കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും എതിരെ റൌഫ്

November 6th, 2011

rauf-kunhalikutty-epathram

മലപ്പുറം: മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിക്കും, വി. കെ. ഇബ്രാഹിം കുഞ്ഞിനുമേതിരെ കെ. എം. എം. എല്‍. ടൈറ്റാനിയം കേസില്‍ പുത്തന്‍ വെളിപ്പെടുത്തലുകളുമായി റൌഫ് രംഗത്ത്‌ വന്നു. വിദേശ മലയാളിയായ രാജീവ്‌ എന്ന വ്യക്തിക്ക്‌ വേണ്ടി കോടികളുടെ അഴിമതിയാണ്‌ നടത്തിയതെന്നാണ് പ്രധാന ആരോപണം. ഈ അഴിമതിയെക്കുറിച്ച്  സി. ബി. ഐ. അന്വേഷണം നടത്താന്‍ തയ്യാറായാല്‍ മതിയായ  തെളിവുകള്‍ നല്‍കാനുളള സന്നദ്ധതയും മാധ്യമങ്ങളോട് അദ്ദേഹം പങ്കു വെച്ചു.

- സുബിന്‍ തോമസ്‌

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോര്‍ജ്ജിനെതിരെ ബാലന്‍ പരാതി നല്‍കി

November 4th, 2011

ak-balan-epathram

തിരുവനന്തപുരം : ചീഫ്‌ വിപ്പ്‌ പി. സി. ജോര്‍ജ്ജ് തന്നെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു എന്ന് മുന്‍ മന്ത്രി എ. കെ. ബാലന്‍ മുഖ്യമന്ത്രിക്കും ഡി. ജി. പി. ക്കും പരാതി നല്‍കി. പട്ടിക ജാതി അതിക്രമ നിരോധന നിയമപ്രകാരം പി. സി. ജോര്‍ജ്ജിനെതിരെ കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. പരാതി ലഭിക്കാത്തതിനാലാണ് ഈ കാര്യത്തില്‍ നടപടി ഒന്നും ഇത് വരെ സ്വീകരിക്കാഞ്ഞത് എന്നായിരുന്നു ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞിരുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫി‌ന് നിര്‍ണ്ണായകം

November 1st, 2011

election-ink-mark-epathram

തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ അപ്രതീക്ഷിതമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ പിറവത്ത്  വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ  സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുന്നു. ടി.എം. ജേക്കബിന്റെ മകന്‍  അനൂപ് ജേക്കബിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആവശ്യം എന്നാല്‍ പിറവത്ത് ആരു മത്സരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ്‌  ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടത്. രണ്ടു അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര് ഭരണം നടത്തുന്നത്‍. അതിനാല്‍ തന്നെ പിറവം സീറ്റ് നിര്‍ണ്ണായകമാണ്.  കേവലം 154 വോട്ടിനാണ് കഴിഞ്ഞ തവണ ടി.എം. ജേക്കപ്പ് പിറവത്തു നിന്നു വിജയിച്ചതെന്നത് യു.ഡി.ഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തികയറിയതിന്റെ തുടക്കം മുതല്‍ വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ആര്‍.ബാലകൃഷ്ണപിള്ളയുടെ ജയില്‍ ശിക്ഷയില്‍ ഇളവു വരുത്തിയതും,  കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ പോലീസ് വെടിവെപ്പും,  ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിയമ സഭയ്ക്കകത്തും പുറത്തും നിരന്തരം നടത്തുന്ന പ്രസ്ഥാവനകളുമെല്ലാം  ജനങ്ങളില്‍ സര്‍ക്കാറിനെ സംബന്ധിച്ച് മോശം പ്രതിച്ഛായ വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളില്‍ നിരന്തരം പരാമര്‍ശവിധേയനാകുന്നതും, മന്ത്രി ഗണേശ് കുമാര്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും, രണ്ടു എം.എല്‍.എ മാരുടെ സസ്പെന്‍ഷനില്‍ വരെ എത്തിയ നിയമസഭയിലെ സംഭവ വികാസങ്ങളും സര്‍ക്കാരിനെ സംബന്ധിച്ച് ഏറേ  ദോഷകരമായി മാറി. സ്മാര്‍ട് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുവാനായതും ഒരു രൂപക്ക് അരിവിതരണം ആരംഭിച്ചതുമെല്ലാം വിവാദങ്ങളില്‍ മുങ്ങിപ്പോയി.   വി.എസിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.  കോണ്‍ഗ്രസ്സിനകത്തെയും ഘടക കക്ഷികളിലേയും അസ്വാരസ്യങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന  പശ്ചാത്തലത്തില്‍ പിറവത്തെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതും വിജയിക്കുന്നതും യു.ഡി.എഫിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. ബാലകൃഷ്ണ പിള്ളയുടെ ജയില്‍ മോചനത്തിനെതിരെ വ്യാപക പ്രതിഷേധം

November 1st, 2011

r-balakrishna-pillai-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി കഠിന തടവിനു ശിക്ഷിച്ച  മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ളയെ മോചിപ്പിച്ച  യു. ഡി. എഫ് സര്‍ക്കാരിന്റെ നടപടിയില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം. കൊല്ലത്ത് എ. ഐ. എസ്. എഫ് പ്രവര്‍ത്തകര്‍ പിള്ളയുടെ കോലം കത്തിച്ചു. അഴിമതിക്കേസില്‍ ശിക്ഷയനുഭവിച്ചു വരുന്ന പിള്ളയെ മറ്റു തടവുകാര്‍ക്കൊപ്പം വിട്ടയക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്നുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി തടവു പുള്ളികള്‍ക്ക് ശിക്ഷായിളവു നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  ശിക്ഷാ കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വകാര്യ ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ പേരില്‍ ജയില്‍ ചട്ടം ലംഘിച്ചതിനു പിള്ളയ്ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
സര്‍ക്കാര്‍ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്ന് സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തേക്ക് കഠിനതടവിനു ശിക്ഷിക്കപ്പെട്ട് 2011 ഫെബ്രുവരി 18 നു പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ എത്തിയ പിള്ള   പലതവണ പരോളില്‍ പുറത്തിറങ്ങിയിരുന്നു.   ചികിത്സാര്‍ഥം ഒരു സ്വകാര്യ ആശുപത്രിയില്‍ ആണ് ഇപ്പോള്‍ “തടവ്” അനുഭവിച്ചു കൊണ്ടിരിക്കുന്നത്‍.
ഇടമലയാര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന  ബാലകൃഷ്ണപിള്ള കരാര്‍ അനുവദിച്ചതിലെ വീഴ്ച മൂലം സര്‍ക്കാരിനു നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ്  വി. എസ്. അച്ച്യുതാനന്തന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് പിള്ളയെ  ഒരുവര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചത്. ബാലകൃഷ്ണ പിള്ളയെ മോചിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുപ്രീംകോടതി അഭിഭാഷകരുടെ ഉപദേശം തേടിയതില്‍ തെറ്റില്ല: വി. എസ്

October 31st, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: ഐസ്ക്രീം കേസ് പുനരന്വേഷണം സംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. ഇടതു സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഐസ്ക്രീം കേസ് ഉല്‍ഭവിച്ച കാലത്ത് അഡ്വക്കറ്റ് ജനറലിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അച്യുതാനന്ദന്‍ പറഞ്ഞു. എ. ജിയുടെ നിയമോപദേശം നിലവിലുള്ളപ്പോള്‍ തന്നെ നിയമോപദേശം തേടാറുണ്ടെന്നും വി. എസ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐസ്‌ക്രീം കേസ് : വി.എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം
Next »Next Page » മമ്മൂട്ടി കൈരളി ചെയര്‍മാന്‍ സ്ഥാനം വിടുമോ? »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine