മാണിക്ക് പണം കൈമാറിയതിന്റെ തെളിവുകളുമായി സഭയില്‍ കോടിയേരി;നിയമ സഭയില്‍ ഇറങ്ങിപ്പോക്ക്

December 1st, 2014

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ബഹളം. മാണിയ്ക്കെതിരെ അന്വേഷണം നടത്തുക, മാണി രാജിവെക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എത്തിയത്. മന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പണം കൈമാറിയതിന്റെ തെളിവുകള്‍ അടങ്ങുന്ന സി.ഡി. യുമായിട്ടാണ് പ്രതിപക്ഷ ഉപനേതാവ് സഭയില്‍ എത്തിയത്. കോഴപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്ക് ശേഷം കോടിയേരി വീണ്ടും ബാര്‍ കോഴ പ്രശ്നം സഭയില്‍ ഉയര്‍ത്തി. ഈ സമയം മാണിയും സഭയില്‍ ഹാജരായിരുന്നു.

മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ കാറില്‍ ആണ് പണവുമായി എത്തിയതെന്നും. അത് രണ്ടു ഗഡുക്കളായി നല്‍കിയതെന്നും കോടിയേരി ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിനു തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കാലത്ത് ആറരയ്ക്ക് കാറിലെത്തിയാണ്‍` ആദ്യ ഗഡു പണം കൈമാറിയതെന്നും ബിജു രമേശിന്റെ കെ.എല്‍.01- ബി 7878 നമ്പറ് കാറിലാണ് എത്തിയതെന്നും കോടിയേരി പറഞ്ഞു. ഇതു സംബന്ധിച്ച ദൃശ്യങ്ങളുടെ സി.ഡി. കോടിയേരി നിയമ സഭയുടെ മേശപ്പുറത്ത് വച്ചെങ്കിലും മുന്‍‌കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ മേശപ്പുറത്ത് വെക്കുവാന്‍ ആകില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ റൂളിംഗ് നല്‍കി.

മദ്യ നയം ചര്‍ച്ച ചെയ്ത മന്ത്രിസഭയുടെ മിനിറ്റ്സ് നിയമ സഭയുടെ മേശപ്പുറത്ത് വെക്കണമെന്നും താന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ബാറ് അസോസിയേഷന്‍ ഭാരവാഹികളുടേയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റേയും ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒപ്പം കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് ആരോപണം സംബന്ധിച്ച് വെളിപ്പെടുത്തുവാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി കെ.എം.മാണി പറഞ്ഞു. ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് താനോ തന്റെ പാര്‍ട്ടിയോ ഒരു പൈസയും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ബാര്‍ ഉടമകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് മാണി ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആയിരങ്ങളെ സാക്ഷി നിര്‍ത്തി ചുംബന സമരം

November 2nd, 2014

kiss-of-love-protest-kerala-against-moral-policing-epathram

കൊച്ചി: സദാചാര പോലീസിനെതിരെ കിസ് ഓഫ് ലൌ എന്ന നവ മാധ്യമ കൂട്ടായമ ആഹ്വാനം ചെയ്ത ചുമ്പന സമരത്തിന് കൊച്ചിയിലെ മറൈന്‍ ഡ്രൈവും ലോ കോളേജ് പരിസരവും സാക്ഷിയായി. മറൈന്‍ ഡ്രൈവിലും ലോ കോളേജ് പരിസരത്തും വച്ച് സമരത്തിന് എത്തിയവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് യുവതികള്‍ ഉള്‍പ്പെടെ സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. ഇവരെ പിന്നീട് വിട്ടയച്ചു. സമരാനുകൂലികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സമരാനുകൂലികള്‍ ആരോപിച്ചു.



പോലീസിന്റേയും പ്രതിഷേധക്കാരുടേയും ഇടയില്‍ വച്ചു സമരാനുകൂലികള്‍ പരസ്പരം കെട്ടിപ്പിടിച്ചും ചുമ്പിച്ചും സമരത്തെ വിജയമാക്കി.

ആയിരക്കണക്കിനു പേരാണ് ചുമ്പന സമര വേദിയായ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയിരുന്നത്. സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. കെ. എസ്. യു., സമസ്ത, എസ്. ഡി. പി. ഐ., ശിവസേന തുടങ്ങിയ സംഘടനകള്‍ ചുമ്പന സമരത്തിനെതിരെ പ്രകടനവുമായി മറൈന്‍ ഡ്രൈവിലേക്ക് എത്തിയിരുന്നു. ഇതിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

കൊച്ചിയിലെ ചുമ്പന പ്രതിഷേധത്തിന് ഹൈദരാബാദ് സര്‍വ്വകലാശാലയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു സംഘം യുവതീ യുവാക്കള്‍ രംഗത്തു വന്നു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരാനുകൂലികള്‍ പരസ്പരം ചുംബിച്ചതോടെ ആര്‍. എസ്. എസ്. പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞു.

കോഴിക്കോട് ഡൌണ്‍ ടൌണ്‍ ഹോട്ടലില്‍ യുവതീ യുവാക്കള്‍ പരസ്പരം ചുമ്പിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന്റെ ഭാഗമായാണ് കിസ് ഓഫ് ലൌ എന്ന ഇന്റര്‍നെറ്റ് കൂട്ടായ്മ കൊച്ചിയില്‍ ചുമ്പന കൂട്ടായ്മ സംഘടിപ്പിച്ചത്. സദാചാര പൊലീസിനെതിരെ ഉള്ള ചുമ്പന സമരത്തെ അനുകൂലിച്ചും എതിര്‍ത്തുകൊണ്ടും ധാരാളം പ്രതികരണങ്ങള്‍ വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നഗ്ന ദൃശ്യങ്ങള്‍: പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി സരിത എസ്. നായരും കാത്തിരിക്കുന്നു

October 22nd, 2014

saritha-s-nair-epathram

പെരിന്തല്‍മണ്ണ: അശ്ളീല ദൃശ്യങ്ങള്‍ വാട്സ് അപ്പ് ഉള്‍പ്പെടെ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ കുറ്റാരോപിത സരിത എസ്. നായര്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ മാസം 23 നു നടത്തും എന്നാണ് പി. സി. ജോര്‍ജ്ജ് പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. സംഭവത്തിനു പിന്നില്‍ രാഷ്ടീയ ഗൂഢാലോചനയുണ്ട്. ഇതേ പറ്റി വിശദമായ അന്വേഷണം നടത്തണം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ പി. സി. ജോര്‍ജ്ജിന് ഇതു സംബന്ധിച്ച് അറിവുണ്ടാകുമെന്നും സരിത പറഞ്ഞു. ദൃശ്യങ്ങളില്‍ ചിലതു മോര്‍ഫ് ചെയ്തതാണെന്ന് സംശയമുണ്ട്. രണ്ടു രീതിയിലാണ് ദൃശ്യങ്ങള്‍ പുറത്തു വരുവാന്‍ സാധ്യതയുള്ളത്. അവയില്‍ ഒന്നു വെളിപ്പെടുത്തുവാന്‍ ആകില്ല. പോലീസ് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപില്‍ നിന്നോ മൊബൈലില്‍ നിന്നോ ആകാനും വഴിയുണ്ട്. ഭീഷണിക്ക് മുമ്പില്‍ താന്‍ അടിയറവ് പറയില്ലെന്നും അവര്‍ വ്യക്തമാക്കി.

കോടതിയിലേക്ക് പോകും വഴി തന്റെ കാറിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത എസ്. നായര്‍. അടുത്തിടെയാണ് സരിതയുടെ രൂപ സാദൃശ്യമുള്ള സ്ത്രീയുടെ നഗ്ന രംഗങ്ങള്‍ അടങ്ങിയ ആറ് ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി.ടി. ഉഷയുടെ സ്കൂളിനു മുമ്പില്‍ സി.പി.എം. സമരം

October 21st, 2014

pt-usha-medals-epathram

കോഴിക്കോട്: ലോക കായിക വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ടിന്റു ലൂക്ക ഉള്‍പ്പെടെ നിരവധി പേരെ പരിശീലിപ്പിച്ച കായിക കേരളത്തിന്റെ അഭിമാനമായ പി. ടി. ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിനെതിരെ സി. പി. എം. സമരം. കെ. എസ്. ഐ. ഡി. സി. യുടെ ഇന്‍‌ഡ്സ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്താണ് സ്കൂള്‍. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായെന്ന് ആരോപിച്ചാണ് സമരം. എന്നാല്‍ കെ. എസ്. ഐ. ഡി. സി. അടുത്ത കാലത്തു നടത്തിയ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലമാണ് വെള്ളക്കെട്ടെന്നാണ് ഉഷ സ്കൂളിന്റെ വിശദീകരണം.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണയും ഒപ്പം സി. പി. എമ്മിന്റെ സമരവും മൂലം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഗുജറാത്തിന്റെ കായിക വികസനത്തിനായി ഉള്ള ക്ഷണം സ്വീകരിക്കുവാന്‍ പി. ടി. ഉഷ തീരുമാനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ഉഷയെ ക്ഷണിച്ചിരുന്നു. അന്ന് പക്ഷെ ഉഷ ഗെയിംസുകളുടെ തിരക്കുകളില്‍ ആയിരുന്നു. ഇതിനിടെ നരേന്ദ്ര മോദി പ്രധാന മന്ത്രിയാകുകയും ചെയ്തു. ഗുജറാ‍ത്ത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച പി. ടി. ഉഷ അടുത്ത മാസം 9ന് ഗുജറാത്തിലെത്തി സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ സന്ദീപ് പ്രതാപുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ഗുജറാത്ത് സ്പോര്‍ട്സ് അതോറിറ്റിയുമായി ധാരണാ പത്രത്തില്‍ ഒപ്പിടും. ഇപ്പോള്‍ സമരം നടക്കുന്ന കിനാലൂരിലെ ഉഷ സ്കൂള്‍ പോലെ മികച്ച അത്‌ലറ്റുകളെ വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന ഒരു സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. 9 മുതല്‍ 14 വരെ ആറ്‌ കേന്ദ്രങ്ങളില്‍ സെലക്ഷന്‍ ട്രയലും നടത്തും.

ഗുജറാത്തിലെ സ്പോര്‍ട്സിന്റെ വികസനത്തിനായി ഞാന്‍ സഹകരിക്കും. എന്നാല്‍ താന്‍ കേരളം വിട്ട് എങ്ങും പോകുന്നില്ലെന്ന് ഉഷ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവാദ ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവര്: സരിത എസ്. നായര്‍

October 13th, 2014

saritha-s-nair-epathram

കോഴിക്കോട്: വാട്സ് അപ്പില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണെന്ന് സരിത എസ്. നായര്‍. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ തുടക്കം മുതലേ നടക്കുന്നുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് താന്‍ തന്നെ ആണോ എന്ന് അവര്‍ വ്യക്തമാക്കിയില്ല.

ഇന്നലെ ഉച്ചയോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുവാന്‍ തുടങ്ങിയതെന്ന് കരുതുന്നു. ആറോളം ദൃശ്യങ്ങളാണ് വാട്സ് അപ്പ് വഴി പ്രചരിക്കുന്നത്. ഒരു കിടപ്പു മുറിയില്‍ നിന്ന് വസ്ത്രം മാറുന്നതിന്റെയും സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതുമായ ദൃശ്യങ്ങള്‍ ആണ് ഇവ. സരിതയുടെ പേരില്‍ ഇറങ്ങിയ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ വൈറല്‍ ആയിക്കഴിഞ്ഞു. കേരളത്തിലും വിദേശത്തും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫേസ് ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ സരിതയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും പോസ്റ്റുറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സരിത എസ്. നായരുടെ ഷോ സൂപ്പര്‍ ഹിറ്റ്
Next »Next Page » പി.ടി. ഉഷയുടെ സ്കൂളിനു മുമ്പില്‍ സി.പി.എം. സമരം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine