല്‍കിയിരുന്നില്ല. സര്‍വീസില്‍ തിരിച്ചെടുത്തത് തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ശക്ത മായ എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കുറ്റാരോപിതനായ തച്ചങ്കരിയെ ഒരുകാരണവശാലും എ.ഡി.ജി.പിയായി പ്രമോട്ട്‌ ചെയ്യരുതെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. “തച്ചങ്കരിക്ക്‌ നിയമനം നല്‍കിയതു ശരിയായില്ല. കളങ്കിത ഉദ്യോഗസ്‌ഥനെന്ന പേരു വീണ ഉദ്യോഗസ്‌ഥനാണ്‌ ടോമിന്‍ തച്ചങ്കരിയെന്ന്‌” സുധീരന്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു

November 17th, 2011

മൂന്നാര്‍: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രി കെ എം മാണിയുടെ ബന്ധുകൂടിയായ   മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍, ഇടുക്കി ഡി. സി. സി. റോയ്‌. കെ. പൌലോസ്‌ എന്നിവര്‍ ഈ നിയമനത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തെ നിയമിച്ചത് കോഴിക്ക് കുറുക്കന്റെ കാവല്‍ ഏര്‍പ്പെടുത്തിയതിന്‌ തുല്യമാണെന്നാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചത്. റിസോര്‍ട്ട്‌ ഉടമകള്‍ക്കുവേണ്ടി മുമ്പ്‌ കോടതിയില്‍ ഹാജരായിട്ടുള്ള മാത്യുവിന്‌ ചിത്തിരപുരത്ത്‌ സ്വന്തമായി റിസോര്‍ട്ടുമുണ്ടെന്ന് ഒര‌ു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദം കൊഴുത്തത്. എന്നാല്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവന്നതെന്നും ചിത്തിരപുരത്ത് തന്റെ പേരില്‍ റിസോര്‍ട്ടില്ലെന്നും മാത്യു പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയില്‍മോചിതനായ ജയരാജന് ഉജ്ജ്വല സ്വീകരണം

November 17th, 2011
jayarajan-epathram
തിരുവനന്തപുരം:  സുപ്രീം കോടതി  ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം.വി ജയരാജന് സി. പി. എം പ്രവര്‍ത്തകര്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഏതാനും ദിവസങ്ങളായി പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന ജയരാജന്‍. ഇന്ന് വൈകീട്ട് നാലുമണിയ്ക്ക് ശേഷം പൂജപ്പുരജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ജയരാജനെ നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനു പേര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. തുടര്‍ന്ന് അദ്ദേഹം അവിടെ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തനിക്കും തെറ്റു പറ്റാമെന്നും അതു തിരുത്തേണ്ടത് ജനമാണെന്നും ജയരാജന്‍ പറഞ്ഞു. പാതയോരത്ത് പ്രകടനം നടത്തുന്നത് ജുഡീഷ്യറിക്കെതിരല്ലെന്നും ജനം തെരുവില്‍ സമരം നടത്തുന്നത് സാധാരണമാണെന്നും സൂചിപ്പിച്ച ജയരാജന്‍. ലോകം തന്നെ ഉറ്റുനോക്കുന്ന അമേരിക്കയിലെ വോള്‍സ്‌ട്രീറ്റ് പ്രക്ഷോഭത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നീതിക്കായുള്ള തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ജഡ്‌ജിമാര്‍ക്കെതിരെ ശുംഭന്‍ എന്ന വാക്ക് പ്രയോഗിച്ചതാണ് ജയരാജന്റെ പേരില്‍ കോടതിയക്ഷ്യ കേസെടുക്കുവാന്‍ കാരണമായത്. കേസില്‍ ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ ആറുമാസം തടവിനും രണ്ടായിരം രൂപ പിഴയടക്കുവാനും ശിക്ഷിക്കുകയായിരുന്നു. ജയരാജനെ പൂജപ്പുര ജയിലിലേക്ക് അയച്ചു. ജാമ്യം ലഭിക്കുവാനായി ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ചില നിലപാടുകളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജയരാജനു ജാമ്യം അനുവച്ച സുപ്രീം കോട്ടതി 10000 രൂപ ജാമ്യത്തുകയായും 2000 രൂപ പിഴയും ഒടുക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജയരാജന്റെ അഭിഭാഷകന്‍ ഹൈക്കോടതി രജിസ്ട്രാറുടെ മുമ്പാകെ സുപ്രീംകോടതിയുടെ വിധിയുടെ പകര്‍പ്പ് ഹാജരാക്കുകയും കോടതി നിര്‍ദ്ദേശിച്ച ജാമ്യത്തുകയും പിഴയും അടക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി റിലീസിങ്ങ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഇതു കൈപ്പറ്റിയ ജയില്‍ അധികൃതര്‍  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ജയരാജന്‍ മോചിതനായത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

വി. എസിന്റെ വീട്ടില്‍ പോയി മാപ്പു പറയുമെന്ന് പി. സി. ജോര്‍ജ്ജ്

November 14th, 2011
PC-George-epathram
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ പൊട്ടനെന്ന് പറഞ്ഞതില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി മാപ്പു പറയുമെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ്. വി. എസിനോട് മാത്രമല്ല തന്റെ സംസാരത്തിനിടയില്‍ പരാമര്‍ശത്തിനു വിധേയരായ എം. എല്‍. എ മാരായ വി. ഡി. സതീശന്‍, ടി. എന്‍ പ്രതാപന്‍ എന്നിവരോടും നേരിട്ടു കണ്ട് ഖേദം പ്രകടിപ്പിക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു.   മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ സ്വാഭാവികമായി നടത്തിയ പ്രതികരണമായിരുന്നു അതെന്നും  അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് തുടര്‍ച്ചയായി മോശം വാക്കുകള്‍ ഉപയോഗിച്ച് വി. എസിനെ വ്യക്തിപരമായി അധിക്ഷേപിക്കും വിധം പ്രസ്ഥാവന നടത്തുന്നതിനെതിരെ യു. ഡി. എഫിനകത്തും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നേരത്തെ വി. ഡി. സതീശനും, ടി. എന്‍ പ്രതാപനും ജോര്‍ജ്ജിന്റെ പ്രസ്താവനകളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും എം. എല്‍. എ മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരു കടക്കുന്നതായി പറഞ്ഞ് ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നു. നേരത്തെ വി. എസിനെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നാട്ടുകാര്‍ ജോര്‍ജ്ജിന്റെ വാഹനത്തിനു നേരെ ചീമുട്ടയെറിയുകയുണ്ടായി.  വി.എസിനെതിരെ നേരത്തെ വനം വകുപ്പ് മന്ത്രി ഗണേശ് കുമാര്‍ പത്തനാപുരത്തെ ഒരു പൊതുയോഗത്തില്‍  അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനു ഖേദം പ്രകടിപ്പിച്ചിരുന്നു. ആ സംഭവത്തില്‍ മുഖ്യമന്ത്രി നിയമ സഭയില്‍ ഖേദം പ്രകടിപ്പിക്കേണ്ടതായും വന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

ഡോ. ഉന്മേഷിനെതിരെ നടപടിയെടുക്കും

November 12th, 2011

lady-of-justice-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമാകുന്ന രീതിയില്‍ കോടതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വിചാരണ വേളയില്‍ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് തെറ്റിദ്ധാരണാ ജനകമായ മൊഴിയാണ് ഡോ. ഉന്മേഷ് നല്‍കിയത്. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്നും, തന്റെ മേധാവിയായ ഡോ. ഷെര്‍ളി വാസു അല്ലെന്നും തന്റെ റിപ്പോര്‍ട്ട് ഡോ. ഷെര്‍ളി വാസു തിരുത്തിയെന്നും മറ്റുമാണ് ഡോ. ഉന്മേഷ് മൊഴി നല്‍കിയത്. ഡോ. ഉന്മേഷിന്റെ മൊഴി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ ഈ മൊഴികള്‍ വഴിയൊരുക്കി. എന്നാല്‍ പിന്നീട് താന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് ഡോ. ഷെര്‍ളി മൊഴി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ
Next »Next Page » വി. എസിന്റെ വീട്ടില്‍ പോയി മാപ്പു പറയുമെന്ന് പി. സി. ജോര്‍ജ്ജ് »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine