വാളകം സംഭവം ആക്രമണമാണെന്ന് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍

October 29th, 2011

Ganesh-Kumar-epathram

തിരുവനന്തപുരം : വാളകം സംഭവം അപകടമാണ് എന്ന് പോലീസ്‌ സ്ഥാപിക്കാന്‍ ശ്രമിച്ചു വരുന്നതിനിടയില്‍ കൃഷ്ണകുമാറിനെ കൈകാര്യം ചെയ്തു എന്ന് ഒരു പ്രസംഗത്തിനിടയില്‍ മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ പരസ്യമായി പറഞ്ഞത്‌ കേസിന് പുതിയ വഴിത്തിരിവ്‌ ഉണ്ടാക്കി. കൃഷ്ണകുമാറിനെ കൈകാര്യം ചെയ്തതാണ് എന്ന് പറഞ്ഞതിലൂടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് മന്ത്രിക്ക്‌ വ്യക്തമായി അറിയാം എന്ന് വെളിപ്പെട്ടു. ഗണേഷ്‌ കുമാറിനെതിരെ കേസെടുത്ത്‌ ചോദ്യം ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വരുമെന്നും ഗണേഷ്‌ കുമാറിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണം എന്നും മുന്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇരട്ടപ്പദവി: പി.സി. ജോര്‍ജിന്‌ തെര. കമ്മിഷന്റെ നോട്ടീസ്‌

October 28th, 2011

ന്യൂഡല്‍ഹി: ഇരട്ടപ്പദവിയെ സംബന്ധിച്ച പരാതിയില്‍ മൂന്നാഴ്‌ചയ്‌ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നോട്ടീസ്‌ അയച്ചു. മുന്‍ എം.പി. സെബാസ്‌റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലാണ്‌ നടപടി.
കാബിനറ്റ്‌ പദവിയോട്‌ കൂടിയുളള ചീഫ്‌ വിപ്പ്‌ സ്‌ഥാനം ഇരട്ടപ്പദവിയുടെ നിര്‍വചനത്തില്‍ വരുമെന്നും പി.സി. ജോര്‍ജിനെ എം. എല്‍‍.എ. സ്‌ഥാനത്തുനിന്ന്‌ നീക്കണമെന്നും ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ക്കാണ്‌ സെബാസ്റ്റ്യന്‍പോള്‍ പരാതി നല്‍കിയത്‌. ഗവര്‍ണര്‍ പരാതി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ കൈമാറുകയായിരുന്നു. സെബാസ്‌റ്റ്യന്‍ പോള്‍ സമര്‍പ്പിച്ച രേഖകള്‍ മുഴുവന്‍ പരിശോധിച്ചശേഷമാണ്‌ കമ്മിഷന്‍ നോട്ടീസ്‌ അയച്ചത്‌. ഇതോടെ പി. സി. ജോര്‍ജ്ജ് വെട്ടിലായിരിക്കുകയാണ്
പി.സി. ജോര്‍ജിന്റെ മറുപടിക്കു ശേഷം അദ്ദേഹത്തിനേയും പരാതിക്കാരനായ സെബാസ്‌റ്റ്യന്‍പോളിനേയും വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്കു വിളിക്കും. ഇരുവരുടേയും അഭിപ്രായം കേട്ടശേഷം കമ്മിഷന്റെ തീരുമാനം ഗവര്‍ണറെ അറിയിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസ്. അച്യുതാനന്ദന്‍ കാമഭ്രാന്തനും ഞരമ്പുരോഗിയും: മന്ത്രി ഗണേഷ്‌ കുമാര്‍

October 28th, 2011

ganesh-kumar-ePathram

പത്തനാപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്‍ കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെന്ന് മന്ത്രി കെ.ബി ഗണേശ് കുമാര്‍ അധിക്ഷേപിച്ചു. ഒരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യങ്ങളെ കുറിച്ച് വിഷമ ഉണ്ടാകും പിന്നെ അതിനെ കുറിച്ചായിരിക്കും സംസാരമെന്നും മന്ത്രി ഗണേശ് കുമാര്‍. മറ്റുള്ളവരെ കള്ളനെന്ന് വിളിക്കുന്ന അച്ച്യുതാനന്ദന്റെ വീട്ടിലാണ് ഏറ്റവും വലിയ കള്ളനുള്ളതെന്നും, മകന്‍ ജയിലിലാകുന്ന ദിവസം അച്യുതാനന്ദന്‍ കരയുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. വാളകത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോളായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദനെതിരെ മന്ത്രിയുടെ രൂക്ഷ വിമര്‍ശനനം.

-

വായിക്കുക: , ,

1 അഭിപ്രായം »

മകന്റെ കാര്യം നോക്കാന്‍ മകനറിയാം: വി. എസ്

October 27th, 2011

കൊല്ലം: ഐഎച്ച്ആര്‍ഡി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട് മകന്‍ വി.എ. അരുണ്‍ കുമാറിനെതിരേ നടപടിയുണ്ടാകുമെന്ന വാര്‍ത്തകളെക്കുറിച്ച് തന്റെ മകനെതിരായ ആക്ഷേപങ്ങളുടെ കാര്യം മകന്‍ തന്നെ നോക്കിക്കൊള്ളുമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തുവേണമെങ്കിലും ചെയ്‌തോട്ടെഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു അതുകൊണ്ടൊന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന വി‌എസിന് ഇതൊരു വലിയ തിരിച്ചടിയായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി‌. എസിന്റെ മകന്‍ അരുണ്‍കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്തു

October 27th, 2011

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്. അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആര്‍ഡി അഡിഷണല്‍ ഡയറക്‌ടറുമായ വി.എ. അരുണ്‍കുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്തു. ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ ഡോക്‌ടര്‍ സുബ്രഹ്മണ്യത്തെയും സസ്പെന്റ് ചെയ്തു. ഐഎച്ച്‌ആര്‍ഡിയിലും അരുണ്‍കുമാര്‍ ഡയറക്‌ടറായ ഫിനിഷിംഗ്‌ സ്കൂളിലും നടന്ന ക്രമക്കേടുകളെക്കുറിച്ച്‌ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെയും അക്കൗണ്ടന്റ്‌ ജനറലിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ നടപടി. വിദ്യാഭ്യാസ വകുപ്പിന് ധനകാര്യ പരിശോധനാവിഭാഗവും പ്രിന്‍സിപ്പല്‍ എജിയും നല്‍‌കിയ റിപ്പോര്‍ട്ടില്‍ അരുണ്‍കുമാറിന്റെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടു നടന്നതായി പറയുന്നു. അരുണ്‍കുമാറും സുബ്രഹ്മണ്യവും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ഇന്ത്യ ഓഫീസിനു മുന്നില്‍ ഐ. എം. സി. സി. ധര്‍ണ
Next »Next Page » മകന്റെ കാര്യം നോക്കാന്‍ മകനറിയാം: വി. എസ് »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine