ഇന്ന് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം

December 1st, 2014

കണ്ണൂര്‍: യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനം വിപുലമായ പരിപാടികളോടെ ബി.ജെ.പി ആചരിക്കുന്നു. എല്ലാ ജില്ലാ
കേന്ദ്രങ്ങളും ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ജനശക്തി സംഗമമെന്ന പേരില്‍ ആണ് പരിപാടി
സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ജനശക്തി എന്ന പേരില്‍ പയ്യന്നൂരില്‍ ആണ് റാലി നടത്തുന്നത്. സി.പി.എമ്മിന്റെ അക്രമ രാഷ്ടീയത്തിന്
എതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുവാനും പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്ന സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുവാനും
ഉള്ള അവസരമായി ബി.ജെ.പി ഇതിനെ കാണുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിസംബര്‍ ഒന്നാം തിയതി ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ക്രിമിനലുകള്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ഒരാള്‍ പിന്നീട് ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സംഘപരിവാര്‍ നേതൃനിരയില്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിനു ശേഷം സി.പി.എം നടത്തിയ മനോജ് വധവും ബി.ജെ.പി രാഷ്ടീയമായി
ഉപയോഗപ്പെടുത്തിയിരുന്നു. കൊലപാതകങ്ങള്‍ നടന്നാല്‍ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും വിഭിന്നമായി പരമാവധി ഇടങ്ങളില്‍ സി.പി.എമ്മിനെതിരെ
ജനകീയ റാലികള്‍ സംഘടിപ്പിക്കുക എന്ന സമീപനമാണ് ഇപ്പോള്‍ സംഘപരിവാര്‍ സ്വീകരിച്ചു വരുന്നത്. സംഘടനയ്ക്കകത്ത് നേതാക്കള്‍ക്ക് ഇടയില്‍
അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാണെങ്കിലും ദേശീയതലത്തില്‍ അമിത്ഷാ നേതൃത്വം ഏറ്റെടുത്ത ശേഷം പാര്‍ട്ടിക്ക് ജനസ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്.
കണ്ണൂര്‍ അമ്പാടി മുക്കില്‍ സി.പി.എമ്മിലേക്ക് പോയവരില്‍ ചിലര്‍ തിരിച്ച് ബി.ജെ.പിയിലേക്ക് വന്നിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും സി.പി.എം വിട്ടവര്‍
ബി.ജെ.പിയിലേക്ക് വരുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാണിക്ക് പണം കൈമാറിയതിന്റെ തെളിവുകളുമായി സഭയില്‍ കോടിയേരി;നിയമ സഭയില്‍ ഇറങ്ങിപ്പോക്ക്

December 1st, 2014

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ബഹളം. മാണിയ്ക്കെതിരെ അന്വേഷണം നടത്തുക, മാണി രാജിവെക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എത്തിയത്. മന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പണം കൈമാറിയതിന്റെ തെളിവുകള്‍ അടങ്ങുന്ന സി.ഡി. യുമായിട്ടാണ് പ്രതിപക്ഷ ഉപനേതാവ് സഭയില്‍ എത്തിയത്. കോഴപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്ക് ശേഷം കോടിയേരി വീണ്ടും ബാര്‍ കോഴ പ്രശ്നം സഭയില്‍ ഉയര്‍ത്തി. ഈ സമയം മാണിയും സഭയില്‍ ഹാജരായിരുന്നു.

മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ കാറില്‍ ആണ് പണവുമായി എത്തിയതെന്നും. അത് രണ്ടു ഗഡുക്കളായി നല്‍കിയതെന്നും കോടിയേരി ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിനു തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കാലത്ത് ആറരയ്ക്ക് കാറിലെത്തിയാണ്‍` ആദ്യ ഗഡു പണം കൈമാറിയതെന്നും ബിജു രമേശിന്റെ കെ.എല്‍.01- ബി 7878 നമ്പറ് കാറിലാണ് എത്തിയതെന്നും കോടിയേരി പറഞ്ഞു. ഇതു സംബന്ധിച്ച ദൃശ്യങ്ങളുടെ സി.ഡി. കോടിയേരി നിയമ സഭയുടെ മേശപ്പുറത്ത് വച്ചെങ്കിലും മുന്‍‌കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ മേശപ്പുറത്ത് വെക്കുവാന്‍ ആകില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ റൂളിംഗ് നല്‍കി.

മദ്യ നയം ചര്‍ച്ച ചെയ്ത മന്ത്രിസഭയുടെ മിനിറ്റ്സ് നിയമ സഭയുടെ മേശപ്പുറത്ത് വെക്കണമെന്നും താന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ബാറ് അസോസിയേഷന്‍ ഭാരവാഹികളുടേയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റേയും ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒപ്പം കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് ആരോപണം സംബന്ധിച്ച് വെളിപ്പെടുത്തുവാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി കെ.എം.മാണി പറഞ്ഞു. ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് താനോ തന്റെ പാര്‍ട്ടിയോ ഒരു പൈസയും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ബാര്‍ ഉടമകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് മാണി ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആയിരങ്ങളെ സാക്ഷി നിര്‍ത്തി ചുംബന സമരം

November 2nd, 2014

kiss-of-love-protest-kerala-against-moral-policing-epathram

കൊച്ചി: സദാചാര പോലീസിനെതിരെ കിസ് ഓഫ് ലൌ എന്ന നവ മാധ്യമ കൂട്ടായമ ആഹ്വാനം ചെയ്ത ചുമ്പന സമരത്തിന് കൊച്ചിയിലെ മറൈന്‍ ഡ്രൈവും ലോ കോളേജ് പരിസരവും സാക്ഷിയായി. മറൈന്‍ ഡ്രൈവിലും ലോ കോളേജ് പരിസരത്തും വച്ച് സമരത്തിന് എത്തിയവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് യുവതികള്‍ ഉള്‍പ്പെടെ സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. ഇവരെ പിന്നീട് വിട്ടയച്ചു. സമരാനുകൂലികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സമരാനുകൂലികള്‍ ആരോപിച്ചു.



പോലീസിന്റേയും പ്രതിഷേധക്കാരുടേയും ഇടയില്‍ വച്ചു സമരാനുകൂലികള്‍ പരസ്പരം കെട്ടിപ്പിടിച്ചും ചുമ്പിച്ചും സമരത്തെ വിജയമാക്കി.

ആയിരക്കണക്കിനു പേരാണ് ചുമ്പന സമര വേദിയായ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയിരുന്നത്. സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. കെ. എസ്. യു., സമസ്ത, എസ്. ഡി. പി. ഐ., ശിവസേന തുടങ്ങിയ സംഘടനകള്‍ ചുമ്പന സമരത്തിനെതിരെ പ്രകടനവുമായി മറൈന്‍ ഡ്രൈവിലേക്ക് എത്തിയിരുന്നു. ഇതിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

കൊച്ചിയിലെ ചുമ്പന പ്രതിഷേധത്തിന് ഹൈദരാബാദ് സര്‍വ്വകലാശാലയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു സംഘം യുവതീ യുവാക്കള്‍ രംഗത്തു വന്നു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരാനുകൂലികള്‍ പരസ്പരം ചുംബിച്ചതോടെ ആര്‍. എസ്. എസ്. പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞു.

കോഴിക്കോട് ഡൌണ്‍ ടൌണ്‍ ഹോട്ടലില്‍ യുവതീ യുവാക്കള്‍ പരസ്പരം ചുമ്പിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന്റെ ഭാഗമായാണ് കിസ് ഓഫ് ലൌ എന്ന ഇന്റര്‍നെറ്റ് കൂട്ടായ്മ കൊച്ചിയില്‍ ചുമ്പന കൂട്ടായ്മ സംഘടിപ്പിച്ചത്. സദാചാര പൊലീസിനെതിരെ ഉള്ള ചുമ്പന സമരത്തെ അനുകൂലിച്ചും എതിര്‍ത്തുകൊണ്ടും ധാരാളം പ്രതികരണങ്ങള്‍ വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നഗ്ന ദൃശ്യങ്ങള്‍: പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി സരിത എസ്. നായരും കാത്തിരിക്കുന്നു

October 22nd, 2014

saritha-s-nair-epathram

പെരിന്തല്‍മണ്ണ: അശ്ളീല ദൃശ്യങ്ങള്‍ വാട്സ് അപ്പ് ഉള്‍പ്പെടെ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ കുറ്റാരോപിത സരിത എസ്. നായര്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ മാസം 23 നു നടത്തും എന്നാണ് പി. സി. ജോര്‍ജ്ജ് പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നത്. സംഭവത്തിനു പിന്നില്‍ രാഷ്ടീയ ഗൂഢാലോചനയുണ്ട്. ഇതേ പറ്റി വിശദമായ അന്വേഷണം നടത്തണം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ പി. സി. ജോര്‍ജ്ജിന് ഇതു സംബന്ധിച്ച് അറിവുണ്ടാകുമെന്നും സരിത പറഞ്ഞു. ദൃശ്യങ്ങളില്‍ ചിലതു മോര്‍ഫ് ചെയ്തതാണെന്ന് സംശയമുണ്ട്. രണ്ടു രീതിയിലാണ് ദൃശ്യങ്ങള്‍ പുറത്തു വരുവാന്‍ സാധ്യതയുള്ളത്. അവയില്‍ ഒന്നു വെളിപ്പെടുത്തുവാന്‍ ആകില്ല. പോലീസ് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപില്‍ നിന്നോ മൊബൈലില്‍ നിന്നോ ആകാനും വഴിയുണ്ട്. ഭീഷണിക്ക് മുമ്പില്‍ താന്‍ അടിയറവ് പറയില്ലെന്നും അവര്‍ വ്യക്തമാക്കി.

കോടതിയിലേക്ക് പോകും വഴി തന്റെ കാറിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത എസ്. നായര്‍. അടുത്തിടെയാണ് സരിതയുടെ രൂപ സാദൃശ്യമുള്ള സ്ത്രീയുടെ നഗ്ന രംഗങ്ങള്‍ അടങ്ങിയ ആറ് ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി.ടി. ഉഷയുടെ സ്കൂളിനു മുമ്പില്‍ സി.പി.എം. സമരം

October 21st, 2014

pt-usha-medals-epathram

കോഴിക്കോട്: ലോക കായിക വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ടിന്റു ലൂക്ക ഉള്‍പ്പെടെ നിരവധി പേരെ പരിശീലിപ്പിച്ച കായിക കേരളത്തിന്റെ അഭിമാനമായ പി. ടി. ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിനെതിരെ സി. പി. എം. സമരം. കെ. എസ്. ഐ. ഡി. സി. യുടെ ഇന്‍‌ഡ്സ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്താണ് സ്കൂള്‍. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായെന്ന് ആരോപിച്ചാണ് സമരം. എന്നാല്‍ കെ. എസ്. ഐ. ഡി. സി. അടുത്ത കാലത്തു നടത്തിയ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലമാണ് വെള്ളക്കെട്ടെന്നാണ് ഉഷ സ്കൂളിന്റെ വിശദീകരണം.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണയും ഒപ്പം സി. പി. എമ്മിന്റെ സമരവും മൂലം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഗുജറാത്തിന്റെ കായിക വികസനത്തിനായി ഉള്ള ക്ഷണം സ്വീകരിക്കുവാന്‍ പി. ടി. ഉഷ തീരുമാനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ഉഷയെ ക്ഷണിച്ചിരുന്നു. അന്ന് പക്ഷെ ഉഷ ഗെയിംസുകളുടെ തിരക്കുകളില്‍ ആയിരുന്നു. ഇതിനിടെ നരേന്ദ്ര മോദി പ്രധാന മന്ത്രിയാകുകയും ചെയ്തു. ഗുജറാ‍ത്ത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച പി. ടി. ഉഷ അടുത്ത മാസം 9ന് ഗുജറാത്തിലെത്തി സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ സന്ദീപ് പ്രതാപുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ഗുജറാത്ത് സ്പോര്‍ട്സ് അതോറിറ്റിയുമായി ധാരണാ പത്രത്തില്‍ ഒപ്പിടും. ഇപ്പോള്‍ സമരം നടക്കുന്ന കിനാലൂരിലെ ഉഷ സ്കൂള്‍ പോലെ മികച്ച അത്‌ലറ്റുകളെ വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന ഒരു സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. 9 മുതല്‍ 14 വരെ ആറ്‌ കേന്ദ്രങ്ങളില്‍ സെലക്ഷന്‍ ട്രയലും നടത്തും.

ഗുജറാത്തിലെ സ്പോര്‍ട്സിന്റെ വികസനത്തിനായി ഞാന്‍ സഹകരിക്കും. എന്നാല്‍ താന്‍ കേരളം വിട്ട് എങ്ങും പോകുന്നില്ലെന്ന് ഉഷ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവാദ ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവര്: സരിത എസ്. നായര്‍
Next »Next Page » നഗ്ന ദൃശ്യങ്ങള്‍: പി. സി. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിനായി സരിത എസ്. നായരും കാത്തിരിക്കുന്നു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine